വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ ഇന്ത്യ നടത്തിയ പ്രതിരോധം

Posted On: 28 MAR 2020 11:03AM by PIB Thiruvananthpuram

 

കോവിഡ്-19നെതിരെ ഇന്ത്യയുടെ പ്രതികരണം പ്രതിരോധം ഉറപ്പാക്കുന്നതും പ്രതികരണാത്മകവും മികച്ചതും ആയിരുന്നു. രാജ്യാന്തര തലത്തില്‍ ആശങ്ക ഉണര്‍ത്തുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ഡബ്ല്യു.എച്ച്.ഒ. ജനുവരി 30നു പ്രഖ്യാപിക്കുംമുന്‍പു തന്നെ അതിര്‍ത്തികളില്‍ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. 
വിമാന യാത്രികരെ പരിശോധനയ്ക്കു വിധേയമാക്കുന്നതിനു തുടക്കമിട്ടതിനു പിറകെ, വിസ റദ്ദാക്കുകയും രാജ്യാന്തര വിമാന സര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുന്നേ ഇന്ത്യ ഇതു നടപ്പാക്കി. 
2020 ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ എത്തിയതെങ്കില്‍, ഇതിനും ഏറെ മുന്‍പ്, ജനുവരി 18 മുതല്‍ തന്നെ ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ ശരീരോഷ്മാവു പരിശോധനയ്ക്കു വിധേയമാക്കാന്‍ തുടങ്ങിയിരുന്നു. ആഗോള സാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുക കോവിഡ്-19 നാശം വിതച്ച ഇറ്റലിയും സ്‌പെയിനും ആദ്യ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത് യഥാക്രമം 25 ദിവസവും 39 ദിവസവും കഴിഞ്ഞാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത് എന്നാണ്. 
യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, കൂടുതല്‍ രാജ്യങ്ങളില്‍നിന്നു വരുന്നവരെയും വിമാനത്താവളങ്ങളില്‍ എത്തുന്നവരെയും കൂടുതല്‍ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാന്‍ ഫലപ്രദമായ പല നടപടികളും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊു. ഇതുവരെകൈകൊണ്ടനടപടികള്‍ തീയതിക്രമത്തില്‍:
ജനുവരി 17- ചൈനയിലേക്കു പോകുന്നത് ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം.
ജനുവരി 18- ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നും എത്തുന്ന യാത്രക്കാരെ പരിശോധിക്കല്‍.
ജനുവരി 30- ചൈനയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന കര്‍ശനമായ മാര്‍ഗ നിര്‍ദേശം.
ഫെബ്രുവരി മൂന്ന്- ചൈനീസ് പൗരന്‍മാരുടെ ഇ-വീസ സൗകര്യം റദ്ദാക്കി.
ഫെബ്രുവരി 22- സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദേശം. കാഠ്മണ്ഡു, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ക്കു പരിശോധന.
ഫെബ്രുവരി 26- ഇറാന്‍, ഇറ്റലി, കൊറിയ എന്നിവിടങ്ങൡലേക്കുള്ള യാത്ര റദ്ദാക്കണമെന്ന മാര്‍ഗനിര്‍ദേശം. ഈ രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കും. പരിശോധനാ ഫലം അനുസരിച്ച് ക്വാറന്റൈന്‍. 
മാര്‍ച്ച് 3- ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള വീസ റദ്ദാക്കി. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഹോങ്കോങ്, മക്കാവു, വിയറ്റ്‌നാം, മലേഷ്യ, ഇന്‍ഡോനീഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ടോ അല്ലാതെയോ എത്തുന്നവര്‍ക്കു പരിശോധന നിര്‍ബന്ധമാക്കി. 
മാര്‍ച്ച് 4- എല്ലാ രാജ്യാന്തര വിമാന യാത്രികര്‍ക്കും നിര്‍ബന്ധിത പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കാനോ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനോ തീരുമാനം. 
മാര്‍ച്ച് 5- ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്കു പ്രവേശിക്കുംമുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍.
മാര്‍ച്ച് 10- മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയല്‍: രാജ്യാന്തര വിമാന യാത്രക്കാര്‍ ആരോഗ്യം സ്വയം വിലയിരുത്തുകയും ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ചെയ്യാവുന്നതും ചെയ്യരുതാത്തതും: ചൈന, ഹോങ്കോങ്, കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ തിരിച്ചെത്തി 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. 
മാര്‍ച്ച് 11- ചൈന, ഇറ്റലി. ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ 2020 ഫെബ്രുവരി 15നു ശേഷം കഴിയുകയോ യാത്ര ചെയ്യുകയോ ചെയ്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 
മാര്‍ച്ച് 16, 17, 19- സമഗ്രമായ മാര്‍ഗനിര്‍ദേശം:
മാര്‍ച്ച് 16- യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രികര്‍ക്കും കുറഞ്ഞതു 14 ദിവസത്തേക്കു ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. 
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്‍, ടര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു പ്രവേശനം വിലക്കി.
മാര്‍ച്ച് 17- അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കു പ്രവേശനം വിലക്കി. 
മാര്‍ച്ച് 19- മാര്‍ച്ച് 22 മുതല്‍ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കി. 
മാര്‍ച്ച് 25- രാജ്യാന്തര വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള വിലക്ക് 2020 ഏപ്രില്‍ 14 വരെ നീട്ടി. 
ആഗോളതലത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ യാത്രാനിയന്ത്രണം പുതുക്കുക മാത്രമല്ല, എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തു. 
വിമാനത്താവളങ്ങളില്‍ പരിശോധനയക്കു വിധേയമാക്കപ്പെടുന്നവരില്‍ രോഗബാധയുള്ളവരെ ആശുപത്രികളിലേക്ക് അയയ്ക്കുകയോ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയോ ചെയ്തു. പരിശോധനയില്‍ കുഴപ്പമില്ലെന്നു കെത്തിയവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പോലും സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്കു കൈമാറി. നിരീക്ഷണം തുടരുന്നതിന് ഉദ്ദേശിച്ചാണ് ഇത്. 
30 വിമാനത്താവളങ്ങളിലും 12 വലിയ തുറമുഖങ്ങളിലും 65 ചെറിയ തുറമുഖങ്ങളിലും കര അതിര്‍ത്തിപ്രദേശങ്ങളിലും യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. 36 ലക്ഷത്തിലേറെ പേരെ പരിശോധിച്ചു. 
സ്വാധീനമുള്ള ചിലരെ പരിശോധനയ്ക്കു വിധേയമാക്കിയില്ലെന്ന ആരോപണം ശരിയല്ല. പരിശോധനയ്ക്കും നിരീക്ഷണത്തിനും ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും അതിവേഗം ഗവണ്‍മെന്റ് സമഗ്രവും ശക്തവുമായ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടക്കം മുതല്‍ തന്നെ പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളിക്കെതിരെ ഗവണ്‍മെന്റ് കരുത്തുറ്റ നടപടിയാണു കൈക്കൊത്. ഓരോ യാത്രികനെയും ബിസിനസോ വിനോദയാത്രയോ കഴിഞ്ഞെത്തുവരെയും വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളെയും പരിശോധിച്ചു. 
പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ സംഭവിക്കാതിരിക്കാനായി നിരീക്ഷണം തുടരാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് അതതു സമയം അഭ്യര്‍ഥിച്ചിരുന്നു. നിരീക്ഷണം ഒഴിവാക്കാനോ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കാനോ ശ്രമിച്ചവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സൂക്ഷ്മതയേറിയ സംവിധാനമാണ് ഒരുക്കിയത്. 
സംസ്ഥാന ഗവണ്‍മെന്റുകളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുപതും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ആറും വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയിരുന്നു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതിനും ആയിരുന്നു ഇത്. ഇത്തരം കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളില്‍ ഒന്ന് രാജ്യാന്തര യാത്രികരെ നിരീക്ഷണ വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്ര രോഗ നിരീക്ഷണ സംവിധാനമാണ്. 

***



(Release ID: 1608854) Visitor Counter : 353