ധനകാര്യ മന്ത്രാലയം

2022-23 ലെ കേന്ദ്ര ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

Posted On: 01 FEB 2022 1:18PM by PIB Thiruvananthpuram

 

സൂക്ഷ്മ-സാമ്പത്തിക തലത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥൂല-സാമ്പത്തിക തലത്തിലുള്ള വളര്‍ച്ചയെ പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നത്. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്.:

ഭാഗം എ

- ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.2% ആയി കണക്കാക്കപ്പെടുന്നു, എല്ലാ വലിയ സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും ഉയര്‍ന്നതാണിത്.
-14 മേഖലകളില്‍ ഉല്‍പ്പാദിത ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (പി.എല്‍.ഐ)കീഴില്‍ 60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
- 30 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനം സൃഷ്ടിക്കാന്‍ പി.എല്‍.ഐ പദ്ധതികള്‍ക്ക് കഴിയും.
-ഇന്ത്യ 100ലേക്ക് എന്നതിലേക്ക് നയിക്കുന്ന 25 വര്‍ഷത്തെ നീണ്ട അമൃത് കാലിലേക്ക് പ്രവേശിക്കുന്നത്, നാല് മുന്‍ഗണനകളോടെയുള്ള വളര്‍ച്ചയ്ക്ക് ബജറ്റ് പ്രചോദനം നല്‍കുന്നു:

പി.എം. ഗതിശക്തി
-ഉള്‍ച്ചേര്‍ക്കുന്ന വികസനം
-ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തലും നിക്ഷേപവും, സൂര്യോദയ അവസരങ്ങളും, ഊര്‍ജ്ജ പരിവര്‍ത്തനവും, കാലാവസ്ഥാ പ്രവര്‍ത്തനവും.
-നിക്ഷേപങ്ങളുടെ ധനസഹായം

പിഎം ഗതിശക്തി
-പ്രധാനമന്ത്രി ഗതിശക്തിയെ നയിക്കുന്നത് റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, ബഹുജന ഗതാഗതം, ജലപാതകള്‍, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ചരക്കുനീക്ക പശ്ചാത്തലസൗകര്യം) എന്നിീ ഏഴ് എഞ്ചിനുകളാണ്.

പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍
-പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ പരിപ്രേക്ഷ്യത്തില്‍ സാമ്പത്തിക പരിവര്‍ത്തനത്തിനുള്ള ഏഴ് എഞ്ചിനുകളും , തടസ്സമില്ലാത്ത ബഹുമാതൃകാ ബന്ധിപ്പിക്കല്‍, ലോജിസ്റ്റിക്‌സ് (ചരക്കുനീക്ക) കാര്യക്ഷമത എന്നിവയും ഉള്‍പ്പെടുന്നു.
-നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനിലെ (ദേശീയ പശ്ചാത്തലസൗകര്യ നടപടിക്രമങ്ങളില്‍) ഈ 7 എഞ്ചിനുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പി.എം ഗതിശക്തി ചട്ടക്കൂടുമായി സംയോജിപ്പിക്കും.

റോഡ് ഗതാഗതം
-ദേശീയ പാത ശൃംഖല 2022-23ല്‍ 25,000 കിലോമീറ്റര്‍ വികസിപ്പിക്കും.
-ദേശീയപാതാ ശൃംഖല വികസിപ്പിക്കുന്നതിന് 20,000 കോടി രൂപ സമാഹരിക്കും.

ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍
-നാല് സ്ഥലങ്ങളില്‍ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നടപ്പിലാക്കുന്നതിനായി 2022-23 ല്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി മോഡ്) വഴി കരാറുകള്‍ നല്‍കും.

റെയില്‍വേ
-പ്രാദേശിക വ്യാപാര വിതരണ ശൃംഖലകളെ സഹായിക്കുന്നതിന് ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം എന്ന ആശയം.
-2022-23-ല്‍ 2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖലയെ തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയും ശേഷി വര്‍ദ്ധനയ്ക്കുമുള്ള കവചിന് കീഴില്‍ കൊണ്ടുവരും,
- അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും.
-ബഹുമാതൃകാ ലോജിസ്റ്റിക്‌സിനായുള്ള 100 പി.എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും.

പര്‍വ്വത്മാല
-ദേശീയ റോപ്‌വേ വികസന പരിപാടി, പര്‍വ്വത്മാല പി.പി.പി മാതൃകയില്‍ ഏറ്റെടുക്കും.
-60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 റോപ്‌വേ പദ്ധതികള്‍ക്കായി 2022-23ല്‍ കരാറുകള്‍ നല്‍കും.

ഉള്‍ച്ചേര്‍ക്കുന്ന വികസനം
കൃഷി
-ഗോതമ്പും നെല്ലും സംഭരിച്ചതിന് 1.63 കോടി കര്‍ഷകര്‍ക്ക് 2.37 ലക്ഷം കോടി രൂപ നേരിട്ട് നല്‍കി.
-രാജ്യത്തുടനീളം രാസവസ്തു രഹിത പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കും. പ്രാഥമിക ശ്രദ്ധ ഗംഗാനദിയുടെ 5 കിലോമീറ്റര്‍ വീതിയുള്ള ഇടനാഴികളിലെ കര്‍ഷകരുടെ ഭൂമികളില്‍ .
-കൃഷിക്കും ഗ്രാമീണ സംരംഭങ്ങള്‍ക്കുമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് സംയോജിത മൂലധനത്തോടുകൂടിയ ഫണ്ട് നബാര്‍ഡ് സുഗമമാക്കും.
-വിളകളുടെ വിലയിരുത്തല്‍, ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം, കീടനാശിനികളും പോഷകങ്ങളും തളിക്കല്‍ എന്നിവയ്ക്കായി 'കിസാന്‍ ഡ്രോണുകള്‍'.

കെന്‍ ബെത്വ പദ്ധതി
-കെന്‍ - ബെത്വ ബന്ധിത പദ്ധതി നടപ്പാക്കുന്നതിന് 1400 കോടിയുടെ അടങ്കല്‍.
-കെന്‍-ബെത്വ ബന്ധിത പദ്ധതിയിലൂടെ കര്‍ഷകരുടെ 9.08 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യങ്ങള്‍ ലഭിക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)
-ഉദയം, ഇ-ശ്രമം, എന്‍.സി.എസ്, അസീം പോര്‍ട്ടലുകള്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കും.
-അടിയന്തിര വായ്പാ ഉറപ്പു പദ്ധതി എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്‌കീമിന് (ഇ.സി.എല്‍.ജി.എസ്.)ക്ക് കീഴില്‍ 130 ലക്ഷം എം.എസ്.എം.ഇകള്‍ക്ക് അധിക വായ്പ നല്‍കി
-ഇ.സി.എല്‍.ജി.എസ്. 2023 മാര്‍ച്ച് വരെ നീട്ടും.
-ഇ.സി.എല്‍.ജി.എസ്. ന് കീഴിലുള്ള ഗ്യാരന്റി പരിധി 50,000 കോടി രൂപകൂടി വര്‍ദ്ധിപ്പിച്ച് മൊത്തം പരിധി 5 ലക്ഷം കോടി രൂപയാക്കും.
-മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സി.ജി.ടി.എം.എസ്.ഇ) ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റിന് കീഴില്‍ സൂക്ഷമ, ചെറുകിട സംരംഭങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപ അധിക വായ്പ.
-6000 കോടി രൂപ അടങ്കലുള്ള എ.ംഎസ്.എം.ഇ പ്രകടനം (റാംപ്) വര്‍ദ്ധിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന പരിപാടിആരംഭിക്കും.

നൈപുണ്യ വികസനം
-ഓണ്‍-ലൈന്‍ പരിശീലനത്തിലൂടെ പൗരന്മാരെ വൈദഗ്ധ്യമുള്ളവര്‍, പുനര്‍ നൈപുണ്യവല്‍ക്കരണം അല്ലെങ്കില്‍ നൈപുണ്യം ഉയര്‍ത്തല്‍ എന്നിവയ്ക്കായി നൈപുണ്യത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള ഡിജിറ്റല്‍ പരിസ്ഥിതി(ദേശ്-സ്റ്റാക്ക് ഇ-പോര്‍ട്ടല്‍) ആരംഭിക്കും.
-'ഡ്രോണ്‍ ശക്തി' സൗകര്യമൊരുക്കുന്നതിനും ഡ്രോണ്‍-ആസ്-എ-സേവനത്തിനും (ഡ്രോആസ്എ) സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.

വിദ്യാഭ്യാസം
-പി.എം ഇ വിദ്യയുടെ ഒരു €ാസ്-ഒരു ടിവി ചാനല്‍ പരിപാടി 200 ടി.വി ചാനലുകളിലേക്ക് വ്യാപിപ്പിക്കും.
-വിമര്‍ശനാത്മക ചിന്താശേഷിയും അനുകരണീയമായ പഠന അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിനായി വെര്‍ച്വല്‍ ലാബുകളും നൈപുണ്യ ഇ-ലാബുകളും സജ്ജീകരിക്കും.
-ഡിജിറ്റല്‍ അദ്ധ്യാപകര്‍ വഴി നല്‍കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരമുള്ള ഇ-ഉള്ളടക്കം വികസിപ്പിക്കും.
-വ്യക്തിഗത പഠന അനുഭവത്തോടൊപ്പം ലോകോത്തര നിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസത്തിനായുള്ള ഡിജിറ്റല്‍ സര്‍വ്വകലാശാല, സ്ഥാപിക്കും.

ആരോഗ്യം
-നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റത്തിന് (ദേശീയ ഡിജിറ്റല്‍ ആരോഗ്യ പരിസ്ഥിതി)വേണ്ടിയുള്ള ഒരു തുറന്ന പ്ലാറ്റ്‌ഫോം ആരംഭിക്കും.
-ഗുണമേന്മയുള്ള മാനസികാരോഗ്യ കൗണ്‍സിലിംഗിനും പരിചരണ സേവനങ്ങള്‍ക്കുമായി നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കും.
-23 ടെലി-മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കും, നിംഹാന്‍സായിരിക്കും നോഡല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-ബാം ൂര്‍ (ഐ.ഐ.ഐ.ടി.ബി) സാങ്കേതിക പിന്തുണ നല്‍കും.

സാക്ഷം അങ്കണവാടി
-മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷ്യം അങ്കണവാടി, പോഷന്‍ 2.0 എന്നിവയിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംയോജിത ആനുകൂല്യങ്ങള്‍.
-രണ്ട് ലക്ഷം അങ്കണവാടികളെ സക്ഷം അങ്കണവാടികളായി ഉയര്‍ത്തും.

ഹര്‍ ഘര്‍, നാല്‍ സേ ജല്‍
- 2022-23ല്‍ ഹര്‍ ഘര്‍,നല്‍ സേ ജല്ലിന് കീഴില്‍ 3.8 കോടി കുടുംബങ്ങള്‍ക്കായി 60,000 കോടി അനുവദിച്ചു.

എല്ലാവര്‍ക്കും പാര്‍പ്പിടം
- പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 2022-23ല്‍ 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 48,000 കോടി അനുവദിച്ചു.

വടക്ക്-കിഴക്കന്‍ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന മുന്‍കൈ (പി.എംഡിവൈന്‍)
-വടക്ക്-കിഴക്കന്‍ മേഖലയിലെ പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹിക വികസന പദ്ധതികള്‍ക്കും ധനസഹായം നല്‍കുന്നതിനായി പി.എംഡിവൈന്‍ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
-പദ്ധതിക്ക് കീഴില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് പ്രാരംഭ വിഹിതമായി 1,500 കോടി രൂപ നീക്കിവച്ചു.

വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (ഊര്‍ജ്ജസ്വല ഗ്രാമീണ പദ്ധതി)
- ചിതറിക്കിടക്കുന്ന ജനസംഖ്യയും പരിമിതമായ ബന്ധിപ്പിക്കലും പശ്ചാത്തലസൗകര്യങ്ങളുമുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ വികസനത്തിന് വേണ്ടിയുള്ളതാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം.

ബാങ്കിംഗ്
-1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും.
-ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡി.ബി.യു) സ്ഥാപിക്കും.

ഇ-പാസ്‌പോര്‍ട്ട്
-എംബഡഡ് ചിപ്പും ഭാവി സാങ്കേതികവിദ്യയും ഉള്ള ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കും.

നഗര ആസൂത്രണം
- കെട്ടിടനിര്‍മ്മാണ ബൈലോകള്‍, നഗരാസൂത്രണ പദ്ധതികള്‍ (ടി.പി.എസ്), ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (ഗതാഗത അധിഷ്ഠിത വികസനം, ടി.ഒ.ഡി) എന്നിവയിലെ ആധുനികവല്‍ക്കരണം നടപ്പിലാക്കും.
- നഗരപ്രദേശങ്ങളില്‍ വലിയതോതില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ബാറ്ററി സ്വാപ്പിംഗ് (ബാറ്ററി വച്ചുമാറല്‍) നയം കൊണ്ടുവരും.

ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ്
-ഭൂരേഖകളുടെ ഐ.ടി അധിഷ്ഠിത പരിപാലനത്തിനായി തനത് ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍.

ത്വരിതപ്പെടുത്തിയ കോര്‍പ്പറേറ്റ് എക്‌സിറ്റ്
-കമ്പനികളുടെ വേഗത്തിലുള്ള സമാപനത്തിനായി (വൈന്‍ഡിംഗ് അപ്പ്) സെന്റര്‍ ഫോര്‍ പ്രോസസ്സിംഗ് ആക്‌സിലറേറ്റഡ് കോര്‍പ്പറേറ്റ് എക്‌സിറ്റ് (സി-പേസ്) സ്ഥാപിക്കും.

എ.വി.ജി.സി പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്‌സ്
-ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനായി സജ്ജീകരിക്കും ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, കോമിക് (എ.വി.ജി.സി) പ്രൊമോഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

ടെലികോം മേഖല
- 5ജിയ്‌വേണ്ട ശക്തമായ ഒരു പരിസ്ഥിതി നിര്‍മ്മിക്കുന്നതിന് ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനത്തിന്റെ ഭാഗമായി ഡിസൈന്‍-ലെഡ് മാനുഫാക്ചറിംഗ് (രൂപരേഖ നയിക്കുന്ന ഉല്‍പ്പാദന) പദ്ധതി ആരംഭിക്കും.

കയറ്റുമതി പ്രോത്സാഹനം
-'എന്റര്‍പ്രൈസ് ആന്റ് സര്‍വീസ് ഹബ്ബുകളുടെ'(സംരംഭക സേവന കേന്ദ്രങ്ങളുടെ) വികസനത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിര്‍മ്മാണം നടത്തും.

പ്രതിരോധത്തില്‍ ആത്മനിര്‍ഭര്‍ത:
- ആഭ്യന്തര വ്യവസായത്തിന്റെ മൂലധന സംഭരണത്തിന് ബജറ്റില്‍ 68% നീക്കിവച്ചു, 2021-22ല്‍ ഇത് 58% ആയിരുന്നു.
-പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25% വകയിരുത്തി വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അക്കാദമിക് മേഖലയ്ക്കും വേണ്ടി പ്രതിരോധ ഗവേഷണ-വികസന പദ്ധതികള്‍ തുറക്കും.
- പരിശോധന,സര്‍ട്ടിഫിക്കേഷന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സ്വതന്ത്ര നോഡല്‍ അംബ്രലാ ബോഡി സജ്ജീകരിക്കും.

സൂര്യോദയ അവസരങ്ങള്‍
-നിര്‍മ്മിത ബുദ്ധി, ജിയോസ്‌പേഷ്യല്‍ സംവിധാനങ്ങളും ഡ്രോണുകളും, അര്‍ദ്ധചാലകവും അതിന്റെ പരിസ്ഥിതിയും, ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, ജീനോമിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹരിത ഊര്‍ജ്ജം, ശുദ്ധ ചലനാത്മക സംവിധാനം തുടങ്ങിയ സൂര്യോദയ അവസരങ്ങളില്‍ ഗവേഷണ-വികസനത്തിന് ഗവണ്‍മെന്റ് സംഭാവന ലഭ്യമാക്കും.

ഊര്‍ജ്ജ സംക്രമണവും കാലാവസ്ഥാ പ്രവര്‍ത്തനവും:
- 2030 ഓടെ 280 ജിഗാവാട്ട് സ്ഥാപിതമായ സൗരോര്‍ജ്ജം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഉയര്‍ന്ന കാര്യക്ഷതയുള്ള സൗരോര്‍ജ്ജ മൊഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനത്തിനായി 19,500 കോടി രൂപയുടെ അധിക വിഹിതം.
-താപവൈദ്യുത നിലയങ്ങളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ബയോമാസ് പെല്ലറ്റുകള്‍ സഹകരിച്ച് ജ്വലിപ്പിക്കും:

-പ്രതിവര്‍ഷം 38 മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ലാഭിക്കുന്നു,
- കര്‍ഷകര്‍ക്ക് അധിക വരുമാനവും പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും,
-കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുക.
- കല്‍ക്കരി വാതകവല്‍ക്കരണത്തിനും വ്യവസായങ്ങള്‍ക്ക് വേണ്ടി കല്‍ക്കരിയെ രാസവസ്തുക്കളാക്കി മാറ്റുന്നതിനുമായി നാല് പൈലറ്റ് പദ്ധതികള്‍ ആരംഭിക്കും.
-കാര്‍ഷിക-വനവല്‍ക്കരണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം.

പൊതു മൂലധന നിക്ഷേപം:
-2022-23ല്‍ സ്വകാര്യ നിക്ഷേപവും ചോദനത്തിനുമായി ആയി പൊതു നിക്ഷേപം തുടരും.
-മൂലധനച്ചെലവിനുള്ള അടങ്കല്‍ 35.4% കുത്തനെ ഉയര്‍ന്ന് രൂപ. 2022-23ല്‍ 7.50 ലക്ഷം കോടി രൂപയില്‍ നിന്ന്. നടപ്പുവര്‍ഷം 5.54 ലക്ഷം കോടി.
2022-23 ലെ ചെലവ് ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 2.9% ആയിരിക്കും.
-കേന്ദ്ര ഗവണ്‍മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 2022-23ല്‍ 10.68 ലക്ഷം കോടിയായി കണക്കാക്കിയിരിക്കുന്നു, ഇത് ജി.ഡി.പിയുടെ ഏകദേശം 4.1%.മാണ്

ഗിഫ്റ്റ്-ഐ.എഫ്.എസ്.സി
-ഗിഫ്റ്റ് സിറ്റിയില്‍ ലോകോത്തര വിദേശ സര്‍വകലാശാലകളും സ്ഥാപനങ്ങളും അനുവദിക്കും.
-അന്താരാഷ്ട്ര നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ഒരു ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (അന്താരാഷ്ട്ര തര്‍ക്കപരിഹാര കേന്ദ്രം) സ്ഥാപിക്കും.

വിഭവസമാഹരണം
-ഡാറ്റാ സെന്ററുകള്‍ക്കും ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്കും പശ്ചാത്തലസൗകര്യ പദവി നല്‍കും.
- കഴിഞ്ഞവര്‍ഷം നിക്ഷേപിച്ച 5.5 ലക്ഷം കോടിയിലേറെയുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റലും പ്രൈവറ്റ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റും (സ്വകാര്യ ഓഹരി നിക്ഷേപങ്ങള്‍) ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിനും വളര്‍ച്ചാ പരിസ്ഥിതിക്കും സൗകര്യമൊരുക്കി. ഈ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നടപടികള്‍ സ്വീകരിക്കും.

സൂര്യോദയ മേഖലകള്‍ക്കായി കൂട്ടിയോജിപ്പിച്ച ഫണ്ടുകള്‍ പ്രോത്സാഹിപ്പിക്കും.
-ഹരിത പശ്ചാത്തലസൗകര്യത്തിന് വേണ്ട വിഭവസമാഹരണത്തിനായി സോവറിന്‍ ഹരിത ബോണ്ടുകള്‍ പുറപ്പെടുവിക്കും.

ഡിജിറ്റല്‍ രൂപ
-2022-23 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും.

സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഇടം നല്‍കുന്നു
-മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള പദ്ധതി വിഹിതം വിപുലീകരിച്ചു
-ഈ വര്‍ഷത്തെ പരിഷ്‌ക്കരിച്ച ബജറ്റ് എസ്റ്റിമേറ്റുകളില്‍ 10,000 കോടി രൂപ 15,000 കോടി രൂപയാക്കി.

-സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് 2022-23-ല്‍ 1 ലക്ഷം കോടി അനുവദിക്കും: അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പകള്‍, സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലായി.
- 2022-23ല്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4% ധനകമ്മി അനുവദിക്കും. അതില്‍ 0.5% ഊര്‍ജ്ജമേഖല പരിഷ്‌ക്കാരങ്ങളുമായി ബന്ധിപ്പിച്ചതായിരിക്കും


ധനകാര്യ മാനേജ്‌മെന്റ്
-2021-22 ബജറ്റ് എസ്റ്റിമേറ്റ്: 34.83 ലക്ഷം കോടി രൂപ.
-2021-22ലെ പുതുക്കിയ എസ്റ്റിമേറ്റ് 37.70 ലക്ഷം കോടി രൂപ.
-2022-23 ലെ മൊത്തം ചെലവ് 39.45 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
- 2022-23 ലെ വായ്പകള്‍ ഒഴികെയുള്ള മൊത്തം വരവ് 22.84 ലക്ഷം കോടി രൂപയായി കണക്കാക്കിയിരിക്കുന്നു.
നടപ്പുവര്‍ഷത്തെ ധനക്കമ്മി: ജി.ഡി.പിയുടെ 6.9% (ബജറ്റ് എസ്റ്റിമേറ്റുകളില്‍ 6.8% പകരം)
2022-23 ലെ ധനക്കമ്മി ജിഡിപിയുടെ 6.4% ആയി കണക്കാക്കുന്നു


ഭാഗം ബി
പ്രത്യക്ഷ നികുതികള്‍

സുസ്ഥിരവും പ്രവചിക്കാവുന്നതുമായ നികുതി വ്യവസ്ഥാ നയം മുന്നോട്ട് കൊണ്ടുപോകുന്നതിന്:
-വിശ്വാസയോഗ്യമായ ഒരു നികുതി വ്യവസ്ഥ സ്ഥാപിക്കാനുള്ള വീക്ഷണം.
-നികുതി സമ്പ്രദായം കൂടുതല്‍ ലളിതമാക്കുന്നതിനും വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും.

പുതിയ പരിഷ്‌ക്കരിച്ച (അപ്‌ഡേറ്റഡ്)റിട്ടേണ്‍ അവതരിപ്പിക്കുന്നു
-അധിക നികുതി അടയ്ക്കുമ്പോള്‍ ഒരു പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ.
- നേരത്തെ പ്രഖ്യാപിക്കാന്‍ വിട്ടുപോയ വരുമാനം പ്രഖ്യാപിക്കുന്നതിന് നികുതിദായകാനെ സഹായിക്കും.
-പ്രസക്തമായ മൂല്യനിര്‍ണ്ണയ വര്‍ഷാവസാനം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഫയല്‍ ചെയ്യാം.

സഹകരണ സംഘങ്ങള്‍
-സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇതര മിനിമം നികുതി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു.
-സഹകരണ സംഘങ്ങള്‍ക്കും കമ്പനികള്‍ക്കും ഇടയില്‍ ഒരു തുല്യത പ്രദാനം ചെയ്യുന്നതിന്.
-ഒരു കോടി രൂപയില്‍ കൂടുതല്‍ 10 കോടി രൂപ വരെയുമുള്ള മൊത്തം വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു.

അംഗപരിമിതര്‍ക്ക് നികുതി ഇളവ്
-മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ ജീവിതകാലത്ത്, അതായത്, മാതാപിതാക്കള്‍ക്ക്/രക്ഷിതാക്കള്‍ക്ക് 60 വയസ്സ് തികയുന്നതുവരെ അവരുടെ ആശ്രിതരായ അംഗപരിമിതര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നുള്ള വാര്‍ഷികവിഹിതവും മൊത്തം തുകയും നല്‍കണം.


ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍.പി.എസ്) സംഭാവനയില്‍ തുല്യത
-സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ എന്‍.പി.എസ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ സംഭാവനയുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തി.
-കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് തുല്യമായി അവരെ കൊണ്ടുവരുന്നു.
-സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍
-യോഗ്യതയുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കുന്നതിന് രൂപീകരണ കാലയളവ് 2023 മാര്‍ച്ച് 31 വരെ ഒരു വര്‍ഷം കൂടി നീട്ടി.
-നേരത്തെ രൂപീകരണ കാലയളവ് 2022 മാര്‍ച്ച് 31 വരെയായിരുന്നു.

നികുതി ഇളവ് വ്യവസ്ഥയ്ക്ക് കീഴിലുള്ള പ്രോത്സാഹനങ്ങള്‍
വകുപ്പ് 115ബി.എ.ബി പ്രകാരം നിര്‍മ്മാണം അല്ലെങ്കില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി, അതായത് 2023 മാര്‍ച്ച് 31 മുതല്‍ 2024 മാര്‍ച്ച് 31 വരെ.

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിനുള്ള പദ്ധതി
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രത്യേക നികുതി വ്യവസ്ഥ അവതരിപ്പിച്ചു.
-ഏതെങ്കിലും ഒരു വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റത്തില്‍ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം നിരക്കില്‍ നികുതി ചുമത്തും.
-ഏറ്റെടുക്കല്‍ ചെലവ് ഒഴികെ, അത്തരം വരുമാനം കണക്കാക്കുമ്പോള്‍ ഏതെങ്കിലും ചെലവ് അല്ലെങ്കില്‍ അലവന്‍സ് സംബന്ധിച്ച് കിഴിവ് അനുവദിക്കില്ല.
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റം വഴിയുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താന്‍ കഴിയില്ല.
-ഇടപാട് വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നതിന്, ഒരു പണപരിധിക്ക് മുകളില്‍ പരിഗണിച്ചുകൊണ്ട് വെര്‍ച്ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈമാറിയതിന് ഒരു ശതമാനം നിരക്കില്‍ ടി.ഡി.എസ്. നല്‍കും
-വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ സമ്മാനത്തിനും സ്വീകര്‍ത്താവിന്റെ കൈകളില്‍ നിന്ന് നികുതി ചുമത്തും.

വ്യവഹാര പരിപാലനം
- ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിയമപരമായ ചോദ്യം തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത്തരം നിയമപരമായ ചോദ്യങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ വകുപ്പുകള്‍ അപ്പീലുകള്‍ നല്‍കുന്നത് മാറ്റിവയ്ക്കും.
-നികുതിദായകരും വകുപ്പും തമ്മിലുള്ള ആവര്‍ത്തിച്ചുള്ള വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.

ഐ.എഫ്.എസ്.സിക്ക് നികുതി ഇളവുകള്‍
-നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി, ഇനിപ്പറയുന്നവയെ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും
-പ്രവാസികളുടെ വരുമാനത്തെ ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഉപകരണങ്ങളില്‍ നിന്ന്.
- ഒരു ഓഫ്‌ഷോര്‍ ബാങ്കിംഗ് യൂണിറ്റ് നല്‍കുന്ന കൗണ്ടര്‍ ഡെറിവേറ്റീവുകളില്‍ നിന്നുള്ള വരുമാനം.
- കപ്പല്‍ പാട്ടത്തിനെടുത്തതിന്റെ റോയല്‍റ്റിയില്‍ നിന്നും പലിശയില്‍ നിന്നുമുള്ള വരുമാനം.
-ഐ.എഫ്.എസ്.സിയിലെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം.

സര്‍ചാര്‍ജുകള്‍ യുക്തിസഹമാക്കല്‍
-എ.ഒ.പികളുടെ (ഒരു കരാര്‍ നടപ്പിലാക്കുന്നതിനായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യം) സര്‍ചാര്‍ജ് 15 ശതമാനമായി പരിമിതപ്പെടുത്തിു.
-വ്യക്തിഗത കമ്പനികളും എ.ഒ.പികളും തമ്മില്‍ സര്‍ചാര്‍ജിലുള്ള അസമത്വം കുറവു ചെയ്തു.
-ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ സര്‍ചാര്‍ജ് 15 ശതമാനമായി നിജപ്പെടുത്തി.
- സ്റ്റാര്‍ട്ടപ്പ് സമൂഹത്തിന് ഒരു ഉത്തേജനം നല്‍കാന്‍.

ആരോഗ്യ, വിദ്യാഭ്യാസ സെസ്
- വരുമാനത്തിലും ലാഭത്തിലുമുള്ള ഏതെങ്കിലും സര്‍ചാര്‍ജ് അല്ലെങ്കില്‍ സെസിനെ വ്യാപാര ചെലവായി അനുവദിക്കില്ല.

നികുതി വെട്ടിപ്പിനെതിരെയുള്ള പ്രതിരോധം
-പരിശോധനയിലും സര്‍വേ പ്രവര്‍ത്തനങ്ങളിലും കണ്ടെത്തിയ വെളിപ്പെടുത്താത്ത വരുമാനത്തിനെതിരായി ഏതെങ്കലും ഒഴിവാക്കലുകളോ ഏതെങ്കിലും നഷ്ടമോ അനുവദിക്കില്ല.

ടി.ഡി.എസ് വ്യവസ്ഥകള്‍ യുക്തിസഹമാക്കുന്നു
-വ്യാപാരപ്രോത്സാഹന തന്ത്രത്തിന്റെ ഭാഗമായി ഏജന്റുകള്‍ക്ക് കൈമാറുന്ന ആനുകൂല്യങ്ങള്‍ ഏജന്റിന്റെ കൈയിലെ നികുതിചുമത്താവുന്നതാണ്.
- സാമ്പത്തിക വര്‍ഷത്തില്‍ അത്തരം ആനുകൂല്യങ്ങളുടെ മൊത്തം മൂല്യം 20,000 രൂപയില്‍ കൂടുതലാണെങ്കില്‍, ആനുകൂല്യങ്ങള്‍ നല്‍കുന്ന വ്യക്തിക്ക് നികുതി കിഴിവ് നല്‍കും.

പരോക്ഷ നികുതികള്‍
ജി.എസ്.ടി.(ചരക്ക് സേവന നികുതി)യില്‍ ശ്രദ്ധേയമായ പുരോഗതി
-മഹാമാരിക്കിടയിലും ജി.എസ്.ടി വരുമാനം ഉജ്ജ്വലമായിരുന്നു- ഈ വളര്‍ച്ചയ്ക്ക് നികുതിദായകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രത്യേക സാമ്പത്തിക (സെസ്) മേഖലകള്‍
സെസ്സുളുടെ കസ്റ്റംസ് ഭരണചുമതല പൂര്‍ണ്ണമായും ഐ.ടി പ്രേരിതമാക്കുകയും കസ്റ്റംസ് നാഷണല്‍ പോര്‍ട്ടലില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും - 2022 സെപ്റ്റംബര്‍ 30-നകം നടപ്പിലാക്കും.

കസ്റ്റംസ് പരിഷ്‌കാരങ്ങളും ഡ്യൂട്ടി നിരക്ക് മാറ്റങ്ങളും
-മുഖമില്ലാത്ത കസ്റ്റംസ് പൂര്‍ണ്ണമായും സ്ഥാപിച്ചു കഴിഞ്ഞു. കോവിഡ് -19 മഹാമാരി കാലത്ത്, കസ്റ്റംസ് സംവിധാനങ്ങള്‍ ചടുലതയും ലക്ഷ്യവും പ്രകടിപ്പിച്ചുകൊണ്ട് എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ അസാധാരണമായ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

പദ്ധതി ഇറക്കുമതിയും മൂലധന ചരക്കുകളും
-മൂലധന ചരക്കുകളിലും പദ്ധതി ഇറക്കുമതിയിലും ഇളവ് നല്‍കുന്ന നിരക്കുകള്‍ ക്രമേണ നിര്‍ത്തലാക്കല്‍; കൂടാതെ 7.5 ശതമാനം മിതമായ താരിഫ് ബാധകമാക്കുന്നു - ആഭ്യന്തര മേഖലയുടെ വളര്‍ച്ചയ്ക്കും മേക്ക് ഇന്‍ ഇന്ത്യക്കും അനുഗണമാകും.
-രാജ്യത്തിനുള്ളില്‍ നിര്‍മ്മിക്കാത്ത നൂതന യന്ത്രസാമഗ്രികള്‍ക്കുള്ള ചില ഇളവുകള്‍ തുടരും.
-മൂലധന ചരക്കുകളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പെഷ്യലൈസ്ഡ് കാസ്റ്റിംഗുകള്‍, ബോള്‍ സ്‌ക്രൂ, ലീനിയര്‍ മോഷന്‍ ഗൈഡ് എന്നിവ പോലുള്ള ഇന്‍പുട്ടുകളില്‍ ചില ഇളവുകള്‍ അവതരിപ്പിച്ചു.

കസ്റ്റംസ് ഇളവുകളുടെയും താരിഫ് ലഘൂകരണത്തിന്റെയും അവലോകനം
-മതിയായ ഗാര്‍ഹിക ശേഷിയുള്ള ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, എന്നങ്ങനെ ഏര്‍പ്പെടുത്തിയിട്ടുള്ള 350 ലധികം ഇളവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിച്ചു.

-രാസവസ്തുക്കള്‍, ടെക്‌സ്‌റ്റൈല്‍സ്, ലോഹം തുടങ്ങിയ മേഖലകള്‍ക്കുള്ള കസ്റ്റംസ് നിരക്കും താരിഫ് ഘടനയും ലഘൂകരിക്കുകയും, തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ചെയ്യുക; ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോ നിര്‍മ്മിക്കാവുന്നതോ ആയ ഇനങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവ് നീക്കം ചെയ്യുകയും മേക്ക് ഇന്‍ ഇന്ത്യയുടെയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യത്തിനനുസൃതമായി ഇടയിലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് തിരുവയില്‍ ഇളവു നല്‍കുകയും ചെയ്യുക.

മേഖല നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍

ഇലക്രേ്ടാണിക്‌സ്
- ധരിക്കാവുന്ന ഉപകരണങ്ങള്‍, കേള്‍ക്കാവുന്ന ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവയുടെ ആഭ്യന്തര നിര്‍മ്മാണത്തിന് സൗകര്യമൊരുക്കുന്നതിനായി ഗ്രേഡഡ് നിരക്ക് ഘടന നല്‍കുന്നതിന് കസ്റ്റംസ് തീരുവ നിരക്കുകളില്‍ ഇളവുകള്‍ നല്‍കണം.
-ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള ഇലക്‌ട്രോണിക് ഇനങ്ങളുടെ ഉല്‍പ്പാദനം സാദ്ധ്യമാക്കാനായി മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗങ്ങള്‍, മൊബൈല്‍ ക്യാമറ മൊഡ്യൂളിന്റെ ക്യാമറ ലെന്‍സ്, മറ്റ് ചില ഇനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവുകള്‍ നല്‍കണം.

രത്‌നങ്ങളും ആഭരണങ്ങളും
- രത്‌നങ്ങളുടെ ആഭരണങ്ങളുടെയും മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി വെട്ടി മിനുക്കിയ വജ്രങ്ങളുടെയും രത്‌നങ്ങളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു; സാധരണയായി വെട്ടിയ വജ്രത്തിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി.
.
-ഇ-കൊമേഴ്‌സ് വഴിയുള്ള ആഭരണങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിന് ഈ വര്‍ഷം ജൂണോടെ ലളിതമായ ഒരു നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കും.

-വിലകുറഞ്ഞ അനുകരണ ആഭരണങ്ങളുടെ (മുക്കുപണ്ടങ്ങള്‍) ഇറക്കുമതി തടയുന്നതിന് അനുകരണ ജ്വല്ലറി ഇറക്കുമതിയില്‍ ഒരു കിലോയ്ക്ക് കുറഞ്ഞത് 400 രൂപ കസ്റ്റംസ് ഡ്യൂട്ടി നല്‍കണം.


രാസവസ്തുക്കള്‍
- മെഥനോള്‍, അസറ്റിക് ആസിഡ്, പെട്രോളിയം ശുദ്ധീകരണത്തിനുള്ള ഹെവി ഫീഡ് സ്‌റ്റോക്കുകള്‍ തുടങ്ങിയ ചില നിര്‍ണായക രാസവസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ച്ചു; മതിയായ ഗാര്‍ഹിക ശേഷി നിലനില്‍ക്കുന്ന സോഡിയം സയനൈഡിന് തീരുവ ഉയര്‍ത്തും - ഇത് ആഭ്യന്തര മൂല്യവര്‍ദ്ധന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

എം.എസ്.എം.ഇ
-കുടകളുടെ കസ്റ്റംസ് തീരുവ 20 ശതമാനം ഉയര്‍ത്തി. കുടകളുടെ ഭാഗങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിച്ചു.
-ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക മേഖലയ്ക്കുള്ള ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമുള്ള ഇളവ് യുക്തിസഹമാക്കുന്നു
-എം.എസ്.എം.ഇ ദ്വിതീയ ഉരുക്ക് ഉല്‍പ്പാദകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം സ്റ്റീല്‍ സ്‌ക്രാപ്പിന് നല്‍കിയ കസ്റ്റംസ് തീരുവ ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.
-പൊതുജനങ്ങളുടെ വലിയ താല്‍പര്യപ്രകാരം ലോഹത്തിന്റെ നിലനില്‍ക്കുന്ന ഉയര്‍ന്ന വില നിയന്ത്രിക്കുന്നതിനായി സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍, പൂശിയ സ്റ്റീല്‍ ഫ്‌ളാറ്റ് ഉല്‍പ്പന്നങ്ങള്‍, അലോയ് സ്റ്റീല്‍, ഹൈ-സ്പീഡ് സ്റ്റീല്‍ എന്നിവയുടെ ബാറുകള്‍ എന്നിവ ഉപേക്ഷിക്കുന്നതിനെതിയും ചില സി.വി.ഡികളും പുനരുജ്ജീവിപ്പിച്ചു.

 

ND

*****



(Release ID: 1794256) Visitor Counter : 1555