മന്ത്രിസഭ

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ കീഴിലുള്ള ഉന്നത യന്ത്ര ഇന്ധന സാങ്കേതിക സഹകരണ പരിപാടിയില്‍ (അഡ്വാന്‍സ്ഡ് മോട്ടോര്‍ ഫ്യൂവല്‍സ് ടെക്‌നോളജി കൊളബറേഷന്‍ പ്രോഗ്രാം) ഇന്ത്യ ചേര്‍ന്നതു മന്ത്രിസഭായോഗം വിലയിരുത്തി

Posted On: 08 NOV 2018 8:40PM by PIB Thiruvananthpuram

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിക്ക് കീഴിലുള്ള അഡ്വാന്‍സ്ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍ ഫ്യൂവല്‍സ് ടെക്‌നോളജി കൊളബറേഷന്‍ പ്രോഗ്രാമില്‍ (എ.എം.എഫ്.ടി.സി.പി) 2018 മേയ് 9ന് ഇന്ത്യ ചേര്‍ന്നത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ (ഐ.ഇ.എ)ചട്ടക്കൂടിനനുസരിച്ചാണ് എ.എം.എഫ്. ടി.സി.പി പ്രവര്‍ത്തിക്കുന്നത്. 2017 മാര്‍ച്ച് 30 മുതല്‍ ഇന്ത്യക്കു പങ്കാളിത്ത പദവിയുമുണ്ട്.

വിശദാംശങ്ങള്‍:

വികിരണം കുറയ്ക്കുന്നതിനും കൂടുതല്‍ കാര്യക്ഷമതയുള്ള ഇന്ധനങ്ങള്‍ ലഭിക്കുന്നതിനും ഗതാഗതമേഖലയില്‍ കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരുന്നതിനുമായി നവീനമായ മോട്ടോര്‍ ഇന്ധനങ്ങള്‍/പകരം ഇന്ധനങ്ങള്‍ എന്നിവയുടെ വിപണി അവതരണം കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എ.എം.എഫ്. ടി.സി.പിയുമായി ചേര്‍ന്നതിന്റെ പ്രഥമലക്ഷ്യം. ഇന്ധനം വിലയിരുത്തല്‍, ഗതാഗതമേഖലയില്‍ വിന്യസിക്കാനും ഇന്ധനം അധികം വേണ്ടുന്ന മേഖലകളിലെ വികിരണം കുറയ്ക്കുന്നതിന് വേണ്ട ഗവേഷണ വികസനം എിന്നവയ്ക്കായി പുതിയതും/പകരമുള്ളതുമായ ഇന്ധനം കണ്ടുപിടിക്കുക തുടങ്ങിയവയ്ക്ക് വേണ്ട അവസരം എ.എം.എഫ്. ടി.സി.പി നല്‍കുന്നുണ്ട്.
'അനക്‌സ്' എന്നറിയിപ്പെടുന്ന വ്യക്തിഗത പദ്ധതികളിലൂടെയാണ് എ.എം.എഫ്. ടി.സി.പിയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി ഏകദേശം അമ്പതിലധികം അനക്‌സുകള്‍ എ.എം.എഫ്. ടി.സി.പിയില്‍ ആരംഭിക്കാനും മുന്‍കാല അനക്‌സുകളിലൂടെ നിരവധി പുനക്രമീകരിച്ച ഇന്ധനങ്ങള്‍ക്ക് രൂപം നല്‍കാനും (ഗ്യാസോലിന്‍ ആന്റ് ഡീസല്‍), ജൈവഇന്ധനങ്ങള്‍ (എത്തനോള്‍, ജൈവഡീസല്‍ തുടങ്ങിയവ) കൃത്രിമ ഇന്ധനങ്ങള്‍ (മെത്തനോള്‍, ഫീഷ്ച്ചര്‍-ട്രോപ്ഷ്, ഡി.എം.ഇ എന്നിവ) വാതകരൂപത്തിലുള്ള ഇന്ധനങ്ങള്‍ എന്നിവയ്ക്ക് രൂപം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ എണ്ണ വിപണ കമ്പനികളുടെയും ഓട്ടോമൊബൈല്‍ പരിശോധനാ ഏജന്‍സികളായ എ.ആര്‍.എ.ഐ, സി.ഐ.ആര്‍.ടി, ഐ.സി.എ.ടി. തുടങ്ങിയവയുടെയും ഗവേഷണ വികസന സ്ഥാപനങ്ങളില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളും വിഭവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പങ്കെടുക്കുന്നതുകൊണ്ട് അനക്‌സുകള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയും.

2015ലെ പ്രധാനമന്ത്രി ഊര്‍ജ സംഗമം ഊര്‍ജമേഖലയിലെ ഇറക്കുമതി 2022 ഓടെ കുറഞ്ഞപക്ഷം 10 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പെട്രോളിയം പ്രകൃതി വാതകമന്ത്രാലയും ജൈവ ഇന്ധനങ്ങള്‍, നവീകരിച്ചതും/പകരമുള്ളതുമായ ഇന്ധനങ്ങള്‍, ഇന്ധനകാര്യകാര്യക്ഷമത എന്നിവ സുപ്രധാന പങ്കുവഹിക്കുന്ന ഒരു വിശദമായ കര്‍മപദ്ധതിയും തയാറാക്കിയിരുന്നു. എ.എം.എഫ്. ടി.സി.പിയുമായി ബന്ധപ്പെടുന്നതിലൂടെ ഗതാഗതമേഖലയ്ക്ക് ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ വികിരണവുമുള്ള യോജിച്ച ഇന്ധനം കണ്ടെത്തുന്നതിനും വിന്യസിക്കുന്നതിനുമുള്ള പെട്രോളിയം പ്രകൃതിവാതമന്ത്രാലയത്തിന്റെ പ്രയത്‌നങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.
ഇന്ത്യാഗവണ്‍മെന്റ് അടുത്തിടെ ജൈവഇന്ധന നയം-2018 വിജ്ഞാപനം ചെയ്തിരുന്നു. ഉയര്‍ന്ന തലത്തിലുള്ള ഇന്ധനങ്ങളായ 2ജി എത്തനോള്‍, ജൈവ-സി.എന്‍.ജി, ജൈവമെത്തനോള്‍, ഡ്രോപ് ഇന്‍ ഇന്ധനങ്ങള്‍, ഡി.എം.ഇ. തുടങ്ങിയവയുടെ ഗവേഷണവികസനത്തിന് പ്രാധാന്യം നല്‍കുന്നതാണ് അത്. വിളകളുടെ അവശിഷ്ടങ്ങള്‍, മുനിസിപ്പാലിറ്റികളിലെ ഖരമാലിന്യം, വ്യവസായിക മാലിന്യം, മലിന വാതകങ്ങള്‍, ഭക്ഷ്യമാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയ വിവിധതരം മാലിന്യങ്ങളില്‍നിന്നും ഈ കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാകും. ചില രാജ്യങ്ങള്‍ ഈ ജൈവ ഇന്ധനങ്ങളെ ഇതിനകംതന്നെ വിജയകരമായി വിന്യസിച്ചുവെങ്കിലും ഇന്ത്യ ഇപ്പോഴും ഇവ ഗതാഗതമേഖലയില്‍ വിന്യസിക്കാനായി കാത്തിരിക്കുകയാണ്. ഈ ഉന്നതനിലവാരമുള്ള ഇന്ധനങ്ങളുടെ ഉപയോഗം നമ്മുടെ രാജ്യത്ത് പ്രാഥമിക ഘട്ടത്തിലാണ്. ഇവയെ ഊര്‍്ജാവശ്യത്തിന് ഉപയോഗിക്കുത് ലാഭകരമാക്കുന്നതിന് വിശാലമായ ഗവേഷണവികസനം അനിവാര്യമാണ്. എ.എം.എഫുമായി യോജിക്കുന്നതിലൂടെ സമീപകാലത്ത് ഗതാഗത മേഖലയില്‍ വിന്യസിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലാവരമുള്ള ജൈവ ഇന്ധനം കണ്ടെത്താന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രലായത്തിന് സാധിക്കും. അത്തരം കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള ജൈവ ഇന്ധനം വ്യാപിപ്പിക്കുന്നതിന് അംഗരാജ്യങ്ങള്‍ക്കുള്ള പരിചയവും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് അധിക നേട്ടമായിരിക്കും.

പങ്കാളിത്ത ചെലവും സാങ്കേതിക വിഭവങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിനും എ.എം.എഫ് ടി.സി.പിയുമായുള്ള പങ്കാളിത്തം ഗുണകരമാകും. പ്രയത്‌നത്തിന്റെ ഇരട്ടിപ്പിക്കല്‍ ഇല്ലാതാക്കുകയും ദേശീയ ഗവേഷണ വികസന ശേഷികള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. മികച്ച പ്രവര്‍ത്തനങ്ങള്‍, ഗവേഷകരുടെ ശൃംഖല, ഗവേഷണത്തെ പ്രയോഗിക നടപ്പാക്കലുമായി ബന്ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച വിവരവിനിമയവും ലഭിക്കും. ഫോസില്‍ ഫ്യൂവല്‍ ഇറക്കുമതിക്കു പകരം സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന ഉന്നതനിലവാരമുള്ള ജൈവ ഇന്ധനം മറ്റ് യന്ത്ര ഇന്ധനങ്ങള്‍ തുടങ്ങി താല്‍പര്യമുള്ള മേഖലകളില്‍ അംഗമായശേഷം ഇന്ത്യ ഗവേഷണ വികസനം ആരംഭിക്കും.

പശ്ചാത്തലം:

ശുചിയായ ഊര്‍ജം കൂടുതല്‍ ഊര്‍്ജ കാര്യക്ഷമത ഇന്ധനങ്ങളും വാഹനസാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു അന്താരാഷ്ട്ര വേദിയാണ് എ.എം.എഫ് ടി.സി.പി. ഗവേഷണ വികസനം, ഉന്നത നിലവാരമുള്ള ഇന്ധനങ്ങളും വിന്യാസവും വിനിമയവും ഉല്‍പ്പാദനം, വിതരണം, ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നീ പ്രശ്‌നങ്ങളെ വ്യവസ്ഥാപിതമായ മാര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിക്കാണുകയാണ് എ.എം.എഫ് ടി.സി.പി.യുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

2018 മേയ് 9ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എ.എം.എഫ് ടി.സി.പി.യുടെ 16-ാം അംഗമായി ചേര്‍ന്നു. യു.എസ്.എ, ചൈന, ജപ്പാന്‍, കാനഡ, ചിലി, ഇസ്രയേല്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവയാണ് എ.എം.എഫ് ടി.സി.പി.യിലെ മറ്റംഗങ്ങള്‍.



(Release ID: 1552286) Visitor Counter : 194