ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 1.5 ശതമാനത്തിലും താഴ്‌ന്നു
Posted On:
31 OCT 2020 11:24AM by PIB Thiruvananthpuram
മഹാമാരിക്കെതിരായ ആഗോളതലത്തിലുള്ള യോജിച്ച പോരാട്ടത്തിൽ ഇന്ത്യ നിർണായക വിജയം കൈവരിച്ചു. കോവിഡ് മരണനിരക്ക് (സിഎഫ്ആർ) 1.5 ശതമാനത്തിലും താഴ്ന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഈ ഇടിവിൽ മരണനിരക്ക് ഇന്ന് 1.49 ശതമാനം ആയി. ഇന്ത്യയിലെ മരണവും പത്തു ലക്ഷത്തിൽ 88 എന്ന താഴ്ന്ന നിലയിലാണ്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ മരണ നിരക്കുകൾ ഉള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണങ്ങളിൽ 65 ശതമാനവും രേഖപ്പെടുത്തുന്നത് 5 സംസ്ഥാനങ്ങളിൽ മാത്രമാണ്. ആകെ മരണങ്ങളിൽ 36 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,454 പേർ രോഗമുക്‌തരായി. 48,268 പേർ പുതിയ രോഗമുക്തരാണ്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 74 ലക്ഷം (7,432,829) കവിഞ്ഞു. ദേശീയ രോഗമുക്‌തി നിരക്ക് 91.34 ശതമാനമാണ്. നിലവിൽ രോഗം സജീവമായിട്ടുള്ളവർ രാജ്യത്തെ ആകെ പോസിറ്റീവ് രോഗികളുടെ 7.16 ശതമാനം മാത്രമാണ്‐ 5,82,649. തുടർച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തിൽ താഴെയാണ്.


രോഗമുക്‌തരായ പുതിയ രോഗികളിൽ 79 ശതമാനവും 10 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഒറ്റദിവസത്തെ രോഗമുക്‌തി കർണാടകത്തിലും മഹാരാഷ്ട്രയിലും 8,000ത്തിലധികമാണ്. കേരളത്തിൽ 7,000 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,268 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. മഹാരാഷ്‌ട്രയിലും കേരളത്തിലും 6,000 വീതം പുതുതായി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ 5,000 പേരാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 83 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളിൽ 23 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ് (127 മരണം).

***
(Release ID: 1669081)
Visitor Counter : 205
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu