പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
प्रविष्टि तिथि:
15 JUN 2026 1:21PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലെത്തിച്ചേർന്ന ധാരണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക തടസ്സങ്ങൾക്ക് ഈ സംഘർഷം കാരണമായിട്ടുണ്ടെന്നും നിരവധി രാജ്യങ്ങളിൽ ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ധാരണ നടപ്പിലാക്കുന്നത് മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മറ്റ് വിഷയങ്ങളിലെ ചർച്ചകൾ സുസ്ഥിരമായ ഒരു അന്തിമ കരാറിലെത്താൻ ഇന്ത്യ കാത്തിരിക്കുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലെത്തിച്ചേർന്ന ധാരണയെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക തടസ്സങ്ങൾക്ക് കാരണമാവുകയും നിരവധി രാജ്യങ്ങളിൽ ജീവഹാനിക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
ഈ ധാരണ നടപ്പിലാക്കുന്നത് മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ഇന്ത്യ പ്രത്യാശിക്കുന്നു.
മറ്റ് വിഷയങ്ങളിലെ ചർച്ചകൾ സുസ്ഥിരമായ ഒരു അന്തിമ കരാറിലെത്താൻ ഞങ്ങൾ കാത്തിരിക്കുന്നു.”
***
SK
(रिलीज़ आईडी: 2272937)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada