പ്രധാനമന്ത്രിയുടെ ഓഫീസ്‌

'പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതശൈലി- ലൈഫ് പ്രസ്ഥാനം' ആഗോള സംരംഭത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു


'മനുഷ്യ കേന്ദ്രീകൃതവും കൂട്ടായ പ്രയത്‌നങ്ങളും സുസ്ഥിര വികസനത്തിന് കരുത്തുറ്റ പ്രവര്‍ത്തനങ്ങളും ഉപയോഗിച്ച് നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക കാലത്തിന്റെ ആവശ്യം'

'ലൈഫ് ദൗത്യം ഭൂതകാലത്തില്‍ നിന്ന് കടമെടുക്കുന്നു, വര്‍ത്തമാനകാലത്ത് പ്രവര്‍ത്തിക്കുന്നു, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'

''കുറക്കുക, പുനരുപയോഗം ചെയ്യുക, വീണ്ടും ഉല്‍പ്പാദിപ്പിക്കുക എന്നത് നമ്മുടെ ജീവിതത്തില്‍ നെയ്യപ്പെട്ട ആശയങ്ങളാണ്. ചലനാത്മക സമ്പദ്വ്യവസ്ഥ നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണ്.

'സാങ്കേതികവിദ്യയും പാരമ്പര്യവും ഇടകലരുമ്പോള്‍, ജീവിതത്തിന്റെ കാഴ്ച്ചപ്പാട് കൂടുതല്‍ പോഷിപ്പി ക്കുന്നു'

'നമ്മുടെ ഭൂമി ഒന്നാണ്, പക്ഷേ നമ്മുടെ പരിശ്രമങ്ങള്‍ പലതായിരിക്കണം - ഒരു ഭൂമി, നിരവധി പരിശ്രമങ്ങള്‍'

കാലാവസ്ഥയ്ക്ക് അനുകൂലമായി പൗരന്മാരുടെ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആഗോള സംരംഭത്തിന് നേതൃത്വം നല്‍കിയതിന് പ്രധാനമന്ത്രി മോദിയെ ഞാന്‍ അഭിനന്ദിക്കുന്നു: ബില്‍ ഗേറ്റ്‌സ്

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യന്റെ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും പ്രധാനമന്ത്രിയും ലോക നേതാക്കളാണ്: നഡ്ജ് തിയറിയുടെ കർത്താവ് പ്രൊഫ. കാസ് സണ്‍സ്റ്റീന്‍.

ആഗോള പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ഇന്ത്യ: യുഎന്‍ഇപി ആഗോള മേധാവി ശ്രീമതി ഇംഗര്‍ ആന്‍ഡേഴ്‌സണ്‍

ലോക വേദിയിലെ നിര്‍ണായക കാലാവസ്ഥാ പ്രവര്‍ത്തനത്തിന് പിന്നില്‍ ഗതികോര്‍ജ്ജമായി പ്രവര്‍ത്തിക്കുന്നത് ഇന്ത്യ: യുഎന്‍ഡിപി ആഗോള മേധാവി ശ്രീ അചിം സ്റ്റെയ്‌നര്‍,

വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റുമായ അനിരുദ്ധ ദാസ്ഗുപ്ത, വളരെ ആവശ്യമായ ആഗോള ഇടപെടലിനും ആശയവിനിമയത്തിനും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു

വികസനത്തിന്റെ ഒരു പുതിയ പാതയുടെ പ്രചോദനാത്മകമായ കാഴ്ചപ്പാട് സ്ഥാപിക്കുന്നതിനായി ഗ്ലാസ്ഗോയിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരായ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ സുപ്രധാന പ്രസംഗം, കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നിക്കോളാസ് സ്റ്റെര്‍ണ്‍ പ്രഭു അനുസ്മരിച്ചു.

ശുചിത്വ ഭാരതം, ജന്‍ ധന്‍, പോഷന്‍ തുടങ്ങിയ ഇന്ത്യയുടെ പ്രധാന സംരംഭങ്ങളില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും മുന്‍നിര പ്രവര്‍ത്തകരുടെ ശാക്തീകരണത്തെയും ലോക ബാങ്ക് പ്രസിഡന്റ് ശ്രീ ഡേവിഡ് മാല്‍പസ് പ്രശംസിച്ചു.


Posted On: 05 JUN 2022 7:31PM by PIB Thiruvananthpuram

 'പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതശൈലി - ലൈഫ്  പ്രസ്ഥാനം' ആഗോള സംരംഭത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും സംഘടനകളെയും പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക വിദഗ്ധര്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്ന പ്രബന്ധങ്ങള്‍ ക്ഷണിക്കും. (ലൈഫ് ഗ്ലോബല്‍ കോള്‍ ഫോര്‍ പേപ്പേഴ്സ്').

 'പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതശൈലി - ലൈഫ് പ്രസ്ഥാനം'  ആഗോള സംരംഭത്തിന്റെ സമാരംഭത്തിന് ഇന്ന് ഉചിതമായ ദിവസമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ലൈഫ് - പരിസ്ഥിതി പ്രസ്ഥാനത്തിനുള്ള ജീവിതശൈലി' ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ കേന്ദ്രീകൃതവും കൂട്ടായ പരിശ്രമങ്ങളും സുസ്ഥിരമായ വികസനത്തിന് കരുത്തുറ്റ പ്രവര്‍ത്തനങ്ങളും ഉപയോഗിച്ച് നമ്മുടെ ഭൂമി  നേരിടുന്ന വെല്ലുവിളി പരിഹരിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

 ഈ ആഗോള സംരംഭം കഴിഞ്ഞ വര്‍ഷം കാലാവസ്ഥ ഉച്ചകോടിയിൽ താന്‍ നിര്‍ദ്ദേശിച്ചതാണെന്ന് പ്രധാനമന്ത്രി സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചു. ഭൂമിയുമായി ഇണങ്ങിച്ചേര്‍ന്നതും അതിനെ ദോഷകരമായി ബാധിക്കാത്തതുമായ ജീവിതശൈലി നയിക്കുക എന്നതാണ് ജീവിത ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അത്തരമൊരു ജീവിതശൈലി നയിക്കുന്നവരെ 'ഭൗമാനുകൂല മനുഷ്യര്‍' എന്ന് വിളിക്കുന്നു. സമര്‍പ്പിത ജീവിത ദൗത്യം ഭൂതകാലത്തില്‍ നിന്ന് കടമെടുക്കുന്നു, വര്‍ത്തമാനകാലത്ത് പ്രവര്‍ത്തിക്കുന്നു, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  കുറയ്ക്കുക, പുനരുപയോഗിക്കുക, വീണ്ടും ഉല്‍പ്പാദിപ്പിക്കുക എന്നിവയാണ് നമ്മുടെ ജീവിതത്തില്‍ നെയ്‌തെടുത്ത ആശയങ്ങള്‍.  ചലനാത്മക സമ്പദ്വ്യവസ്ഥ നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണ്.

 രാജ്യത്തെ 130 കോടി ജനങ്ങൾക്ക്  നന്ദി പറഞ്ഞുകൊണ്ട്, നമ്മുടെ രാജ്യത്ത് പരിസ്ഥിതിക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വനവിസ്തൃതി വര്‍ധിക്കുന്നുണ്ടെന്നും സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ആനകള്‍, കാണ്ടാമൃഗങ്ങള്‍ എന്നിവയുടെ ജനസംഖ്യയും വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത സ്രോതസ്സുകളില്‍ നിന്ന് സ്ഥാപിത വൈദ്യുത ശേഷിയുടെ 40% എത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഷെഡ്യൂളിനേക്കാള്‍ 9 വര്‍ഷം മുമ്പേ കൈവരിക്കാനായി. 2022 നവംബര്‍ എന്ന ലക്ഷ്യത്തേക്കാള്‍ 5 മാസം മുമ്പ് പെട്രോളില്‍ 10% എഥനോൾ  കലര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനായി.  2013-14ല്‍ 1.5 ശതമാനവും 2019-20ല്‍ 5 ശതമാനവും മിശ്രണം സാധിച്ചിരുന്ന സാഹചര്യത്തില്‍ ഇത് ഒരു പ്രധാന നേട്ടമാണ്.  പുനരുപയോഗ ഊര്‍ജത്തിന് ഗവണ്‍മെന്റിന് ഉയര്‍ന്ന ശ്രദ്ധയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള വഴി, എല്ലാം നവീനവും തുറന്നതുമാണ്. സാങ്കേതികവിദ്യയും പാരമ്പര്യവും ഇടകലരുമ്പോള്‍ ജീവിത ദര്‍ശനം കൂടുതല്‍ മുന്നോട്ട് പുരോഗമിക്കും.

 കാര്‍ബണ്‍ രഹിത ജീവിതശൈലിയെക്കുറിച്ച് മഹാത്മാഗാന്ധി സംസാരിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. നമ്മുടെ ദൈനംദിന ജീവിത തിരഞ്ഞെടുപ്പുകളില്‍, നമുക്ക് ഏറ്റവും സുസ്ഥിരമായ സാധ്യതകള്‍ തിരഞ്ഞെടുക്കാം, അദ്ദേഹം പറഞ്ഞു. പുനരുപയോഗം, കുറയ്ക്കുക, വീണ്ടും ഉല്‍പ്പാദിപ്പിക്കുക എന്ന തത്വം പാലിക്കണമെന്ന് അദ്ദേഹം സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഗ്രഹം ഒന്നാണ്, പക്ഷേ നമ്മുടെ പരിശ്രമങ്ങള്‍ പലതായിരിക്കണം - ഒരു ഭൂമി, നിരവധി പരിശ്രമങ്ങള്‍.  ''മികച്ച പരിസ്ഥിതിക്കും ആഗോള ക്ഷേമത്തിനും വേണ്ടിയുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്. ഞങ്ങളുടെ പ്രവര്‍ത്തന ചരിത്രം സ്വയം സംസാരിക്കുന്നു, ''അദ്ദേഹം പറഞ്ഞു.

 ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍മാന്‍ ബില്‍ ഗേറ്റ്സിന്റെ പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിച്ചു. നിക്കോളാസ് സ്റ്റേണ്‍ പ്രഭു, കാലാവസ്ഥാ സാമ്പത്തിക ശാസ്ത്രജ്ഞനും നഡ്ജ് സിദ്ധാന്തത്തിന്റെ രചയിതാവായ കാസ് സണ്‍സ്റ്റീന്‍, വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും സിഇഒയുമായ പ്രൊഫ. അനിരുദ്ധ ദാസ്ഗുപ്ത, യുഎന്‍ഇപി ആഗോള മേധാവി ശ്രീമതി ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ആഗോള മേധാവി അചിം സ്റ്റെയ്നര്‍, ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പസ് തുടങ്ങിയവരും കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദ്ര യാദവ്, നിതി ആയോഗ് സിഇഒ ശ്രീ അമിതാഭ് കാന്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ നേതൃത്വവും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാനുള്ള ശ്രമങ്ങളും തനിക്ക് പ്രചോദനമായെന്ന് ശ്രീ ബില്‍ ഗേറ്റ്സ് പറഞ്ഞു,  ''ലൈഫ് പ്രസ്ഥാനത്തെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണ ശക്തിയില്‍ വരാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും അറിയുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. വിഷവാതകങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് നൂതന സാങ്കേതികവിദ്യകളും എല്ലാവരുടെയും പങ്കാളിത്തവും ആവശ്യമാണ്. ഈ നൂതന സാങ്കേതികവിദ്യകള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സ്വകാര്യ-പൊതുമേഖലകള്‍ തമ്മിലുള്ള വലിയ നിക്ഷേപങ്ങളും പങ്കാളിത്തവും മാത്രമല്ല, വ്യക്തികളില്‍ നിന്നുള്ള ആവശ്യങ്ങളും ആവശ്യമാണ്. വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ വിപണി സൂചനകള്‍ നല്‍കും. അത് ഗവണ്‍മെന്റുകളെയും വ്യവസായങ്ങളെയും ഈ നവീകരണത്തില്‍ ഭാഗഭാക്കാക്കാനും നമുക്ക് ആവശ്യമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കും,'' അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ അനുകൂല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ആഗോള സംരംഭത്തിന് നേതൃത്വം നല്‍കിയതിന് പ്രധാനമന്ത്രി മോദിയെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഗേറ്റ്‌സ് പറഞ്ഞു. നമുക്ക് ഒരുമിച്ച് ഹരിത വ്യാവസായിക വിപ്ലവം കെട്ടിപ്പടുക്കാം, അദ്ദേഹം തുടര്‍ന്നു, 'കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കൂട്ടായ ആഗോള പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഒരിക്കലും വലുതായിരുന്നില്ല, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ പങ്കും നേതൃത്വവും നിര്‍ണായകമാണ്.'

 പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയും പ്രധാനമന്ത്രിയും ലോക നേതാക്കളാണെന്നും നമ്മില്‍ പലരും പ്രചോദനത്തിനും ആശയങ്ങള്‍ക്കും വേണ്ടിയാണ് ഇന്ത്യയെ നോക്കുന്നതെന്നും പ്രൊഫ. കാസ് സണ്‍സ്‌റ്റൈന്‍ പറഞ്ഞു. പരിസ്ഥിതിക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കൗതുകകരമാണെന്നും സമീപകാലത്ത് ഇന്ത്യ ഇത് കാണിച്ചുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ഇംഗര്‍ ആന്‍ഡേഴ്‌സണും ചടങ്ങില്‍ സംസാരിക്കുകയും പ്രധാനമന്ത്രിയുടെ സമാരംഭത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. 130 കോടിയിലധികം ജനങ്ങളും നവീകരണത്തിലും സംരംഭകത്വത്തിലും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു തലമുറയും ഉള്ള ഇന്ത്യ ആഗോള പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ്,'' അവര്‍ പറഞ്ഞു.

 ലോക വേദിയിലെ നിര്‍ണായകമായ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് പിന്നില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഗതികോര്‍ജ്ജമായി പ്രവര്‍ത്തിക്കുന്നുവെന്ന് അചിം സ്റ്റെയ്നര്‍ പറഞ്ഞു. അന്തര്‍ദേശീയ സൗരോര്‍ജ്ജ സഖ്യം, പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള കൂട്ടായ്മ, വണ്‍ സണ്‍ വണ്‍ വേള്‍ഡ് വണ്‍ ഗ്രിഡ് തുടങ്ങിയ അത്യാധുനിക സംരംഭങ്ങളിലൂടെയുള്ള പ്രവര്‍ത്തനം ഇതില്‍പ്പെടുന്നു.

നമ്മള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ഉപഭോഗം ചെയ്യുന്നു, ഗ്രഹത്തെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആഗോള ഇടപെടലിനും ആശയവിനിമയത്തിനും അനിരുദ്ധ ദാസ്ഗുപ്ത, പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

 വികസനത്തിന്റെ ഒരു പുതിയ പാതയെക്കുറിച്ചുള്ള പ്രചോദനാത്മകമായ കാഴ്ചപ്പാട് സ്ഥാപിക്കുന്നതിനായി ഗ്ലാസ്ഗോയിലെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ (കോപ് 26) പ്രധാനമന്ത്രി നടത്തിയ സുപ്രധാന പ്രസംഗം നിക്കോളാസ് സ്റ്റേണ്‍ പ്രഭു അനുസ്മരിച്ചു. സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലും നമ്മുടെ ഭാവി തലമുറയുടെ ഭാവി സംരക്ഷിക്കുന്നതിലും ഇത് 21-ാം നൂറ്റാണ്ടിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും ഗാഥയായിരിക്കും.

 ഇന്ത്യന്‍ ധാര്‍മ്മികതയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യന്‍ ഗ്രന്ഥങ്ങളിലെ വാക്കുകള്‍  ലോകബാങ്ക് പ്രസിഡന്റ് ശ്രീ ഡേവിഡ് മാല്‍പസ് അനുസ്മരിച്ചു. 2019-ല്‍ ഗുജറാത്തില്‍ സിവില്‍ സര്‍വീസ് ശേഷി കെട്ടിപ്പടുക്കുന്നതിനു പ്രധാനമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴത്തെ അനുഭവം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ പ്രാദേശിക സംരംഭങ്ങളായ പോഷന്‍, ആഷ,ശുചിത്വഭാരതം എന്നിവ ആളുകളെ സാമ്പത്തിക ഉള്‍പ്പെടുത്തലിലും പ്രാദേശികവല്‍ക്കരണത്തിലും സഹായിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.

 കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന 26-ാമത് ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ (കോപ് 26) ജീവിതം എന്ന ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു. ഈ ആശയം പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നു, അത് 'മനസ്സില്ലാത്തതും വിനാശകരവുമായ ഉപഭോഗത്തിന്' പകരം 'മനസ്സോടെയുള്ളതും ബോധപൂര്‍വവുമായ ഉപയോഗത്തില്‍' ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

***

-ND-

(Release ID: 1831382) Visitor Counter : 300