ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം


കോവിഡ്-19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍

Posted On: 04 JAN 2022 1:27PM by PIB Thiruvananthpuram

ഇന്ത്യയിലും ആഗോളതലത്തിലും കൊവിഡ്-19 മഹാമാരിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായും സൂക്ഷ്മമായും നിരീക്ഷിച്ചു. രോഗാണു, രോഗം, അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എ്ന്നിവയിലും രാജ്യത്തും ആഗോളതലത്തിലും പൊതുജനാരോഗ്യ ഉപകരണങ്ങള്‍, രോഗനിര്‍ണയം, ചികിത്സകള്‍, വാക്‌സിനുകള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിലും സൂക്ഷ്മ നിരീക്ഷണം നടത്തി. വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ക്ക് കീഴിലുള്ള വിവിധ സാങ്കേതിക സ്ഥാപനങ്ങള്‍ രോഗാണുവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെക്കുറിച്ചും അവയുടെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും സൂക്ഷ്മ നിരീക്ഷണം തുടര്‍ന്നു.
 2021 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. മെയ് മുതല്‍, കുറഞ്ഞു തുടങ്ങി. 2021 ഡിസംബര്‍ 17-ലെ കണക്കനുസരിച്ച്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സജീവമായ കൊവിഡ് കേസുകളില്‍ 80%. ഗവണ്‍മെന്റിന്റെയും മുഴുവന്‍ സമൂഹത്തിന്റെയും ഉചിതമായ സമീപനത്തിലൂടെ ഇന്ത്യയ്ക്ക് കൊവിഡ് കേസുകളും മരണങ്ങളും ദശലക്ഷത്തില്‍ 25,158 കേസുകളായി പരിമിതപ്പെടുത്താന്‍ കഴിഞ്ഞു. 2021 ഡിസംബര്‍ 17 വരെ ഒരു ദശലക്ഷം ജനസംഖ്യയില്‍ 345 മരണങ്ങള്‍. സമാനമായ ബാധിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളിലൊന്നാണിത്

 മഹാമാരിയോടുള്ള ദേശീയ പ്രതികരണത്തിന് ആവശ്യമായ ശക്തവും നിര്‍ണ്ണായകവുമായ നേതൃത്വവും മാര്‍ഗനിര്‍ദേശവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നല്‍കി. തയ്യാറെടുപ്പും പ്രതികരണ നടപടികളും അവലോകനം ചെയ്യുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തലിനും ഏകോപനത്തിനുമുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമായി പ്രധാനമന്ത്രി ഓഫീസും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായും പതിവായി ആശയവിനിമയം നടത്തിവരുന്നു. കാബിനറ്റ് സെക്രട്ടറിയുടെ കീഴിലുള്ള സെക്രട്ടറിമാരുടെ സമിതി ബന്ധപ്പെട്ട ആരോഗ്യം, പ്രതിരോധം, വിദേശകാര്യ മന്ത്രാലയം, വ്യോമയാനം, ആഭ്യന്തരം, ടെക്‌സ്‌റ്റൈല്‍സ്, ഔഷധം, വാണിജ്യം വകുപ്പുകളുമായും സംസ്ഥാന ചീഫ് സെക്രട്ടറിമാരുള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുമായും പതിവായി അവലോകനം നടത്തി.

 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം, വേഗത്തിലുള്ള വിവരമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനായി 2020 മാര്‍ച്ച് 29-ന് 11 എംപവേര്‍ഡ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പുകളെ ആറ് വലിയ എംപവേര്‍ഡ് ഗ്രൂപ്പുകളായി (ഇജി) ചുരുക്കി.  2021 മെയ് 29-ന്, 10 എംപവേര്‍ഡ് ഗ്രൂപ്പുകളായി ഇവ പുനഃസംഘടിപ്പിച്ചു. ഈ 10 എംപവേര്‍ഡ് ഗ്രൂപ്പുകള്‍ (i) അടിയന്തര പ്രതിരോധ ആസൂത്രണ തന്ത്രമുള്‍പ്പെടെ മഹാമാരിക്കെതിരായ പ്രതികരണവും ഏകോപനവും ഏകോപിപ്പിച്ചു.

 ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുകയും സംസ്ഥാനങ്ങളുമായി പതിവായി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുകയും ചെയ്യുന്നു.  സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി 118 വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തി. കൊവിഡ് 19 ദേശീയ കര്‍മസേനയും സംയുക്ത നിരീക്ഷണ സമിതിയും (ജെഎംജി) അപകടസാധ്യത വിലയിരുത്തുന്നതും തയ്യാറെടുപ്പും പ്രതികരണ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതും സാങ്കേതിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കുന്നതും തുടരുന്നു.

 മഹാമാരികളും പകര്‍ച്ചവ്യാധികളും വിജയകരമായി കൈകാര്യം ചെയ്തതിന്റെ മുന്‍കാല അനുഭവത്തെയും രോഗത്തെക്കുറിച്ചുള്ള സമകാലിക അറിവിനെ അടിസ്ഥാനമാക്കി വികസിച്ചുകൊണ്ടിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, ആവശ്യമായ തന്ത്രങ്ങളും പദ്ധതികളും നടപടിക്രമങ്ങളും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. യാത്ര, പെരുമാറ്റം, മാനസിക-സാമൂഹിക ആരോഗ്യം, നിരീക്ഷണം, ലബോറട്ടറി പിന്തുണ, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, ചികില്‍സാ മാനേജ്മെന്റ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) യുക്തിസഹമായ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ നിയന്ത്രണ പദ്ധതികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

 
 അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുമ്പോള്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാകും. തുടര്‍ന്ന് 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍. അപകടസാധ്യതയില്ലാത്ത' രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും.  ഒമിക്രോണ്‍ ഉള്‍പ്പെടെ ജൈവ വ്യതിയാനങ്ങളുടെ സാന്നിധ്യം നിര്‍ണ്ണയിക്കാന്‍, പോസിറ്റീവ് ഫലം കണ്ട വ്യക്തികളെ തിരിച്ചറിഞ്ഞ ഇന്‍സാകോഗ് നെറ്റ്വര്‍ക്ക് ലബോറട്ടറികളില്‍ മുഴുവന്‍ ജൈവപരിണാമ പരിശോധനയ്ക്കു വിധേയമാക്കും.

വ്യോമയാന മന്ത്രാലയം, തുറമുഖങ്ങള്‍, കപ്പല്‍ഗതാഗതം, ജലപാത മന്ത്രാലയം, റെയില്‍വേ മന്ത്രാലയം തുടങ്ങി മറ്റ് പങ്കാളിത്തമുള്ള മന്ത്രാലയങ്ങളും വകുപ്പുകളുമായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഏകോപിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്നു.  

 കൂടാതെ, ഔപചാരിക ആശയവിനിമയത്തിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ആശയവിനിമയം നടത്തുന്നു. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്:

 കമ്മ്യൂണിറ്റിയിലെ അന്താരാഷ്ട്ര യാത്രക്കാരുടെ കര്‍ശന നിരീക്ഷണം.

 പോസിറ്റീവ് വ്യക്തികളെ ബന്ധപ്പെടുകയും 14 ദിവസത്തേക്ക് തുടര്‍ നിരീക്ഷണം നടത്തുകയും ചെയ്യുക.

ജൈവപരിണാമ പരിശോധന.

 പോസിറ്റീവ് കേസുകളുടെ കൂട്ടങ്ങള്‍ ഉയര്‍ന്നുവരുന്ന പ്രദേശങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം.

 കൊവിഡ്-19 പരിശോധനാ അടിസ്ഥാന സൗകര്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും സംസ്ഥാനത്തുടനീളമുള്ള മതിയായ പരിശോധനയിലൂടെ കേസുകള്‍ നേരത്തേ തിരിച്ചറിയുന്നത് ഉറപ്പാക്കുകയും ചെയ്യുക.

 ആരോഗ്യ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക (ഐസിയു, ഓക്‌സിജന്‍ പിന്തുണയുള്ള കിടക്കകള്‍, വെന്റിലേറ്ററുകള്‍ മുതലായവയുടെ ലഭ്യത). കൂടാതെ ഗ്രാമപ്രദേശങ്ങളിലും പീഡിയാട്രിക് കേസുകളിലും ഉള്‍പ്പെടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക.

 ദ്രുത കൊവിഡ്19 വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുക.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കുക.

2022 ജനുവരി 1 വരെ, മൊത്തം 1364 സര്‍ക്കാര്‍ ലബോറട്ടറികളും 1753 സ്വകാര്യ ലബോറട്ടറികളും കോവിഡ്-19 പരിശോധന നടത്തുന്നു. നിലവില്‍ പ്രതിദിനം 11-12 ലക്ഷം സാമ്പിളുകളാണ് ഇന്ത്യ പരിശോധിക്കുന്നത്.


 കുട്ടികളില്‍ കൊവിഡ്19 കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും 2021 ജൂണ്‍ 18-ന് പരിഷ്‌കരിച്ചു. കൊവിഡ്-19 ന്റെ നിശിത അവതരണവും അതുപോലെ തന്നെ കുട്ടികളിലും കൗമാരക്കാരിലുമുള്ള മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോമും കൊവിഡുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം മാര്‍ഗ്ഗനിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നു.


 മ്യൂക്കോര്‍മൈക്കോസിസ് തടയുന്നതിനും ക്ലിനിക്കല്‍ മാനേജ്മെന്റിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചെക്ക്ലിസ്റ്റുകളും ഔപചാരികമാക്കുകയും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 എയിംസ്, ഡല്‍ഹി എന്നിവയും അതുപോലെ സ്ഥാനമുള്ള സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും കൊവിഡ് മാനേജ്മെന്റിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുടെ വ്യാപകമായ വ്യാപനത്തിനുള്ള മികവിന്റെ കേന്ദ്രങ്ങളാണ്.  ടെലി കണ്‍സള്‍ട്ടേഷനായി 'ഇ-സഞ്ജീവനി' ഉപയോഗിക്കുന്ന ടെലിമെഡിസിന്‍ സേവനങ്ങള്‍ കോവിഡ് സമയത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്.

 കോവിഡ് അനന്തരഫലങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍, എയിംസിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും ഫോളോ അപ്പ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ശ്വാസോച്ഛ്വാസം, ഹൃദയധമനികള്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജിക്കല്‍, നെഫ്രോളജിക്കല്‍, ന്യൂറോളജിക്കല്‍ സിസ്റ്റങ്ങളെ ബാധിക്കുന്ന കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2021 ഒക്ടോബര്‍ 21-ന് പോസ്റ്റ് കോവിഡിന് ശേഷമുള്ള അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.


 ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലൂടെ (എബി-എച്ച്ഡബ്ല്യുസി) സമഗ്ര പ്രാഥമികാരോഗ്യ പരിപാലനം (സിപിഎച്ച്‌സി) - പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളില്‍ ആരോഗ്യത്തെ സമഗ്രമായി അഭിസംബോധന ചെയ്യാന്‍ ആയുഷ്മാന്‍ ഭാരത് ലക്ഷ്യമിടുന്നു.  ഒരു തുടര്‍ച്ചയായ പരിചരണ സമീപനം.  ഒരു വ്യക്തിയുടെ ജീവിതകാലത്ത്, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഫലങ്ങള്‍ക്കും ജനസംഖ്യയുടെ ജീവിതനിലവാരത്തിനും വേണ്ടിയുള്ള ആരോഗ്യസംരക്ഷണത്തിന്റെ 80-90% വരെ പ്രാഥമികാരോഗ്യ സേവനങ്ങള്‍ നിറവേറ്റുന്നു.

 ഇതുവരെ, ഏകദേശം 1,52,130 ആയുഷ്മാന്‍ ഭാരത്-ഹെല്‍ത്ത് & വെല്‍നസ് സെന്ററുകള്‍ക്കുള്ള അനുമതികള്‍ നല്‍കി.

 
 13,074 ജിഡിഎംഒമാര്‍, 3,376 സ്പെഷ്യലിസ്റ്റുകള്‍, 73,847 സ്റ്റാഫ് നഴ്സുമാര്‍, 85,834 എഎന്‍എംമാര്‍, 48,332 പാരാമെഡിക്കല്‍ ജീവനക്കാര്‍, 48,332 മാനേജുമെന്റുകള്‍, 4361 നിയമിത ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 2.74 ലക്ഷം അധിക മാനവ വിഭവ ശേഷി സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് മനുഷ്യവിഭവശേഷിയിലെ വിടവുകള്‍ നികത്താന്‍ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ശ്രമിച്ചു.

 7,452 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 2,811 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 ജില്ലാ ആശുപത്രികള്‍ തുടങ്ങിയവ അനുവദിച്ചുകൊണ്ട് ആയുഷിന്റെ മുഖ്യധാരാ വികസനം ഏറ്റെടുത്തു.



(Release ID: 1787601) Visitor Counter : 348