ഉപരാഷ്ട്രപതിയുടെ കാര്യാലയം
പുതിയ കശ്മീറിന്റേത് ഇനി സംഘർഷത്തിന്റെ കഥയല്ല , മറിച്ച് വിശ്വാസം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെയും വിശ്വാസം പ്രതിഫലിക്കപ്പെടുന്നതിന്റെയും കഥയാണെന്ന് ഉപരാഷ്ട്രപതി .
Posted On:
15 FEB 2025 2:02PM by PIB Thiruvananthpuram
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു & കാശ്മീരിൽ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത് ജനാധിപത്യത്തിന്റെ യഥാർത്ഥ പ്രതിധ്വനിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
“2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തി, കശ്മീർ താഴ്‌വരയിൽ പങ്കാളിത്തത്തിൽ 30 പോയിന്റ് വർദ്ധന രേഖപ്പെടുത്തി. ജനാധിപത്യം അതിന്റെ യഥാർത്ഥ ശബ്ദം, അതിന്റെ യഥാർത്ഥ പ്രതിധ്വനി കണ്ടെത്തി. ഈ മേഖലയുടേത് ഇനി സംഘർഷത്തിന്റെ കഥയല്ല. പുതിയ കാശ്മീരിലെ ഓരോ നിക്ഷേപ നിർദ്ദേശവും മൂലധനത്തെക്കുറിച്ചു മാത്രമല്ല വിശ്വാസം പുനഃസ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ചും, വിശ്വാസം പ്രതിഫലിക്കപ്പെടുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്."ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു.
മാറ്റം അദൃശ്യമല്ല; അത് ദൃശ്യമാണ്. ധാരണ മാറി, അടിസ്ഥാന യാഥാർത്ഥ്യം മാറുകയാണ്, ജനങ്ങളുടെ പ്രതീക്ഷകൾ കുതിച്ചുയരുകയാണ്”, അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ കത്രയിലുള്ള ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലയുടെ (എസ്എംവിഡിയു) പത്താം ബിരുദദാന ചടങ്ങിൽ പങ്കെടുത്തവരെ ശ്രീ ധൻഖർ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: “രണ്ട് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിന് 65,000 കോടി രൂപയുടെ നിക്ഷേപ ശുപാർശകൾ ലഭിച്ചു. ഇത് മേഖലയിലെ ശക്തമായ സാമ്പത്തിക താൽപ്പര്യത്തെ സൂചിപ്പിക്കുന്നു. 2019 ന് ശേഷം ആദ്യമായി, നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ജമ്മു കശ്മീരിന് ലഭിച്ചു. നിരവധി അന്താരാഷ്ട്ര കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചു. ഈ മേഖല ആത്മവിശ്വാസത്തിന്റെയും മൂലധനത്തിന്റെയും സംഗമസ്ഥാനമാണ്,” അദ്ദേഹം പറഞ്ഞു.
"2019-ൽ അനുച്ഛേദം 370 റദ്ദാക്കിയതോടെ വിഘടനത്തിന്റെ ഭരണഘടനാ മതിലുകൾ തകർന്നു,തലമുറകളുടെ അഭിലാഷങ്ങൾക്ക് ചിറകുകൾ ലഭിച്ചു. ഇവിടെയുള്ള യുവാക്കളോട്, അനുഛേദം 370 ഒരു താൽക്കാലിക വ്യവസ്ഥയായിരുന്നുവെന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കർ അത് തയ്യാറാക്കാൻ വിസമ്മതിച്ചു. മിക്ക നാട്ടുരാജ്യങ്ങളെയും ഇന്ത്യൻ യൂണിയനിലേക്ക് സംയോജിപ്പിച്ച സർദാർ പട്ടേലിന് ജമ്മു-കാശ്മീരിനെ സംയോജിപ്പിക്കാൻ കഴിഞ്ഞില്ല. 2019-ൽ, ഈ പുണ്യഭൂമി ഒറ്റപ്പെടലിൽ നിന്ന് സംയോജനത്തിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിച്ചു " ശ്രീ ധൻഖർ പറഞ്ഞു.
"2023-ൽ, 2 കോടിയിലധികം വിനോദസഞ്ചാരികൾ ജമ്മു-കാശ്മീർ സന്ദർശിച്ചു, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകി. ഒരുകാലത്ത് ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്," ഉപരാഷ്ട്രപതി പറഞ്ഞു.
" നമ്മുടെ മണ്ണിന്റെ മഹാനായ പുത്രൻ മുൻപ്- ഒരു രാജ്യത്ത് ഒരു ചിഹ്നം ഒരു ഭരണഘടന ഒരു തലവൻ ' എന്ന ആവശ്യം ഉന്നയിച്ചു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഒരുകാലത്ത് ക്രമക്കേട് ഉണ്ടായിരുന്നിടത്ത്, ഇപ്പോൾ നമ്മൾ യഥാർത്ഥ ക്രമത്തിനും സ്ഥിരതയ്ക്കും സാക്ഷ്യം വഹിക്കുന്നു.
ദേശീയത നമ്മുടെ സ്വത്വമാണ്. എല്ലാറ്റിനുമുപരി ദേശീയ താൽപ്പര്യത്തിന് എപ്പോഴും മുൻഗണന നൽകുക എന്നതാണ് നമ്മുടെ പരമമായ കടമ. രാഷ്ട്രീയമോ വ്യക്തിപരമോ ആയ താൽപ്പര്യങ്ങൾ രാഷ്ട്രത്തിന്റെ താൽപ്പര്യത്തേക്കാൾ വലുതല്ല," അദ്ദേഹം പറഞ്ഞു
"ഓരോ വ്യക്തിക്കും ചില കടമകളുണ്ട്. നമ്മുടെ കടമകൾ എന്താണെന്ന് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. നാം നമ്മുടെ പൗര കടമകൾ ഉത്സാഹത്തോടെ നിർവഹിക്കണം. അങ്ങനെ ചെയ്യുമ്പോൾ, ഫലങ്ങൾ മികച്ചതാകും . വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കി നാം മുന്നോട്ട് പോകണം. ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് ശിക്ഷാസംവിധാനത്തിൽ നിന്ന് നീതി സംവിധാനത്തിലേക്കുള്ള പരിവർത്തനമാണ്. കൊളോണിയൽ മാനസികാവസ്ഥയെ നിർമാർജനം ചെയ്യുക".കടമകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഉപരാഷ്ട്രപതി പറഞ്ഞു,
"നിങ്ങൾ ആത്മവിശ്വാസവും സ്ഥിരതയുമുള്ള ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇന്ന്, നിക്ഷേപത്തിനും അവസരത്തിനുമുള്ള പ്രിയപ്പെട്ട സ്ഥലമായി ആഗോളതലത്തിൽ ഭാരതം ആഘോഷിക്കപ്പെടുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശബ്ദം ആഗോള നേതാക്കൾക്കിടയിൽ ഇത്രയധികം പ്രതിധ്വനിച്ചിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു & കശ്മീരിലെ പരിവർത്തനം ഒരു പ്രാദേശിക പ്രതിഭാസം മാത്രമല്ല, ഇന്ത്യയുടെ ദേശീയ നവോത്ഥാനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
"മാറ്റത്തിന്റെ കാറ്റ് സമാധാനവും പുരോഗതിയും കൊണ്ടുവന്നു. നമുക്ക് ജമ്മു & കാശ്മീരിന്റെയും ഭാരതത്തിന്റെയും ഒരു പുതിയ പ്രഭാതത്തിന്റെ ശിൽപികളാകാം," അദ്ദേഹം പറഞ്ഞു
ജമ്മു & കാശ്മീർ കേന്ദ്രഭരണ പ്രദേശത്തിന്റെ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള, വിദ്യാഭ്യാസ മന്ത്രി ശ്രീമതി സക്കീന മസൂദ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
******************
(Release ID: 2103698)