ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വളം സബ്‌സിഡിയും മറ്റ് സബ്‌സിഡികളും കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തണം - ഉപരാഷ്ട്രപതി

കൃഷി കേവലം സാമ്പത്തിക മേഖലയല്ല; വ്യവസായമേഖലയുമായി അതിന് ആഴത്തിലുള്ള ബന്ധമുണ്ട് - ഉപരാഷ്ട്രപതി

Posted On: 26 MAY 2025 4:35PM by PIB Thiruvananthpuram
കർഷകർക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പറഞ്ഞു, “എല്ലാ തരത്തിലുള്ള സഹായങ്ങളും കർഷകരിലേക്ക് നേരിട്ട് എത്തുമ്പോൾ അവരുടെ വരുമാനത്തിൽ യഥാർത്ഥ വളർച്ച സാധ്യമാകും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഒരു കർഷക കുടുംബത്തിന്റെ വരുമാനം ഒരു സാധാരണ കുടുംബത്തിന്റെ ശരാശരി വരുമാനത്തേക്കാൾ കൂടുതലാണ്. ഇതിനുള്ള ഒരു പ്രധാന കാരണം കർഷകർക്കുള്ള സർക്കാർ പിന്തുണ നേരിട്ട് ലഭിക്കുന്നു എന്നതാണ്. നമ്മുടെ രാജ്യത്ത്, വളങ്ങൾക്ക് വലിയ സബ്‌സിഡിയുണ്ട്,  നിരവധി പ്രധാന സബ്‌സിഡികൾ വേറെയുമുണ്ട്- എന്നാൽ ഇവയെല്ലാം പരോക്ഷ സഹായങ്ങളാണ്. ഇവയെല്ലാം നേരിട്ട് കർഷകർക്ക് നൽകിയാൽ, ഓരോ കർഷകനും പ്രതിവർഷം കുറഞ്ഞത് 35,000 രൂപ ലഭിക്കുമെന്നാണ് എന്റെ കണക്ക്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഇത് ശ്രദ്ധിക്കുകയും കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിൽ ഇത് സംബന്ധിച്ച് സമഗ്രമായ പ്രബന്ധം പുറത്തിറക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു… സർക്കാർ സാധ്യമായ എല്ലാ വിധത്തിലും കർഷകരെ പിന്തുണയ്ക്കുന്നു - പിഎം-കിസാൻ സമ്മാൻ നിധി നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു. മറ്റ് എല്ലാ സഹായങ്ങളും നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയെന്നത് പ്രധാനമാണ്. കാരണം ഇത് ഏറെ ഗുണപ്രദമാണ്.”

"ഇന്ന് എന്റെ ഹൃദയത്തിൽ നിന്ന് എല്ലാവർക്കുമായി ഒരു പ്രഖ്യാപനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു - കൃഷി വെറുമൊരു സാമ്പത്തിക മേഖലയല്ല. വ്യവസായമേഖലയുമായി അതിന് ആഴത്തിലുള്ള ബന്ധമുണ്ട്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ് ഈ സംരംഭത്തിന് മുൻകൈ എടുത്തിരിക്കുന്നത്. നമ്മുടെ ജനസംഖ്യയിൽ പകുതിയും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്," അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ നർസിംഗ്പൂരിൽ നടന്ന 'കാർഷിക-വ്യവസായ സമ്മേളനം' ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ സായുധ സേനയുടെ ധീരതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ഇന്നത്തെ ഇന്ത്യ വിശ്വസിക്കുന്നത്... നമ്മുടെ സായുധ സേനയുടെ ധീരത ഓരോ ഇന്ത്യക്കാരനെയും തലയുയർത്തിപ്പിടിക്കാൻ പ്രാപ്തരാക്കി. നമ്മൾ അഭിമാനത്തോടെ പറയുന്നു - നാം ഇന്ത്യക്കാരാണ്. ഇന്ത്യ മാറിയിരിക്കുന്നു. ഭീകര വാദത്തെ  ഇനി ഇന്ത്യ വച്ച് പൊറുപ്പിക്കില്ല. 70 വർഷത്തിനിടയിൽ അസംഭവ്യമായത് പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനത്തിലൂടെ സംഭവ്യമായിരിക്കുന്നു- പാകിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞുകൊണ്ട്, രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ഒഴുകാൻ സാധ്യമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതൊരു ശക്തമായ സന്ദേശമാണ്. പ്രിയരെ നഷ്ടപ്പെട്ടമായവരുടെ അഭിമാനം സംരക്ഷിക്കപ്പെട്ടു."

ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഇന്ന്, മുഴുവൻ രാജ്യവും ദേശസ്നേഹത്താൽ പൂരിതമായിരിക്കുന്നു. ഭീകരവാദത്തിനെതിരെ ഐക്യപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പഹൽഗാമിനോട് പ്രതികരിച്ചു. ലോകം ഈ പ്രതികരണത്തെ അംഗീകരിച്ചു. ലോക ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയും ബീഹാറിൽ നിന്നുകൊണ്ട് ലോകത്തിന് ഇത്രയും ശക്തമായ സന്ദേശം നൽകിയിട്ടില്ല. സിന്ദൂരം (പവിത്ര ദാമ്പത്യത്തിന്റെ പ്രതീകം) മായ്ച്ചുകളയുന്നവർക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ - ബഹാവൽപൂരിലെയും മുരിദ്കെയിലെയും - ജയ്ഷ്-ഇ-മുഹമ്മദിന്റെയും ലഷ്കർ-ഇ-തൊയ്ബയുടെയും താവളങ്ങളിൽ ഇന്ത്യയുടെ ആക്രമണം ലക്ഷ്യവേധിയും വിനാശകരവുമായിരുന്നു. ഇന്ന് ആരും തെളിവ് ആവശ്യപ്പെടുന്നില്ല. ആരും ആവശ്യപ്പെടുന്നില്ല. കാരണം [ഭീകരരുടെ] ശവമഞ്ചങ്ങൾ അവരുടെ സൈന്യത്തോടൊപ്പവും അവരുടെ നേതാക്കളോടൊപ്പവും  ഭീകരരോടൊപ്പവും കാണപ്പെടുന്നു. ഇന്ത്യ തെളിവ് നൽകേണ്ടതില്ല. പരിക്കേറ്റവർ ഇതിനകം തന്നെ ലോകത്തിന് തെളിവ് കാണിച്ചുകൊടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം ഒരു ഉരുക്കുമനുഷ്യന്റെ ദൃഢനിശ്ചയം പോലെയാണ്. ഇപ്പോൾ, ഓരോ പൗരന്റെയും അന്തരംഗം ദേശാഭിമാനത്താൽ പൂരിതമായിരിക്കുന്നു, ദേശ താത്പര്യത്തിനായി സമർപ്പിതമായിരിക്കുന്നു. ”

കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക പുരോഗതി ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "കഴിഞ്ഞ ദശകത്തിൽ ഇന്ത്യ സാമ്പത്തിക മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടം നടത്തി. ആഗോളതലത്തിൽ മുമ്പ് നാം വളരെ ദുർബലമായ അവസ്ഥയിലായിരുന്നു. പക്ഷേ ഇന്നൊരു സന്തോഷവാർത്തയുണ്ട് - ഇന്ന്, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. നമ്മൾ ആരെയാണ് മറികടന്നത്? ഫ്രാൻസ്, ഇംഗ്ലണ്ട്, ജപ്പാൻ എന്നീ രാജ്യങ്ങളെ മറികടന്നു. അടുത്തത് ആരാണ്? ജർമ്മനി - വളരെ വേഗം, ഇന്ത്യ മൂന്നാമത്തെ വലിയ ആഗോള സാമ്പത്തിക ശക്തിയായി മാറും. രാജ്യത്തുടനീളം അടിസ്ഥാന സൗകര്യങ്ങൾ എത്ര വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും."

*കാർഷിക-സംരംഭകത്വം* പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.“കർഷകർ കാർഷിക മേഖലയിലെ സംരംഭകരായി ഉയർന്നുവരണം. സംരംഭകത്വം എന്നാൽ എന്താണെന്ന് നമ്മുടെ കർഷകർ നിർവ്വചിക്കണം. ഞാൻ അവരെ 'കാർഷിക സംരംഭകർ' എന്ന് വിളിക്കുന്നു - കാർഷികോത്പന്നങ്ങളുടെ മൂല്യ വർദ്ധന സാധ്യമാക്കുന്ന, പാൽ, പച്ചക്കറി, പഴം ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന, കാർഷികോത്പന്നങ്ങളുടെ വിപണനത്തിൽ നേതൃത്വം നൽകുന്ന ദശലക്ഷക്കണക്കിന് കാർഷിക സംരംഭകരെ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ട്. സമൂഹം ഇപ്പോൾ കർഷകർക്കൊപ്പം അണിനിരന്നു കാണുന്നത് സന്തോഷകരമാണ്. രാജ്യത്ത് 730 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കാർഷിക ശാസ്ത്ര കേന്ദ്രങ്ങൾ) ഉണ്ട്. ICAR ന് കീഴിൽ ഒട്ടേറെ സ്ഥാപനങ്ങളുണ്ട് - ഇവയെല്ലാം ഇപ്പോൾ ജാഗരൂകവും സജീവവുമാണ്. മുംബൈയിൽ ഞാൻ എടുത്തു പറഞ്ഞ ദിശാബോധം ഇപ്പോൾ ഒരു അടിസ്ഥാന യാഥാർത്ഥ്യമായി മാറുകയാണെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്… കാർഷികോത്പന്നങ്ങൾ ഉപയോഗിക്കുകയും ഫാക്ടറികൾ നടത്തുകയും ചെയ്യുന്ന വ്യവസായങ്ങൾ - അത്തരം കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, പ്രമുഖ സന്നദ്ധ സംഘടനകൾ എന്നിവ ഗ്രാമങ്ങൾ ദത്തെടുത്ത് അവയെ പരിവർത്തനം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെങ്കിൽ അത് മികച്ച ഒരു ആശയമായിരിക്കും. കാർഷിക പ്രവർത്തനങ്ങളിൽ സംരംഭക തത്വങ്ങൾ പ്രയോഗിക്കുന്ന അഗ്രി എന്റർപ്രെണേഴ്‌സ്, അഗ്രിപ്രെണേഴ്‌സ്, ഫാർമർ എന്റർപ്രെണേഴ്‌സ് എന്നിവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവർക്കും ഗുണം ചെയ്യും, കാരണം അവരുടെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിത്തറ കർഷകനിലാണ്. അതിനാൽ കർഷകരുടെ പങ്കാളിത്തം സ്വാഭാവികവും അനിവാര്യവുമാണ്. ”

കന്നുകാലി പരിപാലന മേഖലയിൽ മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് സ്വീകരിച്ച ഭാവാത്മക നടപടികളെ പ്രശംസിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “കന്നുകാലികൾ, പാൽ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ മേഖലകളിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ പ്രത്യേക പ്രശംസയർഹിക്കുന്നു - ഈ മേഖലകളിൽ ലോകത്തെ നയിക്കാൻ നാം ലക്ഷ്യമിടണം. കർഷകർ പാൽ മാത്രമല്ല - തൈര്, മോര്, ഐസ്ക്രീം, രസഗുളകൾ എന്നിവയ്ക്കപ്പുറം ചിന്തിക്കണം. പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരും. എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും - ഇന്ത്യയിലെ കർഷകരിൽ ഒരിക്കലും ദേശസ്നേഹത്തിന്റെ ഒരു കുറവുണ്ടാകില്ല. ബുദ്ധിമുട്ടുകൾക്കിടയിലും, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും - വൈകി വരുന്ന മഴ അവരെ പരീക്ഷിക്കുമ്പോഴും - കർഷകൻ തളരില്ല. വ്യവസായത്തിലും വാണിജ്യത്തിലും ഏർപ്പെടാൻ കർഷകരെ പ്രോത്സാഹിപ്പിച്ചാൽ, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം 2047 ന് മുമ്പുതന്നെ കൈവരിക്കാനാകും.”

 
*****************

(Release ID: 2131492)