പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള എസ്ജിവിപി ഗുരുകുലത്തില്‍ ഭവ വന്ദന പര്‍വത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദേശം
Posted On:
20 MAR 2022 10:30PM by PIB Thiruvananthpuram
ജയ് സ്വാമിനാരായണന്‍!
ബഹുമാന്യരായ സ്വാമിമാരേ, സഹോദരീ സഹോദരന്മാരേ,
ഇന്ന് ഞാന്‍ 'ഭാവ വന്ദന' എന്ന വിശുദ്ധ ഉത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ്. പൂജ്യ മാധവപ്രിയ ദാസ്ജി മഹാരാജ്, ഗുരുദേവ് ശാസ്ത്രി ജിയുടെ നേട്ടങ്ങളും സങ്കുചിതത്വവും സമൂഹത്തോടുള്ള സമര്‍പ്പണവും ഉള്‍ക്കൊണ്ട് 'ശ്രീ ധര്‍മ്മജീവന്‍ ഗാഥ' എന്ന ഒരു പ്രചോദനാത്മക ഗ്രന്ഥം മനോഹരമായി എഴുതിയിട്ടുണ്ട്.
ഈ പരിപാടി ആസ്വദിക്കാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുക എന്നത് എനിക്ക് സന്തോഷകരമായ കാര്യമായിരുന്നു. പക്ഷേ സമയപരിമിതി കാരണം ഈ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു . ബഹുമാനപ്പെട്ട ശാസ്ത്രി ജി ചുമതലയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്; ഞാന്‍ അതിന് ബാധ്യസ്ഥനാണ്.
ഈ ശ്രമത്തിന് എല്ലാവരേയും, പ്രത്യേകിച്ച് ബഹുമാന്യനായ മാധവപ്രിയ ദാസ്ജിയെ, വിശുദ്ധമായ ഈ സമ്മേളനത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത എത്രയോ മനോഹര കാര്യങ്ങളുണ്ട്. അവ ഓര്‍മ്മകളില്‍ നിലനില്‍ക്കുകയും തലമുറകളിലൂടെ കൈമാറുകയും ചെയ്യുന്നു. പക്ഷേ, അതെല്ലാം രേഖപ്പെടുത്തുകയും ലിഖിത രൂപത്തിലാവുകയും വേണം എന്നു ചിന്തിച്ച ശാസ്ത്രിജി മഹാരാജ് നമ്മുടെ ഇടയിലുണ്ടായിരുന്നു. നാം (ഈ പുസ്തകം) വായിക്കുമ്പോള്‍ ശാസ്ത്രിജി മഹാരാജ് എന്താണ് പറഞ്ഞതെന്ന് നമുക്ക് മനസ്സിലാകും. നമ്മള്‍ അദ്ദേഹത്തെ പിന്തുടരേണ്ടതുണ്ട്. അതുപോലെ, ശാസ്ത്രിജി മഹാരാജ് വിലക്കിയ ഒരു കാര്യവും നമുക്ക് ചെയ്യാന്‍ കഴിയില്ല. അതില്‍ വളരെ സൂക്ഷ്മമായ വിശദാംശങ്ങളുണ്ട്, പ്രത്യേകിച്ച് 'സത്സംഗം' (പവിത്രമായ ഒത്തുചേരല്‍) എന്നതുമായി ബന്ധപ്പെട്ടതും തപസ്സിന്റെ ചൈതന്യമുള്ളതും സമൂഹത്തെക്കുറിച്ച് എപ്പോഴും ഉത്കണ്ഠയുള്ളതും അതിന് പ്രചോദനം നല്‍കുന്നതുമായ ഒരു ഉജ്ജ്വലമായ ജീവിതത്തെക്കുറിച്ചും. ഒരര്‍ത്ഥത്തില്‍ ഈ സാഹിത്യം നമുക്ക് കൈമോശം വന്ന ഒരു അമൂല്യമായ പുഷ്പത്തിന്റെ രൂപത്തില്‍ വിജ്ഞാനത്തിന്റെ അനന്തമായ അന്വേഷണങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. നമ്മുടെ കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കും ശാസ്ത്രിജി മഹാരാജിന്റെ ജീവിതം മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമമായിരിക്കണം അത്. ശാസ്ത്രിജി മഹാരാജിന്റെ ഉപദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്, അതിനെ നമുക്ക് ജീവിതമന്ത്രം എന്ന് വിളിക്കാം. നമ്മള്‍ ചെയ്യുന്ന ഏത് കാര്യത്തിലും അദ്ദേഹം എപ്പോഴും 'സര്‍വ്ജന്‍ ഹിതയ്' (എല്ലാവരുടെയും ക്ഷേമം) ഊന്നിപ്പറഞ്ഞിരുന്നു.
രണ്ടാമതായി അദ്ദേഹം ഊന്നിപ്പറഞ്ഞത് 'സദ് വിദ്യാ പ്രവര്‍ത്തനനയ'മാണ്. ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും ശ്രമങ്ങള്‍ക്കൊപ്പം' എന്ന എന്റെ കാഴ്ചപ്പാട് എല്ലാവരുടെയും ക്ഷേമത്തെക്കുറിച്ചാണ്. 'സര്‍വ്ജന്‍ ഹിതായ്' (എല്ലാവരുടെയും ക്ഷേമം), 'സര്‍വ്ജന്‍ സുഖ്' (സാർവത്രിക സന്തോഷം) എന്നിവയുടെ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അതേ കാര്യം ശാസ്ത്രിജിയും പറഞ്ഞു. അറിവും ആരാധനയും പഠനവുമാണ് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രമെന്നതും വസ്തുതയാണ്. നമ്മുടെ എല്ലാ ഋഷിമാരും ഒന്നല്ലെങ്കില്‍ മറ്റൊരു 'ഗുരുകുല' പാരമ്പര്യവുമായി ബന്ധപ്പെട്ടിരുന്നു, അത് ഒരുതരം പരമ്പരാഗത സര്‍വ്വകലാശാലയായിരുന്നു.
ഈ 'ഗുരുകുല' പാരമ്പര്യത്തില്‍, രാജാക്കന്മാരുടെ മക്കളും സാധാരണക്കാരും പോലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്. നമ്മുടെ മഹത്തായ ഭൂതകാലത്തെയും ശോഭനമായ ഭാവിയെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് സ്വാമിനാരായണന്‍ സ്ഥാപനത്തിലെ ഗുരുകുല പാരമ്പര്യം. ഈ പാരമ്പര്യം രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് മതപരവും സാംസ്‌കാരികവും സാമൂഹികവുമായ പ്രചോദനം നല്‍കുന്നു. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന നിരവധി രത്‌നങ്ങള്‍ ഗുരുകുലം നല്‍കിയിട്ടുണ്ട്. ശാസ്ത്രിജി മഹാരാജിന്റെ ദൈവിക ദര്‍ശനമാണിത്. ലോകത്തിന്റെ ഏത് ഭാഗത്തും ചെന്ന് ഇന്ത്യന്‍ സമൂഹത്തെ കണ്ടുമുട്ടുന്ന ഒന്നോ രണ്ടോ വ്യക്തികള്‍ താന്‍ ഒരു ദരിദ്രകുടുംബത്തില്‍ പെട്ടവനാണെന്നും ഗുരുകുലത്തില്‍ വളര്‍ന്നവനാണെന്നും അഭിമാനത്തോടെ അവകാശപ്പെടുകയും തന്റെ വളര്‍ച്ചയ്ക്ക് ഗുരുകുലത്തിനു കടപ്പാട് നല്‍കുകയും ചെയ്യും.
എനിക്ക് പറയാനുള്ളത്, ശാസ്ത്രിജി കേവലം പ്രസംഗിക്കുകയോ പ്രഭാഷണം നടത്തുകയോ ചെയ്തിട്ടില്ല; അദ്ദേഹത്തിന്റെ ജീവിതം അച്ചടക്കത്തിന്റെയും കാഠിന്യത്തിന്റെയും തുടര്‍ച്ചയായ പ്രവാഹമായിരുന്നു. തത്ഫലമായി, ശാസ്ത്രിജി മഹാരാജ് ആത്മീയ രൂപത്തില്‍ നമ്മോടൊപ്പം തുടരുന്നു. ഈ കൃതി ശാസ്ത്രിജി മഹാരാജിന്റെ പഠിപ്പിക്കലുകളെ ഓര്‍മ്മിപ്പിക്കുകയും നമ്മുടെ കടമകള്‍ക്കായി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും.
എനിക്ക് നിങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഞാന്‍ പതിവായി എസ്ജിവിപി സന്ദര്‍ശിക്കുകയും ഞങ്ങളുടെ മുന്‍ എംഎല്‍എ നടത്തിയ പരിശീലന സെഷനില്‍ പങ്കെടുക്കുകയും ചെയ്തു. ഒരാള്‍ക്ക് ഉള്ളില്‍ കമ്പനം അനുഭവപ്പെടുന്ന അത്രയും പുണ്യസ്ഥലമാണിത്. എനിക്കും ആധുനികത ഇഷ്ടമാണ്, നമ്മുടെ ഗുരുകുലങ്ങളും നവീകരിച്ചത് ഞാന്‍ കണ്ടു മതയോഗങ്ങളും യോഗങ്ങളും മറ്റും നടക്കുന്ന എസ്ജി റോഡില്‍ ലൈറ്റുകള്‍ക്ക് കീഴില്‍ കുട്ടികള്‍ ക്രിക്കറ്റും വോളിബോളും കളിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. അത് ശാസ്ത്രിജി മഹാരാജിന്റെ പ്രചോദനവും പാരമ്പര്യവുമായിരുന്നു, ഓരോ തലമുറയും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി. സ്തംഭനാവസ്ഥയ്ക്ക് പകരം അവര്‍ മാറ്റം സ്വീകരിച്ചു. പ്രായോഗികമായ പരിഹാരം തേടുന്നത് സ്വാമിനാരായണന്റെ പ്രത്യേകതയാണ്.
ഞങ്ങള്‍ ഒരു പോംവഴി കണ്ടെത്തി, എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന മനോഹരമായ ഒരു ഫലം അവിടെയുണ്ട്. ഇത്രയും വലിയ ഒരു 'സത്സംഗ്' കുടുംബം ഇപ്പോഴുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുമ്പോള്‍ വെറുംകൈയോടെയല്ല, ഇത്തവണ നേരിട്ടല്ലെങ്കിലും. ഞാന്‍ എന്തെങ്കിലും ചോദിക്കും, മാധവപ്രിയ ദാസ്ജിയും ബാലസ്വാമിയും തീര്‍ച്ചയായും എന്നെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ നിങ്ങളെ നേരിട്ട് സന്ദര്‍ശിച്ചിരുന്നെങ്കില്‍, ഞാന്‍ ഇത് ഉറക്കെ പറയുമായിരുന്നു, എന്നാല്‍ ഇന്ന് ഗുരുകുലത്തില്‍ നിന്ന് ബിരുദം നേടിയവരോടും അവരുടെ കുടുംബങ്ങളോടും ഞാന്‍ ഇത് നിശബ്ദമായി പറയും. സ്വാതന്ത്ര്യ സമര കാലത്ത് ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നമ്മുടെ സന്യാസിമാരും സംഭാവന ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ സ്വാമിനാരായണന്റെ തന്നെ പഠിപ്പിക്കലുകളില്‍ സാമൂഹ്യസേവനം ഉണ്ടായിരുന്നു. ഇന്ന്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ ഗുരുകുലത്തോടും മതപരമായ സമ്മേളനത്തോടും വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാംഗങ്ങളോടും ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ അല്ലെങ്കില്‍ ഉക്രെയ്ന്‍-റഷ്യ സംഭവങ്ങള്‍ കാരണം ലോകം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. വളരെയധികം അനിശ്ചിതത്വമുണ്ട്, അത് നമ്മില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. ആര്‍ക്കും ബാധിക്കപ്പെടാതിരിക്കാന്‍ കഴിയാത്തവിധം ലോകം വളരെ ചെറുതായിരിക്കുന്നു.
സ്വാശ്രയത്വമാണ് ഏക പോംവഴി. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം നമ്മെത്തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്, എങ്കില്‍ മാത്രമേ രാജ്യം നിലനില്‍ക്കൂ. ശാസ്ത്രിജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാം. ഞാന്‍ ഒരു കാര്യം ആവര്‍ത്തിക്കുന്നു, അത് 'പ്രാദേശികമായി വാങ്ങുക' എന്നത് ആണ്. ഗുരുകുലത്തിലെ എല്ലാ വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാംഗങ്ങളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നിത്യോപയോഗ സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാനും നമ്മുടെ വീടുകളില്‍ ഉള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും. ഇത്തരം നിരവധി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണെങ്കിലും നമുക്കറിയില്ല.
നമ്മള്‍ കത്തിക്കുന്ന പടക്കങ്ങള്‍ വിദേശ നിര്‍മ്മിതമാണെന്ന് പോലും അറിയില്ല. നിങ്ങള്‍ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ആശ്ചര്യപ്പെടും. ഗുരുകുലവുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ ഇന്ത്യയുടെ മണ്ണിന്റെ സുഗന്ധവും ഇന്ത്യക്കാരന്റെ വിയര്‍പ്പും ഉള്ളതും ഇന്ത്യയുടെ മണ്ണില്‍ ഉണ്ടാക്കിയതുമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ പ്രതീക്ഷിക്കേണ്ടതല്ലേ? എന്തുകൊണ്ടാണ് നാം അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്തത്? നാട്ടില്‍ ഉണ്ടാക്കുന്നത് ഉപയോഗിക്കുക എന്നത് ദീപാവലി വിളക്കുകള്‍ മാത്രം വാങ്ങുന്നതിനെ അര്‍ത്ഥമാക്കുന്നില്ല. പ്രാദേശികമായി നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും വാങ്ങണം. നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും, സ്വാശ്രയത്വത്തിന്റെ ഗതിവേഗം കൂടും, രാജ്യവും ശക്തമാകും.
രണ്ടാമതായി, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ നിങ്ങളുടെ സഹായം ആവശ്യമാണ്. നമ്മുടെ ഗുരുകുലത്തിലെയും ക്ഷേത്രങ്ങളിലെയും പരിസരം വേൃത്തിയായി സൂക്ഷിക്കുക എന്നതല്ല ശുചിത്വ പ്രചാരണം അര്‍ത്ഥമാക്കുന്നത്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കല്‍ ഒരു ഗ്രാമം സന്ദര്‍ശിച്ച് ഏകദേശം രണ്ട് മണിക്കൂര്‍ അവിടെ ശുചീകരണം നടത്താന്‍ ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ തീരുമാനിക്കണം. നിങ്ങള്‍ക്ക് ഒന്നിനും കുറവില്ല, നിങ്ങള്‍ക്ക് വാഹനങ്ങളും എല്ലാമുണ്ട്. ചില സമയങ്ങളില്‍, ഏകതാ പ്രതിമ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം, കാഴ്ചകള്‍ കാണാനല്ല, മറിച്ച് അതിന്റെ ശുചിത്വത്തിന്. അത് അടുത്ത തവണ അംബാജി ആകാം. നമ്മുടെ നഗരത്തില്‍ നിരവധി പ്രതിമകള്‍ ഉണ്ട്. ബാബാ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഭഗത് സിംഗ് എന്നിവരുടെ പ്രതിമകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ശുചിത്വത്തിന് നിരവധി രൂപങ്ങളുണ്ട്. എന്തിന് നാം ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ 'പ്രസാദം' നല്‍കണം? എന്തിന് നമ്മുടെ വീടുകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ വേണം? 'സത്സംഗം' സംസ്‌കാരത്തില്‍ വിശ്വസിക്കുന്നവര്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുത്.
ഗുരുകുലത്തിലെ മിക്കവാറും എല്ലാ കുട്ടികളും മാധവപ്രിയ ദാസ്ജിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ദര്‍ശകനും ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. നമ്മുടെ ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പ്രകൃതി കൃഷിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മയെ സേവിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ? ഭൂമി മാതാവിനെ വിഷം നല്‍കി പീഡിപ്പിക്കുന്നത് എത്രകാലം തുടരുമെന്ന് ശാസ്ത്രിജി മഹാരാജ് പറയുമായിരുന്നു.
നാം ഭൂമി മാതാവിനെ രാസവസ്തുക്കളില്‍ നിന്ന് മോചിപ്പിക്കണം. ഗീറിന്റെ പശുക്കള്‍ക്കായി നിങ്ങള്‍ക്ക് ഒരു ഗോശാല പോലും ഉണ്ട്. ഒപ്പം പ്രകൃതി കൃഷി രീതി ഗുരുകുലത്തില്‍ പഠിപ്പിച്ചിട്ടുണ്ട്. കാമ്പെയ്നിന്റെ ഭാഗമായി ഗുരുകുലത്തില്‍ നിന്നുള്ള ആളുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് വളം, രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയ്ക്കെതിരെ കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. ഇത് ഗുജറാത്തിനും രാജ്യത്തിനും വലിയ സേവനവും ശാസ്ത്രിജി മഹാരാജിനുള്ള യഥാര്‍ത്ഥ ആദരവുമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന്, ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുമ്പോള്‍, നിങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാധവപ്രിയ ദാസ്ജി മഹാരാജിനോട് എനിക്ക് ഇത് അധികാരത്തോടെ പറയാന്‍ കഴിയും. അതെന്റെ ശീലമായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. അതുകൊണ്ട് നമ്മുടെ ഗുരുകുലത്തോടും സത്സംഗികളോടും അവരുടെ കുടുംബാംഗങ്ങളോടും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പുതുമയോടെ ആഘോഷിക്കാന്‍ ഞാന്‍ സത്യസന്ധമായി ആവശ്യപ്പെടുന്നു.
ശാസ്ത്രിജി മഹാരാജിന്റെ 'സര്‍വജന്‍ ഹിതേ, സര്‍വജന്‍ സുഖേ' എന്ന ദൃഢനിശ്ചയം നിറവേറ്റാന്‍ നാം ശ്രമിക്കണം. നേരിട്ട് വരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു. എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഭവ വന്ദന പര്‍വ് ആശംസിക്കുന്നു! എല്ലാവര്‍ക്കും നന്ദി.
ജയ് ശ്രീ സ്വാമിനാരായണന്‍!
-ND-
(Release ID: 1808757)
Visitor Counter : 155
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada