പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരീസ് പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു


'പാരാ അത്‌ലറ്റുകള്‍ ഇന്ത്യയുടെ അഭിമാനവും പതാകവാഹകരുമാണ്'

'ഇവിടെ വരെയുള്ള പാരാ അത്‌ലറ്റുകളുടെ യാത്ര, അവര്‍ ആന്തരികമായി എത്ര ശക്തരാണെന്ന് പറയുന്നു. സമൂഹത്തിന്റെ സ്ഥാപിത വിശ്വാസങ്ങളെയും ശരീരത്തിന്റെ വെല്ലുവിളികളെയും അവര്‍ പരാജയപ്പെടുത്തി.

പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യ നേടിയ 31 മെഡലുകളില്‍ 19 എണ്ണവും ടോക്കിയോയില്‍ മാത്രം നേടിയതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സ്‌പോര്‍ട്‌സിലും പാരാ ഗെയിമുകളിലും ഇന്ത്യ എത്രത്തോളം മുന്നേറി എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

'ടോപ്‌സ്, ഖേലോ ഇന്ത്യ പ്രോഗ്രാമുകള്‍ക്ക് കീഴിലുള്ള സൗകര്യങ്ങളുടെ ആനുകൂല്യങ്ങള്‍ ഞങ്ങളുടെ പാരാ അത്‌ലറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ സംഘത്തില്‍, 50 അത്‌ലറ്റുകള്‍ TOPS സ്‌കീമുകളിലും 16 പേര്‍ ഖേലോ ഇന്ത്യയില്‍ നിന്നുള്ളവരുമാണ്'

ഇന്ത്യയുടെ പ്രകടനം മികച്ചതാവുകയും പല കളികളിലും സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തു

Posted On: 19 AUG 2024 9:27PM by PIB Thiruvananthpuram

ഫ്രാന്‍സിലെ പാരീസില്‍ നടക്കാനിരിക്കുന്ന പാരാലിംപിക് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരമായ അമ്പെയ്ത്തു താരം ശീതള്‍ ദേവിയുമായുള്ള ആശയവിനിമയത്തോടെയാണ് ശ്രീ മോദി ആരംഭിച്ചത്. ആദ്യമായി പാരാലിമ്പിക് ഗെയിമുകളില്‍ പങ്കെടുക്കുന്നതിനാല്‍ അവളോട്‌ മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. ഇത്രയും ചെറുപ്പത്തില്‍ തന്നെ ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തനിക്ക് ആവേശമുണ്ടെന്ന് 17കാരി പ്രധാനമന്ത്രിയോട് പറഞ്ഞു. ഈ നേട്ടം കൈവരിക്കാന്‍ തന്നെ സഹായിച്ച ദേവാലയ ബോര്‍ഡിനും എല്ലാ സാഹചര്യങ്ങളിലും തനിക്ക് ചുറ്റും ഒപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ശ്രീ മോദി ദേവിയോട് അവളോട്‌ പരിശീലനത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു. അത് മികച്ച രീതിയില്‍ നടക്കുന്നുവെന്നും വിജയിച്ചതിന് ശേഷം പാരീസില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയരുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിന് മറുപടി പറഞ്ഞു.  ദേവിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, കളി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാതെ സമ്മര്‍ദമില്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പാരാ അമ്പെയ്ത്ത് താരത്തെ ഉപദേശിച്ചു.

ഷൂട്ടര്‍ അവനി ലേഖറയുമായി സംവദിക്കവേ, ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണവും വെങ്കലവും നേടിയതിന് പ്രധാനമന്ത്രി അത്‌ലറ്റിനെ പ്രശംസിക്കുകയും ഇത്തവണ എന്താണ് ലക്ഷ്യമെന്ന് അവളോട് ചോദിക്കുകയും ചെയ്തു. രാജസ്ഥാന്‍ ആസ്ഥാനമായുള്ള അത്‌ലറ്റ് തന്റെ അവസാന പാരാലിമ്പിക് ഗെയിമുകളിലെ അനുഭവം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, കാരണം ഇത് അന്താരാഷ്ട്ര ഇവന്റുകളിലെ തന്റെ ആദ്യ മത്സരമായിരുന്നു. പാരാലിമ്പിക് സൈക്കിളില്‍ കായികരംഗത്തും അതിന്റെ സാങ്കേതികതയെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നതെന്നും 22കാരി പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് അവര്‍ നന്ദി പറഞ്ഞു, ഇത് ഉത്തരവാദിത്തബോധം നല്‍കുകയും തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ടോക്കിയോ പാരാലിമ്പിക്‌സിന് ശേഷം അവളോട്‌ ജീവിതം എങ്ങനെ മാറിയെന്നും ഭാവി മത്സരങ്ങള്‍ക്കായി സ്വയം എങ്ങനെ തയ്യാറെടുക്കുന്നുവെന്നും ശ്രീ മോദി ലേഖരയോട് ആരാഞ്ഞു. 2020 ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഒരു തടസം തന്റെ വിജയത്തിലൂടെ തകര്‍ന്നുവെന്ന് പാരാഷൂട്ടര്‍ മറുപടി നല്‍കി, ഒരിക്കല്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കഠിനാധ്വാനത്തിലൂടെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും അവളില്‍ പകര്‍ന്നു. ലേഖരയെ അഭിനന്ദിച്ച ശ്രീ മോദി, രാജ്യത്തിന് അവളില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും എന്നാല്‍ ആരാലും ഭാരം ചുമക്കാന്‍ അനുവദിക്കരുതെന്നും പകരം ശക്തിയാക്കി മാറണമെന്നും പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഹൈജംപ് താരം മാരിയപ്പന്‍ തങ്കവേലുവിനോട് തന്റെ അവസാന വെള്ളി മെഡല്‍ ഇത്തവണ സ്വര്‍ണമാക്കി മാറ്റാന്‍ പദ്ധതിയുണ്ടോയെന്ന് ചോദിച്ചു. കഴിഞ്ഞ പാരാലിമ്പിക്‌സില്‍ നിന്ന് പഠിച്ചതിനെക്കുറിച്ച് ശ്രീ മോദി 29 കാരനോട് ചോദിച്ചു. താന്‍ ഇപ്പോള്‍ ജര്‍മ്മനിയില്‍ പരിശീലനത്തിലാണെന്നും ഇത്തവണ സ്വര്‍ണം നേടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കായികതാരം ശ്രീ മോദിയെ അറിയിച്ചു. 2016 മുതല്‍ പാരാ അത്‌ലറ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഒരു കായികതാരത്തിന്റെയും പരിശീലകന്റെയും വീക്ഷണകോണില്‍ നിന്ന് ഈ വിഷയത്തെ കുറിച്ച് അദ്ദേഹം തങ്കവേലുവിനോട് ചോദിച്ചു. സ്‌പോര്‍ട്‌സ് ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ധാരാളം ആളുകള്‍ക്ക് പ്രചോദനമായതായി പാരാ അത്‌ലറ്റ് പറഞ്ഞു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ഒരുതരത്തിലുള്ള കുറവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ദൃഢനിശ്ചയമുണ്ടെന്ന് തമിഴ്‌നാട് ആസ്ഥാനമായുള്ള ഹൈജമ്പ് താരത്തിന് ശ്രീ മോദി ഉറപ്പുനല്‍കി.

ടോക്കിയോ പാരാലിമ്പിക്‌സിലും ഏഷ്യന്‍ പാരാ ഗെയിംസിലും അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ജാവലിന്‍ ത്രോയില്‍ അത്‌ലറ്റ് സുമിത് ആന്റില്‍ രണ്ട് ഇനങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ നേടി റെക്കോര്‍ഡുകള്‍ തകര്‍ത്തതായി പറഞ്ഞു. താന്‍ എങ്ങനെ പ്രചോദിതനായി തുടരുന്നുവെന്നും ഓരോ ചാമ്പ്യന്‍ഷിപ്പിലും സ്വന്തം റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടരുന്നത് എങ്ങനെയെന്നും അദ്ദേഹം 26 കാരനോട് ചോദിച്ചു. ദേവേന്ദ്ര ജജാരിയയെയും നീരജ് ചോപ്രയെയും തന്റെ പ്രചോദനത്തിന്റെ സ്രോതസ്സുകളായി ആന്റില്‍ പരാമര്‍ശിച്ചു, അതേസമയം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതില്‍ സ്വയം അച്ചടക്കത്തിന്റെയും സ്വയം പ്രചോദനത്തിന്റെയും പ്രാധാന്യം അടിവരയിടുന്നു. ഇന്ത്യയുടെ കായിക സംസ്‌കാരത്തില്‍ ഹരിയാനയുടെ സംഭാവനയെ പരാമര്‍ശിച്ചുകൊണ്ട്, നിരവധി റെക്കോഡ് ഭേദിക്കുന്ന കായിക താരങ്ങളെ ഉത്പാദിപ്പിക്കുന്ന സോണിപഥിന് എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. തന്റെ വിജയത്തില്‍ ഹരിയാന കായിക സംസ്‌കാരത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം ആന്റിലിനോട് ചോദിച്ചു. തന്റെ യാത്രയില്‍ സഹായിച്ചതിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും സുമിത് നന്ദി പറഞ്ഞു. ആന്റിലിനെ അഭിനന്ദിക്കുകയും അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമാണെന്നും പറഞ്ഞ ശ്രീ മോദി ഫ്രാന്‍സിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

പാരാ അത്‌ലറ്റ് അരുണ തന്‍വറുമായി സംവദിച്ച പ്രധാനമന്ത്രി, അവളുടെ യാത്രയെക്കുറിച്ചും അതില്‍ ഉടനീളം പിതാവിന്റെ പിന്തുണയുടെ പങ്കിനെ കുറിച്ചും ചോദിച്ചു. അതിന്, 24 വയസുള്ള തായ്ക്വോണ്ടോയിന്‍ മറുപടി പറഞ്ഞു, 'കുടുംബത്തിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഒരു സാധാരണ ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിയില്ല, ഞാന്‍ രണ്ടാം തവണയാണ് പാരാലിമ്പിക്‌സില്‍ മത്സരിക്കാന്‍ പോകുന്നത്. ദിവ്യാംഗങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പലപ്പോഴും കണക്കാക്കപ്പെടുന്നു, പക്ഷേ എന്റെ മാതാപിതാക്കള്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു, എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സുപ്രധാന മത്സരത്തിന് ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് അവസാന പാരാലിമ്പിക്‌സില്‍ അവള്‍ക്ക് പരിക്കേറ്റതിനെ കുറിച്ചും അവള്‍ എങ്ങനെ പ്രചോദിതയായി നിന്നുവെന്നും ആ തടസ്സത്തെ അതിജീവിച്ചെന്നും ശ്രീ മോദി തന്‍വറിനോട് ചോദിച്ചു. എന്റെ ലക്ഷ്യം അതിലും വലുതായതിനാല്‍ പരിക്കിന് എന്റെ കളി നിര്‍ത്താനാകില്ലെന്ന് കായികതാരം മറുപടി നല്‍കി. പരിക്കിനെ സ്‌പോര്‍ട്‌സിലെ ഒരു രത്‌നമെന്ന് വിളിച്ച തന്‍വര്‍, താന്‍ സ്വയം കരുത്തുറ്റതാണെന്നും ഒരു പാരാലിമ്പിക്‌സിന് തന്റെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും ഇനിയും നിരവധി ഗെയിമുകള്‍ വരാനുണ്ടെന്ന് തന്നോട് പറഞ്ഞ പരിശീലകനും മാതാപിതാക്കള്‍ക്കും നന്ദിയുണ്ടെന്നും തന്‍വര്‍ പറഞ്ഞു. അവളെ പോരാളിയും സ്ത്രീകള്‍ക്ക് പ്രചോദനവും എന്ന് വിളിച്ച ശ്രീ മോദി തന്‍വറിന്റെ പോസിറ്റീവ് വീക്ഷണത്തെ അഭിനന്ദിക്കുകയും പാരീസ് പാരാലിമ്പിക്‌സിന് ആശംസകള്‍ നേരുകയും ചെയ്തു.

ആദ്യമായി പാരാലിമ്പിക്‌സ് പോലുള്ള ഒരു അന്താരാഷ്ട്ര ഇവന്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും വികാരങ്ങളും പങ്കിടാന്‍ ഇതുവരെ സംസാരിക്കാത്തവരെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. ആഗോള തലത്തില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഓരോ കായികതാരത്തിന്റെയും സ്വപ്നമാണെന്ന് ഹരിയാന ആസ്ഥാനമായുള്ള പാരാ പവര്‍ലിഫ്റ്റര്‍ അശോക് മാലിക് മോദിയോട് പ്രതികരിച്ചു. പാരാലിമ്പിക്‌സില്‍ രണ്ടോ മൂന്നോ തവണ മത്സരിച്ചവരോട് അവരുടെ ആദ്യ കളിയിലെ അനുഭവങ്ങളും പഠനങ്ങളും പങ്കുവെക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു. 2012ല്‍ ആദ്യമായി പാരാലിമ്പിക്‌സില്‍ പങ്കെടുത്തതിന് ശേഷം അവരുടെ മെഡല്‍ നേട്ടവും ടീമിന്റെ പ്രകടനവും വലുതായതായി പാരാ അത്‌ലറ്റ് അമിത് സരോഹ പറഞ്ഞു. മൊത്തം 84 അത്‌ലറ്റുകളാണ് ഇത്തവണ പാരീസില്‍ പ്രകടനം നടത്താന്‍ പോകുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തുടര്‍ച്ചയായ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറഞ്ഞു. അവര്‍ക്ക് ലഭിച്ചിരുന്ന സാമ്പത്തിക സഹായം പലമടങ്ങ് വര്‍ധിച്ചതായി സരോഹ ചൂണ്ടിക്കാട്ടി. ലോകത്തെവിടെയും പരിശീലനം നേടുന്നതിന് അവരെ പ്രാപ്തരാക്കുന്ന TOPS (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) സ്ഥാപിക്കുന്നതിനെ അദ്ദേഹം കൂടുതല്‍ പ്രശംസിച്ചു. ഞങ്ങൾ പേഴ്‌സണല്‍ കോച്ചുമാരുടെയും ഫിസിയോകളുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും ആവശ്യങ്ങള്‍ പോലും ഇപ്പോള്‍ നിറവേറ്റപ്പെടുന്നുണ്ടെന്നും ഇത്തവണ കൂടുതല്‍ മെഡലുകള്‍ നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും സരോഹ പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും ഇപ്പോഴും പഠിക്കുന്ന പാരാ അത്‌ലറ്റുകളോട് അവര്‍ എങ്ങനെ സ്‌പോര്‍ട്‌സും പഠനവും സന്തുലിതമായി കൊണ്ടു പോകുന്നുവെന്ന് പ്രധാനമന്ത്രി കൗതുകത്തോടെ ചോദിച്ചു. തന്റെ അനുഭവം പങ്കുവെച്ച് രാജസ്ഥാനിലെ ഭരത്പൂര്‍ ആസ്ഥാനമായുള്ള രുദ്രാന്‍ഷ് ഖണ്ഡേല്‍വാള്‍ പറഞ്ഞു, ഡല്‍ഹിയില്‍ നടന്ന ഒരു ലോകകപ്പ് ടൂര്‍ണമെന്റും തന്റെ 12ാമത്തെ ബോര്‍ഡ് പരീക്ഷയും താന്‍ ഒരു പോലെ കൈകാര്യം ചെയ്തു.  പരീക്ഷയില്‍ ഇത്തവണ 83 ശതമാനം മാര്‍ക്ക് നേടി. സ്‌പോര്‍ട്‌സും പഠനവും ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഒരാള്‍ സ്വഭാവം കെട്ടിപ്പടുക്കുകയും മറ്റൊരാള്‍ ഒരാളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിനാല്‍ രണ്ടും ഒരേസമയം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഖേലോ ഇന്ത്യ പാരാ ഗെയിംസിനെക്കുറിച്ച് അഭിപ്രായം തേടി, നിരവധി കായികതാരങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇത്തരം പരിപാടികള്‍ സ്‌പോര്‍ട്‌സ് ആവാസവ്യവസ്ഥയെ എങ്ങനെ പിന്തുണയ്ക്കുന്നു,' ശ്രീ മോദി ചോദിച്ചു. ഗുജറാത്തില്‍ നിന്നുള്ള ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ മറുപടി പറഞ്ഞു, 'ഖേലോ ഇന്ത്യ കാമ്പെയ്ന്‍ നിരവധി അടിസ്ഥാന പ്രതിഭകളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. ഇത് പാരാ അത്‌ലറ്റുകള്‍ക്ക് ഒരു നല്ല പ്ലാറ്റ്‌ഫോം നല്‍കി, അവര്‍ക്ക് ദിശാബോധം നല്‍കുന്നു. ഇത്തവണ ഖേലോ ഇന്ത്യയില്‍ നിന്ന് 16 പാരാ അത്‌ലറ്റുകള്‍ പാരീസ് പാരാലിമ്പിക്‌സിന് യോഗ്യത നേടി എന്നതാണ് ഈ കാമ്പെയ്‌നിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന്.

പാരാലിമ്പിക്‌സിനിടെയുള്ള പരിക്കുകളെ എങ്ങനെ നേരിടുമെന്ന് പ്രധാനമന്ത്രി പാരാ അത്‌ലറ്റുകളോട് ആരാഞ്ഞു. 2022 ലെ കാനഡ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ പരിക്കിനെ കുറിച്ച് ടോപ്‌സിലെ പാരാ ബാഡ്മിന്റണ്‍ താരം തരുണ്‍ ധില്ലണ്‍ ശ്രീ മോദിയെ ധരിപ്പിച്ചു. ഏഴ് മാസത്തിനുള്ളില്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അതിന് അടുത്ത മാസം തനിക്ക് സ്വര്‍ണമെഡല്‍ നേടുകയും ചെയ്തതായി പറഞ്ഞ് 30 കാരനായ താരം SAI ഉദ്യോഗസ്ഥരെയും ടീമിനെയും പ്രശംസിച്ചു. അടുത്ത മാസത്തില്‍. ഒരു ബിസിനസ് ക്ലാസിലാണ് തന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു, അവിടെ ഏറ്റവും മികച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പരിക്ക് പരിചരിക്കുകയും ശാരീരികമായും മാനസികമായും ഞാന്‍ ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് ഉറപ്പാക്കി എന്നെ പിന്തുണക്കുകയും ചെയ്തു. TOPS പോലെയുള്ള ഒരു പദ്ധതി കൊണ്ടുമാത്രമാണ് ഇടത്തരക്കാരായ കുട്ടികള്‍ക്ക് സാരമായ പരിക്കുകള്‍ സംഭവിച്ചാലും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ക്ക് പാരാ സ്‌പോര്‍ട്‌സിനെ എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി പാരാ അത്‌ലറ്റുകളോട് ആവശ്യപ്പെട്ടു. പാരാ ഗെയിമുകളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ടെന്ന് ഡിസ്‌കസ് ത്രോയില്‍ പ്രാവീണ്യം നേടിയ പാരാ അത്‌ലറ്റ് യോഗേഷ് കത്തൂനിയ ശ്രീ മോദിയോട് പറഞ്ഞു. നേരത്തെ, ജീവിതത്തില്‍ ഒരേ ഒരു ഓപ്ഷന്‍ മാത്രമേയുള്ളൂ, അത് പഠനം മാത്രമാണെന്നാണ് ദിവ്യാംഗങ്ങള്‍ കരുതിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് പാരാ അത്‌ലറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 'ഇന്ന്, ഗ്രാസ്‌റൂട്ട് ലെവലിലുള്ള കളിക്കാര്‍ ഞങ്ങളുടെ വീഡിയോകള്‍ കാണുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ദിനചര്യയില്‍ ചേര്‍ക്കേണ്ട വ്യായാമങ്ങളെക്കുറിച്ചും അവര്‍ പഠിക്കുന്നു. അതിനാല്‍, മൊത്തത്തില്‍ വലിയ സ്വാധീനവും കൂടുതല്‍ ദൃശ്യപരതയും ഉണ്ടായിട്ടുണ്ട്, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര കായിക മന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, കായിക സഹമന്ത്രി രക്ഷ ഖഡ്‌സെ ജി എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും പാരാലിമ്പിക്‌സ് അത്‌ലറ്റുകളും പരിശീലകരും സ്റ്റാഫും ഉണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യം വിദൂര പരിശീലനത്തിന്റെ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പാരീസ് പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന പാരാ അത്‌ലറ്റുകളെ പരാമര്‍ശിച്ച ശ്രീ മോദി അവരെ ഇന്ത്യയുടെ അഭിമാനവും പതാകവാഹകരും ആണെന്ന് അഭിനന്ദിച്ചു, ഈ യാത്ര അവരുടെ ജീവിതത്തിനും കരിയറിനും മാത്രമല്ല, അത് രാജ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയുടെ അഭിമാനം പാരീസിലെ നിങ്ങളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, 140 കോടി രാജ്യക്കാരുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ട്, വിജയ് ഭാവ്!' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടോക്കിയോ പാരാലിമ്പിക്‌സിനും ഏഷ്യന്‍ പാരാ ഗെയിംസിനും സമാനമായ പാരീസ് പാരാലിമ്പിക്‌സില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള അവരുടെ ഉത്സാഹത്തിന്റെ തെളിവാണ് പാരാ അത്‌ലറ്റുകളുടെ ആവേശമെന്ന് ശ്രീ മോദി തുടര്‍ന്നു പറഞ്ഞു.

ഒരു കായികാഭ്യാസിയുടെ അടിത്തറയായി ഉള്ള ധൈര്യം, അര്‍പ്പണബോധം, ത്യാഗം എന്നിവയെ അഭിനന്ദിച്ച പ്രധാനമന്ത്രി, കളിക്കാര്‍ അച്ചടക്കത്തിന്റെ ശക്തിയോടെ മുന്നേറുന്നുവെന്ന് പറഞ്ഞു, അവരുടെ വിജയം അവരുടെ ആത്മവിശ്വാസത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സാക്ഷ്യമാണ്. എന്നിരുന്നാലും, പാരാ അത്‌ലറ്റുകളുടെ കാര്യം വരുമ്പോള്‍, ഈ സത്യവും വെല്ലുവിളികളും വലുതായിത്തീരുന്നു. പാരാ അത്‌ലറ്റുകളുടെ സ്പിരിറ്റിനെ പുകഴ്ത്തിക്കൊണ്ട് ശ്രീ മോദി പറഞ്ഞു, ഇത് വരെയുള്ള അവരുടെ യാത്ര അവര്‍ ഉള്ളില്‍ നിന്ന് എത്ര ശക്തരാണെന്ന് പറയുന്നു. സമൂഹത്തിന്റെ സ്ഥാപിത വിശ്വാസങ്ങളെയും ശരീരത്തിന്റെ വെല്ലുവിളികളെയും അവര്‍ പരാജയപ്പെടുത്തി, അവയെ വിജയത്തിന്റെ ആത്യന്തിക മന്ത്രങ്ങളാക്കി (മന്ത്രങ്ങള്‍) മാറ്റി. 'നിങ്ങള്‍ വിജയത്തിന്റെ ഉദാഹരണവും തെളിവുമാണ്, ഒരിക്കല്‍ നിങ്ങള്‍ ഈ ഫീല്‍ഡില്‍ പ്രവേശിച്ചാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി പാരാ ഗെയിംസില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യത്തിന് അടിവരയിട്ട്, 2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ സ്വര്‍ണമൊന്നും നേടാനാകാതെ ഒരു മെഡല്‍ മാത്രമാണ് ഇന്ത്യ നേടിയതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 2016ല്‍ ബ്രസീലിലെ റിയോയില്‍ ഇന്ത്യ 2 സ്വര്‍ണവും ആകെ 4 മെഡലുകളും നേടിയിരുന്നു. ടോക്കിയോ പാരാലിമ്പിക്‌സില്‍ 5 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡലുകളാണ് ഭാരതം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യ നേടിയ 31 മെഡലുകളില്‍ 19 എണ്ണവും ടോക്കിയോയില്‍ മാത്രം. 'നിങ്ങളില്‍ പലരും ആ സംഘത്തിന്റെ ഭാഗമായിരുന്നു, മെഡലുകളും നേടിയിട്ടുണ്ട്,' കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സ്‌പോര്‍ട്‌സിലും പാരാ ഗെയിമുകളിലും എത്രത്തോളം എത്തിയെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും ശ്രീ മോദി പറഞ്ഞു.

സ്‌പോര്‍ട്‌സിനെ കുറിച്ചുള്ള ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ധാരണകളെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കായികരംഗത്തെ ഭാരതത്തിന്റെ നേട്ടങ്ങള്‍ സ്‌പോര്‍ട്‌സിനോടുള്ള സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞു. സ്‌പോര്‍ട്‌സ് ഒരു ഒഴിവുസമയ വിനോദമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇത് ഒരു പ്രതീക്ഷ നല്‍കുന്ന കരിയറായി കണ്ടില്ല, പകരം നിസ്സാരമായ അവസരങ്ങള്‍ മാത്രം നല്‍കുന്ന കരിയറിലെ തടസ്സമായാണ് കണ്ടത്. 'വികലാംഗരായ ഞങ്ങളുടെ സഹോദരങ്ങളെയും സഹോദരിമാരെയും ദുര്‍ബലരായി കണക്കാക്കി. എന്നിരുന്നാലും, ഇപ്പോള്‍ ഇതെല്ലാം മാറിയിരിക്കുന്നു. ഞങ്ങള്‍ ഈ ചിന്ത മാറ്റി അവര്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ന് പാരാ സ്‌പോര്‍ട്‌സിന് മറ്റേതൊരു കായിക ഇനത്തിനും ലഭിക്കുന്ന അതേ പദവിയാണ് ലഭിക്കുന്നത്,' ശ്രീ മോദി പറഞ്ഞു. പാരാ അത്‌ലറ്റുകളെ സഹായിക്കുന്നതിനായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പാരാ സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനൊപ്പം ഖേലോ ഇന്ത്യ പാരാ ഗെയിംസിന് രാജ്യത്ത് തുടക്കമിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ടോപ്‌സ്, ഖേലോ ഇന്ത്യ പ്രോഗ്രാമുകള്‍ക്ക് കീഴിലുള്ള സൗകര്യങ്ങളുടെ ആനുകൂല്യങ്ങള്‍ ഞങ്ങളുടെ പാരാ അത്‌ലറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ സംഘത്തില്‍ 50 അത്‌ലറ്റുകള്‍ ടോപ്‌സ് സ്‌കീമുകളിലും 16 പേര്‍ ഖേലോ ഇന്ത്യയില്‍ നിന്നുള്ളവരുമായും ബന്ധപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ലെ പാരീസ് പാരാലിമ്പിക്‌സിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുകൊണ്ട,് ഈ ഇവന്റ് ഇന്ത്യയ്ക്ക് മറ്റ് പല തരത്തിലും സവിശേഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, 'പല ഗെയിമുകളിലും ഞങ്ങളുടെ സ്ഥാനം മെച്ചപ്പെട്ടു, അതിനാല്‍ ഞങ്ങളുട പങ്കാളിത്തവും വര്‍ദ്ധിച്ചു.' പാരീസ് പാരാലിമ്പിക്‌സ് ഇന്ത്യയുടെ സുവര്‍ണ്ണ യാത്രയിലെ ഒരു വലിയ നാഴികക്കല്ലായി മാറുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കായികതാരങ്ങളെ ഒരിക്കല്‍ കൂടി കാണുമെന്നും പറഞ്ഞു.

 

-NS-
 



(Release ID: 2047006) Visitor Counter : 21