PIB Headquarters
azadi ka amrit mahotsav

ഒരു രാഷ്ട്രത്തിൻ്റെ കരകൗശല വിദഗ്ധർ

प्रविष्टि तिथि: 20 NOV 2025 11:24AM by PIB Thiruvananthpuram

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള: 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തിന്റെ ജീവസുറ്റ പ്രദർശനം

ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള രാജ്യത്തെ ഏറ്റവും വലുതും സാംസ്കാരികമായി ഏറെ ശ്രദ്ധേയവുമായ പ്രദർശനങ്ങളിലൊന്നാണ്. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതാണ് 44 വർഷത്തെ പാരമ്പര്യമുള്ള ഈ മേളയുടെ ഈ വർഷത്തെ പ്രമേയം. പങ്കാളി സംസ്ഥാനങ്ങൾ, ഫോക്കസ് സംസ്ഥാനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, ആഗോള പങ്കാളികൾ, എം.എസ്.എം.ഇ.കൾ, കരകൗശല വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരൊറ്റ വേദിയിൽ അണിനിരത്തിക്കൊണ്ട്, ഈ മേള ഇന്ത്യയുടെ ഐക്യവും വൈവിധ്യവും സാമ്പത്തിക ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നു. മൾട്ടി-പ്രൊഡക്റ്റ് ഹാളുകൾ, സംസ്ഥാന പവലിയനുകൾ, അന്താരാഷ്ട്ര പ്രതിനിധികൾ, സജീവമായ സാംസ്കാരിക കലണ്ടർ എന്നിവ ഉൾപ്പെടുന്ന മേളയുടെ വിപുലമായ രൂപകൽപ്പന പൈതൃകം, നവീകരണം, സംരംഭകത്വം എന്നിവ ഒത്തുചേരുന്ന ഒരു ഊർജ്ജസ്വലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ സമ്പൂർണ്ണ സാംസ്കാരിക മണ്ഡലം ദർശിക്കൽ

 

ഒരു സന്ദർശകൻ്റെ കാഴ്ചപ്പാടിൽ, ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള രാജ്യത്തിൻ്റെ സാംസ്കാരികവും കരകൗശലപരവുമായ പൈതൃകത്തിലൂടെയുള്ള ഒരു വിശാലമായ യാത്ര പോലെയാണ്. ഹാളുകളിലൂടെ നീങ്ങുമ്പോൾ, രാജ്യത്തിൻ്റെ ഭാഷാപരവും കലാപരവും പ്രാദേശികവുമായ വൈവിധ്യം വർണ്ണം, ഘടന, കരകൗശലം എന്നിവയിൽ സാക്ഷാത്കരിക്കുന്നത് കാണാൻ കഴിയും.

ഓരോ പവലിയനും അതത് സംസ്ഥാനത്തിൻ്റെ തനതായ വ്യക്തിത്വം വഹിക്കുന്നു ഝാർഖണ്ഡിലെ കൈത്തറികളും ഗോത്രവർഗ്ഗ കലകളും ഉത്തർപ്രദേശിൻ്റെ ലോഹനിർമ്മാണ കലയും രാജസ്ഥാനിലെ വർണ്ണാഭമായ ബ്ലോക്ക്-പ്രിൻ്റുകളും എല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. കണ്ണാടിപ്പണികൾ പ്രദർശന ലൈറ്റുകൾക്ക് കീഴിൽ തിളങ്ങുന്നു, ടെറാക്കോട്ട പാത്രങ്ങൾ ഇടനാഴികളിൽ നിരന്നിരിക്കുന്നു, കൂടാതെ ഗോത്രവർഗ്ഗ ആഭരണങ്ങൾ, മുള കൊണ്ടുള്ള കരകൗശല വസ്തുക്കൾ, ചണപ്പണികൾ, കൈകൊണ്ട് തുന്നിച്ചേർത്ത തുണിത്തരങ്ങൾ എന്നിവ തലമുറകളായി സംരക്ഷിക്കപ്പെടുന്ന കഴിവുകൾ പ്രദർശിപ്പിക്കുന്നു. ഐഐടിഎഫിൻ്റെ മൾട്ടി-പ്രൊഡക്റ്റ് പ്രൊഫൈലിൽ ഈ കൈപ്പണികൾക്ക് നൽകിയിട്ടുള്ള പ്രാധാന്യം, അവയുടെ വൈവിധ്യമാർന്ന രൂപങ്ങൾ, സാങ്കേതിക വിദ്യകൾ, മാധ്യമങ്ങൾ എന്നിവയാൽ സന്ദർശകരെ ആകർഷിക്കുന്നു.

A person working on a pottery wheelAI-generated content may be incorrect. A group of gold statuesAI-generated content may be incorrect. A person painting a pictureAI-generated content may be incorrect. A group of puppets in red dressesAI-generated content may be incorrect.

മേളയിലുടനീളം, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പ്രമേയം ശക്തമായി പ്രതിധ്വനിക്കുന്നു. സംസ്ഥാന ദിനാചരണത്തിൻ്റെ സാംസ്കാരിക പ്രകടനങ്ങൾ, നാടൻ സംഗീതം, ശാസ്ത്രീയ കലകൾ, ശിൽപശാലകൾ എന്നിവ കരകൗശലം, സംസ്കാരം, സർഗ്ഗാത്മകത എന്നിവയിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ നാനാത്വത്തിൽ‌ ഏകത്വം സന്ദർശകർക്ക് കാണാൻ കഴിയുന്ന, ഒരു ആഴത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.

കരകൗശല, സമൂഹ, വാണിജ്യ മേഖലകളെ നിലനിർത്തുന്ന ഒരു വേദി

A person standing in front of a table with colorful fabricAI-generated content may be incorrect. A person holding a pictureAI-generated content may be incorrect.

ഒരു പ്രദർശകൻ്റെ കാഴ്ചപ്പാടിൽ, ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള ഒരു വാർഷിക പ്രദർശനം മാത്രമല്ല വർഷങ്ങളുടെ പരിശീലനം, കുടുംബ പാരമ്പര്യങ്ങൾ, സാമൂഹിക സ്വത്വങ്ങൾ എന്നിവ ലോകത്തിനു മുന്നിൽ നിലകൊള്ളുന്ന ഒരിടമാണ്. ഓരോ സ്റ്റാളിനു പിന്നിലും ഒരു കഥയുണ്ട്: അതിരാവിലെ ആരംഭിക്കുന്ന തറിയുടെ പണി, മൈലുകൾ സഞ്ചരിക്കുന്ന, ശ്രദ്ധയോടെ പാക്ക് ചെയ്ത കാർട്ടണുകൾ, പുതിയൊരു ഉപഭോക്താവ് ആ കലാരൂപത്തെ മറ്റൊരു തലമുറയിലേക്ക് നിലനിർത്താൻ സഹായിക്കുമെന്ന പ്രതീക്ഷ.

ഹാളുകളിലുടനീളമുള്ള വിവിധ കരകൗശല സമൂഹങ്ങൾ സമാനമായ അനുഭവങ്ങളാണ് പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സ്ക്രോൾ-പെയിന്റിംഗ് പാരമ്പര്യങ്ങളിലൊന്നായ പൈത്കർ ചിത്രകലയെ പുനരുജ്ജീവിപ്പിക്കാൻ മേള എങ്ങനെ സഹായിക്കുന്നുവെന്ന് ഝാർഖണ്ഡിൽ നിന്നുള്ള പൈത്കർ കലാകാരന്മാർ സംസാരിച്ചു. അവരുടെ സൂക്ഷ്മമായ രേഖാചിത്രങ്ങളിലൂടെ കഥകൾ പറയാൻ ഇത് അവരെ സഹായിക്കുന്നു. കൈകൊണ്ട് വരച്ച ചിത്രങ്ങളിലെ കൃത്യതയെയും പ്രതീകാത്മകതയെയും വിലമതിക്കുന്ന സന്ദർശകരുമായി നേരിട്ട് ഇടപഴകാൻ ഐഐടിഎഫ് സഹായിക്കുന്നുവെന്ന കാര്യം ബിഹാറിൽ നിന്നുള്ള മധുബനി ചിത്രകാരന്മാർ പങ്കുവെച്ചു.

A person in a striped shirtAI-generated content may be incorrect.

കച്ചിൽ നിന്നുള്ള പരമ്പരാഗത കൗബെൽ നിർമ്മാതാക്കൾ തങ്ങളുടെ കരകൗശലം കാലത്തിനനുസരിച്ച് എങ്ങനെ പരിണമിച്ചുവെന്ന് വിശദീകരിച്ചു. യഥാർത്ഥത്തിൽ കന്നുകാലികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്ന മണികളായി ആദ്യം നിർമ്മിച്ചിരുന്ന ഈ കരകൗശലവസ്തുക്കൾ ഇന്ന് സംഗീതോപകരണങ്ങൾ, വിൻഡ് ചൈമുകൾ, അലങ്കാര തൂക്കുകൾ എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു. എങ്കിലും കൈകൊണ്ട് രൂപപ്പെടുത്തിയ അതേ ശബ്ദം നിലനിർത്തുന്നു. അന്താരാഷ്ട്ര പ്രദർശകരുമായും സന്ദർശകരുമായും സംവദിക്കാൻ ഐഐടിഎഫ് അവർക്ക് അത്യപൂർവമായ അവസരം നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

A person and person standing in front of a display of shoesAI-generated content may be incorrect.

അതുപോലെ, യന്ത്രനിർമ്മിത പാദരക്ഷകൾ വിപണികളിൽ ആധിപത്യം സ്ഥാപിക്കുന്ന ഈ കാലഘട്ടത്തിൽ, രാജസ്ഥാനിൽ നിന്നുള്ള ജൂതി കരകൗശല വിദഗ്ധർ ഈ മേള തങ്ങളുടെ അധ്വാനം ആവശ്യമുള്ള തുകൽ ജോലിയെ എങ്ങനെ നിലനിർത്തുന്നുവെന്ന് എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകൾ, ഗോത്രവർഗ്ഗ തറികൾ മുതൽ പൈതൃക സിൽക്കുകൾ വരെയുള്ള വൈവിധ്യമാർന്ന പ്രാദേശിക നെയ്ത്ത് പാരമ്പര്യങ്ങൾ ഒരു വലിയ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില വേദികളിൽ ഒന്നാണ് ഐഐടിഎഫ് എന്ന് അഭിപ്രായപ്പെട്ടു.

A person standing in front of a display of colorful fabricsAI-generated content may be incorrect.

പല പ്രദർശകർക്കും, മേളയിലെ പങ്കാളിത്തം അവരുടെ ഉപജീവന സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കയറ്റുമതിക്കാർ, സ്ഥാപനപരമായ ഉപഭോക്താക്കൾ, കൈകൊണ്ട് നിർമ്മിച്ച തനത് ഉൽപ്പന്നങ്ങൾ തേടുന്ന കുടുംബങ്ങൾ എന്നിങ്ങനെ അവർക്ക് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത ഉപഭോക്താക്കളുമായി ഈ പരിപാടി അവരെ ബന്ധിപ്പിക്കുന്നു. ബിസിനസ്സ് ദിനങ്ങളും പൊതു ദിനങ്ങളും കലർന്ന ഈ മേള, കലാകാരന്മാരെ ഓർഡറുകൾ ചർച്ച ചെയ്യാനും അവരുടെ ശൃംഖലകൾ വികസിപ്പിക്കാനും കരകൗശലത്തിന് മൂല്യം കൽപ്പിക്കുന്ന പ്രേക്ഷകരുമായി സംവദിക്കാനും സഹായിക്കുന്നു.

എല്ലാറ്റിനുമുപരിയായി, ഐഐടിഎഫ് കരകൗശല വിദഗ്ധർക്ക് അംഗീകാരബോധം നൽകുന്നു. അവരുടെ സൃഷ്ടികൾക്ക് പിന്നിലെ പ്രക്രിയകൾ, വസ്തുക്കൾ, ചരിത്രങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ ഇത് അവരെ അനുവദിക്കുന്നു, ഇത് ഇന്ത്യയുടെ സാംസ്കാരികവും സൃഷ്ടിപരവുമായ ഭൂപ്രകൃതിയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നു. ഈ കരകൗശലങ്ങൾ തലമുറകളായി സംരക്ഷിച്ചുപോരുന്ന സമൂഹങ്ങൾക്ക്, അവരുടെ കഴിവുകൾ ഇപ്പോഴും പ്രസക്തവും ആദരണീയവും ആഘോഷിക്കപ്പെടുന്നതുമാണെന്ന് ഈ മേള ഓർമ്മിപ്പിക്കുന്നു.

A person sitting in a chair in a room with many carved wood carvingsAI-generated content may be incorrect.

മേളയിൽ നിന്നുള്ള ശബ്ദങ്ങൾ

ഡോ.ജി.ദശരഥ ചാരി പരമ്പരാഗത മരം കൊത്തുപണി

 

തലമുറകളായി മരത്തിൽ കൊത്തുപണി പരിശീലിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഡോ.ജി.ദശരഥ ചാരി. ക്ഷേത്ര പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു കലാരൂപത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഇന്ന്, അദ്ദേഹവും അദ്ദേഹത്തിൻ്റെ മേഖലയിലെ കലാകാരന്മാരും രക്തചന്ദനം, വെളുത്ത ചന്ദനം, റോസ് വുഡ്, തേക്ക് എന്നിവ ഉപയോഗിച്ച് പരമ്പരാഗത പാനലുകളും ആധുനിക ഉപയോഗ വസ്തുക്കളും നിർമ്മിക്കുന്നു.

 

"ഞങ്ങളുടെ വൈദ​ഗ്ധ്യം തലമുറകളായി കൈമാറി വന്നതാണ്. ഞങ്ങൾ ആധുനിക വസ്തുക്കൾ ഉണ്ടാക്കുമ്പോൾ പോലും, അതിലെ വൈദ​ഗ്ധ്യം അതുപോലെ നിലനിൽക്കുന്നു," അദ്ദേഹം പറയുന്നു.

 

കഴിഞ്ഞ 25 വർഷത്തിലേറെയായി അദ്ദേഹം ഐഐടിഎഫിൽ തൻ്റെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. "ഓൺലൈൻ വിപണിയുടെ ഈ കാലഘട്ടത്തിൽ, ഐഐടിഎഫ് ഒരു യഥാർത്ഥ പ്ലാറ്റ്‌ഫോമാണ്. ആളുകൾക്ക് ഓരോ ഉൽപ്പന്നത്തിന് പിന്നിലെ കരകൗശലവും പരിശ്രമവും കണ്ട് മനസിലാക്കാനും അനുഭവിക്കാനും കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.

 

ദേബകി പരിദ ധോക്രാ കല, ഒഡീഷ

 

ദേബകി പരിദയെ സംബന്ധിച്ചിടത്തോളം, ധോക്രാ എന്നത് അവരുടെ ഗോത്ര സമൂഹത്തിൻ്റെ സാംസ്കാരിക സ്വത്വം നിർവചിക്കുന്ന ഒരു സജീവ പാരമ്പര്യമാണ്. ദിനംപ്രതിയുള്ള ഗോത്ര ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓട്ടു പ്രതിമകളും ആഭരണങ്ങളും രൂപങ്ങളും നിർമ്മിക്കാൻ അവർ തൻ്റെ ഗ്രാമത്തിലെ സ്ത്രീകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

 

"ഓരോ ഡിസൈനും ഞങ്ങൾ എവിടെ നിന്ന് വരുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു. ആളുകൾ ഞങ്ങളുടെ സൃഷ്ടികൾ കാണുമ്പോൾ, അവർക്ക് ഞങ്ങളുടെ സംസ്കാരം മനസ്സിലാകും," അവർ പറയുന്നു. ഐഐടിഎഫിൽ പങ്കെടുക്കുന്നത് സന്ദർശകരുമായി നേരിട്ട് സംവദിക്കാനും ഓരോ ഉൽപ്പന്നത്തിന് പിന്നിലെ കഥകൾ വിവരിക്കാനും അവർക്ക് അവസരം നൽകുന്നു.

 

"ഇവിടെ, ഞാൻ എൻ്റെ ഉൽപ്പന്നങ്ങൾക്കരികിൽ നിന്ന് അവ എങ്ങനെ ഉണ്ടാക്കുന്നുവെന്ന് വിശദീകരിക്കുന്നു. ഞങ്ങളുടെ പൈതൃകം വിലമതിക്കപ്പെടുന്നുവെന്ന ആത്മവിശ്വാസം ഞങ്ങളെപ്പോലെയുള്ള ചെറിയ കരകൗശല വിദഗ്ധർക്ക് ഐഐടിഎഫ് നൽകുന്നു," അവർ കൂട്ടിച്ചേർത്തു.

A person sitting in a room with jewelryAI-generated content may be incorrect.

A person standing in a store with baskets and basketsAI-generated content may be incorrect.

ധീരജ് ചൂരൽ, മുള കരകൗശല വസ്തുക്കൾ, അസം

 

കുടുംബ പാരമ്പര്യം പിന്തുടരുന്ന ധീരജ്, അസമിലെ ദീർഘകാല കരകൗശല പാരമ്പര്യം പ്രതിഫലിക്കുന്ന ചൂരൽ, മുള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഒരു കൂട്ടം കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. "ഞങ്ങളുടെ ഗ്രാമത്തിൽ, നിരവധി കുടുംബങ്ങൾ ഈ ജോലിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഓരോ ഉൽപ്പന്നവും ഒരാളുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്നു," അദ്ദേഹം പറയുന്നു.

 

ഓൺലൈൻ വിൽപ്പന ഉണ്ടായിരുന്നിട്ടും, ഐഐടിഎഫിനെ അദ്ദേഹം അതുല്യമായ അവസരമായാണ് കാണുന്നത്. "ആളുകൾ ഇവിടെ വരുന്നു, ഉൽപ്പന്നം കൈകളിൽ എടുത്ത്, അതിൽ ഉൾപ്പെട്ട വൈദഗ്ധ്യം കാണുന്നു. ആ അംഗീകാരം ഞങ്ങളെപ്പോലുള്ള കരകൗശല വിദഗ്ധർക്ക് പ്രധാനപ്പെട്ടതാണ്," അദ്ദേഹം വിശദീകരിക്കുന്നു.

 

A person holding a dollAI-generated content may be incorrect.

മാധുരി സിംഗ് പരമ്പരാഗത കളിമൺ, ചണപ്പാവകൾ, ബിഹാർ

 

മുമ്പ് സ്കൂൾ അദ്ധ്യാപികയായിരുന്ന മാധുരി സിംഗ് മഹാമാരിയുടെ സമയത്താണ് പരമ്പരാഗത കളിമൺ, ചണപ്പാവകൾ ഉണ്ടാക്കാൻ തുടങ്ങിയത്. അവരുടെ പാവകൾ ഇന്ത്യൻ ആചാരങ്ങൾ, ഉത്സവങ്ങൾ, വസ്ത്രധാരണ രീതികൾ എന്നിവ ചിത്രീകരിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത കളിമൺ ശരീരവും വർണ്ണാഭമായ ചണ വസ്ത്രങ്ങളും ഇതിൽ സംയോജിപ്പിക്കുന്നു.

 

"ഞങ്ങളുടെ സ്വന്തം ആളുകളെയും പാരമ്പര്യങ്ങളെയും പോലെ തോന്നിക്കുന്ന പാവകൾ ഉണ്ടാക്കാനാണ് ഞാൻ ആഗ്രഹിച്ചത്," അവർ വിശദീകരിക്കുന്നു.

 

അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ നിരവധി പെൺകുട്ടികളെയും സ്ത്രീകളെയും ഈ കരകൗശല വിദ്യ പഠിക്കാൻ പ്രചോദനമായിട്ടുണ്ട്.

"ഈ വൈദഗ്ധ്യം പഠിച്ചാൽ അവർക്ക് സ്വയം മുന്നോട്ടുപോകാൻ കഴിയും. അതുകൊണ്ടാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്," അവർ കൂട്ടിച്ചേർത്തു.

 

ഐഐടിഎഫിൽ, തൻ്റെ സൃഷ്ടിയുടെ സാംസ്കാരിക പ്രസക്തി മനസ്സിലാക്കുന്ന ഒരു വലിയ പ്രേക്ഷകരെ ലഭിക്കുന്നതായി അവർക്ക് തോന്നുന്നു.

 

ഇന്ത്യയുടെ സാംസ്കാരിക, സാമ്പത്തിക ചരിത്രത്തിൽ ഐഐടിഎഫിന്റെ പ്രാധാന്യം

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ, ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം വലിയ പ്രഖ്യാപനങ്ങളിലല്ല, മറിച്ച് പങ്കുവെച്ച കരകൗശലത്തിൻ്റെ ശാന്തമായ സൗന്ദര്യത്തിലാണ് ജീവസ്സുറ്റതാകുന്നത്. ഇവിടെ, മധുബനിയുടെ നിറങ്ങൾ ധോക്രയുടെ തിളക്കവുമായി സന്ധിക്കുന്നു. കച്ചിലെ കൗബെല്ലിന്റെ താളം അസമിലെ ചൂരലിൻ്റെ മൃദുത്വവുമായി ലയിക്കുന്നു. തിരുപ്പതി മരത്തിൽ കൊത്തിയെടുത്ത കഥകൾ ബിഹാറിലെ കളിമൺ പാരമ്പര്യങ്ങൾക്കരികിൽ വിശ്രമിക്കുന്നു.

ഈ സ്റ്റാളുകളിലും ഇടനാഴികളിലും, ഇന്ത്യയുടെ വൈവിധ്യം വേറിട്ടുനിൽക്കുന്നില്ല അത് ഒന്നിച്ചുനിൽക്കുന്നു. ഓരോ കരകൗശല വിദഗ്ധരും അവരുടെ മണ്ണിൽ നിന്നും, ഓർമ്മകളിൽ നിന്നും, പാരമ്പര്യത്തിൽ നിന്നുമുള്ള ഒരു ഭാഗം കൊണ്ടുവന്ന് ഒരു വലിയ ദേശീയ ചിത്രത്തിൻ്റെ ഭാഗമാകുന്ന ഒരു വേദിയിൽ സ്ഥാപിക്കുന്നു. സന്ദർശകർ ഇവിടെ തങ്ങുന്നു, കേൾക്കുന്നു, പഠിക്കുന്നു, ഈ കഥകൾ അവരുമായി കൊണ്ടുപോകുന്നു, അങ്ങനെ അവരും ആ ചിത്രത്തിൻ്റെ നൂലുകളായി മാറുന്നു.

ഓരോ ദിവസവും മേള അവസാനിക്കുമ്പോൾ, ഇന്ത്യയുടെ ശക്തി ഈ അനായാസമായ സംയോജനത്തിലാണ് സ്ഥിതിചെയ്യുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് അവശേഷിക്കുന്നത് നിരവധി സംസ്കാരങ്ങൾ, നിരവധി ഭാഷകൾ, നിരവധി കൈകൾ, ഒരൊറ്റ പങ്കുവെച്ച സ്വത്വം സൃഷ്ടിക്കുന്നു. ഐഐടിഎഫ് ഈ ഐക്യം ശാന്തമായ ലാളിത്യത്തോടെ പകർത്തിയെടുക്കുന്നു, രാജ്യത്തിൻ്റെ പാരമ്പര്യങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ, ഇന്ത്യ വെറുതെ വൈവിധ്യമുള്ളതല്ല; അത് മനോഹരമായും ശക്തമായും പൂർണ്ണമാണെന്ന് തെളിയിക്കുന്നു.

Artisans of a Nation

***

SK


(रिलीज़ आईडी: 2212830) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Odia , Tamil