പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കട്ടക്ക് ബെഞ്ച് കാര്യാലയവും റെസിഡൻഷ്യൽ കോംപ്ലക്‌സും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Posted On: 11 NOV 2020 6:09PM by PIB Thiruvananthpuram

ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കട്ടക്ക് ബെഞ്ചിൽ ഓഫീസ്-കം-റെസിഡൻഷ്യൽ കോംപ്ലക്സ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  ഈ ബെഞ്ച് ഇപ്പോൾ ഒഡീഷയ്ക്ക് മാത്രമല്ല, കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നികുതിദായകർക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഈ മേഖലയിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ കേസുകളും തീർപ്പാക്കാൻ സഹായിക്കുമെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

 

നികുതിയുടെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകളിൽ നിന്ന് നികുതി സുതാര്യതയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പരിഷ്കരണം, മികച്ച പ്രകടനം, പരിവർത്തനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സമീപനമാണ് ഈ മാറ്റത്തിന് കാരണം.  സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  “ഞങ്ങൾ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത്, അതേസമയം നികുതി ഭരണകൂടത്തിന്റെ മാനസികാവസ്ഥയെ മാറ്റുന്നു.”

രാജ്യത്തെ സമ്പത്ത് ഉണ്ടാക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കുറക്കാൻ അവർക്ക് സംരക്ഷണം ലഭിക്കുന്നു, തുടർന്ന് രാജ്യത്തിന്റെ സംവിധാനങ്ങളിൽ അവരുടെ വിശ്വാസം വളരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

 

വർദ്ധിച്ചുവരുന്ന ഈ വിശ്വാസത്തിന്റെ ഫലമായി രാജ്യത്തിന്റെ വികസനത്തിനായി കൂടുതൽ കൂടുതൽ പങ്കാളികൾ നികുതി സമ്പ്രദായത്തിൽ അംഗമാകാൻ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നികുതി കുറയ്ക്കുന്നതും പ്രക്രിയയിലെ ലാളിത്യവും സഹിതം, ഏറ്റവും വലിയ പരിഷ്കാരങ്ങൾ സത്യസന്ധമായ നികുതിദായകരുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണെന്നും അവരെ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്ത് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂജ്യം നികുതിയാണ്.

താഴ്ന്ന മധ്യവർഗത്തിലെ നമ്മുടെ യുവാക്കൾക്ക് ഇന്ന് വലിയ നേട്ടമാണ് ലഭിക്കുന്നത്.  ഈ വർഷത്തെ ബജറ്റിൽ ആദായനികുതിയുടെ പുതിയ ഓപ്ഷൻ നികുതിദായകന്റെ ജീവിതത്തെ ലളിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാനും ഇന്ത്യയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും കോർപ്പറേറ്റ് നികുതിയിൽ ചരിത്രപരമായ കുറവു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.  ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പുതിയ ആഭ്യന്തര ഉൽ‌പാദന കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.  ഇന്ത്യയുടെ ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ലാഭവിഹിത വിതരണ നികുതിയും റദ്ദാക്കി.

ജിഎസ്ടി നികുതിവല കുറയ്ക്കുകയും മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കും കുറയുകയും ചെയ്തു.  അപ്പീലിന്റെ പരിധി  3 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായും സുപ്രീം കോടതിയിൽ രണ്ട് കോടി രൂപയായും വർദ്ധിപ്പിച്ചതിലൂടെ തർക്കങ്ങളുടെ ഭാരം കുറഞ്ഞു. ഇതിൻ്റെ ഫലമായി രാജ്യത്ത് വ്യാപാരം എളുപ്പമായെന്ന് അദ്ദേഹം പറഞ്ഞു.
 

വിർച്വൽ ഹിയറിംഗിനായി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ രാജ്യത്തുടനീളമുള്ള ബെഞ്ചുകൾ നവീകരിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ മുഴുവൻ സംവിധാനവും നവീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.  പ്രത്യേകിച്ചും നമ്മുടെ ജുഡീഷ്യറിയിൽ കൂടുതൽ കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് പുതിയ സൗകര്യങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

***



(Release ID: 1672182) Visitor Counter : 216