പ്രധാനമന്ത്രിയുടെ ഓഫീസ്‌

വളം സബ്സിഡി ഉയർത്താനുള്ള ചരിത്രപരമായ കർഷക അനുകൂല തീരുമാനം സർക്കാർ കൈക്കൊണ്ടു


ഡിഎപി വളത്തിന്റെ സബ്സിഡി 140% വർദ്ധിപ്പിച്ചു

കർഷകർക്ക് ഒരു ബാഗ് ഡിഎപിക്ക് 500 രൂപയ്ക്ക് പകരം 1200 രൂപ സബ്‌സിഡി ലഭിക്കും

ഈ സബ്സിഡിക്ക് 14,775 കോടി രൂപ അധികമായി ഗവണ്മെന്റ് ചെലവഴിക്കും

അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടും കർഷകന് പഴയ നിരക്കിൽ വളം ലഭിക്കണം: പ്രധാനമന്ത്രി

ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ കാതൽ കർഷകരുടെ ക്ഷേമം: പ്രധാനമന്ത്രി

Posted On: 19 MAY 2021 7:45PM by PIB Thiruvananthpuram

രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രാസവള വിലയെക്കുറിച്ച് വിശദമായ അവതരണം അദ്ദേഹത്തിന് നൽകി.

രാജ്യാന്തരതലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില വർദ്ധിക്കുന്നതിനാൽ വളങ്ങളുടെ വില വർദ്ധിക്കുന്നതായി ചർച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര വില വർധിച്ചിട്ടും കർഷകർക്ക് പഴയ നിരക്കിൽ വളം ലഭിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഡിഎപി വളത്തിനുള്ള സബ്സിഡി  ബാഗ് ഒന്നിന് 500 രൂപയിൽ നിന്ന്  1200 രൂപയായി വർദ്ധിപ്പിക്കാനുള്ള  ചരിത്രപരമായ തീരുമാനം യോഗത്തിൽ  കൈക്കൊണ്ടു.   140% വർദ്ധനവാണിത് . അങ്ങനെ, ഡിഎപിയുടെ അന്താരാഷ്ട്ര വിപണി വിലയിൽ വർദ്ധനവുണ്ടായിട്ടും, പഴയ വിലയായ  1200 രൂപയ്ക്ക് വിൽക്കുന്നത് തുടരാൻ തീരുമാനിക്കുകയും വിലവർദ്ധനവിന്റെ എല്ലാ ഭാരവും വഹിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുകയും ചെയ്തു. ബാഗ് ഒന്നിനുള്ള  സബ്‌സിഡിയുടെ അളവ്  ഇതിന്  മുൻപ് ഒരിക്കലും ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടില്ല.


കഴിഞ്ഞ വർഷം, ഡിഎപിയുടെ യഥാർത്ഥ വില ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര ഗവണ്മെന്റ് ഒരു ലക്ഷം രൂപ സബ്‌സിഡി നൽകിയിരുന്നു.  ഒരു ബാഗിന് 500 രൂപ. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് വളം വിൽക്കുകയായിരുന്നു.


അടുത്തിടെ, ഡിഎപിയിൽ ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില 60% മുതൽ 70% വരെ ഉയർന്നു. അതിനാൽ, ഒരു ഡിഎപി ബാഗിന്റെ യഥാർത്ഥ വില ഇപ്പോൾ 2400 രൂപയാണ്, ഇത് 500 രൂപ സബ്സിഡി പരിഗണിച്ച് രാസവള  കമ്പനികൾക്ക് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഇന്നത്തെ തീരുമാനത്തോടെ, കർഷകർക്ക് 1200 രൂപയ്ക്ക് ഒരു ഡിഎപി ബാഗ് തുടർന്നും ലഭിക്കും.

കർഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കർഷകർക്ക് നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാസവളങ്ങൾക്കുള്ള സബ്സിഡി ഇനത്തിൽ  കേന്ദ്ര ഗവണ്മെന്റ്  പ്രതിവർഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. ഡിഎപിയിലെ സബ്സിഡി വർദ്ധിക്കുന്നതോടെ ഖാരിഫ് സീസണിൽ 14,775 കോടി രൂപ അധികമായി സബ്സിഡിയായി കേന്ദ്ര ഗവണ്മെന്റ്  ചെലവഴിക്കും..

 അക്ഷയ തൃതീയ ദിനത്തിൽ പി എം -കിസാന്  കീഴിൽ 20,667 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ  നേരിട്ട് കൈമാറിയ ശേഷമുള്ള   രണ്ടാമത്തെ പ്രധാന കർഷക അനുകൂല  തീരുമാനമാണിത്.

 

***



(Release ID: 1720058) Visitor Counter : 267