പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമകാലിക സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ മന്ത്രാലയ വാർത്താ സമ്മേളനം
പോസ്റ്റഡ് ഓണ്‍:
20 MAR 2026 4:50PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സമകാലിക സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ മന്ത്രാലയ വാർത്താ സമ്മേളനം ഇന്ന് നാഷണൽ മീഡിയ സെന്ററിൽ നടന്നു. പെട്രോളിയം, പ്രകൃതിവാതകം, തുറമുഖ, ഷിപ്പിംഗ്, ജലപാത, വിദേശകാര്യം അടക്കമുള്ള മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ധന വിതരണം, സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സഹായം എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ചു. ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ഇത്തരം വാർത്താ സമ്മേളനങ്ങൾ പതിവായി നടത്തി വരുന്നു. ഇന്നത്തെ വാർത്താ സമ്മേളനത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സാഹചര്യവും നടപടികളും മാധ്യമങ്ങളുമായി പങ്കു വച്ചു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ, ഇന്ധന വിതരണവും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ലഭ്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പങ്കു വച്ചു.
. ഇനിപ്പറയുന്ന കാര്യങ്ങൾ മന്ത്രാലയം വിശദീകരിച്ചു:
അസംസ്കൃത എണ്ണയും ശുദ്ധീകരണശാലകളും
· എല്ലാ എണ്ണ ശുദ്ധീകരണശാലകളും പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് അസംസ്കൃത എണ്ണ ലഭ്യമാണ്, ആവശ്യത്തിന് പെട്രോളും ഡീസലും സൂക്ഷിച്ചിട്ടുണ്ട്.
· പ്രതിസന്ധിക്ക് മുമ്പുള്ള ഉത്പാദന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം ഏകദേശം 40 ശതമാനം വർദ്ധിച്ചു.
ചില്ലറ വില്പനശാലകൾ
· എണ്ണ വിപണന കമ്പനികൾ ചില്ലറ വില്പനശാലകളിൽ ഇന്ധന ദൗർലഭ്യം റിപ്പോർട്ട് ചെയ്തിട്ടില്ല, കൂടാതെ പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം പതിവു പോലെ തുടരുന്നു
· ആവശ്യത്തിന് സ്റ്റോക്കുള്ളതിനാൽ പരിഭ്രാന്തിയോടെയുള്ള സംഭരണത്തിന് മുതിരരുതെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.
പ്രകൃതിവാതകം
· ആഭ്യന്തര PNG, CNG ഗതാഗതത്തിനുള്ള 100 ശതമാനം വിതരണം ഉൾപ്പെടെ, മുൻഗണനാ മേഖലകൾക്കുള്ള സംരക്ഷിത വിതരണം തുടരും, അതേസമയം വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം 80 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
· ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
PNG വ്യാപനം ത്വരിതപ്പെടുത്തുന്നതിനായി CGD സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയ സെക്രട്ടറി (MoP&NG) അധ്യക്ഷത വഹിച്ചു, എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള പരിവർത്തനത്തിന് ഊന്നൽ നൽകി.
· IGL, MGL, GAIL ഗ്യാസ്, BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
· അപേക്ഷകൾ സമർപ്പിക്കുന്നതിനും വീടുകളിലേക്കുള്ള പാചകവാതക വിതരണം ആരംഭിക്കുന്നതിനും മധ്യേയുള്ള കാലതാമസം ചുരുക്കാനും ബഹുജന അവബോധ സംരംഭങ്ങൾ സംഘടിപ്പിക്കാനും PNGRB, CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
· 16.03.2026 ലെ ഒരു കത്തിലൂടെ, CGD വിപുലീകരണത്തിനുള്ള അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഭാരത സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
· 18.03.2026 ലെ ഒരു കത്തിലൂടെ, LPG-യിൽ നിന്ന് PNG-യിലേക്കുള്ള ദീർഘകാല പരിവർത്തനത്തിന് അനുകൂലമെങ്കിൽ, എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ LPG-യുടെ 10% അധിക വിഹിതം അനുവദിക്കാമെന്ന് ഭാരത സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
· ഈ പരിഷ്കരണം മുന്നോട്ട് കൊണ്ടുപോകുകയും CGD ശൃംഖലയുടെ വ്യാപനം ഉറപ്പാക്കുകയും പ്രദേശങ്ങളിലെ ഗാർഹിക, വാണിജ്യ/വ്യാവസായിക PNG ഉപഭോക്താക്കൾക്ക് കണക്ഷനുകൾ നൽകുന്നത് വേഗത്തിലാക്കുകയും ചെയ്യേണ്ടത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ ഉത്തരവാദിത്തമാണ്.
· 19.03.2026 ലെ കത്തിലൂടെ രാജസ്ഥാൻ സർക്കാരിൽ നിന്ന് മന്ത്രാലയത്തിന് അപേക്ഷ ലഭിച്ചു, CGD-യും PNG-യിലേക്കുള്ള പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിർദ്ദേശം പരിശോധനയിലാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ 13,700-ലധികം പുതിയ പിഎൻജി കണക്ഷനുകൾ നൽകി, 7,300-ലധികം ഉപഭോക്താക്കൾ എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറിയിട്ടുണ്ട്, ഇത് എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായകമായി.
എൽപിജി
· നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ എൽപിജി വിതരണത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു, ഇത് നിരീക്ഷിച്ചു വരികയാണ്.
· വിതരണക്കാർ ദൗർലഭ്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
· പരിഭ്രാന്തിയോടെയുള്ള ബുക്കിംഗുകൾ മാർച്ച് 13 ലെ 89 ലക്ഷത്തിൽ നിന്ന് ഇന്നലെ ഏകദേശം 55 ലക്ഷമായി കുറഞ്ഞു, അതേസമയം ആഭ്യന്തര എൽപിജി വിതരണം സാധാരണപോലെ തുടരുന്നു.
· 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗാർഹികേതര എൽപിജി അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
· വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകി വരുന്നു, വാണിജ്യ എൽപിജി വിഹിതത്തിന്റെ 50% അവർക്ക് ലഭിക്കും.
· കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 11,360 മെട്രിക് ടൺ വാണിജ്യ എൽപിജി വിതരണം വർദ്ധിപ്പിച്ചു.
മണ്ണെണ്ണ
· സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്, വിതരണ കേന്ദ്രങ്ങൾ കണ്ടെത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും SKO വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത സൂചിപ്പിച്ചിട്ടില്ല, ഇന്നുവരെ 17 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ SKO വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല.
സംസ്ഥാന സർക്കാരുകൾ നടത്തുന്ന യോഗങ്ങൾ
· അവശ്യവസ്തു നിയമത്തിന്റെയും LPG നിയന്ത്രണ ഉത്തരവിന്റെയും കീഴിൽ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും വിതരണം നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും പരിശോധനകൾ നടത്തുകയും LPG നീക്കം സുഗമമാണെന്ന് ഉറപ്പാക്കുകയും വേണം.
· പെട്രോൾ, ഡീസൽ, LPG എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്.
· പെട്രോൾ പമ്പുകൾ, എൽപിജി വിതരണക്കാർ, സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകോപിത പരിശോധനകളും മിന്നൽ പരിശോധനകളും നടത്താൻ ഡിഎംമാർ/കളക്ടർമാർ, മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ എന്നിവർക്ക് നിർദ്ദേശം നൽകണമെന്ന് 13.03.2026 ലെ കത്തിലൂടെ ഭാരത സർക്കാർ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു.
· 18.03.2026 ലെ കത്തിലൂടെ ഭാരത സർക്കാർ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇനിപ്പറയുന്ന കാര്യങ്ങൾ അഭ്യർത്ഥിച്ചു -
Ø പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, ഗാർഹിക എൽപിജിയുടെ ദുർവിനിയോഗം, ദുഷ്ചെയ്തികൾ എന്നിവ തടയുന്നതിന് കർശനമായ ജാഗ്രത പാലിക്കുക.
Ø അവശ്യവസ്തു നിയമം, 1955, പെട്രോളിയം നിയമം, 1934, പെട്രോളിയം ചട്ടങ്ങൾ 2002, മോട്ടോർ സ്പിരിറ്റ്, HSD ഉത്തരവ് 2005, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുക.
Ø എൽപിജി ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും സുഗമവും തടസ്സരഹിതവുമായ ഗതാഗതം ഉറപ്പാക്കാനുതകുന്ന ഭരണപരമായ നടപടികളും ലോജിസ്റ്റിക്കൽ നടപടികളും സ്വീകരിക്കുക.
Ø പ്രാദേശിക മുൻഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എൽപിജിക്ക് ഉചിതമായ വിതരണ രീതികൾ വികസിപ്പിക്കുക.
Ø പരിഭ്രാന്തി സൃഷ്ടിക്കുന്നത് തടയുന്നതിനും എൽപിജിയുടെ നീതിയുക്തമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതു മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
· എല്ലാ ജില്ലാ കളക്ടർമാരോടും FC&S ഉദ്യോഗസ്ഥരോടും ദിവസേന നിയമനിർവ്വഹണ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു.
· കൂടാതെ, ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്നതിന് എല്ലാ സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളും ദിവസേന പത്രസമ്മേളനങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
· എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും ഹെൽപ്പ്‌ലൈൻ നമ്പറുകൾ സ്ഥാപിക്കുകയും കൃത്യമായ ഇടവേളകളിൽ വ്യാപകമായ പ്രചാരണം ഉറപ്പാക്കുകയും വേണം.
· 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. പല സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും ദിവസേന പത്രസമ്മേളനങ്ങൾ നടത്തി വരുന്നു.
· 31 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ജില്ലാതലനിരീക്ഷണ സമിതികൾ സ്ഥാപിച്ചിട്ടുണ്ട്.
· കൺട്രോൾ റൂമുകളും ജില്ലാതലനിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടില്ലാത്ത എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തിരമായി അവ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സംസ്ഥാനങ്ങളിലുടനീളം നിയമനിർവ്വഹണ നടപടികൾ തുടരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,500-ലധികം റെയ്ഡുകൾ നടത്തുകയും ഏകദേശം 4,000 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
· ഉത്തർപ്രദേശ്, തമിഴ്‌നാട്, കേരളം, ജമ്മു കാശ്മീർ, പഞ്ചാബ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാര്യമായ തോതിൽ നിയമനിർവ്വഹണ നടപടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
· സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും എൽപിജി വിതരണകേന്ദ്രങ്ങളിലും 1,800-ലധികം അപ്രതീക്ഷിത പരിശോധനകൾ നടത്തി.
മറ്റ് സർക്കാർ നടപടികൾ
· വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള മുൻഗണനാ മേഖലകൾക്ക് തടസ്സരഹിതമായ എൽപിജി വിതരണത്തിനും പിഎൻജി വ്യാപനത്തിനും സർക്കാർ മുൻഗണന നൽകുന്നത് തുടരുന്നു.
· ശുദ്ധീകരണശാലകളിലെ മെച്ചപ്പെട്ട ഉത്പാദനം, നഗരപ്രദേശങ്ങളിൽ 25 ദിവസത്തെയും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെയും പുതുക്കിയ ബുക്കിംഗ് ഇടവേളകൾ, മുൻഗണനാ വിഹിതം എന്നിവ നടപടികളിൽ ഉൾപ്പെടുന്നു.
· സംസ്ഥാനങ്ങളിലേക്കുള്ള വിതരണം വർദ്ധിപ്പിക്കുന്നതിന് കൽക്കരി മന്ത്രാലയത്തിന്റെ പിന്തുണയോടെ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
· അധിക എൽപിജി വിഹിതവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങൾ നൽകി പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുവായ അറിയിപ്പ്
· പൗരന്മാർ വിവരങ്ങൾക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കാനും കിംവദന്തികൾ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു.
· ഹോം ഡെലിവറി തുടരുന്നതിനാൽ, പരിഭ്രാന്തിയോടെയുള്ള ബുക്കിംഗുകൾ ഒഴിവാക്കാനും ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും എൽപിജി വിതരണകേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
· PNG, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്കറുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാനും ഊർജ്ജം ലാഭിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഗൾഫിലെ നിലവിലുള്ള സമുദ്ര സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു. മന്ത്രാലയം ഇനിപ്പറയുന്ന കാര്യങ്ങൾ വിശദീകരിച്ചു:
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉൾപ്പെട്ട ഒരു അടിയന്തിരസാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
· നിലവിൽ, 611 ഇന്ത്യൻ നാവികരടങ്ങുന്ന 22 ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുന്നു, കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡിജി ഷിപ്പിംഗ് സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നു.
· ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 പ്രവർത്തിക്കുന്നത് തുടരുന്നു, സജീവമായ ശേഷം 3,550 കോളുകളും 6,748 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വന്ന 125 കോളുകളും 209 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.
· ഡിജി ഷിപ്പിംഗ് ഇതുവരെ 513-ൽ കൂടുതൽ ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 25 പേരെ വിമാനത്താവളങ്ങളിൽ നിന്നും മേഖലാകേന്ദ്രങ്ങങ്ങളിൽ നിന്നും തിരിച്ചെത്തിച്ചു.
· ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചതനുസരിച്ച്, ഇന്ത്യയുടെ സമുദ്ര മേഖല തടസ്സങ്ങളൊന്നുമില്ലാതെ സുതാര്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്; തുറമുഖങ്ങളിലൊന്നിലും തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
· തുറമുഖങ്ങൾ കപ്പൽ ഗതാഗതവും ചരക്ക് നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി (ജെഎൻപിഎ), വി.ഒ. ചിദംബരനാർ പോർട്ട് അതോറിറ്റി (വിഒസിപിഎ), വിശാഖപട്ടണം തുറമുഖം, മുന്ദ്ര, ദീൻദയാൽ പോർട്ട് അതോറിറ്റി തുടങ്ങിയ പ്രധാന തുറമുഖങ്ങളിൽ സുഗമമായ ചരക്ക് കൈകാര്യം ഉറപ്പാക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനുമായി അധിക ശേഷി സൃഷ്ടിച്ചിട്ടുണ്ട്.
· ന്യൂ മംഗളൂരു പോർട്ട് അതോറിറ്റിയിൽ (NMPA), പങ്കാളികളെ പിന്തുണയ്ക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചിരിക്കുന്നു. 2026 മാർച്ച് 14 മുതൽ 31 വരെ ക്രൂഡ് ഓയിൽ, എൽപിജി കപ്പലുകൾക്കുള്ള ചരക്ക് സംബന്ധമായ ചാർജുകൾ ഒഴിവാക്കൽ, തടസ്സപ്പെട്ട കയറ്റുമതി കണ്ടെയ്നറുകൾക്കുള്ള ഗ്രൗണ്ട് റെന്റും റീഫർ ചാർജുകളും ഒഴിവാക്കൽ, കൂടാതെ ഏകദേശം 3,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഷെഡും 76,000 ചതുരശ്ര മീറ്റർ തുറസ്സായ യാർഡും ഉൾപ്പെടുന്ന അധിക സംഭരണ ശേഷി സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
· പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം കപ്പൽ ഗതാഗതം, തുറമുഖ പ്രവർത്തനങ്ങൾ, നാവികരുടെ സുരക്ഷ, സമുദ്ര വ്യാപാരത്തിന്റെ നൈരന്തര്യം എന്നിവ നിരീക്ഷിച്ചുവരികയാണ്.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ ദൗത്യങ്ങൾ മുഖേനയുള്ള സഹായവും ഇടപെടലും ഉൾപ്പെടെ മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കിട്ടു. മന്ത്രാലയം ഇനിപ്പറയുന്ന കാര്യങ്ങൾ വിശദീകരിച്ചു:
· പശ്ചിമേഷ്യയിലെ നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ഒമാൻ, മലേഷ്യ, ഫ്രാൻസ്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി പങ്കുവച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള സംഭാഷണങ്ങളും നയതന്ത്രവും അനിവാര്യമാണെന്ന് വ്യക്തമാക്കി.
· ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിക്കുകയും ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.
· ഒമാൻ: പ്രധാനമന്ത്രി സുൽത്താൻ ഹൈതം ബിൻ താരിഖുമായി സംസാരിച്ചു, ഈദ് ആശംസകൾ നേർന്നു, ഒമാന്റെ പരമാധികാരം ലംഘിക്കും വിധമുള്ള പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ ഒമാൻ വഹിക്കുന്ന പങ്കിനെ അദ്ദേഹം ശ്ലാഘിച്ചു.
· മലേഷ്യ: പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി സംസാരിക്കുകയും പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു, ഹരി രായ ഐദിൽഫിത്രി വേളയിൽ ആശംസകൾ നേർന്നു.
· ഫ്രാൻസ്: പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി സംസാരിച്ചു, മേഖലയിലുടനീളം സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
· ജോർദാൻ: പ്രധാനമന്ത്രി അബ്ദുല്ല രണ്ടാമൻ രാജാവുമായി സംസാരിച്ചു, ഈദ് ആശംസകൾ അറിയിച്ചു, ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനുള്ള ജോർദാന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇരുപക്ഷവും അപലപിച്ചു, ചരക്കുകളുടെയും ഊർജ്ജത്തിന്റെയും തടസ്സരഹിത ഗതാഗതത്തെ പിന്തുണച്ചു.
· ഖത്തർ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ച പ്രധാനമന്ത്രി, ഈദ് ആശംസകൾ അറിയിക്കുകയും ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇരുപക്ഷവും അപലപിക്കുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽഗതാഗതത്തിനുള്ള പിന്തുണ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
· പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു, ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു.
· ഇറാനിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് 913 ഇന്ത്യൻ പൗരന്മാരെ കൊണ്ടുപോകാൻ ഇറാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കി, ഇതിൽ 793 പേർ അർമേനിയയിലേക്കും 120 പേർ അസർബൈജാനിലേക്കും എത്തിച്ചു.
· ഇറാനിൽ നിന്നുള്ള 284 ഇന്ത്യൻ തീർത്ഥാടകരും സുരക്ഷിതരായി ഇന്ത്യയിലേക്ക് മടങ്ങി.
· ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. ഇന്നലെ 10 കോളുകളും 6 ഇമെയിലുകളും ലഭിച്ചു. ഇവയിൽ ഭൂരിഭാഗവും ചരക്ക് കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ടതാണ്.
· സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നതിനായി സമർപ്പിത വിദേശകാര്യ മന്ത്രാലയ കൺട്രോൾ റൂം പ്രവർത്തനക്ഷമമായി തുടരുന്നു.
മേഖലയിലുടനീളമുള്ള ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു, പ്രാദേശിക അധികാരികളുമായി ബന്ധം പുലർത്തുകയും പതിവ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. വിസ, കോൺസുലാർ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയുൾപ്പെടെ നാവികർ, വിദ്യാർത്ഥികൾ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഹ്രസ്വകാല സന്ദർശകർ എന്നിവർക്കുള്ള സഹായം തുടരുന്നു.
· ഫെബ്രുവരി 28 മുതൽ, ഏകദേശം 3,00,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി, വ്യോമയാന പ്രവർത്തനങ്ങളിൽ സ്ഥിരമായ പുരോഗതി കാണിക്കുന്നു.
· യുഎഇയിൽ, പരിമിതമായ വിമാനസേവനങ്ങൾ തുടർന്നു വരികയാണ്, ഇന്നും ഇന്ത്യയിലേക്ക് ഏകദേശം 90 വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
· സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ വരുന്നത് തുടരും.
· ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നു, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
· കുവൈറ്റ് വ്യോമാതിർത്തി അടച്ചിരിക്കുന്നു, ജസീറ എയർവേയ്‌സ് സൗദി അറേബ്യയിലെ അൽ ഖൈസുമ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനങ്ങൾ ആരംഭിക്കുന്നു, ഇന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം ഇതിൽ ഉൾപ്പെടുന്നു.
· ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചിരിക്കുന്നു, ഗൾഫ് എയർ സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നു.
· കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലുള്ളവർക്ക് സൗദി അറേബ്യ വഴി ഇന്ത്യൻ പൗരന്മാരുടെ ഗതാഗതം സുഗമമാക്കുന്നത് തുടരുന്നു.
· അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകുന്നത് തുടരുന്നു.
· ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജോർദാൻ വഴി ഇന്ത്യയിലേക്കുള്ള മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു.
· മാർച്ച് 18 ന് റിയാദിൽ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ ദാരുണമായി കൊല്ലപ്പെട്ടു. സർക്കാർ അനുശോചനം രേഖപ്പെടുത്തുകയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുന്നതിനായി പ്രാദേശിക അധികാരികളുമായി സഹകരിക്കുകയും ചെയ്യുന്നു.
· അടുത്തിടെയുണ്ടായ സംഭവങ്ങളിൽ ആകെ ആറ് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരാളെ കാണാതായി. രണ്ട് ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ ഇതിനോടകം ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്.
· കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനും ശേഷിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമായി സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ അധികൃതരുമായി ബന്ധം പുലർത്തി വരുന്നു.
· രക്ഷപ്പെടുത്തിയ എംടി സഫീസിയ വിഷ്ണുവിന്റെ 15 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഇറാഖിൽ നിന്ന് പുറപ്പെട്ടു, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
· എംവി എംകെഡി വ്യോമിലെ 16 പേരും എംടി സ്കൈലൈറ്റിലെ 8 പേരും ഉൾപ്പെടെ 24 ഇന്ത്യൻ നാവികർ ഒമാനിൽ നിന്ന് ഇതിനോടകം ഇന്ത്യയിലേക്ക് മടങ്ങി.
*****
( റിലീസ് ഐ.ഡി: 2243224)
സന്ദര്‍ശക കൗണ്ടര്‍ : 12