യുവജനകാര്യ, കായിക മന്ത്രാലയം

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു്   ന്യൂഡല്‍ഹിയില്‍ നടന്ന  പ്രദര്‍ശന പരിപാടിയില്‍ കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍, സഹമന്ത്രി ശ്രീ. എം എസ് നിസിത് പ്രമാണിക്, ഒളിമ്പിക് ഇതിഹാസങ്ങള്‍ തുടങ്ങിയവര്‍ ഇന്ത്യയ്ക്കു വേണ്ടി ചിയര്‍ 4 ഇന്ത്യ ആരവങ്ങള്‍ മുഴക്കി

Posted On: 23 JUL 2021 6:45PM by PIB Thiruvananthpuram

ഇന്ന് ചെറിയ പട്ടണങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഭകളെ ശ്രദ്ധിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കാരണം അവര്‍ക്ക് ഉയര്‍ന്ന തലത്തില്‍ മത്സരിക്കാനുള്ള മികച്ച സൗകര്യങ്ങളും പ്രൊഫഷണല്‍ പരിശീലനവും ലഭിക്കുന്നു : ശ്രീ. അനുരാഗ് താക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ ഒരു കായിക ശക്തിയായി മാറുന്നതിനുള്ള അടിത്തറയിട്ടിരിക്കുന്നു : ശ്രീ അനുരാഗ് താക്കൂര്‍

നാല് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത യോഗേശ്വര്‍ ദത്ത്, ഇന്ത്യയുടെ ആദ്യ വനിതാ മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

 

കേന്ദ്ര യുവജന, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജന, കായിക  സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, ഇന്ത്യയുടെ ഒളിമ്പിക് ഇതിഹാസങ്ങള്‍ എന്നിവര്‍ മേജര്‍ ധ്യാന്‍ ചന്ദ് ദേശീയ സ്റ്റേഡിയത്തില്‍ ആരവങ്ങളോടെ ഇന്ത്യയുടെ ആഹ്ലാദത്തിന്റെ ഭാഗമായി.

റെയില്‍വേ സഹമന്ത്രിമാരായ എസ്. റാവു സാഹിബ് പാട്ടീല്‍ ദാന്‍വേ, ശ്രീമതി ദര്‍ശന ജര്‍ദോഷ്; നാല് തവണ ഒളിമ്പ്യനായ യോഗേശ്വര്‍ ദത്ത്, ഇന്ത്യയിലെ ആദ്യ വനിതാ ഒളിമ്പിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി; ഗുസ്തി പ്രതിഭ അഖില്‍ കുമാര്‍,കായിക സെക്രട്ടറി ശ്രീ രവി മിത്തല്‍ എന്നവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത ചിയര്‍ 4 ഇന്ത്യ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ കായികതാരങ്ങളെ പ്രചോദിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കുന്നതിനായി നിരവധി പ്രമുഖരും കായികതാരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തു.  മധ്യപ്രദേശ് കായിക മന്ത്രി ശ്രീമതി യശോധര രാജെ സിന്ധ്യ;  ഹോക്കി ഒളിമ്പ്യന്‍, ഹരിയാന കായിക മന്ത്രി എസ് സന്ദീപ് സിംഗ്, ഒഡീഷയിലെ കായിക മന്ത്രി എസ്. തുഷാര്‍ കാന്തി ബെഹെര എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ പിന്തുണച്ചവരാണ്.

ഒളിമ്പിക് ഗെയിമുകള്‍ പോലെ തന്നെ കായികതാരങ്ങള്‍ക്കും സംഘാടകര്‍ക്കും പരീക്ഷണങ്ങളും വിജയങ്ങളും നിറഞ്ഞ ഒരു യാത്രയാണ് ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള ഇന്ത്യയുടെ പാതയെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു,

 

നമ്മുടെ കായിക പ്രതിഭകള്‍ക്ക് ആദ്യാവസാന പിന്തുണയും പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പും നാം നല്‍കിയിട്ടുണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിരവധി കായിക പ്രതിഭകളുമായി സംസാരിക്കുകയും രാജ്യത്തിന് മെഡല്‍ നേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കായികതാരങ്ങളെയും അവരുടെ താല്‍പ്പര്യങ്ങളെയും നയപരമായ ആസൂത്രണത്തിന്റെ കേന്ദ്രപഥത്തില്‍ത്തന്നെ നാം പരിഗണിക്കുന്നതായി ശ്രീ താക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചു. ഇന്ന് ചെറിയ പട്ടണങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഭകളെ ശ്രദ്ധിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു, കാരണം അവര്‍ക്ക് ഉയര്‍ന്ന തലത്തില്‍ മത്സരിക്കാന്‍ മികച്ച സൗകര്യങ്ങളും പ്രൊഫഷണല്‍ പരിശീലനവും ലഭിക്കുന്നു. രാജ്യത്ത് ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാടും നാം കൊണ്ടുവന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ ഒരു കായിക ശക്തിയായി മാറുന്നതിനുള്ള അടിത്തറ പണിയുകയാണെന്നും ശ്രീ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

130 കോടി ഇന്ത്യക്കാരുടെ ആശംസകള്‍ കായികരംഗത്തെ ഏറ്റവും മികച്ച വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 127 ഒളിമ്പിക് പ്രതിഭകള്‍ക്ക് പ്രചോദനമാകുമെന്നും ശ്രീ താക്കൂര്‍ പറഞ്ഞു. ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യന്‍ സംഘത്തെ നമ്മള്‍ സന്തോഷിപ്പിക്കുന്നത് ഒരു അഭിമാന നിമിഷമാണ്.

 

മേരി കോം, ഹിമാ ദാസ് തുടങ്ങിയ കായികതാരങ്ങള്‍ക്ക് അവര്‍ ഒറീസയില്‍ നിന്നോ ബംഗാളില്‍ നിന്നോ മണിപ്പൂരില്‍ നിന്നോ എന്നു നോക്കാതെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് പറഞ്ഞു.

കായികതാരങ്ങളില്‍ മെഡലുകള്‍ കാണാനുള്ള ആഗ്രഹം ഇന്ത്യയെ ജയിപ്പിക്കുമെന്ന് നാല് തവണ ഒളിമ്പ്യനായ യോഗേശ്വര്‍ ദത്ത് പറഞ്ഞു.  ഒളിമ്പിക്‌സിലെ തന്റെ വിജയത്തെ അനുസ്മരിച്ച ഇന്ത്യയുടെ ആദ്യ വനിതാ മെഡല്‍ ജേതാവ് ശ്രീമതി കര്‍ണം മല്ലേശ്വരി, അന്ന് പ്രധാനമന്ത്രി 'ഇന്ത്യയുടെ മകള്‍' എന്ന് വിളിച്ചപ്പോള്‍ നിറഞ്ഞതുപോലെ കണ്ണുകള്‍ നിറഞ്ഞാണു സംസാരിച്ചത്. രാജ്യത്തെ കായിക ആവാസവ്യവസ്ഥയും കായികരംഗത്തെ വികസനവുമാണ് തന്നെ ശരിക്കും പ്രേരിപ്പിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരന്‍ പുല്ലേല ഗോപിചന്ദ് പറഞ്ഞു. കായികരംഗത്ത് വ്യക്തമായ മാറ്റവും ജനങ്ങളില്‍ നിന്നുള്ള പിന്തുണയും താന്‍ കണ്ടു.

റെയില്‍വേയുടെ 25 പ്രതിനിധികളില്‍ 21 പേര്‍ സ്ത്രീകളാണെന്നും ഇന്ത്യ മെഡലുകള്‍ നേടുമെന്ന് തനിക്ക് വിശ്വാസമു ണ്ടെന്നും റെയില്‍വേ സഹമന്ത്രി ശ്രീമതി ദര്‍ശന ജര്‍ദോഷ് എടുത്തുപറഞ്ഞു. കായികതാരങ്ങളുടെ പരിശീലനത്തിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് മികച്ച കോച്ചുകളുണ്ടെന്ന് റെയില്‍വേയിലെ മറ്റൊരു സഹമന്ത്രി ശ്രീ റാവു സാഹെബ് ദാന്‍വേ പറഞ്ഞു. കളിക്കാര്‍ക്ക് ലോകോത്തര പരിശീലനവും മറ്റ് സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന റെയില്‍വേ യുടെ മികച്ച കായിക വിനോദ കേന്ദ്രങ്ങള്‍ സമീപഭാവിയില്‍ വികസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ധാരാളം കായിക പ്രതിഭകള്‍ ഹരിയാന സംസ്ഥാനത്തു നിന്നുള്ളവരാണെന്നും മെഡലുകള്‍ നേടി തങ്ങളുടെ രാജ്യത്തേക്ക് സമ്മാനങ്ങള്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കു ന്നതായും ഹരിയാന കായിക മന്ത്രി ശ്രീ സന്ദീപ് സിംഗ് പറഞ്ഞു.  ഞങ്ങളുടെ കായികതാരങ്ങള്‍ക്ക് ശരിയായ പരിശീലനവും സൗകര്യങ്ങളും പരിശീലനവും നല്‍കിയാല്‍ അവര്‍ക്ക് മെഡലുകള്‍ നേടാനുള്ള സാധ്യത വളരെ തിളക്കമാര്‍ന്നതായിരിക്കുമെന്ന് കായിക മന്ത്രി എംപി, ശ്രീമതി യശോദര രാജെ സിന്ധ്യ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചും ഖേലോ ഇന്ത്യ യുവജന ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്, ഖെലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചും കായിക വികസനത്തിന് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി  സോണി സ്റ്റുഡിയോയുമായുള്ള ആശയവിനിമയത്തില്‍ ശ്രീ അനുരാഗ് താക്കൂര്‍ പറഞ്ഞു. രാജ്യത്ത് വലിയ കായിക മത്സരങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ശ്രമിക്കും. മികച്ച നിലവാരമുള്ള കോച്ചുകള്‍ നിര്‍മ്മിക്കുന്നതാണ് മറ്റൊരു ശ്രദ്ധ. കായിക പ്രതിഭകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നത് സ്‌പോര്‍ട്‌സിനെ ഒരു തൊഴിലായി സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കും.

ടോക്കിയോയിലെ ദേശീയ സ്റ്റേഡിയത്തിലൂടെ നടക്കുന്ന ഇന്ത്യന്‍ സംഘത്തിന് ഉച്ചത്തില്‍ ആഹ്ലാദത്തോടെ ചിയര്‍ 4 ഇന്ത്യ വിളിച്ചുകൊണ്ട് ഒളിമ്പിക് ഉദ്ഘാടന ചടങ്ങിന്റെ തത്സമയ പ്രദര്‍ശനം പിന്നീട് വിശിഷ്ടാതിഥികള്‍ കണ്ടു.

ഈ ഒളിമ്പിക്‌സില്‍ 18 വിഭാഗങ്ങളിലായി 127 കായിക പ്രതിഭകളുള്ള ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇതില്‍ 56 വനിതാ കായിക പ്രതിഭകളുടെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യം ഉള്‍പ്പെടുന്നു.

****



(Release ID: 1738396) Visitor Counter : 511