ആഭ്യന്തരകാര്യ മന്ത്രാലയം
ന്യൂഡൽഹിയിൽ നടന്ന 'സംവിധാൻ ഹത്യ ദിവസ്' ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ 'ദി എമർജൻസി ഡയറീസ് - ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' പ്രകാശനം ചെയ്തു
Posted On:
25 JUN 2025 7:57PM by PIB Thiruvananthpuram
അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമായ 'ദി എമർജൻസി ഡയറീസ് - ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ 'സംവിധാൻ ഹത്യ ദിവസ്' ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന, ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഒരു യുവ സംഘ പ്രചാരക് എന്ന നിലയിൽ അടിയന്തരാവസ്ഥക്കാലത്ത് ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും, ജയപ്രകാശ് നാരായണും നാനാജി ദേശ്മുഖും നയിച്ച 19 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട് അദ്ദേഹം എങ്ങനെ പോരാടി എന്നതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. മിസ നിയമപ്രകാരം ജയിലിലടയ്ക്കപ്പെട്ടവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചത് എങ്ങനെയെന്നും അവരുടെ കുടുംബങ്ങളുമായി സംസാരിച്ച് അവർക്ക് ചികിത്സ ഒരുക്കിയതെങ്ങനെയെ ന്നും പുസ്തകം വിശദീകരിക്കുന്നു.രഹസ്യമായി പ്രസിദ്ധീകരിച്ച നിരവധി പത്രങ്ങൾ വിപണനകേന്ദ്രങ്ങളിലും, പ്രധാനപ്പെട്ട ഇടങ്ങളിലും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കുമെല്ലാം ഗുജറാത്തിൽ നിന്നുള്ള 25 വയസ്സുള്ള യുവാവായിരുന്ന ശ്രീ മോദി വിതരണം ചെയ്തു കൊണ്ട് പോരാട്ടം നയിച്ച വിധവും പുസ്തകം വിവരിക്കുന്നു. ഒരു സന്യാസിയായി, ചില അവസരങ്ങളിൽ ഒരു സർദാർജിയായി, ചിലപ്പോൾ ഒരു ഹിപ്പിയായി, മറ്റു ചിലയിടത്ത് ഒരു സാമ്പ്രാണിത്തിരി വിൽപ്പനക്കാരനായി അല്ലെങ്കിൽ ഒരു പത്ര വിൽപ്പനക്കാരനായി അക്കാലത്ത് പല വേഷങ്ങളിൽ ശ്രീ മോദി ഒളിവിൽ പ്രവർത്തിച്ചിരുന്നു.
അന്നത്തെ പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ ആശയങ്ങളെ എതിർത്തത് 25 വയസ്സുള്ള ഒരു യുവാവാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കുടുംബവാഴ്ച രാഷ്ട്രീയം പുനഃസ്ഥാപിക്കുന്നതിനാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. എന്നാൽ അതിനെതിരെ ശ്രീ മോദി വിവിധ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ച് ഓരോ വീട്ടിലുമെത്തി പ്രതിഷേധം അറിയിച്ചു . ഒടുവിൽ 2014 ൽ രാജ്യത്ത് നിന്ന് അദ്ദേഹം കുടുംബവാഴ്ച രാഷ്ട്രീയത്തെ പിഴുതെറിഞ്ഞു. മാധ്യമ സെൻസർഷിപ്പ്, ഗവൺമെന്റിന്റെ അടിച്ചമർത്തൽ, സംഘത്തിന്റെയും ജനസംഘത്തിന്റെയും പോരാട്ടം, അടിയന്തരാവസ്ഥയുടെ ഇരകളുടെ വിവരണം, സ്വേച്ഛാധിപത്യത്തിൽ നിന്നും പൊതുജനപങ്കാളിത്തം വരെ എന്നിങ്ങനെ അഞ്ച് അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യകാലങ്ങളിൽ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ യുവാവ് തന്നെയാണ് ഈ രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അറിയാൻ രാജ്യത്തെ യുവാക്കൾ ഈ പുസ്തകം വായിക്കണമെന്ന് ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു.
****
(Release ID: 2139757)