ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രി ഭവന പദ്ധതിക്ക് (നഗരം) കീഴില്‍ 81 ലക്ഷത്തിലധികംവീടുകള്‍ക്ക് അനുമതി 48 ലക്ഷംവീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ അമൃത് പദ്ധതിക്ക് കീഴില്‍ 64,000 കോടിയിലധികംരൂപയുടെ 4,910 പദ്ധതികള്‍

Posted On: 25 JUN 2019 3:06PM by PIB Thiruvananthpuram

കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രാലയത്തിന്റെസുപ്രധാന സംരംഭങ്ങളായ പ്രധാനമന്ത്രി ഭവന പദ്ധതി (നഗരം), അമൃത്, സ്മാര്‍ട്ട്‌സിറ്റിദൗത്യംഎന്നിവയ്ക്കായിമൊത്തംഎട്ട്‌ലക്ഷംകോടിരൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഈ പദ്ധതികളെല്ലാം നിശ്ചിതസമയ പരിധിക്ക് മുമ്പ് തന്നെ പൂര്‍ത്തിയായിവരികയാണെന്ന്‌കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യസഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. ഹര്‍ദ്ദീപ് സിംഗ് പുരിഅറിയിച്ചു. ഈ മൂന്ന്‌സുപ്രധാന പദ്ധതികളുടെയും നാലാംവാര്‍ഷികത്തോടനുബന്ധിച്ച്‌വിവിധ സംസ്ഥാനങ്ങളിലെ നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായിഇന്ന് നടത്തിയവീഡിയോകോണ്‍ഫറന്‍സിംഗില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
4.83 ലക്ഷംകോടിരൂപ മുതല്‍മുടക്കില്‍ 81 ലക്ഷത്തിലധികംവീടുകള്‍ പ്രധാനമന്ത്രി നഗര ഭവന പദ്ധതിക്ക് കീഴില്‍ അനുവദിച്ചതിലൂടെരാജ്യത്തെ നഗരങ്ങളില്‍വസിക്കുന്ന വലിയൊരുശതമാനം പാവപ്പെട്ടവര്‍ക്ക്‌സ്വന്തമായവീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 26 ലക്ഷംവീടുകള്‍കൈമാറിക്കഴിഞ്ഞു. 48 ലക്ഷംവീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.നേരത്തെ നിശ്ചയിച്ചിട്ടുള്ള 2022 ന് മുമ്പ് തന്നെ എല്ലാവര്‍ക്കുംവീടെന്ന ലക്ഷ്യം നേടാന്‍ കഴിയും. 13 ലക്ഷത്തിലധികംവീടുകള്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത് പദ്ധതിക്കായി 1.26 ലക്ഷംകോടിരൂപ അനുവദിച്ചതില്‍ 51,000 കോടിരൂപ ഇതിനകം നല്‍കികഴിഞ്ഞു.
വായ്പാ ബന്ധിതസബ്‌സിഡിപദ്ധതി പ്രകാരംപ്രതിവര്‍ഷം 18 ലക്ഷംരൂപ വരെവാര്‍ഷികവരുമാനമുള്ളഇടത്തരംകുടുംബങ്ങള്‍ക്ക്ഇതാദ്യമായി ഭവന നിര്‍മ്മാണ സഹായം അനുവദിച്ചു. വീടുകളുടെതറവിസ്തീര്‍ണ്ണം 200 ചതുരശ്ര മീറ്റര്‍വരെയായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ നാല്‌വര്‍ഷത്തിനിടെ 6.32 ലക്ഷത്തിലധികം പേര്‍ക്ക്ഇതിന്റെ പ്രയോജനം ലഭിച്ചു.
2015 ജൂണ്‍ 25 ന് തുടക്കംകുറിച്ച സ്മാര്‍ട്ട്‌സിറ്റിദൗത്യത്തിന് കീഴില്‍ഇതിനകം 16 നഗരങ്ങളില്‍സംയോജിത നിയന്ത്രണ കമാന്റ്‌കേന്ദ്രങ്ങള്‍ (ഐ.സി.സി.സി) പൊതുജനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ഓണ്‍ലൈനായി നല്‍കിവരുന്നു. കുറ്റകൃത്യങ്ങള്‍തടയാനും മെച്ചപ്പെട്ട നിരീക്ഷണത്തിനും, സ്ത്രീകള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍കുറയ്ക്കാനും ഇത്‌സഹായിച്ചിട്ടുണ്ട്. ഇത്തരം 55 കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
സ്മാര്‍ട്ട്‌സിറ്റിദൗത്യത്തിന് കീഴില്‍ഇതുവരെ 100 പ്രത്യേകോദ്ദേശ്യസംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 100 നഗരതല ഉപദേശകഫോറങ്ങള്‍രൂപീകരിക്കുകയും, 100 പ്രോജക്ട്മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍മാരെ നിയമിക്കുകയുംചെയ്തിട്ടുണ്ട്. മൊത്തം 2.05 ലക്ഷംകോടിരൂപയ്ക്കുള്ള 5,151 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.ഇവയില്‍ 57 ശതമാനത്തിന്റെ ലേല നടപടികള്‍ പൂര്‍ത്തിയായി.
837 കോടിരൂപ ചെലവില്‍ 25 നഗരങ്ങളില്‍സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 94 നഗരങ്ങളില്‍ 13,000 ലധികംകോടിരൂപ മുതല്‍മുടക്കില്‍സ്മാര്‍ട്ട്‌റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര പാര്‍പ്പിട നഗര കാര്യ സഹമന്ത്രിയുടെവീഡിയോകോണ്‍ഫറന്‍സില്‍കേരളവും പങ്കാളികളായി.  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. ടി. കെജോസ്‌ഐഎഎസ്, അമൃത് മിഷന്‍ ഡയറക്ടറുംസ്മാര്‍ട്ട് സിറ്റി സിഇഒയുമായ ശ്രീ. പി. ബാലകിരണ്‍ ഐഎഎസ്, തദ്ദേശ സ്വയംഭരണവകുപ്പ് അഡിഷണല്‍ സെക്രട്ടറി ശ്രീമതി. ടി. മിത്ര ഐഎഎസ് എന്നീ ഉന്നത ഉദ്യോഗസ്ഥരും, അമൃത്, കുടുംബശ്രീ, പ്രധാന്‍മന്ത്രി ആവാസ്‌യോജന (അര്‍ബന്‍), സ്മാര്‍ട്ട് സിറ്റി ടീം അംഗങ്ങളുംവീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ND MRD– 346
***

 


(Release ID: 1575717)