വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം
azadi ka amrit mahotsav

വടക്ക് കിഴക്കൻ മേഖലയിലെ അനന്ത സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് വേണ്ടി വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയം( MDoNER) സംഘടിപ്പിച്ച അംബാസഡർമാരുടെ യോഗത്തിന് വിദേശ നയതന്ത്രജ്ഞരുടെ വലിയ പിന്തുണ ലഭിച്ചു

Posted On: 16 APR 2025 11:01AM by PIB Thiruvananthpuram

 

രാജ്യത്തിന്റെ ഊർജ്ജസ്വലമായ വടക്കുകിഴക്കൻ മേഖലയിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ആഗോള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയം (MDoNER) 2025 ഏപ്രിൽ 15-ന് ന്യൂഡൽഹിയിൽ അംബാസഡർമാരുടെ യോഗം സംഘടിപ്പിച്ചു. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ഹൈക്കമ്മീഷണർമാരും മുതിർന്ന നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. വടക്കുകിഴക്കൻ മേഖലയുടെ (NER) അനന്ത സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്.

വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അംബാസഡർമാരുടെ യോഗത്തിൽ പങ്കെടുത്തു.സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായുമുള്ള ഈ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ കണക്റ്റിവിറ്റി, വ്യാപാരം, നൂതനാശയം എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത മന്ത്രി ആവർത്തിച്ചു. വടക്കുകിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ ഓരോന്നിനും സവിശേഷമായ ശേഷിയും വിഭവങ്ങളും അവസരങ്ങളുമുണ്ടെന്നും, ഇത് രാജ്യത്തിന്റെ വളർച്ചാ ഗാഥയിൽ ഈ മേഖലയെ ഒരു അമൂല്യ ആസ്തിയാക്കി മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്നമായ സാംസ്കാരിക വൈവിധ്യം മുതൽ പ്രകൃതി സൗന്ദര്യവും തന്ത്രപ്രധാനമായ സ്ഥാനവും കൊണ്ട് വടക്കുകിഴക്കൻ മേഖലയ്ക്ക് രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലൊന്നായി ഉയർന്നുവരാനുള്ള വളരെയധികം സാധ്യതകളുണ്ട്. തെക്കുകിഴക്കൻ ഏഷ്യയുമായുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളുടെ സാമീപ്യം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയവുമായി യോജിക്കുന്നു. കൂടാതെ അത് ഈ മേഖലയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഒരു കവാടമായി മാറ്റുന്നു.വടക്ക് കിഴക്കൻ മേഖലയിലെ സമ്പന്നമായ വിഭവങ്ങളും കരകൗശല വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിന്, വടക്കുകിഴക്കൻ മേഖലയിലെ അവസരങ്ങൾ പര്യവേക്ഷണംചെയ്യാനായി പരിപാടിയിൽ പങ്കെടുത്ത രാജ്യങ്ങളെ മന്ത്രി സ്വാഗതം ചെയ്തു .

വടക്കുകിഴക്കൻ മേഖലയുടെ അപാരമായ സാധ്യതകൾ, ഈ മേഖലയുടെ വകുപ്പ് സഹമന്ത്രി ഡോ. സുകാന്ത മജുംദാർ എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നിക്ഷേപ അവസരങ്ങൾക്കും ഒരുമിച്ച്, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും നിരവധി കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യോമ, റോഡ്, റെയിൽ,ജലപാത,ഗതാഗത സംവിധാനങ്ങളുടെ വികസനം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിന് അനുയോജ്യമായ ഒരു പ്രധാന സാമ്പത്തിക ആസ്തിയായി, ഇന്ത്യയുടെ അഷ്ടലക്ഷ്മിയായി വടക്കുകിഴക്കൻ മേഖലയെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നതായും അദ്ദേഹം പരാമർശിച്ചു. വിവിധ മേഖലകളിലായി വിശാലമായ അവസരങ്ങളുള്ള വടക്കുകിഴക്കൻ ഇന്ത്യ, നിക്ഷേപകരെ അതിന്റെ അനന്ത സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും വളർച്ചാ യാത്രയുടെ ഭാഗമാകാനും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

2025 മെയ് 23, 24 തീയതികളിൽ MDoNER സംഘടിപ്പിക്കുന്ന വടക്കുകിഴക്കൻ നിക്ഷേപക ഉച്ചകോടിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളിലൊന്നായി അംബാസഡർമാരുടെ യോഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും താൽപ്പര്യം പ്രകടിപ്പിച്ചു. ഈ പരിപാടി അർത്ഥവത്തായ ചർച്ചകൾക്ക് മാത്രമല്ല, ഭാവി പങ്കാളിത്തങ്ങൾക്കുള്ള അടിത്തറ പാകുകയും മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വഴിയൊരുക്കുകയും ചെയ്തു.

ഇന്ത്യയുടെ വികസന നയങ്ങളിൽ എൻ ഇ ആർ മുൻപന്തിയിലാണെന്ന് വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കലാദാൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കുള്ള കവാടമാകാനുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സാധ്യതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയത്തിലെയും എൻഇആർ സംസ്ഥാന ഗവൺമെന്റുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

*********************


(Release ID: 2122258)