പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 19 FEB 2026 8:48AM by PIB Thiruvananthpuram

ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ, ദീർഘദർശിയായ നേതാവും അസാമാന്യ ഭരണാധികാരിയും തന്ത്രജ്ഞനായ ചിന്തകനും സ്വരാജ്യത്തിന്റെ പോരാളിയുമായ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. 

ശിവാജി മഹാരാജിന്റെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്നും, അദ്ദേഹത്തിന്റെ ഭരണം വഴികാട്ടിയായി വർത്തിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ നീതിബോധവും ആത്മാഭിമാനവും ഇന്നും സമൂഹത്തിന് കരുത്തേകുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. 

ഛത്രപതി ശിവാജി മഹാരാജ് ഓരോ വ്യക്തിയുടെയും ക്ഷേമത്തിന് മറ്റെന്തിനേക്കാളും ഉപരിയായി മുൻഗണന നൽകിയിരുന്നതായും അവരുടെ സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രതിബദ്ധത കാരണമാണ് അദ്ദേഹത്തിന്റെ ജീവിതം തലമുറകളോളം ഇന്ത്യയ്ക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്നത്.

എക്സിലെ (X) പ്രത്യേക കുറിപ്പുകളിൽ ശ്രീ മോദി ഇപ്രകാരം പറഞ്ഞു:

"ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ, ദീർഘദർശിയായ നേതാവും അസാമാന്യ ഭരണാധികാരിയും തന്ത്രജ്ഞനായ ചിന്തകനും സ്വരാജ്യത്തിന്റെ പോരാളിയുമായ അദ്ദേഹത്തെ നമ്മൾ ആദരവോടെ വണങ്ങുന്നു.

അദ്ദേഹത്തിന്റെ ധീരത നമുക്ക് പ്രചോദനമേകട്ടെ, അദ്ദേഹത്തിന്റെ ഭരണം നമുക്ക് വഴികാട്ടിയാവട്ടെ, അദ്ദേഹത്തിന്റെ നീതിബോധവും ആത്മാഭിമാനവും നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്തട്ടെ."

 

 

“छत्रपती शिवाजी महाराज यांच्या  जयंतीनिमित्त, दूरदर्शी नेते, कुशल प्रशासक, विलक्षण रणनीतीकार आणि स्वराज्याचे पुरस्कर्ते अशा महान व्यक्तिमत्त्वाला आम्ही साष्टांग नमन करतो.

त्यांचे शौर्य आपल्याला प्रेरणा देईल, त्यांचे सुशासन आपल्यासाठी मार्गदर्शक ठरेल आणि न्याय व स्वाभिमानाची त्यांची भावना आपल्या समाजाला अधिक सक्षम करेल.”

 

 

Quoting a Sanskrit verse, Shri Modi in another tweet wrote:

“छत्रपति शिवाजी महाराज ने जन-जन के कल्याण को सदैव सर्वोपरि रखा और उनकी सुरक्षा के लिए स्वयं को समर्पित कर दिया। इसलिए उनका जीवन आज भी भारतवर्ष के लिए पथ-प्रदर्शक बना हुआ है।

गोपायितारं दातारं धर्मनित्यमतन्द्रितम्।

अकामद्वेषसंयुक्तमनुरज्यन्ति मानवाः।।”

 

 

***

NK


( റിലീസ് ഐ.ഡി: 2230114) സന്ദര്‍ശക കൗണ്ടര്‍ : 8