പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുമേലുള്ള നന്ദിപ്രമേയത്തിനു മറുപടിനല്‍കി പ്രധാനമന്ത്രി


''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''

''വരുംവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എങ്ങനെ നേതൃപരമായ പങ്കുവഹിക്കാനാകും എന്നു ചിന്തിക്കാനുള്ള കൃത്യമായ സമയമാണ് 'ആസാദി കാ അമൃത് മഹോത്സവ്'''

''വിമര്‍ശനം ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ, അന്ധമായി എല്ലാത്തിനേയും എതിര്‍ക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള വഴിയല്ല''

''ഞങ്ങള്‍ പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? പിന്നെ എന്തിനാണു പ്രതിപക്ഷം അതിനെ പരിഹസിക്കുന്നത്?''

''ഇന്ത്യയുടെ സാമ്പത്തികപുരോഗതി ലോകം കാണുകയാണ്; അതും ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന ആഗോള മഹാമാരിക്കിടയില്‍''

''മഹാമാരിക്കിടയിലും നമുക്കൊപ്പമുള്ള 80 കോടിയിലധികം ഇന്ത്യക്കാര്‍ക്കു സൗജന്യറേഷന്‍ ഇന്ത്യാഗവണ്‍മെന്റ് ഉറപ്പാക്കി. ഒരിന്ത്യക്കാരനും പട്ടിണികിടക്കരുത് എന്നതു ഞങ്ങളുടെ പ്രതിബദ്ധതയാണ്''

''ചെറുകിടകര്‍ഷകനെ ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കു കരുത്തുപകരാന്‍ ചെറുകിടകര്‍ഷകനു കഴിയും''

''നമ്മുടെ അടിസ്ഥാനസൗകര്യവെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള സമഗ്രമായ സമീപനമാണു പിഎം ഗതിശക്തിയിലുള്ളത്. ശരിയായ സമ്പര്‍ക്കസംവിധാനത്തിനാണു ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്''

''എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്കുമാത്രമേ കഴിയൂ എന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുന്നു; രാജ്യത്തെ യുവാക്കളെയും''

''നമ്മുടെ യുവാക്കളെയും സമ്പാദ്യം കെട്ടിപ്പടുക്കുന്നവരെയും സംരംഭകരെയും ഭയപ്പെടുത്തുന്ന സമീപനത്തോടു ഞങ്ങള്‍ക്കു യോജിപ്പില്ല''

''പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തമാകുന്നത് ഏറ്റവും വലിയ ദേശസേവനമാണ്''

''രാഷ്ട്രം നമുക്ക് അധികാരത്തിന്റെയോ ഗവണ്‍മെന്റിന്റെയോ വെറുമൊരു സംവിധാനം മാത്രമല്ല; ജീവനുള്ള ആത്മാവാണ്''

.

Posted On: 07 FEB 2022 7:17PM by PIB Thiruvananthpuram

രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയില്‍ മറുപടി നല്‍കി. പ്രസംഗം ആരംഭിക്കുന്നതിനുമുമ്പു ലത മങ്കേഷ്‌കറിനു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. ''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''- അദ്ദേഹം പറഞ്ഞു.

പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിലവിലെ കാലഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാഷ്ട്രനിര്‍മ്മാണദൗത്യത്തിനായി പുനരര്‍പ്പണംചെയ്യുകയാണ്. ''വരുംവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എങ്ങനെ നേതൃപരമായ പങ്കുവഹിക്കാനാകും എന്നു ചിന്തിക്കാനുള്ള കൃത്യമായ സമയമാണ് 'ആസാദി കാ അമൃത് മഹോത്സവ്'. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ നിരവധി വികസനമുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും സത്യമാണ്''- അദ്ദേഹം പറഞ്ഞു. കൂടാതെ, കൊറോണയ്ക്കുശേഷമുള്ള കാലഘട്ടത്തില്‍ ഒരു പുതിയ ലോകക്രമം അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഇതൊരു വഴിത്തിരിവാണ്. ഇന്ത്യ എന്ന നിലയില്‍ ഈ അവസരം നാം നഷ്ടപ്പെടുത്തിക്കളയാന്‍ പാടില്ല.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാലംബര്‍ക്കും പാവപ്പെട്ടവര്‍ക്കും വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജീവിതത്തിനു പുതിയ മാനം കൈവന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. ''അന്തസ്സിന്റെ അടയാളമായാണു മുമ്പു പാചകവാതകകണക്ഷനെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍, ഏറ്റവും പാവപ്പെട്ടയാളിനുപോലും അതു പ്രാപ്യമാണ്. ഇക്കാര്യം വളരെ സന്തോഷമേകുന്നതാണ്. പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. സേവനങ്ങള്‍ എത്തിക്കുന്നതിനു നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം സഹായിക്കുന്നു. ഇതൊക്കെയാണു പ്രധാനമാറ്റങ്ങള്‍''- അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ വീട്ടില്‍ വൈദ്യുതിയുണ്ടെന്നതില്‍ സന്തോഷം തോന്നുമ്പോള്‍, അവരുടെ സന്തോഷം രാജ്യത്തിന്റെ സന്തോഷത്തിനു കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യ പാചകവാതകകണക്ഷന്‍ ലഭിച്ചതിനെത്തുടര്‍ന്നു പാവപ്പെട്ട വീടുകളില്‍ അടുക്കളകള്‍ പുകശല്യമില്ലാത്തതായതിന്റെ സന്തോഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജനാധിപത്യത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അടിവരയിട്ട പ്രധാനമന്ത്രി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനാധിപത്യപാരമ്പര്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ''ഞങ്ങള്‍ ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നവരാണ്. മാത്രമല്ല, വിമര്‍ശനം ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ, അന്ധമായി എല്ലാത്തിനേയും എതിര്‍ക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള വഴിയല്ല''- അദ്ദേഹം പറഞ്ഞു. മഹാമാരിയെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ലോക്ക്ഡൗണ്‍ സമയത്തു ജനങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍, മുംബൈയും ഡല്‍ഹിയുംവിട്ടു സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പോകാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്തതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു.

ഏവരില്‍നിന്നും പിന്തുണ ലഭിക്കേണ്ട കാര്യങ്ങളില്‍ അന്ധമായ എതിര്‍പ്പുയര്‍ത്തിയതിലും ശ്രീ മോദി ഖേദം പ്രകടിപ്പിച്ചു. ''ഞങ്ങള്‍ പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? പിന്നെ എന്തിനാണു പ്രതിപക്ഷം അതിനെ പരിഹസിക്കുന്നത്? യോഗയെക്കുറിച്ചും ഫിറ്റ് ഇന്ത്യയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. പക്ഷേ, പ്രതിപക്ഷം അതിനെയും പരിഹസിച്ചു''- അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സാമ്പത്തികപുരോഗതി ലോകം കാണുകയാണ്; അതും ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന ആഗോളമഹാമാരിക്കിടയില്‍''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറുകൊല്ലം മുമ്പുണ്ടായ ഇന്‍ഫ്‌ളുവന്‍സ മഹാമാരിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്നു മരണങ്ങളില്‍ കൂടുതലുമുണ്ടായതു പട്ടിണിയെത്തുടര്‍ന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായ മഹാമാരിയില്‍, ഒരു ഇന്ത്യക്കാരനെയും പട്ടിണികിടന്നു മരിക്കാന്‍ അനുവദിച്ചില്ലെന്നും ഏറ്റവും വലിയ സാമൂഹിക സുരക്ഷാനടപടികളിലൊന്നാണു സ്വീകരിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''മഹാമാരിക്കിടയിലും നമുക്കൊപ്പമുള്ള 80 കോടിയിലധികം ഇന്ത്യക്കാര്‍ക്കു സൗജന്യറേഷന്‍ ഇന്ത്യാഗവണ്‍മെന്റ് ഉറപ്പാക്കി. ഒരിന്ത്യക്കാരനും പട്ടിണി കിടക്കരുത് എന്നതു ഞങ്ങളുടെ പ്രതിബദ്ധതയാണ്''- അദ്ദേഹം പറഞ്ഞു.

ചെറുകിടകര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുകയാണു ദാരിദ്ര്യത്തെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗമെന്നു പ്രധാനമന്ത്രി പറഞ്ഞു. ചെറുകിടകര്‍ഷകര്‍ ഏറെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ''ഇത്രയും വര്‍ഷങ്ങളായി, രമ്യഹര്‍മ്യങ്ങളില്‍ വസിച്ചു രാഷ്ട്രം ഭരിച്ചവര്‍ ചെറുകിടകര്‍ഷകന്റെ ക്ഷേമത്തെക്കുറിച്ചു സംസാരിക്കാന്‍ മറന്നു. ചെറുകിടകര്‍ഷകനെ ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കു കരുത്തുപകരാന്‍ ചെറുകിടകര്‍ഷകനു കഴിയും''- അദ്ദേഹം പറഞ്ഞു.

ഭരണനിര്‍വഹണത്തിന്റെയും പദ്ധതിവിന്യാസത്തിന്റെയും പുതിയ സമീപനത്തെക്കുറിച്ചു പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ഉത്തര്‍പ്രദേശിലെ സരയു നഹര്‍ ദേശീയപദ്ധതിപോലുള്ള ദീര്‍ഘകാല പദ്ധതികള്‍ നിലവിലെ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യവെല്ലുവിളികള്‍ പരിഹരിക്കുന്നതിനു സമഗ്രമായ സമീപനം സ്വീകരിക്കുന്ന പിഎം ഗതിശക്തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതു വ്യവസായമേഖലയില്‍ സേവനവിതരണശൃംഖലകള്‍ എളുപ്പമാക്കും. ശരിയായ സമ്പര്‍ക്കസംവിധാനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''നമ്മുടെ ഗവണ്‍മെന്റ് എംഎസ്എംഇകളുടെ നിര്‍വചനം മാറ്റിയെഴുതി. ഇത് ഈ മേഖലയ്ക്കു സഹായകമായി''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ നയങ്ങളാല്‍ ഊര്‍ജംകൈവരിച്ച ആത്മനിര്‍ഭരതയുടെ പുതിയ മാനസികാവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പുതിയ മേഖലകള്‍ തുറക്കുന്നതിലൂടെ രാജ്യത്തെ പ്രതിഭകളെയും യുവാക്കളെയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ''എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്കുമാത്രമേ കഴിയൂ എന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുന്നു; രാജ്യത്തെ യുവാക്കളെയും. ഉദാഹരണത്തിനു സ്റ്റാര്‍ട്ടപ്പ് മേഖലയെടുക്കാം. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചു. ഇതു നമ്മുടെ ജനങ്ങളുടെ ശക്തിയാണു കാണിക്കുന്നത്.'' അടുത്തകാലത്തു ഗുണനിലവാരമുള്ള യൂണികോണുകള്‍ വളര്‍ന്നുവന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നമ്മുടെ യുവാക്കളെയും സമ്പാദ്യം കെട്ടിപ്പടുക്കുന്നവരെയും സംരംഭകരെയും ഭയപ്പെടുത്തുന്ന സമീപനത്തോടു ഞങ്ങള്‍ക്കു യോജിപ്പില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014നുമുമ്പ് 500 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 60,000 സ്റ്റാര്‍ട്ടപ്പുകളാണ് ഉദയംചെയ്തത്. ഇന്ത്യ യുണീകോണുകളുടെ ദശകത്തിലേക്കു നീങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണിപ്പോള്‍.

'മേക്ക് ഇന്‍ ഇന്ത്യ'യെ പരിഹസിക്കുന്നത് ഇന്ത്യയുടെ സംരംഭകത്വത്തെയും ഇന്ത്യയിലെ യുവാക്കളെയും മാധ്യമവ്യവസായത്തെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തമാകുന്നത് ഏറ്റവും വലിയ ദേശസേവനമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളപ്രശ്നങ്ങളുടെ പേരിലാണു മുന്‍കാലങ്ങളില്‍ പണപ്പെരുപ്പത്തെ പഴിചാരിയിരുന്നതെന്നും എന്നാലിന്ന്, പ്രയാസകരമായ ആഗോളസാഹചര്യങ്ങള്‍ക്കിടയിലും മറ്റൊന്നിലും പഴിചാരാതെ പണപ്പെരുപ്പത്തെ നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

''രാഷ്ട്രം നമുക്ക് അധികാരത്തിന്റെയോ ഗവണ്‍മെന്റിന്റെയോ വെറുമൊരു സംവിധാനം മാത്രമല്ല; ജീവനുള്ള ആത്മാവാണ്''- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയൊന്നാകെ ഒരു ജീവാത്മാവായി കണക്കാക്കുന്ന ആശയത്തെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹം പുരാണങ്ങളെയും സുബ്രഹ്‌മണ്യ ഭാരതിയെയും ഉദ്ധരിച്ചു. സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനു തമിഴ്നാട്ടിലെ ജനങ്ങള്‍ നല്‍കിയ ആദരം ഇന്ത്യയൊട്ടാകെയുയര്‍ന്ന ദേശീയ വികാരത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയകക്ഷികളോടും പൗരന്മാരോടും യുവാക്കളോടും അമൃതകാലത്തിന്റെ ഈ ശുഭവേളയില്‍ ശുഭസമീപനങ്ങളോടെ മുന്നോട്ടുപോകാന്‍ ആഹ്വാനംചെയ്താണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

Watch LIVE https://t.co/0lpBFxPcGr

— PMO India (@PMOIndia) February 7, 2022

Before making my speech, I would like to pay tributes to Lata Didi. Through her music she unified our nation: PM @narendramodi

— PMO India (@PMOIndia) February 7, 2022

'Azadi Ka Amrit Mahotsav' is the perfect time to think about how India can play a global leadership role in the coming years. It is equally true that India has made several developmental strides in the last few years: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

कोरोना काल के बाद विश्व एक नए वर्ल्ड ऑर्डर नई व्यवस्थाओं की तरफ बहुत तेजी से आगे बढ़ रहा है।

ये एक ऐसा टर्निंग प्वाइंट है कि हमें एक भारत के रूप में इस अवसर को गंवाना नहीं चाहिए: PM @narendramodi

— PMO India (@PMOIndia) February 7, 2022

कोरोना काल के बाद विश्व एक नए वर्ल्ड ऑर्डर नई व्यवस्थाओं की तरफ बहुत तेजी से आगे बढ़ रहा है।

ये एक ऐसा टर्निंग प्वाइंट है कि हमें एक भारत के रूप में इस अवसर को गंवाना नहीं चाहिए: PM @narendramodi

— PMO India (@PMOIndia) February 7, 2022

आजादी के इतने सालों के बाद गरीब के घर में रोशनी होती है, तो उसकी खुशियां देश की खुशियों को ताकत देती हैं।

गरीब के घर में गैस का कनेक्शन हो, धुएं वाले चूल्हे से मुक्ति हो तो उसका आनंद कुछ और ही होता है: PM @narendramodi

— PMO India (@PMOIndia) February 7, 2022

We are firm believers in democracy.

And, we also believe that criticism is an essential part of democracy.

But, blind opposition to everything is never the way ahead: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

हम सब संस्कार से, व्यवहार से लोकतंत्र के लिए प्रतिबद्ध लोग हैं और आज से नहीं, सदियों से हैं।

ये भी सही है कि आलोचना जीवंत लोकतंत्र का आभूषण है, लेकिन अंधविरोध लोकतंत्र का अनादर है: PM @narendramodi

— PMO India (@PMOIndia) February 7, 2022

The Congress Party has crossed all limits in this time of COVID-19.

During the first wave, when people were following lockdowns, guidelines were suggesting that people stay where they are, the Congress was standing at Mumbai Station and scaring innocent people: PM Modi

— PMO India (@PMOIndia) February 7, 2022

If we are talking about being vocal for local, are we not fulfilling the dreams of Mahatma Gandhi? Then, why was it being mocked by the Opposition?

We talked about Yoga and Fit India but that was mocked by the Opposition too: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

The world has taken note of India's economic strides and that too in the middle of a once in a lifetime global pandemic: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

The Government of India ensured that over 80 crore fellow Indians get access to free ration in the midst of the pandemic.

It is our commitment that no Indian has to remain hungry: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

कोरोना काल में इस देश में किसी को भूखा न रहना पड़े।

80 करोड़ लोगों को मुफ्त राशन उपलब्ध कराया और आज भी करा रहे हैं।: PM @narendramodi

— PMO India (@PMOIndia) February 7, 2022

Those who have ruled the nation for so many years and are used to living in palatial houses have forgotten to speak about the welfare of the small farmer.

For India's progress, it is important to empower the small farmer. The small farmer will strengthen India's progress: PM

— PMO India (@PMOIndia) February 7, 2022

PM Gati Shakti presents a holistic approach to solve our infrastructure challenges. Our emphasis is on proper connectivity: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

अगर गरीबी से मुक्ति चाहिए तो हमें छोटे किसानों को मजबूत बनाना होगा।

छोटा किसान मजबूत होगा तो छोटी जमीन को भी आधुनिक करने की कोशिश करेगा: PM @narendramodi

— PMO India (@PMOIndia) February 7, 2022

Our Government changed the definition of MSMEs and this helped the sector: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

Our Government changed the definition of MSMEs and this helped the sector: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

We do not believe only Governments can solve all problems.

We believe in the people of the nation, the youth of the nation. Take the start-up sector for example. The number of start-ups have risen and this shows the strength of our people: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

We do not agree with the approach of scaring our youth, wealth creators and entrepreneurs.

One can have suggestions on 'Make in India' but which mindset can say it will fail? Those making fun of 'Make in India' have become a joke themselves: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

Being self-reliant in the defence sector is among the biggest national service: PM @narendramodi in the Lok Sabha

— PMO India (@PMOIndia) February 7, 2022

2014 से पहले देश में केवल 500 स्टार्ट अप थे।

7 साल में 60 हजार स्टार्ट अप इस देश में काम कर रहे हैं। इसमें यूनिकॉर्न बन रहे हैं।

बहुत कम समय में यूनिकॉर्न की सेंचुरी बनाने की दिशा में आगे बढ़ रहे हैं। स्टार्टअप-यूनिकॉर्न के मामले में दुनिया में तीसरे नंबर पर पहुंच गए हैं: PM

— PMO India (@PMOIndia) February 7, 2022

रक्षा क्षेत्र में आत्मनिर्भर होना राष्ट्र सेवा का काम है।

मैं युवाओं से अपील करता हूं कि आप रक्षा क्षेत्र से जुड़िए, हम आपके साथ हैं: PM @narendramodi

— PMO India (@PMOIndia) February 7, 2022

राष्ट्र कोई सत्ता या सरकार की व्यवस्था नहीं है।

हमारे लिए राष्ट्र एक जीवित आत्मा है: PM @narendramodi

— PMO India (@PMOIndia) February 7, 2022

ND ****



(Release ID: 1796318) Visitor Counter : 157