യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ സർവ്വകലാശാല ഗെയിംസ് 2025 നവംബറിൽ രാജസ്ഥാനിൽ നടക്കുമെന്ന് കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു

പൂർണ്ണിമ സർവ്വകലാശാലയും രാജസ്ഥാൻ സർവ്വകലാശാലയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അണ്ടർ -25 ഗെയിംസിൽ 4,000 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Posted On: 25 JUN 2025 6:26PM by PIB Thiruvananthpuram
പൂർണ്ണിമ സർവ്വകലാശാലയും രാജസ്ഥാൻ സർവ്വകലാശാലയും ചേർന്ന് നവംബറിൽ ജയ്പൂരിൽ ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ് 2025 സംഘടിപ്പിക്കും. 2020 ഫെബ്രുവരിയിൽ ആരംഭിച്ച ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിന്റെ അഞ്ചാമത്തെ പതിപ്പാണിത്. 
 
200 ലധികം സർവകലാശാലകളിൽ നിന്ന് 4,000 ത്തിലധികം അത്‌ലറ്റുകൾ പങ്കെടുക്കുന്ന വിവിധ കായികയിനങ്ങൾ ഉൾപ്പെടുന്ന പരിപാടിയാണിത് . മുൻ പതിപ്പുകളെപ്പോലെ, KIUG 2025 പ്രോഗ്രാമിൽ കുറഞ്ഞത് 20 മത്സര ഇനങ്ങളെങ്കിലും ഉണ്ടാകും. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, സിക്കിം, നാഗാലാൻഡ്, ത്രിപുര എന്നിവ സംയുക്തമായി ആതിഥേയത്വം വഹിച്ച കെ ഐ യു ജി 2024 ൽ ചണ്ഡീഗഡ് സർവ്വകലാശാലയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.
 
"ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ് 2025 നവംബറിൽ രാജസ്ഥാനിൽ നടക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 25 വയസ്സിന് താഴെയുള്ള അത്‌ലറ്റുകൾക്കുള്ളതാണ്ഈ ഗെയിംസ്.ഈ വർഷം മെയ് മാസത്തിൽ ബീഹാറിൽ നടന്ന അണ്ടർ 18 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് പിന്നാലെ നടക്കുന്ന പരിപാടിയാണിത്. രാജ്യത്തെ മികച്ച പ്രതിഭകളെ കണ്ടെത്താൻ ശ്രമിക്കുന്ന ഞങ്ങളുടെ വിദഗ്ധരെ ആകർഷിക്കാൻ അത്‌ലറ്റുകൾക്ക് ഈ ഗെയിംസ് മികച്ച അവസരം നൽകുന്നു". കേന്ദ്ര കായിക, യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
 
2024 ലെ കെഐയുജിയിൽ അത്‌ലറ്റിക്സിൽ എട്ട് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടു. അവയിൽ അഞ്ചെണ്ണം സൃഷ്ടിച്ചത് പുരുഷന്മാരാണ്. "ലോകമെമ്പാടുമുള്ള, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ വിവിധ -സ്പോർട്സ് പരിപാടികളിൽ ആധിപത്യം പുലർത്തുന്നു. രാജസ്ഥാനിൽ, അത്‌ലറ്റുകൾ അവരുടെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള പ്രകടനം കാഴ്ച വെയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു.
 
വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി നടന്ന 11 ദിവസത്തെ കെ ഐ യൂ ജി 2024-ൽ ആകെ 770 മെഡലുകൾ - 240 സ്വർണം, 240 വെള്ളി, 290 വെങ്കലം സമ്മാനിച്ചു. 200-ലധികം സർവകലാശാലകൾ KIUG 2024 ൽ കിരീടത്തിനായി മത്സരിച്ചു, 20 ഇനങ്ങളിലായി ഏകദേശം 4,500 അത്‌ലറ്റുകൾ പങ്കെടുത്തു.
 
നാല് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയുമായി ഉത്കൽ സർവകലാശാലയിലെ നീന്തൽ താരം പ്രത്യാശ റേയാണ് ഏറ്റവും മികച്ച വനിതാ അത്‌ലറ്റ് ആയത്. ഏറ്റവും മികച്ച പുരുഷ അത്‌ലറ്റിനുള്ള ബഹുമതി നാല് സ്വർണ്ണ മെഡലുകൾ നേടിയ ജെയിൻ സർവകലാശാലയിലെ സേവ്യർ മൈക്കൽ ഡിസൂസ കരസ്ഥമാക്കി
 
20 സ്വർണ്ണം, 14 വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെ ആകെ 42 മെഡലുകൾ നേടി ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അമൃത്സറിലെ ഗുരു നാനാക് ദേവ് സർവകലാശാല 12 സ്വർണ്ണവുമായി മൂന്നാം സ്ഥാനത്തെത്തി. 20 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ ആകെ 51 മെഡലുകൾ ഈ സർവകലാശാല നേടി
 
****

(Release ID: 2139766)