പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു


15-18 വയസ്സ് പ്രായപരിധിയിലുള്ള ചെറുപ്പക്കാർക്ക് വാക്സിൻ എടുക്കാം. വിദ്യാഭ്യാസത്തെ സഹായിക്കും


മുൻനിര തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഗുരുതര രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും പ്രധാനമന്ത്രി മുൻകരുതൽ ഡോസ് പ്രഖ്യാപിച്ചു


ആരോഗ്യ പ്രവർത്തകരുടെയും മുൻനിര പ്രവർത്തകരുടെയും ആത്മവിശ്വാസം ശക്തിപ്പെടുത്തും


ഒമിക്രോണിനെ കുറിച്ച് പരിഭ്രാന്തിയുടെ ആവശ്യമില്ലാല്ലെങ്കിലും ജാഗ്രത വേണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി


രാജ്യത്തെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു അവലോകനം നൽകി


"വൈറസിന് വകഭേദം വന്നുകൊണ്ടിരിക്കുന്നതിനാൽ, വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ കഴിവും ആത്മവിശ്വാസവും നമ്മുടെ നൂതനമായ മനോഭാവത്തോടൊപ്പം വർദ്ധിക്കുന്നു


Posted On: 25 DEC 2021 10:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. 2022 ജനുവരി 3 തിങ്കളാഴ്ച മുതൽ 15-18 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ നീക്കം സ്‌കൂളുകളിലെ വിദ്യാഭ്യാസം സാധാരണ നിലയിലാക്കാൻ സഹായിക്കുകയും സ്‌കൂളിൽ പോകുന്ന കുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്ക കുറയ്ക്കുകയും ചെയ്യും. 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ ആരോഗ്യ സംരക്ഷണത്തിനും മുൻ‌നിര പ്രവർത്തകർക്കും മുൻകരുതൽ ഡോസും അദ്ദേഹം പ്രഖ്യാപിച്ചു. മുൻനിര പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും കോവിഡ് രോഗികളുടെ സേവനത്തിനായി ചെലവഴിക്കുന്ന സമയത്തിന്റെ വെളിച്ചത്തിലാണ് ഇത് ചെയ്തത്. ഇന്ത്യയിൽ, ഇതിനെ ബൂസ്റ്റർ ഡോസ് എന്നല്ല 'മുൻകരുതൽ ഡോസ്' എന്ന് വിളിക്കുന്നു. മുൻകരുതൽ ഡോസിന്റെ തീരുമാനം ആരോഗ്യ പ്രവർത്തകരുടെയും മുൻനിര പ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിക്കും. 2022 ജനുവരി 10 മുതൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മുൻകരുതൽ ഡോസിന്റെ അവസരം  ലഭ്യമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഒമൈക്രോൺ അണുബാധകളെ പരാമർശിച്ച്, ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മാസ്ക് ധരിക്കൽ , കൈകൾ ആവർത്തിച്ച് കഴുകൽ തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുക എന്നതാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ആയുധമെന്ന് പകർച്ചവ്യാധിക്കെതിരെ പോരാടുന്നതിന്റെ ആഗോള അനുഭവം  തെളിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ടാമത്തെ ആയുധം വാക്സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷൻ യജ്ഞം  141 കോടി ഡോസ് കടന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഈ വിജയത്തിന് പൗരന്മാരുടെയും ശാസ്ത്രജ്ഞരുടെയും ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കൂട്ടായ പ്രയത്‌നത്തെ അദ്ദേഹം പ്രശംസിച്ചു. വാക്‌സിന്റെ ഗൗരവം വളരെ നേരത്തെ തന്നെ കണ്ടെത്തി, വാക്‌സിനിലെ ഗവേഷണത്തോടൊപ്പം, അംഗീകാര പ്രക്രിയ, വിതരണ ശൃംഖല, വിതരണം, പരിശീലനം, ഐടി സപ്പോർട്ട് സിസ്റ്റം, സർട്ടിഫിക്കേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങൾ കാരണം, രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 61 ശതമാനം പേർക്ക് രണ്ട് വാക്സിനുകളും 90 ശതമാനം മുതിർന്നവർക്ക് ഒരു ഡോസും ലഭിച്ചു.

ഇന്ന്, വൈറസ് പരിവർത്തനം ചെയ്യപ്പെടുമ്പോൾ, വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ കഴിവും ആത്മവിശ്വാസവും നമ്മുടെ നവീന മനോഭാവത്തോടൊപ്പം വർദ്ധിക്കുന്നതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്‌സിജൻ സപ്പോർട്ട് ബെഡ്ഡുകളും 1 ലക്ഷം 40,000 ഐസിയു ബെഡുകളും 90,000 ഐസിയു, നോൺ ഐസിയു ബെഡുകളും കുട്ടികൾക്കായി പ്രത്യേകമായി 30000 പിഎസ്എ ഓക്‌സിജൻ പ്ലാന്റുകളും 4 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകളും   ബഫർ ഡോസുകൾക്കും പരിശോധനയ്ക്കുമായി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യം ഉടൻ തന്നെ നേസൽ വാക്സിനും ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിനും വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടക്കം മുതൽ തന്നെ ശാസ്ത്രീയ തത്വങ്ങൾ, ശാസ്ത്രീയ കൂടിയാലോചനകൾ, ശാസ്ത്രീയ രീതികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 11 മാസത്തെ വാക്‌സിൻ യജ്ഞം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആശ്വാസവും സാധാരണ നിലയും കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹജനകമാണ്. എന്നിരുന്നാലും, കൊറോണ പോയിട്ടില്ലെന്നും ജാഗ്രതയാണ് പ്രധാനമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

കിംവദന്തികളും ആശയക്കുഴപ്പവും ഭയവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ശ്രീ മോദി മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

*****



(Release ID: 1785217) Visitor Counter : 223