ഉരുക്ക് മന്ത്രാലയം

വർഷാന്ത്യ അവലോകനം-2022


കേന്ദ്ര ഉരുക്ക് മന്ത്രാലയം

Posted On: 26 DEC 2022 12:13PM by PIB Thiruvananthpuram

സാമ്പത്തിക വര്‍ഷത്തിന്റെ ഇതുവരെയുള്ള സമയത്ത് ഉരുക്ക് മേഖല ശ്രദ്ധേയമായ ഉല്‍പ്പാദന പ്രകടനം രേഖപ്പെടുത്തി


ആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പ്പാദനം 78.090 മില്യണ്‍ ടണ്ണായിരുന്നു

ന്യൂഡല്‍ഹി; 2022 ജിസംബര്‍ 29
-ഉരുക്ക് ഉല്‍പ്പാദനത്തില്‍ ആഗോള ശക്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരുമാണ് രാജ്യം ഇപ്പോള്‍.
-നടപ്പ് സാമ്പത്തിക വര്‍ഷത്തെ (ഏപ്രില്‍-നവംബര്‍ 2022) ആദ്യ എട്ട് മാസങ്ങളില്‍ ഉരുക്ക് മേഖലയുടെ ഉല്‍പ്പാദന പ്രകടനം തികച്ചും പ്രോത്സാഹജനകമാണ്.
-ആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 73.02 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 6.9% വര്‍ദ്ധിച്ച് 78.090 ദശലക്ഷം ടണ്‍ ആയി.
- ആഭ്യന്തര ഉപഭോഗം 11.9% ഉയര്‍ന്ന് 75.340 മില്ല്യണ്‍ ആയി
-ആഭ്യന്തര ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം മുന്‍വര്‍ഷത്തേതില്‍ നിന്ന് 5.6% വര്‍ദ്ധിച്ച് 81.96 മില്യണ്‍ ടണ്ണും ആയി.
- ഉരുക്ക് മേഖയിലെ വിവിധ ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തി 6322 കോടി രൂപയുടെ ഉല്‍പ്പാദന ബന്ധിത (പി.എല്‍.ഐ) പദ്ധതിക്ക് രൂപം നല്‍കി.
-ഉല്‍പ്പാദനത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷാ പ്രക്രിയ 29.12.2021 മുതല്‍ 15.09.2022 വരെ ലഭ്യമായിരുന്നു.
-സ്‌പെഷ്യാലിറ്റി സ്റ്റീലിനായുള്ള ഈ പദ്ധതിക്ക് കീഴില്‍ 30 കമ്പനികളില്‍ നിന്നുള്ള 67 അപേക്ഷകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് 42500 കോടി രൂപയുടെ പ്രതിബദ്ധതയുള്ള നിക്ഷേപം ആകര്‍ഷിക്കുകയും 26 ദശലക്ഷം ടണ്‍ ഡൗണ്‍സ്ട്രീം ശേഷി കൂട്ടിച്ചേര്‍ക്കുകയും 70000 തൊഴിലവസര സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

- ഇരുമ്പും ഉരുക്കും ഉള്‍പ്പെടുന്ന നിര്‍ണായക അസംസ്‌കൃത-ഇടനില വസ്തുക്കളുടെ ഉയര്‍ന്ന വിലയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ ഗവണ്‍മെന്റ് ചില നടപടികള്‍ സ്വീകരിച്ചു.
അതനുസരിച്ച്, 21.05.2022 ലെ വിജ്ഞാപനമനുസരിച്ച് സ്റ്റീലിന്റെയും മറ്റ് സ്റ്റീല്‍ ഉല്‍പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെ താരിഫുകളില്‍ മാറ്റങ്ങള്‍ വരുത്തി്
- വിവിധ വസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി തിരുവകളില്‍ വര്‍ദ്ധനയും വരുത്തി.
-ഇതിന്റെ ഫലമായി ഉരുക്ക് ഇനങ്ങളുടെ വിലയില്‍ 15-25%ന്റെ കുറവുണ്ടായി. ഇപ്പോള്‍ മേഖലകളിലെ പങ്കാളികളുടെ ആശങ്കകള്‍ പരിഗണിച്ച് ആ വിജ്ഞാപനം പിന്‍വലിക്കുകയും 2022 മേയ് 21ന് മുന്‍പുള്ള നില പുനസ്ഥാപിക്കുകയും ചെയ്തു.
-2070 ഓടെ നെറ്റ് സീറോ വികിരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി മന്ത്രാലയം ഉരുക്ക് മേഖലയിലുള്ള വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ നിതിആയോഗ് എന്നിവരുമായി നിരന്തരം ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നു.
-മേയ് 6നും ജൂലൈ 1നും നടന്ന പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികളിലും ഇതില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
-കൂടാതെ, സി.ഒ.പി27ന്റെ 3റാം ദിനമായ 2022 നവംബര്‍ 11-ന് ഈജിപ്തിലെ ഷാര്‍ം-എല്‍-ഷൈഖില്‍ ഉരുക്ക് മന്ത്രാലയം സംഘടിപ്പിച്ച ഒരു സെഷനിലും കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
- രാജ്യത്ത് ഉരുക്കിന് മെഡിന്‍ ഇന്ത്യ ബ്രാന്‍ഡിംഗ് നല്‍കുന്നതിനുള്ള മുന്‍കൈ വരുക്ക് മന്ത്രാലയം ഏറ്റെടുത്തു.
-മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡിംഗിനായി ഒരു പൊതു മാനദണ്ഡം വികസിപ്പിക്കുന്നതിനെക്കുറിച്ചും ബ്രാന്‍ഡിംഗിനായി ക്യൂ.ആര്‍ കോഡില്‍ പിടിച്ചെടുക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും എല്ലാ പ്രധാന നിര്‍മ്മാതാക്കളുമായും ഉരുക്ക് മന്ത്രാലയം ചര്‍ച്ച നടത്തി.
-വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം ഒരു പൊതു മാനദണ്ഡത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്.
-തുടക്കത്തില്‍, സെയിലിന്റെയും ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് ലിമിറ്റഡിന്റെയും തെരഞ്ഞെടുത്ത ചില ഉല്‍പ്പന്നങ്ങള്‍ക്കായി പൈലറ്റ് റോള്‍ ഔട്ട് ഉപയോഗിച്ച് മെയിഡ് ഇന്‍ ഇന്ത്യാ ബ്രാന്‍ഡിംഗ് ആരംഭിക്കും.
-തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനത്തിനുള്ള പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞാല്‍, എല്ലാ ഇന്ത്യന്‍ ഉരുക്ക് ഉല്‍പ്പാദകരുുമായും ചേര്‍ന്ന് വിപുലമായ തോതില്‍ ഇത്ആരംഭിക്കും.
-വിവിധ മേഖലകളില്‍ ഗുണനിലവാരമുള്ള ഉരുക്കുകള്‍ വിതരണംചെയ്യാന്‍ വേണ്ട സൗകര്യ ഗവണ്‍മെന്റ് ഒരുക്കുന്നുണ്ട്
-പരമാവധി ഉല്‍പ്പന്നങ്ങളെ ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് പദ്ധതിക്ക് കീഴിലുവയാക്കാന്‍ മന്ത്രാലയം നേതൃത്വം നല്‍കുന്നു.
-ഉരുക്കിന് മുകളില്‍ മൊത്തം 145 ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ക്ക് കീഴിലാക്കിയിട്ടുണ്ട്.
-ഇത് നിലവാരമില്ലാത്ത സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്നു.
-ഈ ഉത്തരവുകളിലൂടെ, നിര്‍ബന്ധിത ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്ക് കീഴില്‍ ഉരുക്കുമന്ത്രാലയം ഇതുവരെ 99 കാര്‍ബണ്‍ സ്റ്റീല്‍, 44 സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ അലോയ് സ്റ്റീല്‍ം ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡങ്ങളും, 2 ഫെറോ അലോയ്കളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-കൂടാതെ, കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി, ഗുണനിലവാര നിയന്ത്രണ ഓര്‍ഡറിന്റെ പരിധിയിലായിരുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 11587നെ, കോര്‍ട്ടന്‍ സ്റ്റീല്‍ ഉള്‍പ്പെടുത്തി ബി.ഐ.എസ് പരിഷ്‌ക്കരിച്ചു.
-കോര്‍ട്ടന്‍ സ്റ്റീലിന്റെ ഇറക്കുമതിയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും കണ്ടെയ്‌നര്‍ നിര്‍മ്മാണ വ്യവസായം ആത്മനിര്‍ഭര്‍ ആക്കുന്നതിനും കണ്ടെയ്‌നര്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള കോര്‍ട്ടന്‍ സ്റ്റീല്‍ നല്‍കാന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ തയാറാക്കാന്‍ നാലു നിര്‍മ്മാതാക്കളെ ഇതിനകം ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തി.
-അതിനുപുറമെ ബി.ഐ.എസുമായി പങ്കിടുന്ന ഇറക്കുമതി ചെയ്ത സ്റ്റീല്‍ ഗ്രേഡുകളുടെ വിവരങ്ങള്‍ അനുസരിച്ച്, നിലവിലുള്ള മാനദണ്ഡങ്ങളില്‍ 250 ലധികം പുതിയ സ്റ്റീല്‍ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ 5 പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വ്യായാമം ഇന്ത്യന്‍ സ്റ്റീല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ ആഗോള നിലവാരത്തിന് തുല്യമായി ഉയര്‍ത്താന്‍ സഹായിക്കുന്നു.
-ഈ പ്രവര്‍ത്തികളെല്ലാം ഇറക്കുമതി ചെയ്യുന്ന ഉരുക്കുകള്‍ക്ക് പകരം മെക്ക് ഇന്‍ ഇന്ത്യയ്ക്കനുകൂലമായ സ്വദേശിവല്‍ക്കരണത്തിന് സൗകര്യമൊരുക്കും.
-വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും (ഡി.പി.ഐ.ഐ.ടി) പ്രോത്സാഹനത്തിനായുള്ള വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, പ്രധാനമന്ത്രി ഗതി ശക്തി ഏരിയ സമീപനത്തിന് കീഴില്‍ കലിംഗ നഗര്‍ സ്റ്റീല്‍ ഹബ് ഏറ്റെടുത്തിട്ടുണ്ട്.
-ഉരുക്ക് മന്ത്രാലയം 22 നിര്‍ണായക അടിസ്ഥാനസൗകര്യ വിടവുകളും കണ്ടെത്തി, അത് റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്നിവ പിന്തുടരുന്നുണ്ട്.

- ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 40% ത്തിലധികം സംഭാവന നല്‍കുന്ന ദ്വിതീയ ഉല്‍പാദകരുടെ വിഭാഗമാണ് ദ്വിതീയ ഉരുക്ക് മേഖല.
- അടിസ്ഥാന സൗകര്യ വികസനത്തില്‍ സെക്കന്‍ഡറി സ്റ്റീല്‍ മേഖലയുടെ പങ്ക് വളരെ വലുതാണ്.
-കൂടുതലും എം.എസ്.എം.ഇകള്‍ ഉള്‍പ്പെടുന്ന ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്, ഈ രംഗതത്്പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ വീക്ഷണം പങ്കുവയ്ക്കുന്നതിനായി മാര്‍ച്ച് 27ന് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
-രാജ്യത്തെ ഉരുക്കിന്റെ ചോദന വര്‍ദ്ധിപ്പിക്കുന്നതിനായി ഭുവനേശ്വര്‍, ഇന്‍ഡോര്‍, റൂര്‍ക്കി, സൂറത്ത് എന്നിവിടങ്ങളിലും സെമിനാറുകള്‍ സംഘടിപ്പിച്ചു.

-ഉരുക്ക് മന്ത്രിയുടെ അംഗീകാരത്തോടെ, സ്റ്റീല്‍ പ്ലാന്റുകളുടെ സംയോജനത്തിനുള്ള ഉരുക്ക് മന്ത്രാലയത്തിന്റെ ഉപദേശക സംഘം (ഐ.എസ്.പികള്‍), വ്യോമയാന മന്ത്രി ചെയര്‍മാനായി ദ്വിതീയ സ്റ്റീല്‍ വ്യവസായം (എസ.്എസ്.ഐ) എന്നിങ്ങനെ രണ്ടു ഉപദേശക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.
-വ്യവസായം അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ കണ്ടെത്താനും മന്ത്രാലയത്തിന്റെ സജീവ പങ്കാളിത്തത്തോടെ അവ പരിഹരിക്കാനുള്ള വഴി കണ്ടെത്താനുണമാണ് ഉപദേശക സംഘങ്ങള്‍ ലക്ഷ്യമിടുന്നത്.
- രണ്ട് ഉപദേശക ഗ്രൂപ്പുകള്‍ക്കും കൃത്യമായ ഇടവേളകളില്‍ മീറ്റിംഗുകള്‍ നടക്കുന്നു. ഇതുവരെ, ഐ.എസ്.പികളുടെ ഉപദേശക സംഘത്തിന്റെ അഞ്ച് യോഗങ്ങളും എസ്.എസ്.ഐകളുടെ മൂന്ന് യോഗങ്ങളും നടന്നു.
-അസംസ്‌കൃത വസ്തുക്കളുടെ ഖനനം, വളര്‍ച്ച, ഉരുക്ക് മേഖലയുടെ ഭാവി വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കികൊണ്ട് കേന്ദ്ര ഉരുക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ നവംബര്‍ 15ന് ന്യൂഡല്‍ഹിയില്‍ ഒരു യോഗം സംഘടിപ്പിച്ചു.
- ഉരുക്കിന്റെ ഗ്രാമീണ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകളും ഉരുക്ക് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നത്; ഖനികളുടെ സമയബന്ധിതമായ ലേലം; ചാക്രിക വ്യവസായത്തിന്റെ ഔപചാരികവല്‍ക്കരണവും കാലാവധി കഴിഞ്ഞ വാഹനങ്ങളെ സ്‌ക്രാപ്പേജിന് കൊണ്ടുവരിക എന്നീ കാര്യങ്ങള്‍ കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു.

--ND--



(Release ID: 1887254) Visitor Counter : 129