പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഷില്ലോങ്ങിൽ വടക്കു കിഴക്കൻ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു


യോഗം വടക്കു കിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷം അടയാളപ്പെടുത്തുന്നു

‘കിഴക്ക് നോക്കുക’ നയം ‘കിഴക്ക് കിഴക്ക്’ എന്നതിലേക്ക് പരിവർത്തനം ചെയ്യുന്നതിനുമപ്പുറം ഗവൺമെന്റ് , ഇപ്പോൾ അതിന്റെ നയം ‘വടക്ക് കിഴക്കിനായി വേഗത്തിൽ പ്രവർത്തിക്കുക’, ‘വടക്ക് കിഴക്കിന് വേണ്ടി ആദ്യം പ്രവർത്തിക്കുക’ എന്നാക്കി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള 8 അടിസ്ഥാന സ്തംഭങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു

ജി 20 മീറ്റിംഗുകൾ പ്രദേശത്തിന്റെ സ്വഭാവം, സംസ്കാരം, സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഉചിതമായ അവസരമാണ്: പ്രധാനമന്ത്രി


Posted On: 18 DEC 2022 1:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ഷില്ലോങ്ങിൽ വടക്കുകിഴക്കൻ  കൗൺസിൽ (എൻഇസി) യോഗത്തെ അഭിസംബോധന ചെയ്തു. 1972ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വടക്കുകിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷമാണ് സമ്മേളനം അടയാളപ്പെടുത്തുന്നത്.

വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ എൻഇസിയുടെ സംഭാവനയെ അഭിനന്ദിച്ച പ്രധാനമന്ത്രി, എൻഇസിയുടെ ഈ സുവർണ്ണ ജൂബിലി ആഘോഷം ഇപ്പോൾ നടന്നു വരുന്ന  ആസാദി കാ അമൃത് മഹോത്സവത്തോട് ഒത്തുപോകുന്നതായി പറഞ്ഞു. ഈ മേഖലയിലെ 8 സംസ്ഥാനങ്ങളെ താൻ പലപ്പോഴും അഷ്ട ലക്ഷ്മി എന്നാണ് വിളിക്കുന്നതെന്ന് അടിവരയിട്ടുകൊണ്ട്, അതിന്റെ വികസനത്തിന് ഗവണ്മെന്റ് 8 അടിസ്ഥാന തൂണുകളിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം, വൈദ്യുതി , ടൂറിസം, 5ജി കണക്റ്റിവിറ്റി, സംസ്കാരം, പ്രകൃതി കൃഷി,  സംസ്കാരം,കായിക സാധ്യതകൾ  എന്നിവയാണവ .

തെക്ക്-കിഴക്കൻ ഏഷ്യയിലേക്കുള്ള നമ്മുടെ കവാടമാണ് വടക്കുകിഴക്കൻ മേഖലയെന്നും മുഴുവൻ മേഖലയുടെയും വികസനത്തിനുള്ള കേന്ദ്രമായി മാറാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുടെ ഈ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനായി, ഇന്ത്യൻ-മ്യാൻമർ-തായ്‌ലൻഡ് ത്രികക്ഷി ഹൈവേ, അഗർത്തല-അഖൗറ റെയിൽ പദ്ധതി തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുകയാണ്. 'കിഴക്ക് നോക്കുക' നയം 'ആക്റ്റ് ഈസ്റ്റ്' ആക്കുന്നതിന് അപ്പുറത്തേക്ക് ഗവൺമെന്റ് മുന്നോട്ട് പോയി, ഇപ്പോൾ അതിന്റെ നയം 'വടക്കുകിഴക്കിനായി  വേഗത്തിൽ പ്രവർത്തിക്കുക', 'വടക്ക് കിഴക്കിന് വേണ്ടി ആദ്യം പ്രവർത്തിക്കുക' എന്നിങ്ങനെയാണ് നയമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മേഖലയിൽ, നിരവധി സമാധാന ഉടമ്പടികൾ ഒപ്പുവെച്ചിട്ടുണ്ടെന്നും അന്തർ സംസ്ഥാന അതിർത്തി ഉടമ്പടികൾ ചെയ്തിട്ടുണ്ടെന്നും തീവ്രവാദത്തിന്റെ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്  സീറോയ്ക്കായുള്ള   ഇന്ത്യയുടെ പ്രതിബദ്ധതയെ കുറിച്ച് ചർച്ച ചെയ്തുകൊണ്ട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ജലവൈദ്യുതത്തിന്റെ ശക്തികേന്ദ്രമായി മാറാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മേഖലയിലെ സംസ്ഥാനങ്ങളെ വൈദ്യുതി മിച്ചമാക്കുകയും വ്യവസായങ്ങളുടെ വിപുലീകരണത്തിന് സഹായിക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് ചർച്ച ചെയ്ത അദ്ദേഹം, പ്രദേശത്തിന്റെ സംസ്കാരവും പ്രകൃതിയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ മേഖലയിലും ടൂറിസം സർക്യൂട്ടുകൾ കണ്ടെത്തി വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 100 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വടക്കുകിഴക്കൻ മേഖലകളിലേക്ക് അയക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു, ഇത് വിവിധ പ്രദേശങ്ങളിലെ ആളുകളെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കും. ഈ വിദ്യാർത്ഥികൾക്ക് ഈ പ്രദേശത്തിന്റെ അംബാസഡർമാരാകാം.

ഈ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന  പാലം  നിർമ്മാണ പദ്ധതികൾ ഇപ്പോൾ പൂർത്തിയായതായി പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടയിൽ, ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം 9-ൽ നിന്ന് 16 ആയി ഉയർന്നു, 2014-ന് മുമ്പ് വിമാനങ്ങളുടെ എണ്ണം 900-ൽ നിന്ന് 1900-ലേക്ക് വർധിച്ചു. പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും റെയിൽവേ ഭൂപടത്തിലേക്ക് ആദ്യമായി വന്നിട്ടുണ്ട്. ജലപാത വിപുലീകരിക്കാനും നടപടിയെടുക്കുന്നുണ്ട്. മേഖലയിൽ 2014 മുതൽ ദേശീയ പാതകളുടെ നീളം 50% വർദ്ധിച്ചു. PM-DevINE സ്കീം ആരംഭിച്ചതോടെ വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ വേഗത കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വർധിപ്പിച്ച് വടക്കുകിഴക്കൻ മേഖലയിൽ ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഗവണ്മെന്റ്  പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ 5ജി  അടിസ്ഥാനസൗകര്യത്തിന്റെ  വികസനത്തെക്കുറിച്ച് സംസാരിക്കവെ, മേഖലയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സേവന മേഖല എന്നിവയുടെ കൂടുതൽ വികസനത്തിന് 5ജി  സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തിക വളർച്ചയുടെ മാത്രമല്ല, സാംസ്കാരിക വളർച്ചയുടെ കേന്ദ്രമാക്കി മാറ്റാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തിന്റെ കാർഷിക സാധ്യതകളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനാകുന്ന പ്രകൃതിദത്ത കൃഷിയുടെ വ്യാപ്തിക്ക് അടിവരയിട്ടു. കൃഷി ഉഡാനിലൂടെ ഈ മേഖലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യമായ ഓയിൽ പാമിൽ പങ്കെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ തരണം ചെയ്യാനും അവരുടെ ഉൽപന്നങ്ങൾ വിപണിയിലെത്താനും ഡ്രോണുകൾക്ക് എങ്ങനെ കർഷകരെ സഹായിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു .

വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാലയുടെ വികസനത്തിലൂടെ മേഖലയിലെ കായിക താരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഗവണ്മെന്റ്  പ്രവർത്തിക്കുന്നുണ്ടെന്ന് കായിക മേഖലയ്ക്ക് ഈ മേഖലയുടെ സംഭാവനയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൂടാതെ, മേഖലയിലെ 8 സംസ്ഥാനങ്ങളിലായി 200-ലധികം ഖേലോ ഇന്ത്യാ കേന്ദ്രങ്ങൾക്ക് അംഗീകാരം ലഭിച്ചു, കൂടാതെ ഈ മേഖലയിലെ നിരവധി കായികതാരങ്ങൾക്ക് TOPS സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയെ കുറിച്ചും ചർച്ച ചെയ്ത പ്രധാനമന്ത്രി, ലോകമെമ്പാടുമുള്ള ആളുകൾ വടക്കുകിഴക്കൻ ഭാഗത്തേക്ക് വരുന്നതിന് സാക്ഷ്യം വഹിക്കുമെന്നും  പറഞ്ഞു. പ്രദേശത്തിന്റെ സ്വഭാവവും സംസ്‌കാരവും സാധ്യതകളും പ്രദർശിപ്പിക്കാനുള്ള ഉചിതമായ അവസരമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
--ND--



(Release ID: 1884547) Visitor Counter : 139