പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

Posted On: 13 SEP 2020 2:42PM by PIB Thiruvananthpuram


ഈ പരിപാടിയുടെ തുടക്കത്തില്‍ എനിക്ക് ഒരു ദുഃഖവാര്‍ത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്. ബീഹാറിന്റെ പ്രഗത്ഭനായ നേതാവ് ശ്രീ രഘുവംശ പ്രസാദ് സിംഗ് നമ്മോടൊപ്പം ഇല്ലാതായി. ഞാന്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. രഘുവംശ ബാബുവിന്റെ മരണം ബിഹാറിന്റെയും രാജ്യത്തിന്റെയും തന്നെ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. വേരുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യം മനസിലാക്കിയ ആളാണ്. അദ്ദേഹം തന്റെ ജീവിതത്തിലാകെ ബീഹാറിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ജീവിതത്തോടൊപ്പം വളര്‍ന്നുവന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാനാണ് അദ്ദേഹം പരിശ്രമിച്ചിരുന്നത്.

ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു അംഗമായി ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. നിരവധി ടി.വി ചര്‍ച്ചകളില്‍ ഞങ്ങള്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ കൈമാറിയിരുന്നു. അദ്ദേഹം യു.പി.എ മന്ത്രിസഭയില്‍ ഒരു കാബിനറ്റ്‌ മന്ത്രിയായിരുന്നു. ഗുജറാത്തിന്റെ മുഖ്യമന്ത്രി യെന്ന നിലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഞാന്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. 
 
കഴിഞ്ഞ മൂന്ന് നാലു ദിവസമായി അദ്ദേഹം വാര്‍ത്തകളിലുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ വലിയ ആശങ്കയുണ്ടാകുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ഞാന്‍ തേടുകയും ചെയ്തിരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിച്ച് ബിഹാറിനെ സേവിക്കാന്‍ എത്തുമെന്ന് ഞാന്‍ കരുതി.

അദ്ദേഹത്തിനുള്ളില്‍ പലതും മഥിക്കുന്നുമുണ്ടായിരുന്നു.അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ആശയങ്ങളുമായും   പ്രവര്‍ത്തനം ആരംഭിച്ച ആളുകളുമായും തുടര്‍ന്നും പ്രവര്‍ത്തിക്കുക അദ്ദേഹത്തിന് ഒരിക്കലും സാദ്ധ്യമായിരുന്നില്ല, അത് അദ്ദേഹത്തിന്റെ മനസില്‍ ആരവമുയര്‍ത്തിയിരുന്നു. തന്റെ വികാരം ഒരു കത്തിലൂടെ മൂന്നു നാലു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു; അതുകൊണ്ട്  ബിഹാര്‍ മുഖ്യമന്ത്രിക്ക് അദ്ദേഹം വികസനപ്രവര്‍ത്തനങ്ങളുടെ ഒരു പട്ടിക അയച്ചു കൊടുക്കുകയും ചെയ്തു. ബിഹാറിനേയും ഇവിടുത്തെ ജനങ്ങളേയും കുറിച്ചുള്ള ഉത്കണ്ഠ ആ കത്തില്‍ പ്രകടവുമാണ്.

ബീഹാറിന്റെ വികസനത്തെക്കുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്ന രഘുവംശപ്രസാദ് ജിയുടെ അവസാന കത്തിലെ അദ്ദേഹത്തിന്റെ വികാരങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് ശ്രമിക്കാമെന്ന് ഞാന്‍ നിതീഷ് ജിയോട് അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ഈ പരിപാടിയുടെ തുടക്കത്തില്‍ തന്നെ ഞാന്‍ ശ്രീ രഘുവംശ പ്രസാദ്ജിക്ക് എന്റെ ആത്മാര്‍ത്ഥമായ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ബീഹാറിന്റെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍ജി, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ്‌കുമാര്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ ജി, രവിശങ്കര്‍ പ്രസാദ്ജി, ഗിരിരാജ് സിംഗ്ജി, ആര്‍.കെ. സിംഗ്ജി, അശ്വനികുമാര്‍ ചൗബേജി, നിത്യാനന്ദ റായിജി, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിജി, മറ്റ് പാര്‍ലമെന്റ് നിയമസഭാ സംഗങ്ങളെ സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്ന എന്റെ സഹോദരി സഹോദരന്മാരേ,എല്ലാവര്‍ക്കും എന്റെ പ്രണാമം. 
 
രക്തസാക്ഷികളുടെയും ധീരരുടെയും ഭൂമിയായ ബാങ്കയിലാണ് ഈ പരിപാടി നടക്കുന്നത്. ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന പദ്ധതി ബിഹാറിനൊപ്പം കിഴക്കന്‍ ഇന്ത്യയിലെ വലിയൊരു ഭാഗത്തിന് ഗുണം ചെയ്യും. ഉദ്ഘാടനം ചെയ്യപ്പെടുന്നതും ഒരു എല്‍.പി.ജി പൈപ്പ്‌ലൈന്‍ രണ്ട് വലിയ ബോട്ടിലിംഗ് പ്ലാന്റ് എന്നിവയ്ക്ക് തറക്കല്ലിടുന്നതും ചേര്‍ന്ന് 900 കോടിയിലധികമാണ് ഈ പദ്ധതികളുടെ മുല്യം. ഈ സൗകര്യങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമായി ബീഹാറിലെ ജനങ്ങള്‍ക്ക് അനവധി നിരവധി അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളേ,

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാറിന് വേണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത് പശ്ചാത്തലസൗകര്യങ്ങള്‍ക്കായിരുന്നു. ഒരു സുപ്രധാന വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ദുര്‍ഗാപൂര്‍-ബാങ്കാ മേഖല ഉദ്ഘാടനം ചെയ്യാനായതില്‍ ഞാന്‍ അതീവ ഭാഗ്യവനാണ്. ഏകദേശം ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിക്ക് തറക്കില്ലിടാനുള്ള അവസരവും എനിക്ക് ലഭിച്ചു. 
 
ഏകദേശം 200 കീലോമീറ്ററാണ് ഈ വിഭാഗത്തിന്റെ നീളം. ഈ വഴിയിലൂടെ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. 10 വലിയ നദികളും നിരവധി കിലോമീറ്ററുകളിലും വ്യാപിച്ചുകിടക്കുന്ന വനവും പാറകള്‍ നിറഞ്ഞ ഭൂപ്രദേശവും ഉള്ളിടത്ത് പ്രവര്‍ത്തിക്കുകയെന്നത് അത്ര എളുപ്പമല്ല. ആധുനിക എഞ്ചിനീയറിംഗ്‌ സാങ്കേതികവിദ്യയുടെയും സംസ്ഥാന ഗവണ്‍മെന്റിന്റെ സജീവമായ പിന്തുണയുടെയും നമ്മുടെ എഞ്ചിനീയര്‍, തൊഴിലാളി സഹോദരങ്ങളുടെ കഠിനപ്രയത്‌നവും കൊണ്ടാണ് ഈ പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാനായത്. ഈ പദ്ധതിയുമായി സഹകരിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ ,
ബീഹാറിന് അനുവദിച്ച പ്രധാനമന്ത്രിയുടെ പാക്കേജില്‍ പെട്രോളിയവും വാതകവുമായി ബന്ധപ്പെട്ട 10 വലിയ പദ്ധതികളുണ്ടായിരുന്നു. ഈ പദ്ധതികളില്ലൊം കൂടി ഏകദേശം 21,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇന്ന് പ്രവര്‍ത്തി പൂര്‍ത്തിയാക്കുകയും ബീഹാറിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്ന ഇത് ഏഴാമത്തെ പദ്ധതിയാണ്.

ഇതിന് മുമ്പായി, പാട്‌നാ എല്‍.പി.ജി പ്ലാന്റിന്റെ വിപുലീകരണവും സംഭരണശേഷി വര്‍ദ്ധിപ്പിക്കല്‍, പുർണിയയിലെ എല്‍.പി.ജി പ്ലാന്റിന്റെ വിപുലീകരണവും മുസാഫര്‍പുറില്‍ പുതിയ എല്‍.പി.ജി പ്ലാന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ബീഹാറിലൂടെ കടന്നുപോകുന്ന ജഗദീഷ്പുര്‍-ഹാല്‍ദിയ പൈപ്പ്‌ലൈന പദ്ധതിയുടെ ഭാഗം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയായിരുന്നു. മോത്തിഹരി-അമേല്‍ഖഗഞ്ച് പൈപ്പ്‌ലൈന്‍ പദ്ധതിയിലെ പൈപ്പുലൈനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

ഒരു പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നത് ഒതു തലമുറയുടെ കാലത്ത് കാണുകയും അടുത്ത തലമുറ അതിന്റെ പൂര്‍ത്തിയാക്കല്‍ കാണുകയും ചെയ്യുന്ന കാലത്തില്‍ നിന്നും ഇപ്പോള്‍ രാജ്യവും ബീഹാറും മോചിതരായിരിക്കുകയാണ്. നമുക്ക് ഈ പ്രതിച്ഛായ, നവ ഇന്ത്യയുടെ, നവ ബീഹാറിന്റെ ഈ തൊഴില്‍ സംസ്‌ക്കാരം കൂടുതല്‍ ശക്തിപ്പെടുത്തണം. തീര്‍ച്ചയായും നിതീഷ്ജിക്ക് ഇതില്‍ വളരെ വലിയ പങ്കുണ്ട്.
നമ്മുടെ മൂര്‍ത്തമായ പ്രവര്‍ത്തനത്തിലൂടെ ബിഹാറിനെയും കിഴക്കന്‍ ഇന്ത്യയേയും വികസനത്തിന്റെ പാതയിലൂടെ കൊണ്ടുപോകാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

സുഹൃത്തുക്കളെ,
വേദങ്ങളില്‍ -- सामर्थ्य मूलं स्वातंत्र्यम्, श्रम मूलं वैभवम् ।

 എന്ന് എഴുതിവച്ചിട്ടുണ്ട്.
അതായത്, കാര്യക്ഷമതയാണ് സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്നും കഠിനപ്രയത്‌നമാണ് ഏതൊരു രാജ്യത്തിന്റെയൂം വികസനത്തിന്റെ അടിത്തറയെന്നും. ബീഹാര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഇന്ത്യയില്‍ പ്രതിഭകളുടെ കുറവോ പ്രകൃതിവിഭവങ്ങളുടെ ഇല്ലായ്മയോ ഇല്ല. ഇതൊക്കെയാണെങ്കിലും ബീഹാറും കിഴക്കന്‍ ഇന്ത്യയും വികസനത്തിന്റെ കാര്യത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിലാണ്. സാമ്പത്തികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട മുന്‍ഗണനകളായിരുന്നു ഇതിനുള്ള കുടുതല്‍ കാരണങ്ങള്‍.ഈ കാരണങ്ങള്‍ കൊണ്ട് കിഴക്കന്‍ ഇന്ത്യയില്‍ അല്ലെങ്കില്‍ ബീഹാറില്‍ പശ്ചാത്തലസൗകര്യ പദ്ധതികള്‍ അവസാനമില്ലാത്ത കാലതാമസത്തിന്റെ ഇരകളായിട്ടുണ്ട്.
 
 റോഡ് ബന്ധിപ്പിക്കല്‍, റെയില്‍ ബന്ധിപ്പിക്കല്‍, വ്യോമബന്ധിപ്പിക്കല്‍, ഇന്റര്‍നെറ്റ് ബന്ധിപ്പിക്കല്‍ എന്നിവയൊന്നും തന്നെ മുന്‍ഗണനയില്‍പ്പെടാതിരുന്ന ഒരുകാലമുണ്ടായിരുന്നു. അതിനൊക്കെ ഉപരിയായി ആരെങ്കിലും ഒരു റോഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ അത് സ്വന്തമായി വാഹനമുള്ളവര്‍ക്ക് വേണ്ടിയാണ് നിര്‍മ്മിക്കുന്നതെന്ന് ആരായുമായിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അവിടെ എന്താണുണ്ടായിരുന്നത്? അതായത്, അവിടെ സമീപനത്തിന്റെ ഒരു പ്രശ്‌നമുണ്ടായിരുന്നു.

ആ ദിവസങ്ങളില്‍ വാതകാധിഷ്ഠിത വ്യവസായവും പെട്രോ-ബന്ധിപ്പിക്കലും ബീഹാറിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. കരബന്ധിത സംസ്ഥാനം എന്ന നിലയില്‍ സമുദ്രത്തിന് അടുത്തുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ പെട്രോളിയവും വാതകവുമായി ബന്ധപ്പെട്ട വിഭവങ്ങങ്ങള്‍ ബീഹാറില്‍ ലഭിക്കുക സാദ്ധ്യമായിരുന്നില്ല.

സുഹൃത്തുക്കളേ ,

വാതകാധിഷ്ഠിത വ്യവസായവും പെട്രോ-ബന്ധിപ്പിക്കലുമൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സാങ്കേതിക പദങ്ങളായി തോന്നും, എന്നാല്‍ ഇവയ്‌ക്കൊക്കെ ജനങ്ങളുടെ ജീവിതവുമായും അവരുടെ ജീവിതനിലവാരവുമായി നേരിട്ടുള്ള ബന്ധമുണ്ട്. വാതകാധിഷ്ഠിതവും പെട്രോ-ബന്ധിപ്പിക്കല്‍ വ്യവസായങ്ങളും ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നതും.
ഇപ്പോള്‍ സി.എന്‍.ജിയും പി.എന്‍.ജിയും രാജ്യത്തെ നിരവധി നഗരങ്ങളില്‍ സുഗമമായി ലഭിക്കും. അപ്പോള്‍ അത് ബീഹാറിലെയും കിഴക്കന്‍ ഇന്ത്യയിലേയും ജനങ്ങള്‍ക്കും സുഗമമായി ലഭിക്കണം. ഈ നിശ്ചയദാര്‍ഢ്യത്തോടെയാണ് നമ്മള്‍ മുന്നോട്ട് നിങ്ങിയത്.

പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗാ യോജനയുടെ കീഴില്‍ കിഴക്കന്‍ ഇന്ത്യയെ കിഴക്കന്‍ കടല്‍തീരത്തുള്ള പ്രദീപുമായും പടിഞ്ഞാറന്‍ കടല്‍തീരത്തുള്ള കണ്ട്‌ലയുമായും ബന്ധിപ്പിക്കുന്നതിനുള്ള വലിയ പ്രയത്‌നം ആരംഭിച്ചു. ഏകദേശം 3000 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ്‌ലൈനുമായി ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു, അതില്‍ ബീഹാറിനും പ്രമുഖമായ സ്ഥാനം ലഭിച്ചു. പ്രദീപ്-ഹാല്‍ദിയ ലൈന്‍ ബാങ്കവരെ പൂര്‍ത്തിയായി. ഇത് ഇനി പാട്‌നയിലേക്കും മുസാഫീറിലേക്കും വിപുലീകരിക്കും. കണ്ട്‌ലയില്‍ നിന്നും വരുന്ന ലൈന്‍ ഗോരഖ്പൂര്‍ വരെ എത്തിയിട്ടുണ്ട്, അതും ഇതുമായി ബന്ധിപ്പിക്കും. പദ്ധതി പൂര്‍ണ്ണമായി പൂര്‍ത്തിയായി കഴിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പൈപ്പ്‌ലൈന്‍ പദ്ധതികളില്‍ ഒന്നായി ഇത് മാറും.

സുഹൃത്തുക്കളേ ,

ഈ പൈപ്പലൈന്‍ മൂലം ബീഹാറില്‍ വലിയ ബോട്ടിലിംഗ് പ്ലാന്റുകളും ആരംഭിക്കുകയാണ്. ബാങ്കയിലും ചമ്പാരനിലുമായി രണ്ടു പുതിയ ബോട്ടിലിംഗ് പ്ലാന്റുകള്‍ക്ക് ഇന്ന് സമാരംഭം കുറിയ്ക്കുകയാണ്. പ്രതിവര്‍ഷം 1.25 കോടി സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള ശേഷി ഈ രണ്ടു പ്ലാന്റുകള്‍ക്കും ഉണ്ട്. ഈ രണ്ടു പ്ലാന്റുകള്‍ കൊണ്ട് ബീഹാറിലെ ബാങ്കാ, ഭഗല്‍പൂര്‍, ജാമുയി, അരാറിയ, കൃഷ്ണഗഞ്ച്, കത്തിഹാര്‍, കിഴക്കന്‍ ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, മുസാഫര്‍പൂര്‍, സ്വീവാന്‍, ഗോപാല്‍ഗഞ്ച്. സിതാമറൈ ജില്ലകള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കും.
അതുപോലെ ജാര്‍ഖണ്ഡിലെ ഗോഡാ, ദിയോഗര്‍, ദുംകാ, സാഹിബ്ഗഞ്ച്, പാക്കൂര്‍ ജില്ലകള്‍ക്കും ഉത്തര്‍പ്രദേശിലെ ചില ജില്ലകള്‍ക്കും വേണ്ട പാചകവാതക ആവശ്യങ്ങള്‍ ഈ ഈ പ്ലാന്റുകള്‍ നിറവേറ്റും. ആയിരക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ഈ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലൂടെ ഭാവിയില്‍ വികസിക്കുന്ന പുതിയ വ്യവസായങ്ങളില്‍ നിരവധി തൊഴിലുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.
 
സുഹൃത്തുക്കളേ,
അടച്ചിട്ട ബറൗനിയിലെ വളം ഫാക്ടറിയുടെ പണികൾ ഈ ഗ്യാസ് പൈപ്പ്‌ലൈന്റെ നിർമാണം കഴിഞ്ഞാലുടൻ പുനരാരംഭിക്കും.  ഒരു വശത്ത്, വളം, വൈദ്യുതി, ഉരുക്ക് വ്യവസായങ്ങൾക്ക് ഗ്യാസ് കണക്റ്റിവിറ്റി കാരണം ഉത്തേജനം ലഭിക്കുകയും, വിലകുറഞ്ഞതും വൃത്തിയുള്ളതുമായ സിഎൻജി അടിസ്ഥാനമാക്കിയുള്ള ഗ്യാസ് ലൈൻ ജനങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ എത്തുകയും ചെയ്യും.

 ഇതിന്റെ ഭാഗമായി ബീഹാറിലെയും ഝാർഖണ്ഡിലെയും നിരവധി ജില്ലകളിൽ വിലകുറഞ്ഞ പൈപ്പ് ഗ്യാസ് വിതരണം ആരംഭിച്ചു.  രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ശുദ്ധമായ ഇന്ധനങ്ങളും പുകയില്ലാത്ത അടുക്കളകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രസ്ഥാനത്തെ ഇത് കൂടുതൽ വേഗത്തിലാക്കും.

 സുഹൃത്തുക്കളേ,

 ഇന്ന്, രാജ്യത്തെ എട്ട് കോടി ദരിദ്ര കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി കാരണം ഗ്യാസ് കണക്ഷനുണ്ട്.  കൊറോണ കാലഘട്ടത്തിൽ ഈ പദ്ധതി ദരിദ്രരുടെ ജീവിതത്തിൽ വരുത്തിയ വ്യത്യാസം ഞങ്ങൾ കണ്ടു.  വീടിനകത്ത് കഴിയേണ്ടിവരുമ്പോൾ, എട്ട് കോടി കുടുംബങ്ങളിലെ ഈ സുഹൃത്തുക്കൾക്കും ഞങ്ങളുടെ സഹോദരിമാർക്കും വിറകും മറ്റ് ഇന്ധനങ്ങളും ശേഖരിക്കുന്നതിനായി പുറപ്പെടേണ്ടിവന്നാൽ എന്തായിരിക്കും ഫലം.

 സുഹൃത്തുക്കളേ,

 കൊറോണയുടെ ഈ കാലയളവിൽ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കോടിക്കണക്കിന് സിലിണ്ടറുകൾ സൗജന്യമായി നൽകിയിട്ടുണ്ട്.  ഇത് ബീഹാറിലെ ലക്ഷക്കണക്കിന് സഹോദരിമാർക്കും പാവപ്പെട്ട കുടുംബങ്ങൾക്കും ഗുണം ചെയ്തു.  പെട്രോളിയം, ഗ്യാസ് എന്നിവയുടെ വകുപ്പുകളുടെയും കമ്പനികളുടെയും ശ്രമങ്ങളും, അവരുമായി ബന്ധമുള്ള ലക്ഷക്കണക്കിന് വിതരണ പങ്കാളികളും ശരിക്കും കൊറോണ യോദ്ധാക്കളാണ്.  ഈ പ്രയാസകരമായ കാലഘട്ടത്തിൽ ആളുകൾക്കു വാതകം തീരാൻ അനുവദിക്കാത്ത സുഹൃത്തുക്കളാണ് ഇവർ. അണുബാധയുടെ അപകടങ്ങൾക്കിടയിലും സിലിണ്ടറുകളുടെ വിതരണം നിലനിർത്തുന്നത് തുടരുകയാണ്.

 സുഹൃത്തുക്കളേ,

 രാജ്യത്തും ബീഹാറിലും എൽപിജി ഗ്യാസ് കണക്ഷൻ സമ്പന്നരുടെ അടയാളമായിരുന്നു.  ഓരോ ഗ്യാസ് കണക്ഷനും ആളുകൾക്ക് ശുപാർശകൾ നേടേണ്ടിയിരുന്നു.
എംപിമാരുടെ വീടുകൾക്ക് പുറത്ത് നീണ്ട നിരകളുണ്ടായിരുന്നു.  ഗ്യാസ് കണക്ഷൻ ഉള്ളവരെ സമ്പന്നരായി കണക്കാക്കിയിരുന്നു.  സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരും പാർശ്വവൽക്കരിക്കപ്പെട്ടവരും അധ:സ്ഥിതരു പിന്നോക്കക്കാരും ആയവരെ ആരും പരിപാലിച്ചിരുന്നില്ല.  അവരുടെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും അവഗണിക്കപ്പെട്ടു.

 എന്നാൽ ഇപ്പോൾ ബീഹാറിൽ ഇത് മാറി.  ബീഹാറിലെ 1.25 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയിട്ടുണ്ട്.  വീട്ടിലെ ഗ്യാസ് കണക്ഷൻ ബീഹാറിലെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിതത്തെ മാറ്റിമറിച്ചു.  പാചകത്തിനായി വിറകുകൾ ക്രമീകരിക്കുന്നതിനേക്കാൾ ഇപ്പോൾ അവർ ഊർജ്ജം അവരുടെ വികസനത്തിനായി ഉപയോഗിക്കുന്നു.

 സുഹൃത്തുക്കളേ,

 ഊർജ്ജ കേന്ദ്രമായ രാജ്യത്തിന്റെ കഴിവുകളുടെ ശക്തികേന്ദ്രമാണ് ബീഹാർ എന്ന് ഞാൻ പറഞ്ഞാൽ അതിശയോക്തിയില്ല.  ബീഹാറിലെ യുവാക്കളുടെയും അവരുടെ കഴിവുകളുടെയും സ്വാധീനം എല്ലായിടത്തും കാണാം.  ഇന്ത്യൻ സർക്കാരിൽ ബീഹാറിലെ നിരവധി ആൺമക്കളും പെൺമക്കളുമുണ്ട്. അവർ രാജ്യത്ത് സേവനം ചെയ്യുകയും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.

 നിങ്ങൾ ഏതെങ്കിലും ഐഐടിയിലേക്ക് പോകുക;  ബീഹാറിലെ തിളക്കം നിങ്ങൾ കണ്ടെത്തും.  നിങ്ങൾ ഏതെങ്കിലും സ്ഥാപനത്തിലേക്ക് പോയാൽ, ബീഹാറിലെ ആൺമക്കളും പെൺമക്കളും അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനുള്ള അഭിനിവേശവും കൊണ്ട് അസാധാരണമായ എന്തെങ്കിലും ചെയ്യുന്നതായി നിങ്ങൾ കാണും.

 ബീഹാറിലെ കല, സംഗീതം, രുചികരമായ ഭക്ഷണം എന്നിവ രാജ്യമെമ്പാടും പ്രശംസനീയമാണ്.  നിങ്ങൾ ഏത് സംസ്ഥാനത്തേക്കും പോയാൽ, ബീഹാറിന്റെ ശക്തിയും ഏത് സംസ്ഥാനത്തിന്റെ വികസനത്തിലും ബീഹാറിന്റെ അധ്വാനത്തിന്റെ മുദ്രയും നിങ്ങൾ കാണും.  ബീഹാറിന്റെ സഹകരണം എല്ലാവരുമായുമാണ്.

 ഇതാണ് ബീഹാർ;  ഇതാണ് ബീഹാറിൻ്റെ അത്ഭുതകരമായ കഴിവ്.  അതിനാൽ, ഇത് നമ്മുടെ കടമ കൂടിയാണ്, നമ്മൾ ബീഹാറിനോട് കടപ്പെട്ടിരിക്കുന്നുവെന്നും നമ്മൾ ബീഹാറിനെ സേവിക്കണമെന്നും ഞാൻ പറയും.  ബീഹാറിൽ നമുക്ക് അത്തരം നല്ല ഭരണം ഉണ്ടായിരിക്കണം, അത് ബീഹാറിൻ്റെ അർഹമായ അവകാശമാണ്.

 സുഹൃത്തുക്കളേ,

 കഴിഞ്ഞ 15 വർഷത്തിനിടയിൽ, ശരിയായ സർക്കാർ ഉണ്ടെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കുകയും വ്യക്തമായ നയമുണ്ടെങ്കിൽ വികസനം സംഭവിക്കുകയും ഓരോരുത്തരിലും എത്തിച്ചേരുകയും ചെയ്യുന്നുവെന്നും ബീഹാർ തെളിയിച്ചിട്ടുണ്ട്.  ബീഹാറിലെ ഓരോ മേഖലയുടെയും വളർച്ച ഞങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്, അതിലൂടെ ബീഹാറിന് ഒരു പുതിയ വികസന പാതയിലേക്ക് പോകാൻ കഴിയും.  അത് അതിന്റെ കഴിവുകൾ പോലെ ഉയരത്തിൽ എത്തണം.

 സുഹൃത്തുക്കളേ,

 ബീഹാറിലെ ചില ആളുകൾ വിദ്യാഭ്യാസത്തിനുശേഷം ബീഹാറിലെ യുവാക്കൾ എന്തുചെയ്യുമെന്ന് പറയാറുണ്ടായിരുന്നു;  അവർ വയലുകളിൽ പ്രവർത്തിക്കണം.  ഈ ചിന്ത ബീഹാറിലെ പ്രഗത്ഭരായ യുവാക്കളോടു വലിയ അനീതി ചെയ്തിട്ടുണ്ട്.  ഈ ചിന്താഗതി കാരണമാണ് ബീഹാറിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ നടക്കാതിരുന്നത്.  അതിന്റെ ഫലമായി ബീഹാറിലെ യുവാക്കൾ പഠനത്തിനും ജോലിക്കും പുറത്തു പോകാൻ നിർബന്ധിതരായി.

 സുഹൃത്തുക്കളേ,

 കഠിനാധ്വാനവും അഭിമാനവും ഉൾക്കൊള്ളുന്ന മികച്ച പ്രവൃത്തിയാണ് കൃഷിയും കാർഷിക പ്രവർത്തനവും. എന്നാൽ യുവാക്കളുടെ മറ്റ് അവസരങ്ങൾ കവർന്നെടുക്കുന്നതും ശരിയായ സമീപനമായിരുന്നില്ല.  ഇന്ന് ബീഹാറിൽ നിരവധി വലിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കുന്നു.  ഇപ്പോൾ കാർഷിക, മെഡിക്കൽ, എഞ്ചിനീയറിംഗ്‌ കോളേജുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  ഇപ്പോൾ ബീഹാറിലെ യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ ഐഐടികളും ഐഐഎമ്മുകളും ഐഐഐടികളും സഹായിക്കുന്നു.

 നിതീഷ്ജിയുടെ ഭരണകാലത്ത് രണ്ട് കേന്ദ്ര സർവകലാശാലകൾ, ഒരു ഐഐടി, ഒരു ഐഐഎം, ഒരു നിഫ്റ്റ്, ഒരു ദേശീയ നിയമ സ്ഥാപനം തുടങ്ങി നിരവധി സ്ഥാപനങ്ങൾ ബീഹാറിൽ തുറന്നു.  നിതീഷ്ജിയുടെ ശ്രമഫലമാണ് ബീഹാറിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണവും മുമ്പത്തേതിനേക്കാൾ മൂന്നിരട്ടിയിലധികം ഉയർന്നത്.

 സ്റ്റാർട്ട് അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങിയ പദ്ധതികൾ ബീഹാറിലെ യുവാക്കൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് നൽകിയിട്ടുണ്ട്.  ജില്ലാതലത്തിലെ നൈപുണ്യ കേന്ദ്രങ്ങളിലൂടെ ബീഹാറിലെ യുവാക്കൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പരിശീലനം നൽകാനുള്ള ശ്രമം കൂടിയാണിത്.

 സുഹൃത്തുക്കളേ,

 ബീഹാറിലെ ഊർജ്ജ അവസ്ഥ എന്തായിരുന്നു എന്നതും പ്രസിദ്ധമാണ്.  ഗ്രാമങ്ങൾക്ക് രണ്ട്-മൂന്ന് മണിക്കൂർ വൈദ്യുതി ഉണ്ടെങ്കിലും ഇത് വളരെ നല്ലതായി കണക്കാക്കപ്പെട്ടു.  നഗരങ്ങളിൽ താമസിക്കുന്നവർക്ക് 8-10 മണിക്കൂറിൽ കൂടുതൽ വൈദ്യുതി ലഭിക്കില്ല.  ഇന്ന്, ബീഹാറിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വൈദ്യുതിയുടെ ലഭ്യത മുമ്പത്തേതിനേക്കാൾ വളരെ കൂടുതലാണ്.

 സുഹൃത്തുക്കളേ,

 വൈദ്യുതി, പെട്രോളിയം, വാതക സംബന്ധിയായ മേഖലകളിൽ കെട്ടിപ്പടുക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനൊപ്പം വ്യവസായങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു മുന്നേറ്റം നൽകുന്നു.  കൊറോണയുടെ ഈ കാലഘട്ടത്തിൽ, പെട്രോളിയവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം വീണ്ടും ശക്തി പ്രാപിച്ചു.

റിഫൈനറി പദ്ധതികളാകട്ടെ, പര്യവേക്ഷണം അല്ലെങ്കിൽ ഉൽപാദനവുമായി ബന്ധപ്പെട്ട പദ്ധതികളോ, പൈപ്പ്ലൈനുകൾ, നഗര വാതക വിതരണ പദ്ധതികളോ ആകട്ടെ;  അത്തരം പദ്ധതികൾ പുനരാരംഭിക്കുകയോ പുതുതായി ആരംഭിക്കുകയോ ചെയ്തു.  അവയുടെ എണ്ണം ചെറുതല്ല.  8,000 ത്തിലധികം പദ്ധതികളുണ്ട്, ഇതിൽ 6 ലക്ഷം കോടി രൂപ വരുംദിവസങ്ങളിൽ ചെലവഴിക്കും.  ബീഹാറിലെയും രാജ്യത്തിലെയും ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കായി എത്ര വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാനാകും.

 മാത്രമല്ല, ഈ പദ്ധതികളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ആളുകളുടെ എണ്ണം തിരിച്ചെത്തിയെന്നു മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് കാരണമായി.  സുഹൃത്തുക്കളേ, ഇത്രയും വലിയ ആഗോള പകർച്ചവ്യാധി രാജ്യത്തെ എല്ലാവർക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.  എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും രാജ്യം അവസാനിച്ചിട്ടില്ല, ബീഹാർ നിലച്ചിട്ടില്ല..

 100 ലക്ഷം കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻ‌ഐ‌പി) പദ്ധതിയും സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.  ബീഹാറിനെയും കിഴക്കൻ ഇന്ത്യയെയും വികസനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റാൻ നാമെല്ലാവരും വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.  ഈ ആത്മവിശ്വാസത്തോടെ, നൂറുകണക്കിന് കോടി രൂപയുടെ സൗകര്യങ്ങൾക്കായി ബീഹാർ സംസ്ഥാനത്തെ വീണ്ടും അഭിനന്ദിക്കുന്നു.  അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം ഞാൻ സുഗമമായതിൽ ഞാനവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

 കൊറോണ അണുബാധ ഇപ്പോഴും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുവെന്നോർക്കുക.  അതുകൊണ്ടാണ്, ഞാൻ തുടർന്നും പറയുന്നത് - മരുന്ന് ഇല്ലെങ്കിൽ, അലസത ഉണ്ടാകരുത്!  വീണ്ടും ശ്രദ്ധിക്കുക, മരുന്ന് ഉണ്ടാകുന്നതുവരെ അയവില്ല.

 അതിനാൽ, രണ്ട് അടി ദൂരം പാലിക്കുക, സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക, എവിടെയും തുപ്പരുത്, മുഖത്ത് മാസ്ക്ക്ക്ക് ധരിക്കുക. ആവശ്യമായ ഈ കാര്യങ്ങളെല്ലാം നാം പിന്തുടരുകയും മറ്റുള്ളവരെ ഓർമ്മപ്പെടുത്തുകയും വേണം.

 നിങ്ങൾ ജാഗരൂകരാണെങ്കിൽ, ബീഹാർ ശക്തമായിരിക്കും, രാജ്യം ശക്തമായിരിക്കും.  ഈ അവസരത്തിൽ, ബീഹാറിലെ വികസന യാത്രയെ ഊർജ്ജസ്വലമാക്കുന്ന ഈ സമ്മാനങ്ങൾക്ക് ഞാൻ വീണ്ടും എല്ലാവിധ ആശംസകളും നേരുന്നു.

 വളരെയധികം നന്ദി!
 

***



(Release ID: 1654082) Visitor Counter : 207