രാജ്യരക്ഷാ മന്ത്രാലയം

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സചേതും രണ്ട് ഇന്റർസെപ്റ്റർ (അതിവേഗ പ്രതിരോധ) ബോട്ടുകളും കമീഷൻ ചെയ്‌തു

Posted On: 15 MAY 2020 12:51PM by PIB Thiruvananthpuram

 

രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജിഎസ്) സചേതും രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും (സി -450, സി -451 ) ഗോവയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി കമീഷൻ ചെയ്തു. ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ് (ജി‌എസ്‌എൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത്‌  നിർമ്മിച്ചതാണ്‌ അഞ്ച് തീരമേഖല പട്രോളിംഗ് (ഒപിവി) ശ്രേണിയിലെ ആദ്യത്തെ കപ്പലായ ഐ‌സി‌ജി‌എസ് സചേത്‌. കൂടാതെ അത്യാധുനിക സമുദ്രയാന( നാവിഗേഷൻ) വിവര വിനിമയ ഉപകരണങ്ങൾ ഘടിപ്പിച്ചതാണ്‌.

സുരക്ഷിതവും സംരക്ഷിതവും ശുദ്ധവുമായ കടൽ നമ്മുടെ രാഷ്ട്രനിർമ്മാണത്തിന് സാമ്പത്തിക അവസരങ്ങൾ നൽകുന്നുവെന്ന്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയമായ ‘സാഗർ’ (സെക്യൂരിറ്റി ആൻഡ്‌ ഗ്രോത്ത്‌ ഫോർ ഓൾ ഇൻ ദ റീജിയൻ) ഉയർത്തിക്കാട്ടി രക്ഷാമന്ത്രി പറഞ്ഞു. മേഖലയിലെ നിർണായക സമുദ്രശക്തിയായതിനാൽ കേന്ദ്ര സർക്കാർ സമുദ്രത്തിന്‌  മുഖ്യ പരിഗണനയാണ്‌ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ലോകത്തിലെ നാലാമത്തെ വലിയ തീരസംരക്ഷണ സേനയെന്ന നിലയിൽ  ഒരു സുപ്രധാന ശക്തിയായി ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡ്‌ മാറിയെന്ന്‌ തീരമേഖലയ്‌ക്ക്‌ സംരക്ഷണം നൽകുന്നതിൽ  ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിന്റെ  പങ്കിനെ പ്രശംസിച്ച ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.  കോസ്റ്റ് ഗാർഡ് കപ്പലുകൾ സമുദ്രം വഴിയുള്ള ഭീകര പ്രവർത്തനം, മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, സമുദ്ര നിയമ പാലനം, ദുരന്തത്തിൽപ്പെടുന്ന സമുദ്രയാത്രക്കാരെ രക്ഷിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ സഹായകരമാകുമെന്ന് രക്ഷ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിലും കപ്പലുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഗോവ ഷിപ്പ് യാർഡിന്റെയും ഹാസിരയിലെ എൽ ആൻഡ് ടി ഷിപ്പ് യാർഡിന്റെയും പ്രയത്‌നങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

105 മീറ്റർ നീളമുള്ള സാചേത്‌  കപ്പൽ ഏകദേശം 2,350 ടൺ വഹിച്ചു നീങ്ങും. കൂടാതെ 9,100 കിലോവാട്ട് ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് 26 നോട്ട് ( നോട്ടിക്കൽ മൈൽ ) പരമാവധി വേഗതയിൽ 6,000 നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ ശേഷിയുണ്ട്‌.

ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടുകളും തിരച്ചിൽ–-രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒരു കാറ്റുനിറച്ച ബോട്ടും വഹിക്കാവുന്ന തരത്തിലാണ്‌ കപ്പൽ രൂപകൽപ്പന. കടലിലെ എണ്ണ ചോർച്ച കൊണ്ടുള്ള മലിനീകരണം തടയുന്നതിനുള്ള ഉപകരണങ്ങളും വഹിക്കാനും കപ്പലിന് കഴിയും.  കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള കർശനമായ മാർഗനിർദേശം പാലിച്ച്‌ ഡിജിറ്റൽ മാധ്യമത്തിലൂടെ ഒരു കപ്പൽ കമീഷൻ ചെയ്യുന്നത്‌ ഇന്ത്യൻ സമുദ്രയാന ചരിത്രത്തിൽ ആദ്യമാണ്.

ഹാസിരയിലെ എൽആൻഡ്‌ ടി ഷിപ്പ്‌ യാർഡാണ്  രണ്ട് ഇന്റർസെപ്റ്റർ ബോട്ടുകളും (സി -450, സി -451 ) തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും പുതിയ സമുദ്രയാന‌, വിവര വിനിമയ ഉപകരണങ്ങൾ‌ ഘടിപ്പിച്ചിരിക്കുന്നു. 30 മീറ്റർ നീളമുള്ള രണ്ട് ബോട്ടുകൾക്ക് 45 നോട്ടിൽ ( നോട്ടിക്കൽ മൈൽ) കൂടുതൽ വേഗത അതിവേഗം കൈവരിക്കാൻ കഴിയും. മാത്രമല്ല അതിവേഗത്തിലെത്തിയുള്ള പ്രതിരോധം , സൂക്ഷ്‌മമായ തീരദേശ നിരീക്ഷണം, ചെറിയ സമുദ്രരക്ഷാ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തതാണ്‌. ഇവ കമീഷൻ ചെയ്തതോടെ 150 കപ്പലുകളും ബോട്ടുകളും 62 വിമാനങ്ങളും കോസ്‌റ്റ്‌ഗാർഡിന്റെ ശേഷിയുടെ ഭാഗമായി.
 

****



(Release ID: 1624092) Visitor Counter : 222