പ്രധാനമന്ത്രിയുടെ ഓഫീസ്
ലഖ്നൗവില്‍ യുപി നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികളുടെ സമാരംഭം കുറിക്കൽ ചടങ്ങ് 3.0'ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
80,000 കോടി രൂപയിലധികം വരുന്ന 1406 പദ്ധതികള്‍ക്കു തറക്കല്ലിട്ടു
''ലോകം ഇന്നാഗ്രഹിക്കുന്ന വിശ്വസ്ത കൂട്ടാളിയെന്ന നിലയിലേക്ക് എത്തിപ്പെടാന്‍ നമ്മുടെ ജനാധിപത്യ ഇന്ത്യക്കു മാത്രമാണു കരുത്തുള്ളത്''
''ലോകമിന്ന് ഇന്ത്യയുടെ സാധ്യതകളെ ഉറ്റുനോക്കുകയും രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു''
''കഴിഞ്ഞ 8 വര്‍ഷമായി നയസ്ഥിരത, ഏകോപനം, വ്യവസായ നടത്തിപ്പു സുഗമമാക്കല്‍ എന്നിവയ്ക്കു ഞങ്ങള്‍ ഊന്നല്‍ നല്‍കി''
''ഉത്തര്‍പ്രദേശിന്റെ അതിവേഗ വളര്‍ച്ചയ്ക്കായി, നമ്മുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, നിര്‍മ്മാണം എന്നിവയില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നു''
''ഈ സംസ്ഥാനത്തു നിന്നുള്ള എംപി എന്ന നിലയില്‍, രാജ്യം പ്രതീക്ഷിക്കുന്ന കഴിവും സാധ്യതകളും അവരുടെ ഭരണത്തിലും സംസ്ഥാന ഗവണ്‍മെന്റിലുമുണ്ടെന്ന് എനിക്ക് ബോധ്യമായി''
''നയം, തീരുമാനങ്ങള്‍, ഉദ്ദേശ്യം എന്നിവയാല്‍ ഞങ്ങള്‍ വികസനത്തിനൊപ്പമാണ്''
Posted On:
03 JUN 2022 1:39PM by PIB Thiruvananthpuram
ലഖ്നൗവില്‍ യുപി നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികളുടെ സമാരംഭം കുറിക്കൽ ചടങ്ങ് 3.0'ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. 80,000 കോടി രൂപയിലധികം വരുന്ന 1406 പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൃഷിയും അനുബന്ധ കാര്യങ്ങളും, ഐടിയും ഇലക്ട്രോണിക്സും, എംഎസ്എംഇ, ഉല്‍പ്പാദനം, പുനരുപയോഗ ഊര്‍ജം, ഔഷധം, വിനോദസഞ്ചാരം, പ്രതിരോധവും എയ്റോസ്പേസും, കൈത്തറിയും തുണിത്തരങ്ങളും തുടങ്ങി വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്. ചടങ്ങില്‍ രാജ്യത്തെ വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ യുവാക്കളുടെ കഴിവിലും അര്‍പ്പണബോധത്തിലും കഠിനാധ്വാനത്തിലും ധാരണയിലും വിശ്വാസം പ്രകടിപ്പിച്ചതിനു നിക്ഷേപകര്‍ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. കാശി സന്ദര്‍ശിക്കണമെന്നും വ്യവസായികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ''കാശിയുടെ പ്രതിനിധി എന്ന നിലയില്‍, എന്റെ കാശി സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പുരാതനമായ പ്രതാപത്തോടൊപ്പം കാശിക്ക് അതിന്റെ പുതിയ പതിപ്പായി മാറാന്‍ കഴിയും എന്നത് ഉത്തര്‍പ്രദേശിന്റെ കഴിവുകളുടെ ജീവിക്കുന്ന ഉദാഹരണമാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഉത്തര്‍പ്രദേശില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചയുടെ ചരിതത്തില്‍ ഉയരുന്ന ആത്മവിശ്വാസം പ്രതിഫലിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ലോകം ഇന്നാഗ്രഹിക്കുന്ന വിശ്വസ്ത കൂട്ടാളിയെന്ന നിലയിലേക്ക് എത്തിപ്പെടാന്‍ നമ്മുടെ ജനാധിപത്യ ഇന്ത്യക്കു മാത്രമാണു കരുത്തുള്ളത്. ലോകമിന്ന് ഇന്ത്യയുടെ സാധ്യതകളെ ഉറ്റുനോക്കുകയും രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു''- അദ്ദേഹം പറഞ്ഞു. ജി20 സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും ആഗോള ചില്ലറവ്യാപാര സൂചികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും പ്രധാനമന്ത്രി അറിയിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം, 84 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള റെക്കോര്‍ഡ് വിദേശ നിക്ഷേപം ലോകത്തിലെ നൂറിലധികം രാജ്യങ്ങളില്‍ നിന്നു ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 417 ബില്യണ്‍ ഡോളറിലധികം, അതായത് 30 ലക്ഷം കോടി രൂപയുടെ, ചരക്കു കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
''വര്‍ഷങ്ങളായി പരിഷ്‌കരണം-പ്രവര്‍ത്തനം-പരിവര്‍ത്തനം എന്ന നയവുമായാണു ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. നയസ്ഥിരതയ്ക്കും ഏകോപനത്തിനും വ്യവസായ നടത്തിപ്പു സുഗമമാക്കലിനും ഞങ്ങള്‍ ഊന്നല്‍ നല്‍കി'' - കേന്ദ്രത്തിലെ എന്‍ഡിഎ ഗവണ്‍മെന്റ് 8 വര്‍ഷം പൂര്‍ത്തിയാക്കിയതു പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ഒന്നായി കണക്കാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചു സംസാരിച്ച് ഇക്കാര്യം അദ്ദേഹം കൂടുതല്‍ വിശദീകരിച്ചു. ''ഞങ്ങളുടെ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയെ ഒരു രാഷ്ട്രമെന്ന നിലയില്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരു രാജ്യം-ഒരു നികുതി ജിഎസ്‌ടി, ഒരു രാജ്യം-ഒരു ഗ്രിഡ്, ഒരു രാജ്യം-ഒരു മൊബിലിറ്റി കാര്‍ഡ്, ഒരു രാജ്യം-ഒരു റേഷന്‍ കാര്‍ഡ്. ഈ ശ്രമങ്ങള്‍ ഞങ്ങളുടെ ഉറച്ചതും വ്യക്തവുമായ നയങ്ങളുടെ പ്രതിഫലനമാണ്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017നു ശേഷം ഉത്തര്‍പ്രദേശില്‍ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''ഉത്തര്‍പ്രദേശിന്റെ അതിവേഗ വളര്‍ച്ചയ്ക്കായി, നമ്മുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, നിര്‍മ്മാണം എന്നിവയില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ 7.5 ലക്ഷം കോടി രൂപ അഭൂതപൂര്‍വമായ മൂലധനച്ചെലവായി വകയിരുത്തിയത് ഈ ദിശയിലുള്ള ചുവടുവയ്പ്പാണ്''- അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ക്രമസമാധാന നില വ്യവസായ സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും സംസ്ഥാനത്തെ ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനത്തു നിന്നുള്ള എംപി എന്ന നിലയില്‍, രാജ്യം പ്രതീക്ഷിക്കുന്ന കഴിവും സാധ്യതകളും അവരുടെ ഭരണത്തിലും സംസ്ഥാന ഗവണ്‍മെന്റിലുമുണ്ടെന്നു തനിക്കു ബോധ്യമായെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സംവിധാനത്തിന്റെ മാറിയ മനോഭാവത്തെയും തൊഴില്‍ സംസ്‌കാരത്തെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ അഞ്ചിലൊന്നോ ആറിലൊന്നോ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിനാല്‍ രാജ്യത്തിന്റെ വികസനത്തില്‍ സംസ്ഥാനത്തിനു വലിയ സ്വാധീനമുണ്ട്. ഉത്തര്‍പ്രദേശിന്റെ സ്വതസിദ്ധമായ കഴിവുകളെക്കുറിച്ചു വിവരിച്ച പ്രധാനമന്ത്രി, വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നതില്‍ നിന്നു സംസ്ഥാനത്തെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും വ്യക്തമാക്കി. ഏറ്റവും പുതിയ ബജറ്റില്‍ ഗംഗയുടെ ഇരുകരകളിലും 5 കിലോമീറ്റര്‍ രാസരഹിത പ്രകൃതിദത്ത ഇടനാഴിയുടെ പ്രഖ്യാപനം ഉണ്ടായതായി അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയുടെ 1100 കിലോമീറ്ററോളം ഒഴുകുന്നു. ഇത് 25-30 ജില്ലകള്‍ ഉള്‍ക്കൊള്ളുന്നു. ഇതു പ്രകൃതിദത്ത കൃഷിക്കു വലിയ അവസരങ്ങള്‍ സൃഷ്ടിക്കും. കോര്‍പ്പറേറ്റ് ലോകത്തിന് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്താനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം പറഞ്ഞു. പിഎല്‍ഐ പദ്ധതികളും മൂലധനച്ചെലവിനായി 7.5 ലക്ഷം കോടി രൂപ അനുവദിച്ചതും സംസ്ഥാനത്തിനു ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ ഇടനാഴിയെ പുതിയ അവസരങ്ങളുടെ മുന്നോടിയായി അദ്ദേഹം പരാമര്‍ശിച്ചു. ആധുനിക പവര്‍ഗ്രിഡ്, പാചകവാതക പൈപ്പ് ലൈന്‍, ബഹുതല സമ്പര്‍ക്കസംവിധാനങ്ങള്‍, റെക്കോര്‍ഡ് എണ്ണത്തിലുള്ള അതിവേഗപാതകള്‍, സാമ്പത്തിക മേഖലകളുടെ സമ്പര്‍ക്കസൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, ആധുനിക റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍, കിഴക്കന്‍-പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴി തുടങ്ങിയവ ഉത്തര്‍പ്രദേശിന്റെ വികസത്തിനു പുതിയ മുന്നേറ്റം നല്‍കാമെന്ന ഉറപ്പോടെ ഈ സംസ്ഥാനത്ത് ഒത്തുചേരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതികള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കുന്ന പുതിയ സംസ്‌കാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തു വികസിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രവണതയുടെ ഉദാഹരണമായി ഡിജിറ്റല്‍ വിപ്ലവത്തെ ഉദ്ധരിച്ച്, കഴിഞ്ഞ കുറച്ചുകാലങ്ങളിലെ രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 2014ല്‍ നമ്മുടെ രാജ്യത്ത് 65 ദശലക്ഷം ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇന്ന് അവരുടെ എണ്ണം 78 കോടി കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. 2014ല്‍ ഒരു ജിബി ഡാറ്റയ്ക്ക് 200 രൂപയോളം വിലയുണ്ടായിരുന്നെങ്കില്‍ ഇന്നത് 11-12 രൂപയായി കുറഞ്ഞു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2014ല്‍ രാജ്യത്തെ നൂറില്‍ താഴെ ഗ്രാമപഞ്ചായത്തുകളാണ് ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരുന്നത്. ഇന്ന് ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 2014നു മുമ്പു ഞങ്ങള്‍ക്കു നൂറുകണക്കിനു സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്നു രാജ്യത്തു രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം 70,000 ആയി. അടുത്തിടെ, 100 യൂണികോണുകള്‍ എന്ന റെക്കോര്‍ഡും ഇന്ത്യ സൃഷ്ടിച്ചിരുന്നു. ''നയം, തീരുമാനങ്ങള്‍, ഉദ്ദേശ്യം എന്നിവയാല്‍ ഞങ്ങള്‍ വികസനത്തിനൊപ്പമാണ്. നിങ്ങളുടെ എല്ലാ പ്രയത്‌നത്തിലും ഞങ്ങള്‍ എല്ലാവരും നിങ്ങളോടൊപ്പമുണ്ടാകും. എല്ലാ ഘട്ടത്തിലും നിങ്ങളെ പിന്തുണയ്ക്കും''- നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും പ്രധാനമന്ത്രി ഉറപ്പു നല്‍കി.
2018 ഫെബ്രുവരി 21നും 22നുമാണ് 'യുപി നിക്ഷേപക ഉച്ചകോടി 2018' നടന്നത്. ഇതിനോടനുബന്ധിച്ച് ഒന്നാം ഘട്ടത്തില്‍ 61,500 കോടിയിലേറെ രൂപയുടെ 81 പദ്ധതികള്‍ക്ക് 2018 ജൂലൈ 29നും, രണ്ടാം ഘട്ടത്തില്‍ 67,000 കോടി രൂപയിലധികം നിക്ഷേപമുള്ള 290 പദ്ധതികള്‍ക്ക് 2019 ജൂലൈ 28നും സമാരംഭം കുറിച്ചു.
Speaking at the Ground Breaking Ceremony @ 3.0 of UP Investors Summit in Lucknow. https://t.co/eYenbF3oIV
— Narendra Modi (@narendramodi) June 3, 2022
दुनिया आज जिस भरोसेमंद साथी को तलाश रही है उस पर खरा उतरने का सामर्थ्य सिर्फ हमारे लोकतांत्रिक भारत के पास है।
दुनिया आज भारत के potential को भी देख रही है और भारत की Performance की भी सराहना कर रही है: PM @narendramodi
— PMO India (@PMOIndia) June 3, 2022
हम G20 अर्थव्यवस्थाओं में सबसे तेज़ी से Grow कर रहे हैं।
आज भारत, Global Retail Index में दूसरे नंबर पर है।
भारत, दुनिया का तीसरा सबसे बड़ा Energy Consumer देश है: PM @narendramodi
— PMO India (@PMOIndia) June 3, 2022
बीते साल दुनिया के 100 से अधिक देशों से, 84 बिलियन डॉलर का रिकॉर्ड FDI आया है।
भारत ने बीते वित्तीय वर्ष में 417 बिलियन डॉलर यानि 30 लाख करोड़ रुपए से ज्यादा का मर्केंडाइज एक्सपोर्ट करके नया रिकॉर्ड बनाया है: PM @narendramodi
— PMO India (@PMOIndia) June 3, 2022
हाल ही में केंद्र की एनडीए सरकार ने अपने 8 वर्ष पूरे किए हैं।
इन वर्षों में हम Reform-Perform-Transform के मंत्र के साथ आगे बढ़े हैं।
हमने Policy Stability पर जोर दिया है, कॉर्डिनेशन पर जोर दिया है, Ease of Doing Business पर जोर दिया है: PM @narendramodi
— PMO India (@PMOIndia) June 3, 2022
हमने अपने Reforms से एक राष्ट्र के रूप में भारत को मजबूती देने का काम किया है।
One Nation-One Tax GST हो,
One Nation-One Grid हो,
One Nation-One Mobility Card हो,
One Nation-One Ration Card हो,
ये प्रयास, हमारी ठोस और स्पष्ट नीतियों का प्रतिबिंब हैं: PM @narendramodi
— PMO India (@PMOIndia) June 3, 2022
तेज विकास के लिए, हमारी डबल इंजन की सरकार Infrastructure, Investment और Manufacturing तीनों पर एक साथ काम कर रही है।
इस साल के बजट में साढ़े 7 लाख करोड़ रुपए के अभूतपूर्व capital expenditure का allocation इसी दिशा में उठाया गया कदम है: PM @narendramodi
— PMO India (@PMOIndia) June 3, 2022
2014 में हमारे देश में सिर्फ साढ़े 6 करोड़ ब्रॉडबैंड सब्सक्राइबर्स थे।
आज इनकी संख्या 78 करोड़ से ज्यादा हो चुकी है।
2014 में एक GB डेटा करीब-करीब 200 रुपए का पड़ता था।
आज इसकी कीमत घटकर 11-12 रुपए रह गई है। भारत दुनिया के उन देशों में है जहां इतना सस्ता डेटा है: PM
— PMO India (@PMOIndia) June 3, 2022
2014 से पहले हमारे यहां कुछ सौ स्टार्ट-अप्स ही थे।
लेकिन आज देश में रजिस्टर्ड स्टार्ट-अप्स की संख्या भी 70 हजार के आसपास पहुंच रही है।
अभी हाल ही में भारत ने 100 यूनिकॉर्न का रिकॉर्ड भी बनाया है: PM @narendramodi
— PMO India (@PMOIndia) June 3, 2022
-ND-
(Release ID: 1830792)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada