വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ‘റിപബ്ലിക് ഓഫ് കൊറിയ സന്ദർശനം

Posted On: 26 MAY 2025 5:07PM by PIB Thiruvananthpuram

പാർലമെന്റംഗം ശ്രീ. സഞ്ജയ് കുമാർ ഝാ നയിക്കുന്ന സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൊറിയയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അമിത് കുമാറിന്റെ വിശദീകരണത്തോടെയാണ് കൊറിയന്‍  സന്ദര്‍ശനത്തിന് തുടക്കംകുറിച്ചത്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നിലപാടിനെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാനായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളോട് കൊറിയ സ്വീകരിക്കുന്ന സമീപനം അദ്ദേഹം എടുത്തുപറഞ്ഞു. 

 

കൊറിയയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച പ്രതിനിധി സംഘം ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച്  ഉൾക്കാഴ്ചകൾ പങ്കുവെച്ചു,.  ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ക്രൂര ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച പ്രതിനിധി സംഘം ഇന്ത്യയിൽ സാമൂഹ്യ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടി.  രാജ്യത്തിന്റെ ആദ്യഘട്ട പ്രതികരണവും തുടർന്ന് സ്വീകരിച്ച സൈനിക നടപടികളും കൃത്യവും ലക്ഷ്യകേന്ദ്രീകൃതവും സാഹചര്യം മോശമാക്കാത്തതും ഉത്തരവാദിത്തപൂര്‍ണവുമായിരുന്നുവെന്ന് അവർ പ്രത്യേകം പരാമര്‍ശിച്ചു.  ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ തത്വാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച  സംഘം  സംഭാഷണവും ഭീകരതയും ഒത്തുപോവില്ലെന്ന് വ്യക്തമാക്കി. 

 

മുൻ കൊറിയൻ വിദേശകാര്യ മന്ത്രി ഡോ. യൂൻ യങ്-ക്വാൻ, മുൻ വിദേശകാര്യ ഉപമന്ത്രി ശ്രീ. ചോ ഹ്യൂൺ, ഇന്ത്യയിലെ മുൻ കൊറിയൻ അംബാസഡർമാരായ  ഷിൻ ബോങ്-കിൽ,  ലീ ജൂന്‍-ഗ്യു, പാർലമെന്ററി വിദേശകാര്യ സമിതി അംഗം കിം ഗൺ, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടർ മേജർ ജനറൽ ഷിൻ സാങ്-ഗ്യുൻ എന്നിവരടക്കം കൊറിയയിലെ വിശിഷ്ട വ്യക്തികളുമായി പ്രതിനിധി സംഘം വിശദമായ ആശയവിനിമയം നടത്തി. പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചും തുടർന്ന് ഇന്ത്യ സ്വീകരിച്ച കൃത്യവും സാഹചര്യം മോശമാക്കാത്തതുമായ നടപടികളെക്കുറിച്ചും പ്രതിനിധി സംഘം അവരെ ധരിപ്പിച്ചു. എഫ്എടിഎഫ് ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി അതിവേഗം നിർണായക പ്രത്യാക്രമണമെന്ന രാജ്യത്തിന്റെ "പുതിയ പൊതുബോധം"പ്രതിനിധി സംഘം ആവര്‍ത്തിച്ചു. ഭീകരവാദികളെയും അവരുടെ പ്രായോചകരെയും തമ്മിൽ വേർതിരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയ കൊറിയ ഭീകരതയോട് അവരുടെ ശക്തമായ എതിർപ്പ് അറിയിച്ചു.  

 

പ്രതിനിധി സംഘം നാളെ  കൊറിയന്‍  വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ദേശീയസഭയിലെ വിശിഷ്ട വ്യക്തികളുമായും പ്രമുഖ ചിന്തകരിലെ മുതിർന്ന പ്രതിനിധികളുമായും തുടർന്ന് മാധ്യമങ്ങളുമായും ആശയവിനിമയം നടത്തും. 

 

******************


(Release ID: 2131494)