ആഭ്യന്തരകാര്യ മന്ത്രാലയം
എത്രയും വേഗം ആയുധം ഉപേക്ഷിക്കാനും മോദി ഗവണ്മെന്റിന്റെ 'കീഴടങ്ങൽ നയം' സ്വീകരിച്ച് മുഖ്യധാരയിലേക്ക് വരാനും നക്സലൈറ്റുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഭ്യർത്ഥിച്ചു
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ നിന്ന് ആധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി 22 കുപ്രസിദ്ധ നക്സലൈറ്റുകളെ കോബ്ര കമാൻഡോകളും ഛത്തീസ്ഗഢ് പോലീസും ചേർന്ന് വ്യത്യസ്ത ദൗത്യങ്ങളിലൂടെ അറസ്റ്റ് ചെയ്തു.
Posted On:
18 APR 2025 8:05PM by PIB Thiruvananthpuram
എത്രയും വേഗം ആയുധം ഉപേക്ഷിക്കാനും മോദി ഗവണ്മെന്റിന്റെ കീഴടങ്ങൽ നയം സ്വീകരിച്ച് മുഖ്യധാരയിലേക്ക് വരാനും നക്സലൈറ്റുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഭ്യർത്ഥിച്ചു.
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ നിന്ന് ആധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി 22 കുപ്രസിദ്ധ നക്സലൈറ്റുകളെ കോബ്ര കമാൻഡോകളും ഛത്തീസ്ഗഢ് പോലീസും ചേർന്ന് വ്യത്യസ്ത ദൗത്യങ്ങളിലൂടെ അറസ്റ്റ് ചെയ്തതായി ശ്രീ അമിത് ഷാ 'എക്സ്' പോസ്റ്റിൽ കുറിച്ചു. സുക്മയിലെ ബദെസെത്തി പഞ്ചായത്തിൾ നിന്നും 11 നക്സലൈറ്റുകൾ കീഴടങ്ങിയതായും, ഇതോടെ ഈ പഞ്ചായത്ത് പൂർണ്ണമായും നക്സൽ രഹിതമായതായും അദ്ദേഹം പറഞ്ഞു.
എത്രയും വേഗം ആയുധം താഴെ വെച്ച് മോദി ഗവണ്മെന്റിന്റെ കീഴടങ്ങൽ നയം സ്വീകരിച്ച് മുഖ്യധാരയിൽ ചേരാൻ ഒളിച്ചിരിക്കുന്ന നക്സലൈറ്റുകളോട് ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു. "നക്സലിസത്തിന്റെ വിപത്തിൽ നിന്ന് രാജ്യത്തെ, 2026 മാർച്ച് 31 ന് മുമ്പ് മോചിപ്പിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്" അദ്ദേഹം പറഞ്ഞു
"സുക്മയിൽ 22 നക്സലൈറ്റുകൾ കൂടി കീഴടങ്ങിയതോടെ കീഴടങ്ങിയ നക്സലൈറ്റുകളുടെ ആകെ എണ്ണം 33 ആയതായി ശ്രീ അമിത് ഷാ പറഞ്ഞു. നക്സൽ മുക്ത ഭാരതം പദ്ധതിയുടെ ഈ വിജയത്തിന് സുരക്ഷാ സേനാംഗങ്ങളെയും ഛത്തീസ്ഗഡ് പോലീസിനെയും ഞാൻ അഭിനന്ദിക്കുന്നു."
******************
(Release ID: 2122798)
Visitor Counter : 41