പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി സംയുക്ത ടെലിഫോൺ സംഭാഷണം നടത്തി.
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയങ്ങൾ, സുസ്ഥിരത, പ്രതിരോധം, സുരക്ഷ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇരു നേതാക്കളെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Posted On:
04 SEP 2025 6:29PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായും സംയുക്തമായി ടെലിഫോൺ സംഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തികളെന്ന നിലയിൽ, ഇന്ത്യയും യൂറോപ്യൻ യൂണിയനും പരസ്പര വിശ്വാസം, പങ്കിട്ട മൂല്യങ്ങൾ, ഭാവിയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് എന്നിവയിൽ അധിഷ്ഠിതമായ ശക്തവും അടുത്തതുമായ ബന്ധം പങ്കിടുന്നു. ആഗോള പ്രശ്‌നങ്ങൾ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിലും സുസ്ഥിരത വളർത്തുന്നതിലും പരസ്പര അഭിവൃദ്ധിക്കായി നിയമാധിഷ്ഠിത ക്രമം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ-യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പങ്ക് നേതാക്കൾ അടിവരയിട്ടു.
വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയം, സുസ്ഥിരത, പ്രതിരോധം, സുരക്ഷ, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഐഎംഇഇസി ഇടനാഴി നടപ്പിലാക്കുന്നതിനുമുള്ള പൊതുവായ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ചരിത്രപരമായ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ, പരസ്പര സൗകര്യപ്രദമായ സമയത്ത്, അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഇതിനായി പ്രധാനമന്ത്രി മോദി ഇരു നേതാക്കളെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു.
യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, പരസ്പരം താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
പരസ്പര സമ്പർക്കം നിലനിർത്താൻ നേതാക്കൾ സമ്മതമറിയിച്ചു.
-AT-
(Release ID: 2163953)
Visitor Counter : 2
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada