ആഭ്യന്തരകാര്യ മന്ത്രാലയം

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍

Posted On: 04 MAY 2020 6:08PM by PIB Thiruvananthpuram



ഘട്ടം ഘട്ടമായുള്ള നടപടി മെയ് 7 മുതല്

ന്യൂഡല്ഹി, മെയ് 4, 2020

വിദേശ രാജ്യങ്ങളില്കുടുങ്ങി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്ഊര്ജ്ജിതമാക്കി കേന്ദ്ര സര്ക്കാര്‍. വിമാനങ്ങളിലും നാവിക സേന കപ്പലുകളിലുമായിരിക്കും ഇവരെ തിരികെ കൊണ്ടുവരിക. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ (എസ് പി) തയ്യാറാക്കിക്കഴിഞ്ഞു.

വിവിധയിടങ്ങളില്കുടുങ്ങി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്എംബസികളും ഹൈക്കമ്മീഷനുകളും തയ്യാറാക്കി വരികയാണ്. രാജ്യത്തേക്ക് തിരിച്ചു വരുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം. ഷെഡ്യൂള്ചെയ്യാത്ത കൊമേർഷ്യൽ വിമാനങ്ങള്ഇതിനായി സജ്ജമാക്കും. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ഘട്ടം ഘട്ടമായുള്ള നടപടികള്മെയ് ഏഴിന് ആരംഭിക്കും.

വിമാനത്തില്കയറുന്നതിനു മുമ്പ് യാത്രക്കാരുടെ വൈദ്യ പരിശോധന നടത്തും. രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്അനുവദിക്കൂ. ആരോഗ്യ- വ്യോമയാന മന്ത്രാലയങ്ങള്പുറപ്പെടുവിക്കുന്ന ആരോഗ്യ സംബന്ധമായ നടപടിക്രമങ്ങള്യാത്ര ചെയ്യുന്നവര്പാലിക്കണം.

ഇന്ത്യയില്വിമാനമിറങ്ങുന്നവരും കപ്പലില്എത്തുന്നവരും ഉടന്തന്നെ ആരോഗ്യ സേതു ആപ്പില്രജിസ്റ്റര്ചെയ്യണം. എല്ലാവരെയും ഇവിടെ വച്ചും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം ആശുപത്രികളിലോ അതത് സംസ്ഥാന സര്ക്കാരുകള്ഏര്പ്പെടുത്തുന്ന ക്വാറന്റൈന്കേന്ദ്രങ്ങളിലോ (പേയ്മെന്റ് അടിസ്ഥാനത്തിൽ) 14 ദിവസം ക്വാറന്റൈനില്കഴിയണം. 14 ദിവസത്തിനു ശേഷം കോവിഡ് പരിശോധന നടത്തിയ ശേഷം ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കി തുടര്നടപടികള്സ്വീകരിക്കും.

ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങള്അവരുടെ

വെബ്സൈറ്റുകളില്ഉടന്പ്രസിദ്ധീകരിക്കും.

പരിശോധനകള്ക്കും ക്വാറന്റൈന്ചെയ്യാനുമടക്കമുള്ള സൗകര്യങ്ങള്അതത് സംസ്ഥാന സര്ക്കാരുകള്ഏര്പ്പെടുത്തണമെന്നും കേന്ദ്ര സര്ക്കാര്നിര്ദ്ദേശിച്ചു.



(Release ID: 1620987) Visitor Counter : 408