പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ അമോദില്‍ വിവിധ പദ്ധതികള്‍ ശിലാസ്ഥാപനം നടത്തുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം

പോസ്റ്റഡ് ഓണ്‍: 10 OCT 2022 6:34PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്,

 ഭാരത് മാതാ കീ ജയ്,

വേദിയിലുള്ള, ഗുജറാത്തിന്റെ ജനപ്രിയനും ധീരനുമായ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍; പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ട് നേടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച സി ആര്‍ പാട്ടീല്‍, കേന്ദ്ര മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്തിന്റെ മകനുമായ ശ്രീ മന്‍സുഖ് ഭായ് മാണ്ഡവ്യ, ഗുജറാത്ത് ഗവണ്‍മെന്റിലെ മുഴുവന്‍ മന്ത്രിമാര്‍;  എന്നില്‍ അനുഗ്രഹം ചൊരിയാന്‍ ധാരാളമായി എത്തിയ എംപിമാര്‍, എംഎല്‍എമാര്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,

 സുഹൃത്തുക്കളേ,

 ഇന്ന് രാവിലെ ഇവിടെ വന്നപ്പോള്‍ ഒരു സങ്കട വാര്‍ത്ത കിട്ടി. മുലായം സിംഗ് യാദവ് ജി ഇന്ന് അന്തരിച്ചു. മുലായം സിംഗ് യാദവിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്. മുലായം സിംഗ് ജിയുമായുള്ള എന്റെ ബന്ധം വളരെ സവിശേഷമാണ്. ഞങ്ങള്‍ രണ്ടുപേരും മുഖ്യമന്ത്രിമാര്‍  എന്ന നിലയില്‍ കണ്ടുമുട്ടുമ്പോഴെല്ലാം പരസ്പരം ഒരു പ്രത്യേക അടുപ്പം അനുഭവിക്കുമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തപ്പോള്‍, പ്രതിപക്ഷത്തുനിന്നും രാജ്യത്തെ ചില മുതിര്‍ന്ന രാഷ്ട്രീയക്കാരെയും വിളിച്ച് അനുഗ്രഹം വാങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു; എനിക്ക് നേരത്തെ അറിയാവുന്ന പ്രതിപക്ഷത്തെ വലിയ വ്യക്തിത്വങ്ങള്‍. മുലായം സിംഗ് ജിയോട് അനുഗ്രഹം ചോദിച്ച ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം ഇന്നുവരെ ഞാന്‍ വിലമതിക്കുന്നു. കടുത്ത രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കിടയിലും തന്റെ അനുഗ്രഹത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോയില്ല എന്നതാണ് മുലായം സിംഗ് ജിയുടെ പ്രത്യേകത. 2013ല്‍ അദ്ദേഹം എന്നെ അനുഗ്രഹിച്ചു, തുടര്‍ന്നും അനുഗ്രഹിക്കുകയും ചെയ്തു.  2019 ലെ പാര്‍ലമെന്റിന്റെ അവസാന സമ്മേളനത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി എന്നെ അനുഗ്രഹിച്ചു. മുലായം സിംഗ് ജിയെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവ് പാര്‍ലമെന്റിനുള്ളില്‍ പറഞ്ഞ വാക്കുകള്‍ ഈ രാജ്യത്തെ ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റെയും ജീവിതത്തിലെ വലിയ അനുഗ്രഹമാണ്.  പാര്‍ലമെന്റില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ അജണ്ടയില്ലാതെയാണ് അദ്ദേഹം ആ വാക്കുകള്‍ പറഞ്ഞത്.  എല്ലാവരേയും കണക്കിലെടുത്താണ് മോദി ജി പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ടാണ് 2019ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് ഉറപ്പുള്ളത്. അദ്ദേഹം എത്ര ദയാലുവും ഉദാരഹൃദയനുമായിരുന്നു!  അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തുടര്‍ന്നുകൊണ്ടേയിരുന്നു എന്നത് എന്റെ ഭാഗ്യമാണ്.  ഇന്ന്, നര്‍മദാ മാതാവിന്റെ തീരത്തുള്ള ഈ ഗുജറാത്ത് മണ്ണില്‍ നിന്ന് ബഹുമാനപ്പെട്ട മുലായം സിംഗ് ജിക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.  ഈ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും നല്‍കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

 സുഹൃത്തുക്കളേ,

 രാജ്യം 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' ആഘോഷിക്കുന്ന സമയത്താണ് ഞാന്‍ ബറൂച്ചില്‍ എത്തിയത്. ഇന്ത്യയുടെ ചരിത്രം വായിക്കുകയും ഭാവിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം ബറൂച്ച് അഭിമാനത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. നാടിന്റെ അഭിമാനമുയര്‍ത്തിയ അത്തരത്തിലുള്ള നിരവധി വ്യക്തിത്വങ്ങള്‍ക്ക് ഈ നാട് ജന്മം നല്‍കിയിട്ടുണ്ട്.  ഉദാഹരണത്തിന് ഈ നാടിന്റെ മകന്‍ കനയ്യലാല്‍ മനേക്ലാല്‍ മുന്‍ഷി ജി.  ഭരണഘടനാ നിര്‍മ്മാണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. സോമനാഥ ക്ഷേത്രത്തിന്റെ മഹത്തായ നിര്‍മ്മാണത്തില്‍ സര്‍ദാറിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടന്ന മുന്‍ഷി സാഹിബിന്റെ പങ്ക് ആര്‍ക്കും മറക്കാനാവില്ല.  കൂടാതെ, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് വലിയ ഉയരങ്ങള്‍ നല്‍കിയ ഇന്ത്യന്‍ സംഗീതത്തിന്റെ ആചാര്യനായ പണ്ഡിറ്റ് ഓംകാര്‍നാഥ് ഠാക്കൂറും ഈ മണ്ണുമായി ബന്ധപ്പെട്ടിരുന്നു. അത്തരം മഹത് വ്യക്തികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഗുജറാത്തിനെ വികസിപ്പിക്കാനും ഗുജറാത്തിനെ കൂടുതല്‍ അഭിമാനകരമാക്കാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.

 സഹോദരങ്ങളും സഹോദരിമാരേ,

ഗുജറാത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ ബറൂച്ചിന്റെ സംഭാവന വളരെ നിര്‍ണായകമാണ്. നിലക്കടലയ്ക്ക് മാത്രം പേരുകേട്ട ഒരു കാലമുണ്ടായിരുന്നു ബറൂച്ചിന്. ഇന്ന് എന്റെ ബറൂച്ച് വ്യവസായം, ബിസിനസ്സ്, വ്യാപാരം, തുറമുഖം തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തമാണ്.

 ഗുജറാത്തില്‍ ഇന്ന് നടക്കുന്ന തറക്കല്ലിടലും ഉദ്ഘാടനവും മുന്‍കാലത്തെ ഏതു ഗവണ്‍മെന്റിന്റെ കാലത്തെക്കാള്‍ ഗുജറാത്തിന്റെ മൊത്തം വാര്‍ഷിക ബജറ്റിനേക്കാള്‍ വിലയുള്ളതാണെന്ന് എനിക്ക് പറയാന്‍ കഴിയും.

 സഹോദരങ്ങളേ,

 ഗുജറാത്ത് വന്‍ മുന്നേറ്റം കൈവരിച്ചു, ഇപ്പോള്‍ ബറൂച്ച് ജില്ലയും കോസ്‌മോപൊളിറ്റന്‍ ജില്ലയായി മാറിയിരിക്കുന്നു.  ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ നാട്ടുകാരും ഇവിടെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ബറൂച്ച് ജില്ലയെ കുറിച്ച് പറയുകയാണെങ്കില്‍, കേരളം, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെയും നിങ്ങള്‍ കണ്ടെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ ജില്ലയിലുണ്ട്. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവയെ കോസ്മോപൊളിറ്റന്‍ എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  ഇന്ന് ഗുജറാത്ത് വളരെയധികം വികസിച്ചിരിക്കുന്നു, ഗുജറാത്തിലെ പല ജില്ലകളും കോസ്‌മോപൊളിറ്റന്‍ ആയിത്തീരുകയും രാജ്യത്തെ മുഴുവന്‍ സ്‌നേഹത്തോടെ സ്വാംശീകരിക്കുകയും ചെയ്തു. ഗുജറാത്തിന്റെ വികസന യാത്രയുടെ ഉന്നതിയാണിത്.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന് ഗുജറാത്തിന് ആദ്യത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് ലഭിച്ചു, അതും ബറൂച്ചിലാണ്. രാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്ലാന്റുകളും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.  കൂടാതെ, ഗതഗാതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് വലിയ പദ്ധതികള്‍, അതായത് അങ്കലേശ്വര്‍-രാജ്പിപ്ല എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകള്‍, വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തിരുന്ന ഏകതാ നഗര്‍ പ്രതിമ എന്നിവയും ഉദ്ഘാടനം ചെയ്തു.  ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഈ പദ്ധതി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  ഇവിടെ നിന്നുള്ള നിരവധി പ്രധാന നേതാക്കളെ ഡല്‍ഹിയില്‍ ്‌നല്ല സ്ഥാനങ്ങളിലുണ്ടായിരുന്നു. പക്ഷേ ആരും ഞങ്ങളെ ചെവിക്കൊണ്ടില്ല. ബറൂച്ച് ജില്ല വികസിക്കുന്നതിനു ബറോഡയിലോ സൂറത്തിലോ ഉള്ള വിമാനത്താവളങ്ങളെ ആശ്രയിക്കാന്‍ കഴിയുമായിരുന്നില്ല.  ബറൂച്ചിന് സ്വന്തമായി എയര്‍പോര്‍ട്ട് വേണം.  അതിനാല്‍ അങ്കലേശ്വറില്‍ പുതിയ വിമാനത്താവളത്തിന് ഇന്ന് തറക്കല്ലിടുകയാണ്.

 സുഹൃത്തുക്കളേ,

 രാജ്യത്തെ പല ചെറിയ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ലയാണ് ബറൂച്ച്. ഈ ഒരു ജില്ലയിലെ ഈ വ്യവസായങ്ങള്‍ തൊഴില്‍ നല്‍കുന്നതില്‍ ഒരു വലിയ റെക്കോര്‍ഡ് സ്ഥാപിച്ചു. രാജ്യത്തും വിദേശത്തുമായി ഇത്രയധികം വ്യാപാര-വ്യവസായങ്ങള്‍ നടത്തിയ ശേഷം, ഈ പുതിയ വിമാനത്താവളം അതിന്റെ വികസന യാത്രയെ പുതിയ ഉയരത്തിലേക്കും വേഗതയിലേക്കും കൊണ്ടുപോകാന്‍ പോകുന്നു.  നരേന്ദ്ര-ഭൂപേന്ദ്രയുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ കുതിപ്പിനൊപ്പം വിമാനത്താവളത്തിന്റെ പണിയും അതിവേഗം പൂര്‍ത്തിയാകും.  ഈ വിമാനത്താവളം നിര്‍മിക്കുന്നതോടെ ഈ മേഖലയിലേക്കുള്ള വ്യവസായികളുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും നീക്കം ശക്തമാകും.  വികസനവും ത്വരിതപ്പെടുത്തും.  കയറ്റുമതിക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന് ഗുജറാത്തിന്റെ വ്യത്യസ്തമായ ഒരു ചിത്രം കാണാം. നമുക്കൊരു പുതിയ ഗുജറാത്തുണ്ട്. അത് രൂപാന്തരപ്പെട്ടു, കൂടുതല്‍ ഉയരങ്ങളിലേക്ക് ആ കുതിപ്പ് നടത്താന്‍ ഇപ്പോള്‍ അത്യാഗ്രഹത്തിലാണ്. എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പുള്ള ആ ദിനങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുക. എങ്ങനെ അനുഭവപ്പെടുന്നു?  രണ്ട് പതിറ്റാണ്ട് മുമ്പ് നമ്മുടെ ഗുജറാത്ത് എന്തായിരുന്നു? കച്ചവടക്കാര്‍ ഒരിടത്ത് നിന്ന് സാധനങ്ങള്‍ എടുത്ത് മറ്റൊരിടത്ത് വില്‍ക്കുകയും ആ ഇടനിലക്കൂലി ഉപയോഗിച്ച് ഉപജീവനം നടത്തുകയും ചെയ്തു. ഇതായിരുന്നു നമ്മുടെ തിരിച്ചറിയല്‍. അസംസ്‌കൃത വസ്തുക്കളില്ലാത്തതിനാല്‍ കാര്‍ഷിക, വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മള്‍ പിന്നിലായിരുന്നു.  ഇത്തരമൊരു സാഹചര്യത്തില്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ കഠിനാധ്വാനം ചെയ്ത് ഗുജറാത്ത് വ്യാവസായിക മേഖലയില്‍ വികസനത്തിന്റെ വലിയ ഉയരങ്ങള്‍ കൈവരിച്ചിരിക്കുന്നു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട ചെറിയ വ്യവസായ ശൃംഖലകള്‍ നാം സൃഷ്ടിച്ചിട്ടുണ്ട്. നമ്മള്‍ സ്വന്തമായി തുറമുഖങ്ങളും തീരപ്രദേശങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.  നമ്മുടെ ആദിവാസി സഹോദരങ്ങളും അതുപോലെ നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളും ദയനീയ അവസ്ഥയിലായിരുന്നു. ആരും അവരെ ഗൗനിച്ചിട്ടുപോലുമില്ല.  ഇന്നത്തെ 20-22 അല്ലെങ്കില്‍ 25 വയസ്സുള്ള ചെറുപ്പക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ വേണ്ടിയുള്ള കഠിനമായ അധ്വാനത്തെക്കുറിച്ച് പോലും അറിയില്ല. ഒരു കാലത്ത് ഗുജറാത്തില്‍ ഇത്രയും ഭീകരമായ ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്ന് അവര്‍ പോലും അറിഞ്ഞിരുന്നില്ല.  എന്നാല്‍ കഠിനമായ അധ്വാനത്താലും ഗുജറാത്തിലെ ജനങ്ങളുടെ സഹകരണത്താലും നമ്മള്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു.  ആ അടുത്ത കുതിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും തയ്യാറാണ്.  അതുകൊണ്ടാണ് വരും ദിവസങ്ങളില്‍ നാം ആ കുതിപ്പ് നടത്തേണ്ടത്.  'അമൃത മഹോത്സവം' അഥവാ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തോടെയാണ് 'അമൃതകാലം' ആരംഭിച്ചത്. അതുപോലെ ഗുജറാത്തിലെ യുവാക്കള്‍ക്കും ഈ സുവര്‍ണ്ണകാലം ആരംഭിച്ചിരിക്കുന്നു.  ഈ സുവര്‍ണ്ണ കാലഘട്ടം കൈവിടരുത്.  എപ്പോഴാണ് എവിടെയെങ്കിലും വികസനം തുടങ്ങുന്നത് സഹോദരങ്ങളേ?  നിങ്ങള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തടസ്സങ്ങളില്ലാതെ നിങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും പ്രോത്സാഹജനകമായ അന്തരീക്ഷവും ഉണ്ടായിരിക്കണം. എല്ലാറ്റിനുമുപരിയായി, നിയമങ്ങളും നിയന്ത്രണങ്ങളും, മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും നയങ്ങളും ലക്ഷ്യങ്ങളും ആവശ്യമാണ്.  നയം കൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല.  നയം ശരിക്കും നല്ലതാണെങ്കിലും, ഉദ്ദേശ്യമോ ഇച്ഛാശക്തിയോ ഇല്ലെങ്കില്‍ പോലും, മുഴുവന്‍ പദ്ധതിയും താളംതെറ്റുന്നു.  ബറൂച്ചിനെ ആര്‍ക്കാണ് അറിയാത്തത്?  വൈകുന്നേരം ആരെങ്കിലും 'പഞ്ച് ബട്ടി' സന്ദര്‍ശിക്കേണ്ടി വന്നാല്‍ അവിടെയുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. ക്രമസമാധാന നിലയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം.  ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ വീട് ഒഴിയാന്‍ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ദിവസങ്ങളുണ്ടായിരുന്നു.  എന്നാല്‍ ഇന്ന് ക്രമസമാധാന നില ബറൂച്ചിലെ ജനങ്ങളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിച്ചിരിക്കുന്നു.
എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിച്ചു, അല്ലേ? നേരത്തെ ചിലര്‍ക്ക് മാത്രം ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. സമാധാനപരമായ ജീവിതത്തെയും ക്രമസമാധാനത്തെയും കുറിച്ച് പറയുമ്പോള്‍, നമ്മുടെ ആദിവാസി സഹോദരങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും അതിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നു.  അല്ലാത്തപക്ഷം, ബറൂച്ചില്‍, ആദിവാസി പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കിയ ശേഷം പെരുമാറിയ രീതി ഞങ്ങള്‍ക്ക് നന്നായി അറിയാം.  തല്‍ഫലമായി, ആദിവാസികള്‍ അവര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.  എന്നാല്‍ പിന്നീട് നമ്മുടെ ആദിവാസി സഹോദരങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ അവര്‍ എന്റെമേല്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരുന്നു. ആതുരശുശ്രൂഷാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.  ആശുപത്രികള്‍ക്കായി ഒരാള്‍ക്ക് സൂറത്തിലേക്കോ ബറോഡയിലേക്കോ പോകണം. നര്‍മ്മദാ മാതാവിന്റെ തീരത്ത് ജീവിച്ചിട്ടും നമുക്ക് വെള്ളത്തിനായി കൊതിക്കേണ്ടിവന്നു. അത്തരം ദുരിത ദിനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.  വര്‍ഷങ്ങള്‍ക്കുമുമ്പ് ബറൂച്ചില്‍ കുടിവെള്ളക്ഷാമം നേരിട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു.  കൂടാതെ, ബറൂച്ച് ജില്ലയില്‍ നിരവധി ആരാധനാലയങ്ങളുണ്ട്.  നര്‍മ്മദാ നദിയുടെ സാന്നിധ്യമുണ്ടായിട്ടും അത് വികസിപ്പിക്കാന്‍ ആളുകള്‍ മടിച്ചു. ഇന്ത്യയുടെ ആത്മാവിനെ കൊല്ലാനുള്ള ശ്രമമാണ് നടന്നത്. സഹോദരീ സഹോദരന്മാരേ, ഇതെല്ലാം ഏകദേശം 20 വര്‍ഷം മുമ്പായിരുന്നു.  20-25 വയസ്സുള്ള ചെറുപ്പക്കാര്‍ അതിനെക്കുറിച്ച് അറിയാതെ പോകുന്നത് സ്വാഭാവികമാണ്.  എന്നാല്‍ നിങ്ങളെ സേവിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കിയപ്പോള്‍, ഞങ്ങള്‍ ഓരോ പ്രശ്‌നങ്ങളും ശ്രദ്ധിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.  ഞങ്ങള്‍ പരിഹാരങ്ങള്‍ തേടാന്‍ തുടങ്ങി, സാഹചര്യം മെച്ചമായി മാറാന്‍ തുടങ്ങി.  ക്രമസമാധാന പ്രശ്നത്തില്‍ വന്‍ കുറ്റവാളികളും കൊടും കുറ്റവാളികളും ജയിലില്‍ കിടന്നു.  ശരിയായ പാതയിലൂടെയാണ് നടക്കേണ്ടതെന്ന് പതിയെ അവര്‍ തിരിച്ചറിഞ്ഞു.  അതുകൊണ്ട് ഇന്ന് ഗുജറാത്തിലെ കുട്ടികള്‍ക്ക് 'കര്‍ഫ്യൂ' എന്ന വാക്ക് അറിയില്ല.  അല്ലാത്തപക്ഷം, ബറൂച്ചില്‍ ഇടയ്ക്കിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.  പണ്ട് ഗര്‍ബ കളിക്കാന്‍ വേണ്ടി തങ്ങളുടെ വീട്ടിലെ പ്രായമായവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇന്നത്തെ സ്ത്രീകള്‍ പോലും അറിഞ്ഞിരിക്കില്ല.  ഇന്ന് ഗുജറാത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബറോഡയിലെ സ്‌കൂളുകളിലും കോളേജുകളിലും സുരക്ഷിതമായി പോകാന്‍ കഴിയുന്നു.  വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കെയര്‍ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും.  ഇപ്പോള്‍ ബറൂച്ച് ജില്ലയും വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്.  ഒരു പെണ്‍കുട്ടി രാത്രി വൈകുവോളം ജോലി ചെയ്യാനും റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ബസ് സ്റ്റേഷനില്‍ നിന്നോ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവളുടെ മനസ്സില്‍ ഭയത്തിന്റെ ഒരു ലാഞ്ചനവുമില്ല.  നമ്മളെല്ലാവരും ആ അവസ്ഥ സൃഷ്ടിച്ചു.  ഇപ്പോള്‍ ഇവിടെ ഒരു ദേശീയ കായികമേള നടക്കുകയാണ്.  രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് താരങ്ങള്‍ നിലവില്‍ ഗുജറാത്തിലുണ്ട്.  കളി അവസാനിപ്പിച്ച്, വൈകുന്നേരം ഗര്‍ബ കാണാന്‍ പോകുമ്പോള്‍, രാത്രി മുഴുവന്‍ ആഘോഷങ്ങള്‍ കണ്ട് അവര്‍ മയങ്ങുന്നു. രാത്രി ഇല്ലെന്ന് തോന്നുന്നു.  സഹോദരീ സഹോദരന്മാരേ, ബറൂച്ച് വികസിക്കണമെങ്കില്‍ വ്യവസായ വികസനം അനിവാര്യമായിരുന്നു.  ഈ സമയത്ത് ബറോഡ-വാപി ആയിരുന്നു പ്രധാന ദേശീയപാത. സമീപത്തുള്ള ഏതാനും ഫാക്ടറികള്‍ കാണുമ്പോള്‍ ആളുകള്‍ ആഹ്ലാദിക്കുകയും വ്യവസായ വികസനമായി കരുതുകയും ചെയ്തു.  എന്നാല്‍ അവികസിത പ്രദേശങ്ങളുടെ ചില പോക്കറ്റുകള്‍ നാം വികസിപ്പിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു.  ആദിവാസി മേഖലകള്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ ജഗാഡിയയില്‍ വ്യവസായ വികസനം കൊണ്ടുവന്നു. ഞങ്ങള്‍ വ്യവസായങ്ങളെ വരണ്ട പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി, അതിനാല്‍ കൃഷിഭൂമി സുരക്ഷിതമായി നിലകൊള്ളുകയും അതേ സമയം വ്യാവസായിക വികസനവും നടക്കുകയും ചെയ്തു. ഇന്ന് ഗുജറാത്ത് ഒരു നിര്‍മ്മാണ കേന്ദ്രമായും കയറ്റുമതി കേന്ദ്രമായും മാറിയിരിക്കുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് ആര്‍ക്കും അത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ആധുനിക ഹൈവേകളുടെ കാര്യത്തില്‍ ഇന്ന് ദഹേജ്-II, ദഹേജ്-III, സൈഖ, വിലായത്ത് വികസനത്തിന്റെ പുതിയ വാതിലുകളായി മാറിയിരിക്കുന്നു.  റോ-റോ ഫെറി സര്‍വീസ് വികസനത്തിന്റെ ഒരു വലിയ ശക്തിയായി ഉയര്‍ന്നു.  ദഹേജ് ഒരു പ്രത്യേക നിക്ഷേപ മേഖലയാണ്.  അതിന്റെ ശക്തി ഇപ്പോള്‍ പല മടങ്ങ് വികസിക്കാന്‍ പോകുന്നു.  തത്ഫലമായി, ഗുജറാത്ത് സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ നേട്ടങ്ങള്‍ കൊയ്യുകയാണ്.  പെട്രോളിയം, കെമിക്കല്‍, പെട്രോ-കെമിക്കല്‍ എന്നീ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ നമുക്ക് പ്രത്യേകമായി ലഭിക്കുന്നുണ്ട്.  ക്രമേണ, ആയിരക്കണക്കിന് കോടി രൂപയുടെ മുദ്ര നിക്ഷേപം ലോകമെമ്പാടും നിന്ന് ദഹേജിലേക്കും മുഴുവന്‍ ബറൂച്ച് ജില്ലയിലേക്കും ഒഴുകി, സഹോദരങ്ങളേ.  ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നു, പണമോ ലാഭമോ ഡോളറില്‍ തിരികെ വരുന്നു.  ദഹേജും ബറൂച്ച് ജില്ലയും നല്‍കിയ സുപ്രധാന സംഭാവനയാണിത്. ഇന്ന്,  ദഹേജ് മുഴുവന്‍ രാജ്യത്തിനും കെമിക്കല്‍, പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലയ്ക്കും ഒരു മാതൃകയായി മാറിയിരിക്കുന്നു.


 സഹോദരീ സഹോദരിമാരെ,

 ഇന്ന് ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതികള്‍ എന്റെ ഗുജറാത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എന്റെ ബറൂച്ച് ജില്ലയെ അത്യധികം ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു.  ഇവിടെ വികസിപ്പിച്ചെടുത്ത പുതിയ പ്ലാന്റുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, ഈ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇരട്ട ആനുകൂല്യങ്ങളുടെ ഉത്തമ ഉദാഹരണമായി മാറി. ഈ കെമിക്കല്‍ പ്ലാന്റുകളില്‍ ഗുജറാത്ത്, കേന്ദ്ര ഗവണ്‍മെന്റ് കമ്പനികളും പങ്കാളികളാണ്.  ഇവിടെ സ്ഥാപിക്കുന്ന കെമിക്കല്‍ നിര്‍മാണ വ്യവസായങ്ങള്‍ തുണി വ്യവസായത്തിനും ഗുണം ചെയ്യും.  വസ്ത്രവ്യവസായത്തിന് നേട്ടമുണ്ടെങ്കില്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകനും നേട്ടമുണ്ടാകുമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം.  ഈ മേഖല ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ നല്‍കുന്നു.  നമ്മുടെ നെയ്ത്തുകാരായ സഹോദരങ്ങള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്.  വളങ്ങളുടെ കാര്യവും അങ്ങനെ തന്നെ.  ഞങ്ങള്‍ രാസവളങ്ങള്‍ക്ക് പേരുകേട്ടവരാണ്.  ബറൂച്ചില്‍ ഉത്പാദിപ്പിക്കുന്ന അവശ്യ രാസവളങ്ങളും രാസവളങ്ങളും രാജ്യത്തുടനീളം എത്തുന്നു.  ജിഎസിഎല്‍ കെമിക്കല്‍ പ്ലാന്റ് മൂലം 700 കോടി രൂപയുടെ വിദേശനാണ്യം ഉപയോഗിച്ച് 2500 കോടിയിലധികം രൂപയുടെ പുതിയ വിറ്റുവരവ് ഉണ്ടാകും.  രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനമായിരിക്കും അത്.  ഒരു തരത്തില്‍ പറഞ്ഞാല്‍ അത് രാജ്യസ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്.  ബറൂച്ചും അതുതന്നെ ചെയ്യുന്നു.  ഇന്ന് ബറൂച്ചില്‍ വരുമ്പോള്‍, രാജ്യത്തെ അതിവേഗം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഓരോ പൗരനും വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.  സാധാരണ പൗരന്മാര്‍ക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും.  ഒരു വ്യക്തി തനിക്കുവേണ്ടി കഠിനാധ്വാനം ചെയ്താല്‍ പിന്നെ എങ്ങനെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചേക്കാം.  'പ്രാദേശികമായി വാങ്ങൂ' എന്ന മന്ത്രം നമുക്ക് എടുക്കാം.  ഏതെങ്കിലും തരത്തിലുള്ള വിദേശ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരാള്‍ക്ക് തീരുമാനിക്കാം.  ദീപാവലി അടുത്തെത്തി.  ആകാശത്തെ പ്രകാശിപ്പിക്കുന്ന ചില പടക്കങ്ങള്‍ വിപണിയിലുണ്ട് എന്നാല്‍ വിദേശ നിര്‍മ്മിതമാണ്.  നമ്മുടെ രാജ്യത്തെ നിരവധി പാവപ്പെട്ടവരുടെ കഠിനാധ്വാനമാണ് ഇവ നശിപ്പിക്കുന്നത്.  പക്ഷേ നമ്മള്‍ 'ഇന്ത്യയില്‍ നിര്‍മ്മിച്ച' പടക്കങ്ങള്‍ വാങ്ങുകയാണെങ്കില്‍, പ്രകാശമോ തെളിച്ചമോ ശബ്ദമോ അല്‍പ്പം കുറവായിരിക്കാം, പക്ഷേ നിങ്ങളുടെ പ്രവൃത്തി എന്റെ പാവപ്പെട്ട സഹോദരങ്ങളുടെ വീടുകള്‍ക്ക് തിളക്കം നല്‍കും.  ആ പടക്കങ്ങള്‍ ആകാശത്തെ ദീര്‍ഘനേരം പ്രകാശിപ്പിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം, പക്ഷേ പാവങ്ങളുടെ വരാനിരിക്കുന്ന 12 മാസങ്ങള്‍ പ്രകാശിക്കും.  അപ്പോള്‍ എന്തുകൊണ്ട് നമ്മള്‍ ഇന്ത്യന്‍ സാധനങ്ങള്‍ വാങ്ങിക്കൂടാ?  ഇവിടെ ഒരു ഫാക്ടറിക്ക് 700 കോടി ലാഭിക്കാം. എന്റെ ബറൂച്ച് ജില്ലയിലെ പൗരന്മാര്‍ ഒരു തീരുമാനം എടുക്കണം.  അവര്‍ക്കും എന്റെ രാജ്യത്തിന്റെ തലസ്ഥാനത്തെ ഈ രീതിയില്‍ രക്ഷിക്കാന്‍ കഴിയും.

 സഹോദരങ്ങളേ,

 ഒരു കാര്യം അറിഞ്ഞാല്‍ നിങ്ങള്‍ സന്തോഷിക്കും. 2014ല്‍ നിങ്ങളുടെ അനുഗ്രഹത്താല്‍ എന്നെ ഡല്‍ഹിയിലേക്ക് അയച്ചു. നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഒപ്പം ഗുജറാത്തില്‍ ഞാന്‍ മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങളുടെ അനുഭവം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് 2014-ല്‍ ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍, ലോക സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു.  ഇന്ന് ഇന്ത്യ 5-ാം സ്ഥാനത്തെത്തി. മാത്രമല്ല, റാങ്ക് 6-ല്‍ നിന്ന് 5-ലേക്ക് ഉയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനവും മഹത്വവും പലമടങ്ങ് വളര്‍ന്നു, കാരണം 250 വര്‍ഷം നമ്മെ ഭരിച്ച രാജ്യം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു.  ഇപ്പോള്‍ അവരെ ഉപേക്ഷിച്ച്, എന്റെ രാജ്യത്തെ ഈ ആവേശഭരിതമായ യുവത്വം എന്റെ രാജ്യത്തെ മുന്നോട്ട് നയിച്ചു.  യുവതലമുറ, കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെല്ലാം ഇന്നത്തെ ഈ നേട്ടത്തിന് ഉത്തരവാദികളാണ്.  രാജ്യത്തെ 10-ല്‍ നിന്ന് 5-ലേക്ക് ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് നിങ്ങളുടെ കഠിനാധ്വാനത്തിനാണ്. ഒപ്പം രാജ്യത്തെ കഠിനാധ്വാനികളായ ആളുകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

 സഹോദരീ സഹോദരന്മാരേ,

 നമുക്ക് അഭിമാനിക്കാവുന്ന മറ്റൊരു പ്രവൃത്തിയാണ് ബറൂച്ചില്‍ നടക്കുന്നത്.  പണ്ട് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ആരെങ്കിലും ഒരു സ്ഥലം ഉണ്ടാക്കിയിരുന്നെങ്കില്‍, തലമുറകളായി ആളുകള്‍ ആ പ്രവൃത്തിയെ ഓര്‍ക്കാറുണ്ടായിരുന്നുവെന്ന് നമുക്കറിയാം. ആര്‍ക്കെങ്കിലും അവിടെ തന്റെ ദാഹം ശമിപ്പിക്കാന്‍ കഴിയുമെങ്കില്‍, അവര്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമായിരുന്നു, കാരണം അത് ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.  അതുപോലെ ഇന്ന് ഇന്ത്യാ ഗവണ്‍മെന്റ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന മരുന്നുകളുടെ നിര്‍മ്മാണത്തിനായി ഒരു വലിയ പാര്‍ക്ക് സ്ഥാപിക്കുന്നു.  അതിനാല്‍, ബറൂച്ചിലെ ജനങ്ങള്‍ മഹത്തായ മാനുഷിക പ്രവര്‍ത്തനമാണ് നടത്തുന്നത്.  നിങ്ങള്‍ കാരണം എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കപ്പെടാന്‍ പോകുന്നു എന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും.  മാത്രമല്ല, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്.  കൊറോണ പ്രതിസന്ധി ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ രീതി നമ്മള്‍ കണ്ടതാണ്.  എത്ര വലിയ പ്രതിസന്ധിയാണ് ഞങ്ങളെ ബാധിച്ചത്!  എല്ലാവര്‍ക്കും ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ - 'പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും?' അപ്പോഴാണ് ഈ ഔഷധ മേഖല എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്!  കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഗുജറാത്ത് നടത്തിയ കുതിപ്പും ഈ സംവിധാനവും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഗുജറാത്തിനെ സഹായിച്ചു.  ഗുജറാത്തില്‍ നിര്‍മ്മിച്ച മരുന്നുകളും വാക്‌സിനുകളും ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചു.  ഇന്ന് രാജ്യത്തെ ഔഷധ കമ്പനികളില്‍ 25 ശതമാനവും ഗുജറാത്തില്‍ നിന്നാണെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.  ഇന്ന് നിങ്ങളോട് സംസാരിക്കുമ്പോള്‍, ബറൂച്ചിന്റെ വികസനം തടയാന്‍ ചിലര്‍ സാധ്യമായതെല്ലാം ചെയ്ത ആ നാളുകളും ഞാന്‍ ഓര്‍ക്കുന്നു.  ബറൂച്ച്-അങ്കലേശ്വറിലെ വ്യവസായങ്ങളുടെ വിപുലീകരണത്തിന് നിരവധി തടസ്സങ്ങളും തടസ്സങ്ങളും സൃഷ്ടിച്ചു.  എന്നാല്‍ കേന്ദ്രത്തില്‍ നമ്മുടെ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ഗുജറാത്തിന് 'നരേന്ദ്ര-ഭൂപേന്ദ്ര' എന്ന ഇരട്ട എഞ്ചിന്‍ ശക്തി ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഈ തടസ്സങ്ങളെല്ലാം നീക്കി.  സഹോദരന്മാരേ, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തി നോക്കൂ. ഭാദ്ഭൂട്ട് ബാരേജിന്റെ പ്രവൃത്തി തടയാന്‍ നേരത്തെ ചിലര്‍ ശ്രമിച്ചിരുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്നതിനും ബറൂച്ച് ജില്ലയിലെ വയലുകളില്‍ വെള്ളം നനയ്ക്കുന്നതിനുമായി ബറൂച്ചിനായി പ്രവര്‍ത്തിക്കുന്നു.  അതിനും ഒരു തടസ്സം ഉണ്ടായിരുന്നു. നക്‌സലൈറ്റ് മനോഭാവമുള്ള ചിലര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം തടയാന്‍ ആദ്യം കഠിനമായി ശ്രമിച്ചു, പിന്നീട് ഈ അര്‍ബന്‍ നക്‌സലുകള്‍ ഈ പദ്ധതിയെ പുതിയ രൂപത്തില്‍ തടയാന്‍ ശ്രമിച്ചു.  അവര്‍ വസ്ത്രങ്ങളും രൂപവും മാറ്റി, തീക്ഷ്ണമായ യുവാക്കളുടെ ഒരു വിഭാഗത്തെ ആകര്‍ഷിക്കുന്നു.  ബംഗാളില്‍ തുടങ്ങി പിന്നീട് ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍, ഒഡീഷ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി എന്നിവിടങ്ങളിലേക്ക് വ്യാപിച്ച നക്സലിസം നമ്മുടെ ആദിവാസി യുവാക്കളുടെ ജീവിതം തകര്‍ത്തുവെന്ന് എന്റെ ആദിവാസി സഹോദരങ്ങളോട് പ്രത്യേകം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  അവര്‍ക്ക് തോക്കുകള്‍ നല്‍കി മരണക്കളി കളിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.  ഇതോടെ പ്രദേശമാകെ പ്രതിസന്ധിയിലായി.  അക്കാലത്ത്, ഉമര്‍ഗം മുതല്‍ അംബാജി വരെ കിഴക്ക് ഭാഗത്ത് നിന്ന് നക്‌സലിസത്തിന്റെ പ്രവേശനവും വികാസവും അനുവദിക്കരുത് എന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി.  എനിക്ക് എന്റെ ആദിവാസി സഹോദരങ്ങളെ രക്ഷിക്കണമായിരുന്നു.  അത്തരം രോഗം അവരുടെ ജീവിതത്തിലേക്ക് കടക്കാന്‍ ഞാന്‍ അനുവദിക്കില്ല.  അതിനാല്‍, ഞങ്ങള്‍ ഉമര്‍ഗാം മുതല്‍ അംബാജി വരെയുള്ള ഭാഗം വികസിപ്പിച്ചു.  എന്റെ ആദിവാസി സഹോദരങ്ങളും സഹോദരിമാരും എന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുകയും 'നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ' എന്ന് വിശ്വസിക്കുകയും ചെയ്തുവെന്ന് ഞാന്‍ വളരെ സംതൃപ്തിയോടെ പറയുകതന്ന വേണം. തല്‍ഫലമായി, നക്‌സലിസത്തിന് ആ വഴിയിലൂടെ ഗുജറാത്തില്‍ പ്രവേശിക്കാനായില്ല.  അതിന് എന്റെ ആദിവാസി സഹോദരീസഹോദരന്മാരോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.  എന്നാല്‍ ഇപ്പോള്‍ അര്‍ബന്‍ നക്‌സലുകള്‍ മുകളില്‍ നിന്ന് പ്രവേശിക്കാന്‍ ശ്രമിക്കുന്നു. ഗുജറാത്തിലെ യുവതലമുറ നശിപ്പിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  അര്‍ബന്‍ നക്സലുകള്‍ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. വിദേശ ശക്തികളുടെ ഏജന്റുമാരായാണ് ഇവര്‍ ഇവിടെ എത്തിയിരിക്കുന്നത്.  ഗുജറാത്ത് ഒരിക്കലും അവര്‍ക്ക് കീഴടങ്ങില്ല.  അവരെ ഗുജറാത്ത് നശിപ്പിക്കും എന്ന വിശ്വാസത്തോടെയാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്.  ഞങ്ങള്‍ക്ക് ഇവിടെ ആദിവാസി മുഖ്യമന്ത്രിമാരുണ്ടായിരുന്നു, എന്നിട്ടും ഉമര്‍ഗത്തിനും അംബാജിക്കും ഇടയില്‍ ശാസ്ത്രപഠന സ്‌കൂളുകളൊന്നും ഉണ്ടായിരുന്നില്ല.  ഇപ്പോള്‍ നിങ്ങള്‍ പറയൂ, ആദിവാസികള്‍ക്ക് സംവരണം ഉണ്ടായിരുന്നിട്ടും, 10, 12 ക്ലാസുകളില്‍ ശാസ്ത്രം ഇല്ലെങ്കില്‍ പിന്നെ എങ്ങനെ ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഡോക്ടറാകും?  ഒരു വിദ്യാര്‍ത്ഥിക്ക് ഡോക്ടറോ എഞ്ചിനീയറോ ആകണമെങ്കില്‍, ആദ്യം അവന്/അവള്‍ക്ക് 10-ലും 12-ലും ഒരു ശാസ്ത്ര പഠനം ആവശ്യമാണ്.

എന്നാല്‍ അതും നടന്നില്ല.  ഇവിടെ ആദിവാസി മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു, എന്നാല്‍ ഉമര്‍ഗാം മുതല്‍ അംബാജി വരെ വേണ്ടത്ര സ്‌കൂളുകള്‍ ഇല്ലായിരുന്നു.  ഞാന്‍ അധികാരത്തില്‍ വന്നയുടന്‍, 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ആവശ്യമായ സയന്‍സ് സ്‌കൂളുകള്‍ മുഴുവന്‍ നീളത്തിലും ഉണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തി.  ഇന്ന് എന്റെ ആദിവാസി സഹോദരങ്ങളും സഹോദരിമാരും പൈലറ്റ് പരിശീലനത്തിനായി കാനഡയിലേക്ക് പോകുന്നു അല്ലെങ്കില്‍ ഡോക്ടര്‍മാരും അഭിഭാഷകരുമാകുകയാണ്.  എന്റെ ആദിവാസി മക്കള്‍ ഗുജറാത്തിന് മഹത്വം കൊണ്ടുവരുന്നുവെന്ന് വളരെ അഭിമാനത്തോടെ ഞാന്‍ പറയുന്നു.  ഒരു ആദിവാസിയുടെ പേരില്‍ ഒരു സര്‍വകലാശാലയുണ്ടെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല - ബിര്‍സ മുണ്ട സര്‍വകലാശാല. അതുപോലെ, ഗുജറാത്തിലെ ഗുരു ഗോവിന്ദ് സര്‍വകലാശാല ആദിവാസി യുവാക്കള്‍ക്ക് പുതിയ ആത്മവിശ്വാസവും പുതിയ അവസരങ്ങളും നല്‍കി.

 സഹോദരീ സഹോദരന്മാരേ,

 ഗുജറാത്തില്‍ വാന്‍ ബന്ധു യോജന ആദിവാസി സമൂഹത്തിന്റെ ശാക്തീകരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്റെ ആദിവാസി സമൂഹത്തിന് മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെടാനും കര്‍ഷകര്‍ക്ക് ആധുനിക കൃഷിയില്‍ ഏര്‍പ്പെടാനും അവരുടെ ജീവിതം മാറ്റിമറിക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ആദിവാസികള്‍ക്കായി നടപ്പാക്കിയിരുന്ന പദ്ധതികളുടെ ഒരു ഉദാഹരണം പറയാം.  മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത് അഞ്ച് കോഴികള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയുണ്ടായിരുന്നു.  ഈ കോഴികള്‍ കൂടുതല്‍ കോഴികളെ കൊണ്ടുവരുന്ന മുട്ടകള്‍ ഉത്പാദിപ്പിക്കുമെന്ന് കരുതി ആദിവാസികള്‍ സന്തോഷിക്കും, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഒരു അടച്ചുറപ്പുള്ള വീട് പണിയുന്ന അവസ്ഥയിലാകും. എന്നിരുന്നാലും, യാഥാര്‍ത്ഥ്യം അതില്‍ നിന്ന് വളരെ അകലെയായിരുന്നു.  പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞാല്‍, അതേ ദിവസം തന്നെ ചില വിഐപികള്‍ ചുവന്ന ബീക്കണുള്ള കാറില്‍ അവരുടെ ഗ്രാമത്തില്‍ എത്തുകയും അവിടെ താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്യും.  ആതിഥ്യമര്യാദയുടെ കാര്യത്തില്‍ ആദിവാസി സഹോദരങ്ങള്‍ എപ്പോഴും മുന്നിലാണ്. അങ്ങനെ, അവര്‍ കോഴികളില്‍ ഒന്ന് പാകം ചെയ്ത് ആ അതിഥിയെ സേവിക്കും. നമ്മുടെ ആദിവാസി സഹോദരങ്ങള്‍ തങ്ങളുടെ ആതിഥ്യമര്യാദയുടെ വഴിയില്‍ കുറവുള്ള വിഭവങ്ങളോ പണത്തിന്റെ അഭാവമോ ഒരിക്കലും അനുവദിക്കില്ല. 2-4 മാസത്തേക്ക് ഇതേ അവസ്ഥ തുടരുകയും അവയുടെ എല്ലാ കോഴികളെയും മുട്ടകളെയും നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, ഞങ്ങള്‍ വന്ന് നമ്മുടെ ആദിവാസി സഹോദരങ്ങളുടെ ജീവിതം മാറ്റിമറിച്ചു.

 സഹോദരീ സഹോദരന്മാരേ,

 ഈ വികസന യാത്രയില്‍ നമ്മുടെ ആദിവാസി ജനതയുടെ സംഭാവന വളരെ വലുതാണ്.  ബിര്‍സ മുണ്ട ഭഗവാന്റെ ജന്മദിനത്തില്‍ നമ്മുടെ ഗോത്രദൈവമായി ആരാധിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഗോത്രദിനം പ്രഖ്യാപിച്ചത്. ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളം സ്വാതന്ത്ര്യസമരത്തില്‍ പോരാടിയ ആദിവാസികളുടെ സ്മരണയ്ക്കായി സ്മാരകങ്ങള്‍ നിര്‍മ്മിച്ചു.  ഇന്നും ആദിവാസി മേഖലയിലെ ഉല്‍പ്പാദനത്തെക്കുറിച്ച് നമ്മള്‍ ചിന്തിച്ചിട്ടുണ്ട്.  എന്റെ ആദിവാസി സഹോദരങ്ങള്‍ക്കും മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ജോലി വേഗത്തിലാക്കി.  വരും കാലങ്ങളില്‍ അഹമ്മദാബാദ്-ഗാന്ധിനഗര്‍ പോലെ ബറൂച്ച്-അങ്കലേശ്വറും വികസിക്കും. ന്യൂയോര്‍ക്ക്-ന്യൂജേഴ്സി പോലെ ബറൂച്ച് അങ്കലേശ്വറിനെക്കുറിച്ച് ആളുകള്‍ സംസാരിക്കും. നമ്മുടെ കഴിവുകളെ പരിചയപ്പെടുത്തുന്ന സംവിധാനമാണിത്.  വരുന്ന 25 വര്‍ഷം നിങ്ങള്‍ക്കുള്ളതാണെന്ന് യുവാക്കളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ഇവിടെ വരൂ, വികസനത്തിന്റെ യാത്ര തുടങ്ങൂ.  തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ട് പോകാം.  ഇന്ന് നിങ്ങള്‍ ഇത്രയും വലിയ സംഖ്യയില്‍ വന്നിരിക്കുന്നു!  ഗുജറാത്തിന്റെ വികസന യാത്രയില്‍ ഒരു പുതിയ പ്രതിജ്ഞ നിറവേറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനാല്‍, നര്‍മ്മദയുടെ തീരത്ത് താമസിക്കുന്ന എന്റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എന്റെ ആശംസകള്‍!  നമുക്ക് ബറൂച്ച് ജില്ലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം!  എനിക്കൊപ്പം പറയൂ - ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്!
--ND--


( റിലീസ് ഐ.ഡി: 1866960) സന്ദര്‍ശക കൗണ്ടര്‍ : 243