പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ജൂലൈ 26ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0

Posted On: 26 JUL 2020 11:39AM by PIB Thiruvananthpuram


(പതിനാലാം ലക്കം)  

പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഇന്ന് ജൂലൈ 26 ആണ്. ഇന്നത്തെ ദിവസം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് കാര്‍ഗില്‍ വിജയ ദിവസം ആണ്.  21 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ ദിവസമാണ് കാര്‍ഗിലില്‍ നടന്ന യുദ്ധത്തില്‍ നമ്മുടെ സൈന്യം ഭാരതത്തിന്റെ വിജയക്കൊടി പാറിച്ചത്. സുഹൃത്തുക്കളേ, കാര്‍ഗിലിലെ യുദ്ധം നടന്ന ചുറ്റുപാട് ഭാരതത്തിന് ഒരിക്കലും മറക്കാനാവില്ല. പാകിസ്ഥാന്‍ വലിയ വലിയ മനക്കോട്ടകള്‍ കെട്ടിയാണ് ഭാരതത്തിന്റെ മണ്ണ് പിടിച്ചെടുക്കാനും അവരുടെ രാജ്യത്തു നടന്ന ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനുമായി ഈ ദുസ്സാഹസം കാട്ടിയത്. ഭാരതം അപ്പോള്‍ പാകിസ്താനുമായി നല്ല ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. എങ്കിലും പറഞ്ഞു കേട്ടിട്ടില്ലേ,
ബയരൂ അകാരണ് സബ കാഹൂ സോം. ജോ കര്‍ ഹിത് അന്ഹിത് താഹൂ സോം.
എല്ലാവരുമായി ഒരു കാര്യവുമില്ലാതെ ശത്രുതയുണ്ടാക്കുകയെന്നത് ദുഷ്ടന്മാരുടെ സ്വഭാവം തന്നെയാണ് എന്ന്.
ഇങ്ങനെ സ്വഭാവമുള്ള ആളുകള്‍, മറ്റുള്ളവര്‍ ചെയ്യുന്ന നന്മയിലും ദോഷമേ കാണൂ. അതുകൊണ്ട് ഭാരതത്തിന്റെ മൈത്രിക്കു മറുപടിയായി പാകിസ്താന്‍ പിന്നില്‍ നിന്നു കുത്താനുള്ള ശ്രമമാണു നടത്തിയത്. എന്നാല്‍  ഭാരതത്തിന്റെ വീരസൈനികര്‍ വീരപരാക്രമം കാട്ടി. ഭാരതം പ്രകടിപ്പിച്ച ശക്തി, ലോകം മുഴുവന്‍ കണ്ടു. ഉയര്‍ന്ന പര്‍വ്വതമുകളിലിരുന്ന ശത്രുക്കളെയും താഴെ നിന്നു പോരാടുന്ന നമ്മുടെ സൈനികരെയും നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാവുന്നതാണ്. നമ്മുടെ ധീരജവാന്മാരുടെ വീര്യം കാരണം പര്‍വ്വതത്തിന്റെ ഉയരമല്ല വിജയിച്ചത്; ഭാരത സൈന്യത്തിന്റെ ഉയര്‍ന്ന ഉത്സാഹവും യഥാര്‍ഥ ധീരതയുമാണ് വിജയിച്ചത്. സുഹൃത്തുക്കളേ ആ സമയത്ത് എനിക്കും കാര്‍ഗിലില്‍ പോകാനും നമ്മുടെ ജവാന്മാരുടെ ധീരത നേരിട്ടു കാണാനുമുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. ആ ദിനങ്ങള്‍  എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്. ഇന്ന് രാജ്യമെങ്ങും ജനങ്ങള്‍ കാര്‍ഗില്‍ വിജയദിസം ഓര്‍ക്കുന്നുവെന്ന് ഞാന്‍ കാണുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ #courageinkargil  എന്ന  ഒരു ഹാഷ്ടാഗില്‍ ആളുകള്‍ തങ്ങളുടെ വീരന്മാരെ നമിക്കുന്നു, ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ഞാനിന്ന് എല്ലാ ജനങ്ങള്‍ക്കും വേണ്ടി നമ്മുടെ വീര ജവാന്മാര്‍ക്കൊപ്പം, മാതൃഭൂമിയുടെ യഥാര്‍ഥ പുത്രന്മാര്‍ക്കു ജന്മം നല്കിയ ആ വീരപ്രസുക്കളായ അമ്മമാരെയും നമിക്കുന്നു. എനിക്ക് രാജ്യത്തെ യുവാക്കളോട് അഭ്യര്‍ഥിക്കാനുള്ളത് ഇന്ന് ദിവസം മുഴുവന്‍ കാര്‍ഗില്‍ വിജയവുമായി ബന്ധപ്പെട്ട നമ്മുടെ ജവാന്മാരുടെ കഥകള്‍, വീരമാതാക്കളുടെ ത്യാഗത്തെക്കുറിച്ച് പരസ്പരം പറയണം, ഷെയര്‍ ചെയ്യണം. ഞാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുന്നു, ഇന്ന്  www.gallantryawards.gov.in എന്ന വൈബ്‌സൈറ്റ് നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം. അവിടെ നിന്ന് നിങ്ങള്‍ക്ക് നമ്മുടെ വീര പരമാക്രമികളായ യോദ്ധാക്കളെക്കുറിച്ച്, അവരുടെ പരാക്രമങ്ങളെക്കുറിച്ച്, വളരെയധികം അറിവുകള്‍ കിട്ടും. ആ അറിവുകളെക്കുറിച്ച് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അതവര്‍ക്കും പ്രേരണയ്ക്കു കാരണമാകും. നിങ്ങള്‍ തീര്‍ച്ചയായും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. വീണ്ടും വീണ്ടും സന്ദര്‍ശിക്കണം എന്നാണ് ഞാന്‍ പറയുക.
സഹൃത്തുക്കളേ, കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്ത് അടല്‍ജി ചുവപ്പു കോട്ടയില്‍ നിന്ന് പറഞ്ഞത് ഇന്നും നമുക്കേവര്‍ക്കും സന്ദര്‍ഭോചിതമെന്നു കാണാം. അടല്‍ജി അന്ന് രാജ്യത്തെ ഗാന്ധിജിയുടെ ഒരു മന്ത്രം ഓര്‍മ്മിപ്പിച്ചു. എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുവന്നാല്‍, അപ്പോള്‍ എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്ന് സന്ദേഹം തോന്നിയാല്‍ ഉടനെ ഭാരതത്തിലെ ഏറ്റവും ദരിദ്രനും നിസ്സഹായനുമായ വ്യക്തിയെക്കുറിച്ച് ചിന്തിക്കണം എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞ ഉപദേശം. താന്‍ ചെയ്യാന്‍ പോകുന്നത് ആ വ്യക്തിക്കു ഗുണകരമാകുമോ ഇല്ലയോ എന്നാണ് ചിന്തിക്കേണ്ടത്. ഗാന്ധിജിയുടെ ഈ അഭിപ്രായത്തിനപ്പുറം കടന്ന് അടല്‍ജി പറഞ്ഞു, കാര്‍ഗില്‍ യുദ്ധം നമുക്ക് മറ്റൊരു മന്ത്രം തന്നിരിക്കുന്നു. അതാണ് ഏതെങ്കിലും മഹത്തായ തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ ഈ ചുവടുവയ്പ്പ് ദുര്‍ഗ്ഗമങ്ങളായ പര്‍വ്വതങ്ങളില്‍ തങ്ങളുടെ പ്രാണന്‍ ബലിയര്‍പ്പിച്ച ആ സൈനികന്റെ അഭിമാനത്തിനു നിരക്കുന്നതാണോ എന്നു ചിന്തിക്കണം. വരൂ, അടല്‍ജിയുടെ സ്വരത്തില്‍തന്നെ അദ്ദേഹത്തിന്റെ ഈ വികാരം നമുക്കു കേള്‍ക്കാം. മനസ്സിലാക്കാം. അത് ഉള്‍ക്കൊള്ളേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
പരിഭാഷ - മഹാത്മാഗാന്ധി നമുക്ക് ഒരു മന്ത്രോപദേശം തന്നുവെന്ന് നമുക്കോര്‍മ്മയുണ്ട്. അദ്ദേഹം പറഞ്ഞു,  എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുവരുമ്പോള്‍ എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല എന്ന് സന്ദേഹം തോന്നിയാല്‍ അപ്പോള്‍ ഭാരതത്തിലെ ഏറ്റവും ദരിദ്രനും നിസ്സഹായനുമായ വ്യക്തിയ്ക്ക് നന്മയുണ്ടാകുമോ എന്ന് ചിന്തിക്കണം. കാര്‍ഗില്‍ യുദ്ധം നമുക്ക് മറ്റൊരു മന്ത്രം തന്നിരിക്കുന്നു - ഏതെങ്കിലും മഹത്തായ തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ ഈ ചുവടുവയ്പ്പ് ദുര്‍ഗ്ഗമങ്ങളായ പര്‍വ്വതങ്ങളില്‍ തങ്ങളുടെ പ്രാണന്‍ ബലിയര്‍പ്പിച്ച ആ സൈനികന്റെ അഭിമാനത്തിനു നിരക്കുന്നതാണോ എന്നു ചിന്തിക്കണം.
സുഹൃത്തുക്കളേ, യുദ്ധത്തിന്റെ ചുറ്റുപാടുകളില്‍, നാം പറയുന്നതും ചെയ്യുന്നതും നമ്മുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന സൈനികന്റെ മനോബലത്തില്‍, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മനോബലത്തില്‍ വളരെ സ്വാധീനം ചെലുത്തുന്നു. ഇത് നാം മറക്കരുത്. അതുകൊണ്ട് നമ്മുടെ പ്രവൃത്തികളും, നമ്മുടെ പെരുമാറ്റങ്ങളും, നമ്മുടെ വാക്കുകളും, നമ്മുടെ അഭിപ്രായങ്ങളും, നമ്മുടെ മാന്യതയും നമ്മുടെ ലക്ഷ്യവും എല്ലാം നാം ചെയ്യുന്നതും പറയുന്നതും വഴി ആ സൈനികരുടെ മനോബലം വര്‍ധിപ്പിക്കുന്നതും, അയാളുടെ അഭിമാനം വര്‍ധിക്കുന്നതുമാണോ എന്ന ഉരകല്ലില്‍ മാറ്റുരയ്ക്കപ്പെട്ടതായിരിക്കണം. രാഷ്ട്രം സര്‍വ്വോപരി എന്ന മന്ത്രവുമായി, ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കപ്പെട്ട ദേശവാസികള്‍ നമ്മുടെ സൈനികരുടെ ശക്തി ആയിരം ഇരട്ടി വര്‍ധിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലില്ലേ - സംഘേ ശക്തി കലൗ യുഗേ.. എന്ന്.
ചിലപ്പോഴൊക്കെ നാം ഇതു മനസ്സിലാക്കാതെ സമൂഹ്യമാധ്യമത്തില്‍ നമ്മുടെ രാജ്യത്തിനു വളരെ ദോഷകരമായ ചിലതൊക്കെ പ്രോത്സാഹിപ്പിക്കുന്നു. ഈ ചെയ്യുന്നത് തെറ്റാണെന്നറിയാം. ഇക്കാലത്ത് യുദ്ധം കേവലം അതിര്‍ത്തിയില്‍ മാത്രമല്ല നടക്കുന്നത്. എല്ലാ ജനങ്ങളും തങ്ങളുടേതായ പങ്ക് എന്താണെന്നു നിശ്ചയിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ പങ്ക് രാജ്യത്തിന്റെ അതിര്‍ത്തിയില്‍, ദുര്‍ഗ്ഗമങ്ങളായ ചുറ്റുപാടുകളില്‍ പോരാടുന്ന സൈനികരെ ഓര്‍ത്തുകൊണ്ട് നിശ്ചയിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ ചില മാസങ്ങളായി രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് കൊറോണയെ നേരിട്ടതില്‍ നിന്ന് പല ആശങ്കകളും തെറ്റെന്നു തെളിയിക്കപ്പെട്ടു. ഇന്ന് നമ്മുടെ രാജ്യത്ത് രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. അതോടൊപ്പം നമ്മുടെ രാജ്യത്തെ കൊറോണ ബാധിച്ചുണ്ടാകുന്ന മരണനിരക്കും ലോകത്തെ മിക്കവാറും രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. തീര്‍ച്ചയായും ഒരു വ്യക്തിയെപ്പോലും നഷ്ടപ്പെടുന്നത് ദുഃഖകരം തന്നെയാണ്, എന്നാല്‍ ഭാരതം നമ്മുടെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും സുഹൃത്തുക്കളേ, കൊറോണയുടെ ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല. പല ഇടങ്ങളിലേക്കും അത് വളരെവേഗം പരക്കുകയാണ്. നമുക്ക് വളരെയധികം ജാഗരൂകരായിരിക്കേണ്ടതുണ്ട്. കൊറോണ തുടക്കത്തിലായിരുന്നതുപോലെ തന്നെ ഇപ്പോഴും അപകടകാരിയാണെന്ന് നാം ഓര്‍ക്കണം. അതുകൊണ്ട്  തികഞ്ഞ ജാഗരൂകത അനിവാര്യമാണ്. മുഖത്ത് മാസ്‌ക് അണിയുക, തൂവാല ഉപയോഗിക്കുക, രണ്ടു മീറ്റര്‍ അകലം പാലിക്കുക, ഇടവിട്ടിടവിട്ട് കൈ കഴുകുക - ഇതാണ് നമ്മെ കൊറോണയില്‍ നിന്ന് രക്ഷിക്കാനുതകുന്ന ആയുധം. ചിലപ്പോഴൊക്കെ നമുക്ക് മാസ്‌കുകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുഖത്തുനിന്ന് അതു മാറ്റണമെന്ന് മനസ്സ് പ്രേരിപ്പിച്ചേക്കാം. മാസ്‌ക് മാറ്റി, സംസാരം തുടങ്ങിപ്പോകുന്നു.  എപ്പോഴാണോ മാസ്‌ക് കൂടുതല്‍ ആവശ്യമായിരിക്കുന്നത് അപ്പോള്‍ അത് മുഖത്തുനിന്നു മാറ്റുന്നു. അത്തരം സമയങ്ങളില്‍, എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്, നിങ്ങള്‍ക്ക് മാസ്‌ക് കാരണം ബുദ്ധിമുട്ടു തോന്നാന്‍ തുടങ്ങിയാല്‍, താഴ്ത്തി വയ്ക്കാന്‍ മനസ്സ് പ്രേരിപ്പിച്ചാല്‍, മാസ്‌ക് അണിഞ്ഞുകൊണ്ട് മണിക്കൂറുകളോളം നിരന്തരം, നമ്മുടെ ജീവന്‍ കാക്കാന്‍ അധ്വാനിക്കുന്ന ആ ഡോക്ടര്‍മാരെ, നേഴ്‌സുമാരെ, ആരോഗ്യ പ്രവര്‍ത്തകരെ, കൊറോണ പോരാളികളെ, ഒരു നിമിഷത്തേക്ക് ഓര്‍ക്കൂ. എട്ട് - പത്ത് മണിക്കൂറുകളോളമാണ് അവര്‍ മാസ്‌ക് അണിഞ്ഞുകൊണ്ട് നില്‍ക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലേ? അല്പം അവരെക്കുറിച്ചു ചിന്തിക്കൂ. ഒരു പൗരനെന്ന നിലയില്‍ ഇതില്‍ അല്പവും അശ്രദ്ധ പുലര്‍ത്താന്‍ പാടില്ല, പുലര്‍ത്താന്‍ അനുവദിക്കരുത് എന്ന് നിങ്ങള്‍ക്കും തോന്നും. ഒരു വശത്ത് നമുക്ക് കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ തികഞ്ഞ ശ്രദ്ധയോടും ജാഗരൂകതയോടും കൂടി നയിക്കണം, മറുവശത്ത് കഠിനാധ്വാനത്തിലൂടെ, വ്യവസായം, തൊഴില്‍, പഠനം എന്താണെങ്കിലും, നാം നിര്‍വ്വഹിക്കുന്ന കര്‍ത്തവ്യത്തിനു ഗതിവേഗമേകേണ്ടതുണ്ട്, അതിനെയും പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. സുഹൃത്തുക്കളേ,  കൊറോണക്കാലത്ത് നമ്മുടെ ഗ്രാമീണ മേഖല രാജ്യത്തിനു മുഴുവന്‍ വഴികാട്ടുകയാണ്. ഗ്രാമങ്ങളില്‍ നിന്ന് അവിടത്തെ പൗരന്മാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും പല നല്ല ശ്രമങ്ങളും നമുക്ക് അറിയാനാകുന്നുണ്ട്. ജമ്മുവില്‍ ത്രേവാ എന്നു പേരുള്ള ഒരു ഗ്രാമപഞ്ചായത്തുണ്ട്. അവിടത്തെ സര്‍പഞ്ചാണ് ബല്‍വീര്‍ കൗര്‍ ജി. ബല്‍വീര്‍ കൗര്‍ജി തന്റെ പഞ്ചായത്തില്‍ 30 കിടക്കകളുള്ള ഒരു ക്വാറന്റൈന്‍ സെന്റര്‍ ഉണ്ടാക്കി. പഞ്ചായത്തിലേക്കുള്ള വഴിയില്‍ കുടിവെള്ളം നല്കാനുള്ള ഏര്‍പ്പാടുണ്ടാക്കി. ആളുകളുടെ കൈകള്‍ കഴുകാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇത്രമാത്രമല്ല, ഈ ബല്‍വീര്‍ കൗര്‍ജീ സ്വയം  സ്വന്തം തോളില്‍ സ്‌പ്രേ പമ്പ് തൂക്കി, വോളണ്ടിയര്‍മാരെയും കൂട്ടി, പഞ്ചായത്തിലും, അടുത്തുള്ള പ്രദേശങ്ങളിലുമെല്ലാം സാനിട്ടൈസേഷന്‍ വേല ചെയ്യുന്നു. ഇതുപോലെതന്നെ ഒരു കശ്മീരി മഹിളാ സര്‍പഞ്ചുണ്ട്. ഗാന്ദര്‍ബല്‍ എന്നയിടത്തെ ചൗംടലീവാറിലെ ജൈതൂനാ ബീഗം. ജൈതൂനാ ബീഗംജി തന്റെ പഞ്ചായത്ത് കൊറോണയ്‌ക്കെതിരെ പോരാടുമെന്നും അതോടൊപ്പം വല്ലതും സമ്പാദിക്കാനും അവസരമുണ്ടാക്കുമെന്നും നിശ്ചയിച്ചു. അവര്‍ ആളുകള്‍ക്ക് വിളവുകളുടെ വിത്തുകളും ആപ്പിള്‍ തൈകളും നല്കി. ആളുകള്‍ക്ക് കൃഷിചെയ്യാനോ തോട്ടമുണ്ടാക്കാനോ ബുദ്ധിമുട്ടുണ്ടാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. സുഹൃത്തുക്കളേ, കശ്മീരില്‍ നിന്നുള്ള പ്രേരണപ്രദമായ മറ്റൊരു സംഭവത്തെക്കുറിച്ചു കൂടി പറയാം. ഇവിടെ അനന്തനാഗില്‍ മുനിസിപ്പല്‍ അധ്യക്ഷനുണ്ട് - ശ്രീമന്‍ മോഹമ്മദ് ഇക്ബാല്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്ഥലത്ത് സാനിട്ടൈസേഷന് സ്‌പ്രേയര്‍ വേണമായിരുന്നു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ മെഷീന്‍ അടുത്ത നഗരത്തില്‍ നിന്ന് കൊണ്ടുവരേണ്ടി വരും എന്നു മനസ്സിലായി. വില എട്ടുലക്ഷം വേണമെന്നും മനസ്സിലായി. അപ്പോള്‍ ശ്രീമാന്‍ ഇക്ബാല്‍ജി സ്വയം അധ്വാനിച്ച് സ്വയം സ്‌പ്രേയര്‍ മെഷീന്‍ ഉണ്ടാക്കി... അതും വെറും അമ്പതിനായിരം രൂപാ ചിലവില്‍. ഇതുപോലെ എത്രയോ ഉദാഹരണങ്ങളുണ്ട്. രാജ്യമെങ്ങും ഓരോരോ ഭാഗത്തുനിന്നും ഇതുപോലുള്ള പല സംഭവങ്ങളെക്കുറിച്ചും ദിവസേന അറിയാനാകുന്നുണ്ട്. ഇവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. വെല്ലുവിളിയുണ്ടായെങ്കിലും ആളുകള്‍ അത്രതന്നെ ശക്തിയോടെ അതിനെ നേരിടുകയും ചെയ്തു.
പ്രിയപ്പെട്ട ജനങ്ങളേ, ശരിയായ വീക്ഷണത്തിലൂടെ, സകാരാത്മകമായ വീക്ഷണത്തിലൂടെ എപ്പോഴും ആപത്തിന്റെ സന്ദര്‍ഭങ്ങളില്‍, ആപത്തിനെ വികസനത്തിലേക്കു മാറ്റാന്‍ വളരെ സഹായങ്ങള്‍ ലഭിക്കും. ഇപ്പോള്‍ ഈ കൊറോണയുടെ സന്ദര്‍ഭത്തില്‍ നമ്മുടെ രാജ്യത്തെ യുവാക്കളും സ്ത്രീകളും തങ്ങളുടെ കഴിവും നൈപുണ്യവും കൊണ്ട് ചില പുതിയ പ്രയോഗങ്ങള്‍ക്ക് തുടക്കമിടുന്നു. ബിഹാറിലെ പല സ്ത്രീ സ്വാശ്രയസംഘങ്ങളും മധുബനി ചിത്രകലയോടുകൂടിയ മാസ്‌ക് ഉണ്ടാക്കാന്‍ തുടങ്ങി. നോക്കിയിരിക്കെ ഇത് വളരെയധികം പ്രചാരമുള്ളതായി. ഈ മധുബനി മാസ്‌ക് ഒരു തരത്തില്‍ സ്വന്തം പാരമ്പര്യത്തിന് പ്രചാരമേകുന്നു, ആളുകള്‍ക്ക് ആരോഗ്യത്തിനൊപ്പം തൊഴിലും ലഭ്യമാക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ മുള വളരെ ഉണ്ടാകുന്നു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. ഇന്ന് ഇതേ മുളകൊണ്ട് ത്രിപുര, മണിപ്പൂര്‍, അസം എന്നിവിടങ്ങളില്‍ കൈത്തൊഴിലുകാര്‍ നല്ല ഗുണനിലവാരമുള്ള കുടിവെള്ള കുപ്പി, ടിഫിന്‍ ബോക്‌സ് എന്നിവയൊക്കെ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. മുളകൊണ്ട്.. നിങ്ങള്‍ ഇതിന്റെ ഗുണനിലവാരം പരിശോധിച്ചാല്‍  മുളയുടെ കുപ്പിപോലും ഇത്ര മനോഹരമാകാം എന്ന് നിങ്ങള്‍ വിശ്വസിക്കില്ല. ഇത് പരിസ്ഥിതി സൗഹൃദപരവുമാണ്. ഇവയുണ്ടാക്കുമ്പോള്‍ മുള ആദ്യം വേപ്പ്, മറ്റ് ഔഷധച്ചെടികള്‍ എന്നിവയ്‌ക്കൊപ്പം തിളപ്പിക്കുന്നു. അതിലൂടെ അതിന് ഔഷധഗുണം ലഭ്യമാകുന്നു.
ചെറിയ ചെറിയ പ്രാദേശിക ഉത്പന്നങ്ങളിലൂടെ എങ്ങനെയാണ് വലിയ നേട്ടം സാധിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണം ഝാര്‍ഖണ്ഡില്‍ നിന്നും ലഭിക്കുന്നു. ഝാര്‍ഖണ്ഡിലെ ബിശുന്‍പുര്‍ എന്ന സ്ഥലത്ത് ഈയിടെ 30 ലധികം കൂട്ടങ്ങള്‍ ചേര്‍ന്ന് ഇഞ്ചിപ്പുല്ല് (ലമണ്‍ഗ്രാസ്) കൃഷി ചെയ്യുന്നു. ഇത് നാലുമാസം കൊണ്ട് പാകത്തിനു വളരുന്നു. ഇതിന്റെ എണ്ണ വിപണിയില്‍ നല്ല വിലയില്‍ വില്‍ക്കപ്പെടുന്നു. ഇതിന് ഇക്കാലത്ത് വളരെ ആവശ്യക്കാരുണ്ട്.
ഞാന്‍ രാജ്യത്തെ രണ്ടു ഭാഗങ്ങളിലെ കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. രണ്ടും പരസ്പരം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ്. തങ്ങളേതായ രീതിയില്‍ ഭാരതത്തെ സ്വാശ്രയത്തിലെത്തിക്കാന്‍ വേറിട്ട ചിലതു ചെയ്യുന്ന ഇടങ്ങളുമാണ്. ഒന്ന് ലഡാഖ്. രണ്ടാമത്തേത് കച്ഛ്. ലേഹ്, ലഡാഖ് എന്നിവയുടെ പേരുകള്‍ കേട്ടാലുടന്‍ മനോഹരങ്ങളായ താഴ്‌വരകള്‍, ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഇവയുടെ ദൃശ്യങ്ങള്‍ നമ്മുടെ മുന്നില്‍ വരുന്നു. മന്ദമാരുതന്റെ തലോടല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതേസമയം കച്ഛിനെക്കുറിച്ചു പറഞ്ഞാല്‍ മരുഭൂമി, നീണ്ടു നീണ്ടു കിടക്കുന്ന മണല്‍പ്പരപ്പ്, ഒരു ചെടിയോ മരമോ കണ്ണില്‍ പെടാത്ത ഇടം ഒക്കെ നമ്മുടെ മുന്നില്‍ വരും. ലഡാഖില്‍ ഒരു വിശേഷപ്പെട്ട പഴമുണ്ട് അതിന്റെ പേരാണ് ചൂലീ അല്ലെങ്കില്‍ ആപ്രിക്കോട്ട്.. ഖുബാനി എന്നും പറയും. ഈ വിളവ് ഈ പ്രദേശത്തിന്റെ സാമ്പത്തികനില തന്നെ മാറ്റാന്‍ കഴിവുള്ളതാണ്.  എന്നാല്‍ ഖേദകരമെന്നു പറയട്ടെ വിതരണ ശൃംഖലയുടെ അഭാവം, കാലാവസ്ഥയുടെ പ്രഹരം തുടങ്ങിയ പല വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. ഇത് വളരെ കുറച്ചേ നശിക്കാവൂ എന്ന ലക്ഷ്യത്തോടെ ഈയിടെ ഒരു പുതിയ കണ്ടുപിടുത്തം നടപ്പിലാക്കുന്നു.. ഒരു ഇരട്ട പരിപാടി. അതിന്റെ പേരാണ്, സോളാര്‍ ആപ്രിക്കോട് ഡ്രയര്‍ ആന്റ് സ്‌പേസ് ഹീറ്റര്‍. ഇത് ആപ്രിക്കേട്ട് പോലുള്ള മറ്റു വിളവുകളും ആവശ്യത്തിനനുസരിച്ച് ഉണക്കുന്നു, അതു തികച്ചും ശുദ്ധമായ രീതിയില്‍. നേരത്തേ, ആപ്രിക്കോട്ട് വയലിനടുത്ത് ഉണക്കിയിരുന്നപ്പോള്‍, വളരെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു, അതോടൊപ്പം പൊടിയും മഴയും പഴങ്ങളുടെ ഗുണനിലവാരത്തെ സ്വാധീനിച്ചിരുന്നു. മറുവശത്ത് ഈയിടെ കച്ഛിലെ കര്‍ഷകര്‍ ഡ്രാഗണ്‍ ഫ്രൂട്‌സ് ന്റെ കൃഷി നടത്താന്‍ വളരെ അഭിനന്ദനാര്‍ഹമായ ശ്രമം നടത്തുന്നു. പലര്‍ക്കും കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. കച്ഛില്‍ ഡ്രാഗണ്‍ ഫ്രൂട്ടോ...! എന്നാല്‍ അവിടെ പല കര്‍ഷകരും ഇന്നത് കൃഷി ചെയ്യുന്നു. പഴത്തിന്റെ ഗുണനിലവാരവും കുറഞ്ഞ ഭൂമിയില്‍ കൂടുതല്‍ ഉത്പാദനവും ലക്ഷ്യമിട്ട് പല നൂതനവിദ്യകളും പ്രയോഗിക്കുന്നു. എനിക്കറിയാന്‍ കഴിഞ്ഞത് ഡ്രാഗണ്‍ ഫ്രൂട്‌സിന്റെ ആവശ്യക്കാര്‍ നിരന്തരം വര്‍ധച്ചുവരുന്നു എന്നാണ്. വിശേഷിച്ചും പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ വര്‍ധനവുണ്ട്. കച്ഛിലെ കര്‍ഷകരുടെ ദൃഢനിശ്ചയം കാരണം രാജ്യത്തേക്ക് ഡ്രാഗണ്‍ ഫ്രൂട്‌സ് ഇറക്കുമതി ചെയ്യേണ്ടി വരാതിരിക്കട്ടെ... ഇതാണ് സ്വാശ്രയത്വം... ആത്മനിര്‍ഭരത!
സുഹൃത്തുക്കളേ, പുതിയതായി ചിലതു ചെയ്യാനാലോചിക്കുമ്പോള്‍ ഇന്നൊവേറ്റീവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പലപ്പോഴും ആരും ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍ നടപ്പാകുന്നു. ഉദാഹരണത്തിന് ബിഹാറിലെ ചില യുവാക്കളുടെ കാര്യം നോക്കൂ. ആദ്യമൊക്കെ സാധാരണ ജോലിയായിരുന്നു ചെയ്തിരുന്നത്. ഒരു ദിവസം അവര്‍ മുത്ത്, അതായത് പേള്‍ കൃഷി ചെയ്യാന്‍ തുടങ്ങാം എന്നു തീരുമാനിക്കുന്നു. അവരുടെ പ്രദേശത്ത് ആളുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ അറിവുണ്ടായിരുന്നില്ല. എങ്കിലും ഇവര്‍ ആദ്യം വിവരങ്ങളെല്ലാം സമ്പാദിച്ചു... ജയ്പൂരിലും ഭവനേശ്വരിലും പോയി പരിശീലനം നേടി, സ്വന്തം ഗ്രാമത്തില്‍ത്തന്നെ മുത്തിന്റെ കൃഷി ആരംഭിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ അവര്‍ മുസഫര്‍പൂര്‍, ബേഗുസരായ്, പട്‌ന എന്നിവിടങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവാസി തൊഴിലാളികള്‍ക്ക് പരിശീലനം നല്കാന്‍ ആരംഭിച്ചിരിക്കുന്നു. എത്രയോ പേര്‍ക്കാണ് ഇവര്‍ സ്വാശ്രയത്വത്തിന്റെ പാത തുറന്നു കൊടുത്തത്!
സുഹൃത്തുക്കളേ, അടുത്തുതന്നെ രക്ഷാബന്ധന്റെ പുണ്യനാള്‍ എത്തുകയായി. പലരും പല സ്ഥാപനങ്ങളും ഇപ്രാവശ്യം രക്ഷാബന്ധനം വേറിട്ട രീതിയില്‍ ആഘോഷിക്കാനുള്ള അഭിപ്രായപ്രചരണം നടത്തുകയാണ് എന്നു കാണുന്നുണ്ട്.  പലരും ഇത് വോകല്‍ ഫോര്‍ ലോക്കല്‍, പ്രാദേശികത്തിനെ വാമൊഴിയുമായി ബന്ധിപ്പിക്കുന്നു.... കാര്യം ശരിയുമാണ്. നമ്മുടെ പുണ്യദിനങ്ങള്‍, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും വ്യക്തിയുടെ തന്നെ കച്ചവടം വര്‍ധിക്കാന്‍, അവന്റെയും പുണ്യദിനം സന്തോഷപ്രദമായിരിക്കാന്‍ ഇടയായാല്‍ ആ പുണ്യദിനത്തിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണ്. എല്ലാ ജനങ്ങള്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍.
സുഹൃത്തുക്കളേ, ആഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനമാണ്. ഭാരതത്തിന്റെ കൈത്തറി, നമ്മുടെ കരകൗശലം, നൂറുകണക്കിന് വര്‍ഷങ്ങളുടെ അഭിമാനകരമായ ചരിത്രം പേറുന്നവയാണ്. ഭാരതീയ കൈത്തറിയും ഭാരതീയ കരകൗശല ഉത്പന്നങ്ങളും കൂടുതല്‍ കൂടുതല്‍ നാം ഉപയോഗിക്കണം എന്നു മാത്രമല്ല, ഇതെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളോടു പറയുകയും വേണം. ഭാരതത്തിലെ കൈത്തറി, കരകൗശലവസ്തുക്കള്‍ എത്രത്തോളം സമ്പന്നമാണ്, എത്രത്തോളം വൈവിധ്യമാര്‍ന്നതാണ് എന്നത് ലോകം എ്രതത്തോളം അറിയുമോ, അത്രത്തോളം പ്രാദേശിക കരകൗശലക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും നേട്ടമുണ്ടാകും.
സുഹൃത്തുക്കളേ, വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കളേ, നമ്മുടെ രാജ്യം മാറുകയാണ്. എങ്ങനെ മാറുന്നു? എത്ര വേഗത്തിലാണ് മാറുന്നത്? എങ്ങനെയെല്ലാമുള്ള മേഖലകളിലാണ് മാറുന്നത്? ഒരു സകാരാത്മകമായ വീക്ഷണത്തോടെ നോക്കിയാല്‍ നാം സ്വയം ആശ്ചര്യപ്പെട്ടുപോകും. ഒരു സമയത്ത് കായിക മത്സരങ്ങള്‍ മുതല്‍ മറ്റെല്ലാ മേഖലകളിലും കൂടുതല്‍ ആളുകള്‍ വലിയ വലിയ നഗരങ്ങളില്‍ നിന്ന് പങ്കെടുത്തിരുന്നു. അല്ലെങ്കില്‍ വലിയ വലിയ കുടുംബങ്ങളില്‍ നിന്നോ, അതുമല്ലെങ്കില്‍ പേരുകേട്ട് സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ ആയിരുന്നു. ഇപ്പോള്‍ രാജ്യം മാറുകയാണ്. ഗ്രാമങ്ങളില്‍ നിന്ന്, ചെറു നഗരങ്ങളില്‍ നിന്ന്, സാധാരണ കുടുംബങ്ങളില്‍ നിന്ന് നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുന്നുണ്ട്. വിജയത്തിന്റെ പുതിയ ശിഖരങ്ങള്‍ ചുംബിക്കുന്നു. ഇവര്‍ വിഷമപരിതഃസ്ഥിതയില്‍ പോലും പുതിയ പുതിയ സ്വപ്നങ്ങള്‍ വച്ചുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ബോര്‍ഡ് പരീക്ഷകളുടെ റിസല്‍ട്ട് വന്നപ്പോള്‍ ഇങ്ങനെതന്നെ ചിലതു കാണാനായി. ഇന്ന് മന്‍കീ ബാത് ല്‍ അങ്ങനെയുള്ള ചില പ്രതിഭാശാലികളായ കുട്ടികളുമായി സംസാരിക്കാം. അങ്ങനെ പ്രതിഭാശാലിയായ ഒരു കുട്ടിയാണ് കൃത്തികാ നാന്ദല്‍. കൃത്തികാജി ഹരിയാണയിലെ പാനിപത്തില്‍ നിന്നാണ്. -

മോദീജി -ഹലോ കൃതികാജീ നമസ്‌തെ
കൃതികാ - നമസ്‌തെ സര്‍
മോദീജി - ഇത്ര നല്ല പരിണാമത്തിന് താങ്കള്‍ക്ക് വളരെയധികം ആശംസകള്‍
കൃതികാ - നന്ദി സര്‍
മോദീജി - ഈ ദിവസങ്ങളില്‍ ടെലഫോണ്‍ എടുത്തെടുത്ത് കുട്ടി തളര്‍ന്നു കാണും. വളരെയധികം    ആള്‍ക്കാരുടെ ഫോണ്‍ വന്നു കാണും.
കൃതികാ - അതെ സര്‍
മോദിജി - അഭിനന്ദിക്കുന്നവര്‍ നിങ്ങളെ അറിയുന്നവര്‍ എന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടാകും. കുട്ടിക്ക്  എന്തു തോന്നുന്നു.
കൃതികാ - വളരെ സന്തോഷം തോന്നുന്നു. മാതാപിതാക്കളെ അഭിമാനപൂരിതമാക്കുതിനോടൊപ്പം സ്വയവും നല്ല അഭിമാനം തോന്നുന്നു.
മോദിജി - ശരി ഇനി പറയൂ കുട്ടിയുടെ ഏറ്റവും വലിയ പ്രേരണ ആരായിരുന്നു.
കൃതികാ - സര്‍ എന്റെ ഏറ്റവും വലിയ പ്രേരണ എന്റെ അമ്മയാണ്.
മോദിജി - സബാഷ്  താങ്കള്‍ അമ്മയില്‍ നിന്ന് എന്താണ് പഠിച്ചുകൊണ്ടിരിക്കുന്നത്
കൃതികാ - സര്‍, അവര്‍ ജീവിതത്തില്‍ വളരെയധികം പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നാലും അവര്‍ വളരെയധികം  ധൈര്യവും ഉറപ്പും ഉള്ളവളാണ്. സര്‍ അവരെ കാണുമ്പോള്‍ത്തന്നെ എനിക്കും അവരെപ്പോലെ ആകാനുള്ള പ്രേരണ ലഭിക്കുന്നു.
മോദിജി - അമ്മ ഏതുവരെ പഠിച്ചു.
കൃതികാ - സര്‍ അവര്‍ ബിഎ പാസ്സായിട്ടുണ്ട്
മോദിജി -  ബിഎ പാസ്സായി അല്ലേ?
കൃതികാ - അതെ സര്‍
മോദിജി - സബാഷ് അപ്പോള്‍ അമ്മ നിങ്ങളെ പഠിപ്പിക്കുന്നുമുണ്ടാവും
കൃതികാ - അതെ സര്‍  പഠിപ്പിക്കുന്നുണ്ട്, ലോകകാര്യങ്ങളെക്കുറിച്ച് ഓരോന്നും പറഞ്ഞുതരും.
മോദിജി - അമ്മ വഴക്കും പറയുന്നുമുണ്ടാവും
കൃതികാ - അതെ സര്‍ വഴക്കു പറയുന്നുമുണ്ട്.
മോദിജി - ശരി കുട്ടീ,  ഇനി നിങ്ങള്‍ എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നത്
കൃതികാ - സര്‍ ഞാന്‍ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു.
മോദിജി - വളരെ നന്നായി
കൃതികാ - എംബിബിഎസ്  
മോദിജി - ഡോക്ടര്‍ ആകുക ചെറിയ കാര്യമല്ല
കൃതികാ - അതെ സര്‍
മോദിജി - ഡിഗ്രി എടുക്കാന്‍ കഴിയും കാരണം നിങ്ങള്‍ വളരെ മിടുക്കിയാണ്. എന്നാല്‍ ഡോക്ടറുടെ ജീവിതം സമൂഹത്തിന് സമര്‍പ്പിക്കപ്പെട്ടതാണ്.
കൃതികാ - അതെ സര്‍
മോദിജി - ഡോക്ടര്‍ക്ക് രാത്രി സമാധാനമായി ഉറങ്ങാന്‍പോലും കഴിയില്ല. ചിലപ്പോള്‍ രോഗിയുടെ ഫോണ്‍ വരും, ആശുപത്രിയില്‍ നിന്ന് ഫോണ്‍ വരും, അപ്പോള്‍ ഓടേണ്ടിവരും. അതായത് ഒരു തരത്തില്‍ 24 - 7, 365 ദിവസം. ഡോക്ടറുടെ ജീവിതം ജനങ്ങളുടെ സേവനവുമായി ചേര്‍ന്നിരിക്കുന്നു.
കൃതികാ - അതെ സര്‍
മോദിജി - മറ്റ് അപകടങ്ങളുമുണ്ട്  എന്തെന്നാല്‍ ഇക്കാലത്ത് ഏതെല്ലാം രോഗങ്ങളാണെ് അറിയില്ല. അങ്ങനെ ഡോക്ടറുടെ മുന്നില്‍ വലിയ അപകടം ആണുള്ളത്.
കൃതികാ - അതെ സര്‍
മോദിജി - ശരി കൃതികാ, ഹരിയാന കളിയുടെ കാര്യത്തില്‍  രാജ്യം മുഴുവനും പ്രേരണയും പ്രോത്സാഹനവും തരുന്ന ഒരു പ്രദേശമാണ്
കൃതികാ - അതെ സര്‍
മോദിജി - അപ്പോള്‍ കുട്ടിയും ഏതെങ്കിലും കളികളില്‍ പങ്കെടുക്കുന്നുേണ്ടാ, ഏതെങ്കിലും കളികള്‍ കുട്ടിക്ക് ഇഷ്ടമാണോ
കൃതികാ - സര്‍ സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നു.
മോദിജി - നന്നായി നിങ്ങള്‍ക്ക് എത്ര പൊക്കമുണ്ട് നല്ല പൊക്കമുേണ്ടാ?
കൃതികാ - ഇല്ല സര്‍ അഞ്ചടി രണ്ടിഞ്ചാണ.്
മോദിജി - അതെയോ എന്നിട്ടും കുട്ടിക്ക് കളിയില്‍ താത്പര്യമോ?
കൃതികാ - സര്‍ അതു വെറും പാഷനാണ്. അതുകൊണ്ട് കളിക്കുന്നു
മോദിജി - നന്നായി ശരി, കൃതികാജീ. നിങ്ങളെ ഇത്തരത്തില്‍ യോഗ്യയാക്കിത്തീര്‍ത്തതിന് നിങ്ങള്‍ അമ്മയോട് എന്റെ നമസ്‌കാരം പറയുക. നിങ്ങള്‍ക്ക് ഒരു ജീവിതം ഉണ്ടാക്കിത്തന്നതിന്. നിങ്ങളുടെ അമ്മക്ക് നമസ്‌കാരം നിങ്ങള്‍ക്ക് വളരെയധികം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
കൃതികാ - നന്ദി സര്‍

വരൂ. ഇനി നമുക്ക് കേരളത്തിലെ എറണാകുളത്തേക്കു പോകാം. കേരളത്തിലെ യുവാവുമായി സംസാരിക്കാം.
മോദിജി - ഹലോ
വിനായക് - ഹലോ സര്‍ , നമസ്‌കാരം.
മോദിജി - വിനായകന് അഭിനന്ദനങ്ങള്‍
വിനായക് - താങ്ക്യൂ സര്‍
മോദിജി - സബാഷ് വിനായക് സബാഷ്
വിനായക് - താങ്ക്യൂ സര്‍
മോദിജി - ആവേശം എങ്ങനെയുണ്ട്.
വിനായക് - വലിയ ആവേശത്തിലാണ് സര്‍
മോദിജി - സ്‌പോര്‍ട്‌സില്‍ വല്ലതുമുേണ്ടാ.
വിനായക് - ബാഡ്മിന്റന്‍
മോദിജി - ബാഡ്മിന്റന്‍
വിനായക് - അതെ
മോദിജി - In school or you have any chance to take a training ?
വിനായക് - No, In school we have already get some training
മോദിജി - ങാഹാ
വിനായക് -  From our teachers
മോദിജി - ങാഹാ
വിനായക് - So that we get opportunity to participate outside
മോദിജി - Wow
വിനായക് - So that we get opportunity to participate outside
മോദിജി - Wow
വിനായക് - From the school itself
മോദിജി - How many states you have visited ?
വിനായക് - I have visited only Kerala and Tamilnadu
മോദിജി - Only Kerala and Tamilnadu,  
വിനായക് - yes
മോദിജി - So, would you like to visit Delhi ?
വിനായക് -  Yes Sir, now, I am applying in Delhi University for my Higher Studies.
മോദിജി - Wah, so you are coming to Delhi
വിനായക്  - yes sir.
മോദിജി -  tell me, do you have any message for fellow students who will give Board Exams in future
വിനായക് - hard work and proper time utilization  
മോദിജി - So perfect time management
വിനായക്  Yes, sir
മോദിജി. Vinayak, I would like to know your hobbies.
വിനായക് - ………Badminton and than rowing.
മോദിജി -  So, you are active on social media
വിനായക് - Not, we are not allowed to use any electronic items or gadgets in the school
മോദിജി-  So you are lucky
വിനായക് - Yes Sir,
മോദിജി - Well, Vinayak, congratulations again and wish you all the best.
വിനായക് - Thank you sir.

വരൂ. നമുക്ക് ഉത്തര്‍ പ്രദേശിലേക്കു പോകാം. ഉത്തര്‍ പ്രദേശിലെ അമരോഹയിലെ ശ്രീമാന്‍ ഉസ്മാന്‍ സൈഫീയുമായി സംസാരിക്കാം.
മോദിജി - ഹലോ ഉസ്മാന്‍, വളരെ വളരെ ആശംസകള്‍. കുന്നോളം ആശംസകള്‍
ഉസ്മാന്‍ - താങ്ക്യൂ സര്‍
മോദിജി - ശരി, ഉസ്മാന്‍ ഇതുപറയൂ.. പ്രതീക്ഷിച്ചതുപോലുള്ള റിസല്‍ട്ടാണോ അതോ കുറച്ചു കുറഞ്ഞുപോയോ?
ഉസ്മാന്‍ - ഇല്ല. ആഗ്രഹിച്ചതുതന്നെ കിട്ടി. എന്റെ പേരന്റ്‌സിനും വളരെ സന്തോഷമാണ്.
മോദിജി - ആഹാ... നല്ല കുടുംബം. സഹോദരനമുണ്ടല്ലോ... മിടുക്കനാണ്... വീട്ടില്‍ മോന്‍ മാത്രമേ മിടുക്കനായുള്ളോ?
ഉസ്മാന്‍ - ഞാനേയുള്ളൂ.. അനുജന്‍ അല്പം കുസൃതിയാണ്.
മോദിജി - അതെ.. അതെ.
ഉസ്മാന്‍ - എല്ലാവര്‍ക്കും എന്റെ കാര്യത്തില്‍ സന്തോഷമാണ്.
മോദിജി - കൊള്ളാം കൊള്ളാം. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉസ്മാന്റെ ഇഷ്ടവിഷയം ഏതായിരുന്നു?
ഉസ്മാന്‍ - മാത്തമാറ്റിക്‌സ്
മോദിജി - ആഹാ.. മാത്തമാറ്റിക്‌സില്‍ നേരത്തേ താത്പര്യമായിരുന്നോ? അതെങ്ങനെ? ഏതു ടീച്ചറാണ് ഉസ്മാന് പ്രേരണയായത്?
ഉസ്മാന്‍ - മാത്തമാറ്റിക്‌സിനു ഞങ്ങള്‍ക്കൊരു ടീച്ചറുണ്ട് രജത് സര്‍. അദ്ദേഹം നന്നായി പഠിപ്പിക്കും. അദ്ദേഹം എനിക്കു പ്രേരണയായി. മാത്തമാറ്റിക്‌സിന് എനിക്ക് തുടക്കം മുതല്‍ക്കേ നല്ല മാര്‍ക്കു കിട്ടുമായിരുന്നു. അത് വളരെ ഇന്ററസ്റ്റിംഗ് സബ്ജക്ടാണ്.
മോദിജി - അതെ..അതെ..
ഉസ്മാന്‍ -എത്രയധികം കണക്കുചെയ്യുന്നോ അതനുസരിച്ച് ഇന്ററസ്റ്റ് വരും. അതുകൊണ്ട് എന്റെ ഫേവറിറ്റ് വിഷയമാണ്.
മോദി ജി - ആതെ അതെ... ഓണ്‍ലൈന്‍ വേദിക് മാത്തമാറ്റിക്‌സ് ക്ലാസ് നടക്കുന്നുവെന്ന് അറിയാമോ?
ഉസ്മാന്‍ - ഉവ്വ് സര്‍
മോദി ജി - എപ്പോഴെങ്കിലും ശ്രമിച്ചിട്ടുേണ്ടാ.
ഉസ്മാന്‍ - ഇല്ല സര്‍. ഇതുവരെ നോക്കിയില്ല.
മോദി ജി - നോക്കൂ. ശ്രമിച്ചുനോക്കിയാല്‍ മനസ്സിലാകും കമ്പ്യൂട്ടറിന്റെ വേഗതയില്‍ കണക്കു ചെയ്യാമെന്ന്. താങ്കള്‍ മാജിക്കുകാരനാണെന്നു തോന്നിപ്പോകും. വളരെ ലളിതമായ ടെക്‌നിക്കുകളാണ്. ഓണ്‍ലൈനായും പഠിക്കാം.
ഉസ്മാന്‍  - ഉവ്വ് സര്‍.
മോദി ജി - മാത്തമാറ്റിക്‌സില്‍ ഉസ്മാന് താത്പര്യമുള്ളതുകൊണ്ട് പല പുതിയ പുതിയ കാര്യങ്ങളും അവതരിപ്പിക്കാനും ഉസ്മാന് സാധിക്കും.
ഉസ്മാന്‍ - ഉവ്വ് സര്‍
മോദി ജി - ശരി, ഉസ്മാന്‍ .. വെറുതെയുള്ള സമയത്ത് എന്തു ചെയ്യുന്നു?
ഉസ്മാന്‍ - സമയമുള്ളപ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതും.. എഴുത്തിന്റെ കാര്യത്തിലും എനിക്ക് വളരെ താത്പര്യമുണ്ട്.
മോദി ജി - ആഹാ അതുകൊള്ളാം. അതായത് മാത്തമാറ്റിക്‌സിലും താത്പര്യമുണ്ട് സാഹത്യത്തിലുമുണ്ട്.
ഉസ്മാന്‍ - അതെ സര്‍.
മോദി ജി - എന്താണെഴുതാറ്? കവിതകളെഴുതുമോ?
ഉസ്മാന്‍ - കറന്റ് അഫയഴ്‌സുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വിഷയങ്ങളെക്കുറിച്ചെഴുതും.
മോദിജി - കൊള്ളാം..
ഉസ്മാന്‍ - പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു. ജിഎസ്ടി പോലെയും നോട്ടു നിരോധനം പോലെയുമൊക്കെയുള്ള കാര്യങ്ങള്‍
മോദിജി - അരേ വാഹ്! കോളജ് പഠനം കഴിഞ്ഞ് പിന്നെ എന്തു ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്?
ഉസ്മാന്‍ - കോളജ് പഠനം... സര്‍... ജെഇഇ മെയിന്‍സിന്റെ first attempt clear ആയിട്ടുണ്ട്. സെപ്റ്റംബറില്‍ സെക്കന്റ് attempt ല്‍ ഇരിക്കും. എന്റെ പ്രധാന ലക്ഷ്യം ഐഐറ്റിയ്ക്കു മുമ്പ് ബാച്ച്‌ലര്‍ ഡിഗ്രി എടുത്തിട്ട് സിവില്‍ സര്‍വ്വീസസില്‍ ചേര്‍ന്ന് ഐഎഎസ് നേടുകയെന്നതാണ്.
മോദിജി - അരേ വാഹ്! കൊള്ളാം ടെക്‌നോളജിയിലും താത്പര്യമുണ്ട്.
ഉസ്മാന്‍ - അതെ സര്‍. അതുകൊണ്ടാണ് ഞാന്‍ ഐടി ഓപ്റ്റ് ചെയ്തത്. first time best IIT
മോദിജി - ശരി. ആട്ടെ ഉസ്മാന്‍. ഞാന്‍ ശുഭാശംസകള്‍ നേരുന്നു. അനുജന്‍ കുസൃതിയാണെങ്കില്‍ ഉസ്മാന് എപ്പോഴും സന്തോഷമായിരിക്കും. ഉസ്മാന്റെ അമ്മയെയും അച്ഛനെയും എന്റെ പ്രണാമം അറിയിക്കൂ. അവര്‍ ഉസ്മാന് ഇതുപോലെ അവസരം നല്കി, ഉത്സാഹമേകി.... പഠനത്തിനൊപ്പം കറന്റ് ഇഷ്യൂസ് ലും ശ്രദ്ധ പതിപ്പിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. എഴുതുന്നതുകൊണ്ട് വളരെ പ്രയോജനമുണ്ടാകും. വളരെ വളരെ ആശംസകള്‍ എന്റെ വക.
ഉസ്മാന്‍ - താങ്ക്യൂ സര്‍.
വരൂ... നമുക്ക് നേരെ സൗത്തിലേക്കു പോകാം. തമിഴ്‌നാട് നാമക്കലിലുള്ള കനിഗയുമായി സംസാരിക്കാം. കനിഗ പറയുന്നതെല്ലാം വളരെ പ്രോത്സാഹനമേകുന്നതാണ്.
മോദി ജി - കനികാ ജീ, വണക്കം.
കനിഗ - വണക്കം സര്‍.
മോദിജി - How are you
കനിഗ - Fine sir
മോദി ജി - first of all I would like to congratulate you for your great success.
കനിഗ - Thank you sir.
മോദിജി - When I hear of Namakkal I think of the Anjaneyar temple
കനിഗ - Yes sir.
മോദിജി -   So, Congratulations again.
കനിഗ: Thank you sir.
മോദിജി : You would have worked very hard for exams, how was  your experience while preparing.
കനിഗ : Sir, we are working hard from the start so, I didn't expect this result but I have written well so I get a good result.
മോദിജി -: What were your expectation ?
കനിഗ: 485 or 486 like that, I thought so
മോദിജി -: and now
കനിഗ: 490
മോദിജി -: So what is the reaction of your family members & your teachers?
കനിഗ: They were so happy and they were so proud sir.
മോദിജി - Which one is your favorite subject.
കനിഗ Mathematics
മോദിജി - Ohh! And what are your future plans?
കനിഗ: I'm going to become a Doctor if possible in AFMC sir.
മോദിജി - And your family members are also in a medical profession or somewhere else ?
കനിഗ: No sir, my father is a driver but my sister is studying in MBBS sir.
മോദിജി - അരേ വാഹ് ! so first of all I will do the Pranam to your father who is taking lot of care your sister and yourself. It's great service he is  doing
കനിഗ -   Yes sir
മോദിജി -   and he is inspiration for all.
കനിഗ: Yes sir
മോദിജി -   So my congratulations to you, your sister and your father and your family.
കനിഗ: Thank you sir.
സുഹൃത്തുക്കളേ, ഇതുപോലെ എത്രയോ യുവ സുഹൃത്തുക്കളുണ്ട്... ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പരിതഃസ്ഥിതിയിലും ഉത്സാഹവും അവരുടെ വിജയത്തിന്റെ കഥകളും നമുക്ക് പ്രേരണയാകുന്നു. കൂടുതല്‍ കൂടുതല്‍ യുവ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ അവസരം കിട്ടണമെന്നായിരുന്നു എനിക്കാഗ്രഹം. എന്നാല്‍ സമയത്തിന് വളരെ പരിമിതിയുണ്ട്. ഞാന്‍ എല്ലാ യുവ സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നത് അവര്‍ രാജ്യത്തിന് പ്രേരണയാകുന്ന തങ്ങളുടെ കഥ, തങ്ങള്‍ക്കു പറയാനുള്ളത്, തീര്‍ച്ചയായും നമ്മള്‍ക്കെല്ലാവര്‍ക്കും  വേണ്ടി പങ്കുവയ്ക്കൂ, ഷെയര്‍ ചെയ്യൂ എന്നാണ്.
പ്രിയപ്പെട്ട ദേശവാസികളേ, ഏഴു സമുദ്രങ്ങള്‍ക്കപ്പുറം, ഭാരതത്തില്‍ നിന്ന് ആയിരക്കണക്കിന് മൈല്‍ ദൂരെയുള്ള ഒരു ചെറിയ രാജ്യത്തിന്റെ പേരാണ് സുരീനാം. ഭാരതത്തിന് സുരീനാമുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നൂറു വര്‍ഷത്തിലധികം മുമ്പ് ഭാരതത്തില്‍ നിന്ന് ആളുകള്‍ അവിടേക്കു പോയി, അത് സ്വന്തം വീടാക്കി മാറ്റി. ഇന്ന് നാലാമത്തെയോ അഞ്ചാമത്തെയോ തലമുറയാണ് അവിടെയുള്ളത്. ഇന്ന് സുറീനാമില്‍ നാലിലൊന്നിലധികം ആളുകള്‍ ഭാരത വംശജരാണ്. അവിടത്തെ സാധാരണ ഭാഷകളില്‍ ഒന്നായ സര്‍നാമിയും ഭോജ്പുരിയുടെ തന്നെ ഒരു വകഭേദമാണ്. ഈ സാംസ്‌കാരിക ബന്ധത്തിന്റെ കാര്യത്തില്‍ ഭാരതീയര്‍ വളരെ അഭിമാനിക്കുന്നു.
അടുത്ത കാലത്ത് ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖീ, സുരീനാമിലെ പുതിയ രാഷ്ട്രപതിയായി. അദ്ദേഹം ഭാരതത്തിന്റെ മിത്രമാണ്. ഇദ്ദേഹം 2018 ല്‍ സംഘടിപ്പിക്കപ്പെട്ട ഭാരതീയ വംശജരുടെ പാര്‍ലമെന്ററി സമ്മേളനത്തില്‍ (Person of Indian Origin (PIO) Parliamentary conference) പങ്കെടുക്കുകയുണ്ടായി. ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖി, സത്യപ്രതിജ്ഞ തുടങ്ങിയത് തുടക്കം വേദമന്ത്രം ഉച്ചരിച്ചുകൊണ്ടായിരുന്നു. അദ്ദേഹം സംസ്‌കൃതം സംസാരിച്ചു. അദ്ദേഹം വേദങ്ങളെക്കുറിച്ചു പറഞ്ഞു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ എന്നു പറഞ്ഞുകൊണ്ട് ശപഥം പൂര്‍ത്തീകരിച്ചു. കൈയില്‍ വേദം എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ഞാന്‍ ചന്ദ്രികാ പ്രസാദ് സന്തോഖീ.... തുടര്‍ന്ന് അദ്ദേഹം ശപഥത്തില്‍ എന്തു പറഞ്ഞുവെന്നറിയുമോ? അദ്ദേഹം ഒരു വേദമന്ത്രം ഉച്ചരിച്ചു. അദ്ദേഹം പറഞ്ഞു,
ഓം അഗ്നേ വ്രതപതേ വ്രതം ചരിഷ്യാമി തച്ഛകേയം തന്മേ രാധ്യതാം.
ഇദമഹമനൃതാത സത്യമുപൈതി..
അതായത്, അല്ലയോ അഗ്നീ, ദൃഢനിശ്ചയത്തിന്റെ ദേവാ, ഞാന്‍ പ്രതിജ്ഞ ചെയ്യുകയാണ്. എനിക്ക് ശക്തിയും സാമര്‍ഥ്യവും പ്രദാനം ചെയ്താലും. എനിക്ക് അസത്യത്തില്‍ നിന്ന് അകന്നു നില്‍ക്കാനും സത്യത്തിലേക്കു പോകാനും ആശീര്‍വ്വാദമേകിയാലും. വാസ്തവത്തില്‍ ഇത് നമുക്കേവര്‍ക്കും അഭിമാനകരമായ കാര്യമാണ്.
ഞാന്‍ ശ്രീ.ചന്ദ്രികാ പ്രസാദ് സന്തോഖിയെ അഭിനന്ദിക്കുന്നു. രാഷ്ട്രത്തെ സേവിക്കാന്‍, 130 കോടി ഭാരതീയര്‍ക്കുവേണ്ടി അദ്ദേഹത്തിന് ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോള്‍ മഴക്കാലവുമാണ്. കഴിഞ്ഞ പ്രവാശ്യവും ഞാന്‍ നിങ്ങളോടു പറയുകയുണ്ടായി... മഴക്കാലത്ത് മാലിന്യങ്ങളും അതില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും കൊണ്ടുള്ള ഭീഷണി വര്‍ധിക്കും. ആശുപത്രികളിലെ തിരക്കും വര്‍ധിക്കും. അതുകൊണ്ട് നിങ്ങള്‍ പരിസരം വൃത്തിയാക്കി വയ്ക്കുന്നതില്‍ അധികം ശ്രദ്ധ ചെലുത്തണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍, ആയുര്‍വ്വേദ കഷായം തുടങ്ങിയവ കഴിക്കണം. കൊറോണയെന്ന പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത്, നാം മറ്റു രോഗങ്ങളും വരാതെ സൂക്ഷിക്കണം. നമുക്ക് ആശുപത്രികളില്‍ കയറിയിറങ്ങേണ്ടി വരരുത് എന്ന കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ വേണം.
സുഹൃത്തുക്കളേ മഴക്കാലത്ത് രാജ്യത്തിന്റെ ഒരു വലിയ ഭാഗം വെള്ളപ്പൊക്കത്തെയും നേരിടുകയാണ്. ബിഹാര്‍, അസം പോലുള്ള രാജ്യങ്ങളുടെ പല പ്രദേശങ്ങളെയും വെള്ളപ്പൊക്കം വളരെ കഷ്ടപ്പെടുത്തുകയാണ്. അതായത് ഒരു വശത്ത് കൊറോണ, മറുവശത്ത് ഇത് മറ്റൊരു വെല്ലുവിളിയായി തീര്‍ന്നിരിക്കയാണ്.  അങ്ങനെയിരിക്കെ, എല്ലാ സര്‍ക്കാരുകളും എന്‍ഡിആര്‍എഫ് ടീമും, സംസ്ഥാനത്തെ അപകട നിയന്ത്രണ ടീമും (ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ടീം) സ്വാശ്രയ സ്ഥാപനങ്ങളും എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, സഹായ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഈ ആപത്തില്‍ പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഈ രാജ്യം മുഴുവനുണ്ട്.
സുഹൃത്തുക്കളേ, അടുത്ത പ്രാവശ്യം, നാം മന്‍ കീ ബാത് ല്‍ ഒത്തുചേരുന്നതിനു മുമ്പുതന്നെ ആഗസ്റ്റ് 15 എത്തും. ഇപ്രാവശ്യം ആഗസ്റ്റ് 15 ഉം വേറിട്ട ചുറ്റുപാടിലായിരിക്കും - ഈ കൊറോണ മഹാമാരിയെന്ന വിപത്തിന്റെ നടുവിലാകും.
നമ്മുടെ യുവാക്കളോടും, എല്ലാ ജനങ്ങളോടും എന്റെ അഭ്യര്‍ഥന നാം സ്വാതന്ത്ര്യദിനത്തിന്റെ അന്ന് മഹാമാരിയില്‍ നിന്ന് സ്വാതന്ത്ര്യമെന്ന ദൃഢനിശ്ചയമെടുക്കണം, ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൃഢനിശ്ചയമെടുക്കണം, എന്തെങ്കിലും പുതിയതായി പഠിക്കാന്‍, പഠിപ്പിക്കാനുള്ള ദൃഢനിശ്ചയമെടുക്കുണം, സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ദൃഢനിശ്ചയമെടുക്കണം. നമ്മുടെ രാജ്യം ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഈ ഔന്നത്യം, രാഷ്ട്രനിര്‍മ്മാണത്തിനുവേണ്ടി തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ച ഇതുപോലെയുള്ള പല മഹാപുരുന്മാരുടെയും തപസ്സിന്റെ ഫലമാണ്. അവരിലൊരാളാണ് ലോകമാന്യ തിലകന്‍. 2020 ആഗസ്റ്റ് 1 ന് ലോകമാന്യ തിലകന്റെ നൂറാമത് ചരമവാര്‍ഷികമാണ്. ലോകമാന്യതിലകന്റെ ജീവിതം നമുക്കേവര്‍ക്കും വലിയ പ്രേരണയാണ്. അത് നമ്മെ എല്ലാവരെയും വളരെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.
അടുത്ത പ്രാവശ്യം നാം ഒത്തു ചേരുമ്പോള്‍ വീണ്ടും പല കാര്യങ്ങളും സംസാരിക്കാം, ഒരുമിച്ച് പുതിയതായി ചിലതു പഠിക്കാം, മറ്റുള്ളവരുമായി പങ്കുവയ്ക്കാം. നിങ്ങളേവരും സ്വന്തം കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, സ്വന്തം കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, ആരോഗ്യത്തോടെ ഇരിക്കുക. എല്ലാ ദേശവാസികള്‍ക്കും വരാന്‍ പോകുന്ന പുണ്യദിനങ്ങളുടെ പേരില്‍ ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ  നന്ദി.



(Release ID: 1641335) Visitor Counter : 297