പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീമദ് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളെക്കുറിച്ചുള്ള കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു പ്രധാനമന്ത്രി ചെയ്ത പ്രസംഗം

Posted On: 09 MAR 2021 8:35PM by PIB Thiruvananthpuram




 ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, ധര്‍മ്മാര്‍ത്ഥ ട്രസ്റ്റ് ചെയര്‍മാന്‍ ട്രസ്റ്റി ഡോ. കരണ്‍ സിംഗ് ജി, മറ്റ് വിശിഷ്ടാതിഥികളേ, എന്നോടൊപ്പം ഈ ചടങ്ങില്‍ പങ്കെടുക്കുന്ന മഹതികളേ, മാന്യരേ,


 ശ്രീമദ് ഭഗവദ്ഗീതയുടെ 20 വ്യാഖ്യാനങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്ന 11 പതിപ്പുകള്‍ ഇന്ന് നാം പുറത്തിറക്കുകയാണ്. ഈ പുണ്യകര്‍മ്മത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് എല്ലാ പണ്ഡിതന്മാരെയും മറ്റുള്ളവരെയും ഞാന്‍ ആദരവോടെ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.  ഇന്നത്തെ യുവാക്കള്‍ക്കും വരുംതലമുറകള്‍ക്കും ഇത്രയും വലിയൊരു വിജ്ഞാന ശേഖരം ലഭ്യമാക്കുന്നതിനു നിങ്ങള്‍ ഒരു വലിയ പ്രവൃത്തിയാണു ചെയ്തത്.

 ഡോ. കരണ്‍ സിംഗ് ജിയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു, അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം, അറിവിന്റെയും സംസ്‌കാരത്തിന്റെയും ഒരു പ്രവാഹം അവദ്ദേഹത്തിലൂടെ ഒഴുകുന്നതായാണ് അറിയാനാകുന്നത്. അത്തരം ആളുകളെ അപൂര്‍വ്വമായി മാത്രമേ കാണുകയുള്ളു. ഇന്ന് കരണ്‍ സിംഗ് ജിയുടെ ജന്മദിനമാണെന്നും ഇത് 90 വര്‍ഷത്തെ അദ്ദേഹത്തിന്റെ സാംസ്‌കാരിക യാത്രയുടെ ഒരു പ്രധാന സാഹചര്യമാണെന്നും മനസ്സിലാക്കുന്നു; ഞാന്‍ അദ്ദേഹത്തെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അങ്ങേയ്ക്കു ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു. ഇന്ത്യന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള ഡോ. കരണ്‍ സിംഗ് ജിയുടെ പ്രവര്‍ത്തനത്തിന്റെ സ്വാധീനവും ഈ വിശുദ്ധ സേവനത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. അങ്ങയുടെ പരിശ്രമം നൂറ്റാണ്ടുകളായി മുഴുവന്‍ ഇന്ത്യയുടെയും ചിന്താ പാരമ്പര്യത്തെ നയിച്ച ജമ്മു കശ്മീരിന്റെ സ്വത്വത്തെ പുനരുജ്ജീവിപ്പിച്ചു.  ഭട്ട് ഭാസ്‌കര്‍, അഭിനവഗുപ്തന്‍, കശ്മീരില്‍ നിന്നുള്ള ആനന്ദവര്‍ധന്‍ എന്നിവരുള്‍പ്പെടെ എണ്ണമറ്റ പണ്ഡിതന്മാര്‍ ഗീതയുടെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.  ഇന്ന്, ആ മഹത്തായ പാരമ്പര്യം വീണ്ടും രാജ്യത്തിന്റെ സംസ്‌കാരത്തെ സമ്പന്നമാക്കാന്‍ ഒരുങ്ങുകയാണ്.  ഇത് കശ്മീരിനും രാജ്യത്തിനും മുഴുവന്‍ അഭിമാനകരമാണ്.

 സുഹൃത്തുക്കളേ,

 ആയിരക്കണക്കിന് പണ്ഡിതന്മാര്‍ തങ്ങളുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചാണ് ഒരൊറ്റ വേദഗ്രന്ഥത്തിലെ ഓരോ വാക്യത്തിന്റെയും വ്യത്യസ്ത വ്യാഖ്യാനങ്ങളും അനേകം നിഗൂഢതകളുടെ ആവിഷ്‌കാരവും ഗീതയുടെ ആഴത്തെയും പ്രതീകപ്പെടുത്തിയത്. ഇന്ത്യയുടെ പ്രത്യയശാസ്ത്ര സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം കൂടിയാണ് ഇത്. ഓരോ വ്യക്തിക്കും അവരവരുടെ വീക്ഷണം ഉണ്ടായിരിക്കാന്‍ പ്രേരിപ്പിക്കുന്നു.  ചിലരെ സംബന്ധിച്ചിടത്തോളം ഗീത വിജ്ഞാനത്തിന്റെ  അളവാണ്, മറ്റുള്ളവര്‍ക്ക് ഇത് 'സംഖ്യ'യുടെ വേദഗ്രന്ഥമാണ്, ചിലര്‍ക്ക് ഇത് യോഗയുടെ ഉറവിടമാണ്, അതേസമയം മറ്റുള്ളവര്‍ക്ക് കര്‍മ്മത്തിന്റെ പാഠങ്ങളാണ്.  ഇപ്പോള്‍, ഞാന്‍ ഗീതയിലേക്ക് നോക്കുമ്പോള്‍, അത്, നാം കാണുന്ന ഒരു അതീന്ദ്രിയ രൂപം പോലെയുള്ള പതിനൊന്ന് അധ്യായങ്ങളാണ്. അതായത്, നിങ്ങള്‍ എന്നില്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് എല്ലാ ആശയങ്ങളും ഊര്‍ജ്ജവും കാണാന്‍ കഴിയും.

 സുഹൃത്തുക്കളേ,

 ഗീതയുടെ പ്രപഞ്ചരൂപം മഹാഭാരതം മുതല്‍ സ്വാതന്ത്ര്യസമരം വരെ ഓരോ കാലഘട്ടത്തിലും നമ്മുടെ ജനതയെ നയിക്കുന്നു. ഇന്ത്യയെ ഒന്നിപ്പിച്ച ആദി ശങ്കരാചാര്യന്‍ ഗീതയെ ആത്മീയ ബോധമായി കണ്ടു. ആത്മീയ പരിജ്ഞാനത്തിന്റെ പ്രകടനമായാണ് രാമാനുജാചാര്യനെപ്പോലുള്ള വിശുദ്ധന്മാര്‍ ഗീതയെ വ്യാഖ്യാനിച്ചത്. സ്വാമി വിവേകാനന്ദ ജിയെ സംബന്ധിച്ചിടത്തോളം, ഗീത അചഞ്ചലമായ ഉത്സാഹത്തിന്റെയും അപരിഷ്‌കൃതമായ ആത്മവിശ്വാസത്തിന്റെയും ഉറവിടമാണ്.  ശ്രീ അരബിന്ദോയെ സംബന്ധിച്ചിടത്തോളം, ഗീത അറിവിന്റെയും മാനവികതയുടെയും യഥാര്‍ത്ഥ രൂപമാണ്.  മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഒരു വഴികാട്ടി ആയിരുന്നു ഗീത. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദേശസ്നേഹത്തിന്റെയും വീര്യത്തിന്റെയും പ്രചോദനമാണ് ഗീത. ബാലഗംഗാധര തിലക് വ്യാഖ്യാനിക്കുകയും സ്വാതന്ത്ര്യസമരത്തിന് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും ചെയ്ത ഗീതയാണ് ഇത്.  പട്ടിക വളരെ ദൈര്‍ഘ്യമേറിയതാകാമെന്ന് ഞാന്‍ കരുതുന്നു, കുറച്ച് മണിക്കൂറുകള്‍ പോലും വേണ്ടിവരും. രാജ്യം 75 വര്‍ഷത്തെ സ്വാതന്ത്ര്യം  ആഘോഷിക്കാന്‍ പോകുമ്പോള്‍, ഗീതയുടെ ഈ വശം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നാമെല്ലാം ശ്രമിക്കണം.  നമ്മുടെ സ്വാതന്ത്ര്യസമരത്തിന് ഗീത എങ്ങനെയാണ് ഊര്‍ജ്ജം നല്‍കിയതെന്നും നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ രാജ്യത്തിനായി ത്യാഗം ചെയ്യാന്‍ ധൈര്യപ്പെട്ടതെങ്ങനെയെന്നും ഗീത രാജ്യത്തെ ആത്മീയമായി ഏകീകരിച്ചതെങ്ങനെയെന്നും ഗവേഷണം നടത്തുകയും എഴുതുകയും നമ്മുടെ യുവതലമുറയെ പരിചയപ്പെടുത്തുകയും വേണം.

 സുഹൃത്തുക്കളേ,

 ഗീത ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെ ചൈതന്യത്തിന്റെയും പാഠമാണ്, കാരണം ഗീത പറയുന്നു, കര്‍ത്താവ് എല്ലാ ജീവജാലങ്ങളുടെയും ഹൃദയങ്ങളില്‍ വസിക്കുന്നു. മനുഷ്യന്‍ ദൈവമാണ്.  ഗീത നമ്മുടെ അറിവിന്റെയും ഗവേഷണത്തിന്റെയും സ്വഭാവത്തെ പ്രതീകപ്പെടുത്തുന്നു, കാരണം ഗീത പറയുന്നത്, അറിവിനേക്കാള്‍ പരിശുദ്ധമായ ഒന്നും തന്നെയില്ല. ഗീത ഇന്ത്യയുടെ ശാസ്ത്രീയ സ്വഭാവത്തിന്റെ ഊര്‍ജ്ജസ്രോതസ്സ് കൂടിയാണ്. കാരണം ഗീതയില്‍ എഴുതിയിരിക്കുന്നു, അറിവും ശാസ്ത്രവും സംഗമിക്കുമ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നൂറ്റാണ്ടുകളായി കര്‍മ്മത്തോടുള്ള ഇന്ത്യയുടെ ഭക്തിയെ ഗീത പ്രതീകപ്പെടുത്തുന്നു. കാരണം ഗീത പറയുന്നത് ഭക്തി കടമകള്‍ കാര്യക്ഷമമായി ചെയ്യുന്നു എന്നാണ്.

 സുഹൃത്തുക്കളേ,

എല്ലാ നഷ്ടങ്ങളില്‍ നിന്നും ലാഭത്തില്‍ നിന്നും മോഹങ്ങളില്‍ നിന്നും മോചിതനായ ദൈവത്തിനും കര്‍മ്മമില്ലാതെ അതിജീവിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ ധൈര്യപ്പെട്ട ഒരു ആത്മീയ ഗ്രന്ഥമാണ് ഗീത. അതായത്, കര്‍മ്മം ചെയ്യാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്ന് ഗീത എല്ലാ പ്രായോഗികതയിലും പറയുന്നു. നമുക്ക് കര്‍മ്മത്തില്‍ നിന്ന് മുക്തരാകാന്‍ കഴിയില്ല. നമ്മുടെ പ്രവൃത്തികള്‍ക്ക് നാം എന്ത് ദിശയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ തീരുമാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഗീത നമുക്ക് വഴി കാണിക്കുകയും ഒരു ഉത്തരവും നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നില്ല.  ഗീത അര്‍ജ്ജുനന് മേല്‍ ഒരു ഉത്തരവും ചുമത്തിയിട്ടില്ല, ഇപ്പോള്‍ ഡോ (കരണ്‍ സിംഗ്) സാഹിബും ഗീത പ്രസംഗിക്കുന്നില്ലെന്ന് പറയുകയായിരുന്നു.  മുഴുവന്‍ ഗീതയും ഉദ്‌ബോധിപ്പിച്ച ശേഷം, ശ്രീകൃഷ്ണന്‍ അര്‍ജുനനോട് അവസാന അധ്യായത്തില്‍ പറഞ്ഞു; ഇപ്പോള്‍ നിങ്ങള്‍ പറയുന്നതനുസരിച്ചാണ് നിങ്ങള്‍ ചെയ്യുന്നത്. അദ്ദേഹത്തെപ്പോലെ ആര്‍ക്കും പുരോഗമനവാദിയായ ചിന്തകനാകാന്‍ കഴിയില്ല.  കര്‍മ്മത്തിന്റെയും ചിന്തയുടെയും ഈ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മുഖമുദ്ര.  നമ്മുടെ ജനാധിപത്യം നമ്മുടെ ചിന്തകളുടെ സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യ അവകാശങ്ങള്‍ എന്നിവ നല്‍കുന്നു. നമ്മുടെ ഭരണഘടനയുടെ സൂക്ഷിപ്പുകാരായ ജനാധിപത്യ സ്ഥാപനങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യം ലഭിക്കുന്നത്. അതിനാല്‍, നമ്മുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, നമ്മുടെ ജനാധിപത്യ കടമകളും നാം ഓര്‍ക്കണം.  ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സിനെയും അവരുടെ വിശ്വാസ്യതയെയും എങ്ങനെ വേദനിപ്പിക്കുമെന്ന് ചിന്തിക്കുന്ന തിരക്കിലായ ചില ആളുകള്‍ ഇന്നുണ്ട്!  നമ്മുടെ പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും സൈന്യത്തെയും പോലും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.  ഈ പ്രവണത രാജ്യത്തിന് വളരെയധികം നാശമുണ്ടാക്കുന്നു.  അത്തരം ആളുകള്‍ രാജ്യത്തിന്റെ മുഖ്യധാരയെ പ്രതിനിധീകരിക്കുന്നില്ല എന്നത് സംതൃപ്തി നല്‍കുന്ന കാര്യമാണ്. ഇന്ന് രാജ്യം അതിന്റെ കടമകളെ ദൃഢനിശ്ചയത്തോടെ പരിഗണിച്ച് മുന്നോട്ട് പോവുകയാണ്. ഗീതയുടെ ''കര്‍മ്മയോഗം'' (നിസ്വാര്‍ത്ഥ പ്രവര്‍ത്തനം) അതിന്റെ മന്ത്രമായി.
ഗ്രാമത്തിലെ, ദരിദ്രരുടെ, കര്‍ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, പിന്നോക്കക്കാരുടെ, സമൂഹത്തിലെ എല്ലാ നിരാലംബരുടെയും സേവനം മാറ്റാന്‍ രാജ്യം ഇന്ന് ശ്രമിക്കുന്നു.  

 സുഹൃത്തുക്കളേ,

 ഗീതയിലൂടെ, ഇന്ത്യ മുഴുവന്‍ മനുഷ്യരാശിയേയും ദേശത്തിന്റെയും കാലത്തിന്റെയും അതിരുകള്‍ക്ക് പുറത്ത് സേവിച്ചു. ലോകമെമ്പാടും, എല്ലാ സൃഷ്ടികള്‍ക്കുമുള്ള ഒരു ഗ്രന്ഥമാണ് ഗീത. ഇത് ലോകത്തിലെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അതിനാല്‍ നിരവധി രാജ്യങ്ങള്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നു. കൂടാതെ ലോകത്തിലെ നിരവധി പണ്ഡിതന്മാര്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നിസ്വാര്‍ത്ഥ സേവനം പോലുള്ള ഇന്ത്യയുടെ ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് ഗീതയാണ്. അല്ലാത്തപക്ഷം, ഇന്ത്യയുടെ നിസ്വാര്‍ത്ഥ സേവനമായ നമ്മുടെ 'സാര്‍വത്രിക സാഹോദര്യ'ത്തിന്റെ ആത്മാവ് പലരേയും ആശ്ചര്യപ്പെടുത്തുന്നതില്‍ ഒട്ടും കുറവല്ല.

 കൊറോണ പോലുള്ള മഹാമാരി ബാധിച്ചപ്പോള്‍, ലോകം മുഴുവന്‍ ഈ ഭീഷണിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല;  അത് ഒരു അജ്ഞാത ശത്രുവായിരുന്നു.  ലോകം തയ്യാറായില്ല, മനുഷ്യര്‍ തയ്യാറായില്ല, ഇന്ത്യയ്ക്കും ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ത്യയും സ്വയം കൈകാര്യം ചെയ്തു, ലോകത്തെ സേവിക്കാന്‍ എന്തുചെയ്യുമെന്നതിലും പിന്നിലായില്ല.  ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മരുന്നുകളും ആവശ്യമായ എല്ലാ വസ്തുക്കളും നല്‍കി. വാക്‌സിനുകള്‍ക്കുള്ള വിഭവങ്ങള്‍ ഇല്ലാത്ത നിരവധി രാജ്യങ്ങള്‍ ഇന്ന് ലോകത്തുണ്ട്.  യാതൊരു വ്യവസ്ഥയുമില്ലാതെ ഇന്ത്യ അവര്‍ക്ക് വാക്‌സിനുകള്‍ എത്തിച്ചു. ഈ സേവനം അവിടത്തെ ആളുകളെ ആശ്ചര്യപ്പെടുത്തുന്നതില്‍ ഒട്ടും കുറവല്ല.  ഇത് അവര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമാണ്.

 സുഹൃത്തുക്കളേ,

 അതുപോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്നവരെ ഒഴിപ്പിച്ച് സുരക്ഷിതമായി അവരുടെ രാജ്യങ്ങളിലേക്ക് അയച്ചു. ഇന്ത്യ അതിന്റെ ലാഭമോ നഷ്ടമോ കണക്കാക്കിയില്ല. മനുഷ്യരുടെ സേവനത്തെ ഇന്ത്യ കര്‍മ്മമായി കണക്കാക്കുകയും ഈ കടമ നിര്‍വഹിക്കുകയും ചെയ്തു. ലോക ജനതയും നേതാക്കളും ഇതിനെ ഇന്ത്യയുടെ പിന്തുണ എന്ന് വിളിക്കുകയും നന്ദി പറയുകയും ചെയ്യുമ്പോള്‍, ഞാന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പറയുന്നു, ഇത് സഹായമല്ല, മറിച്ച് ഇന്ത്യയുടെ മൂല്യങ്ങളാണ്. ഇന്ത്യ അതിനെ മഹത്വമായിട്ടല്ല, മാനവികതയായിട്ടാണ് കാണുന്നത്. ഗീതയെ പരിശോധിക്കുമ്പോള്‍ നൂറ്റാണ്ടുകളായി മനുഷ്യരെ സേവിക്കുന്ന ഇന്ത്യയുടെ നിസ്വാര്‍ത്ഥ ചൈതന്യത്തിന്റെ സാരം ലോകം മനസ്സിലാക്കുന്നു.  ഇതാണ് ഗീത നമ്മെ പഠിപ്പിച്ചത്, ഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ഒരാള്‍ സ്വയം കുറവുള്ള മനോഭാവത്തോടെ പ്രവര്‍ത്തിക്കണം.  ഗീത നമ്മോട് പറഞ്ഞു: നേട്ടവും നഷ്ടവും പോലുള്ള പ്രവര്‍ത്തനത്തിന്റെ ഫലത്തെക്കുറിച്ച് സ്വയം ചിന്തിക്കാതെ കടമയുടെയും സേവനത്തിന്റെയും മനോഭാവത്തോടെ പ്രവര്‍ത്തിച്ചുകൊണ്ട് ഒരാള്‍ ആന്തരിക സമാധാനം കണ്ടെത്തുന്നു. ഇതാണ് ഏറ്റവും വലിയ സന്തോഷം, ഏറ്റവും വലിയ അംഗീകാരം.
 സുഹൃത്തുക്കള്‍,

 ഗീതയില്‍ താമസിക  (ഇരുണ്ട), രാജാസിക (വികാരാധീനനായ), സാത്വിക (ശുദ്ധമായ) എന്നീ മൂന്ന് പ്രവണതകളെ ശ്രീകൃഷ്ണന്‍ വിവരിച്ചിട്ടുണ്ട്.  ഗീതയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ നിരീക്ഷകണങ്ങളും ഇവിടെ എന്റെ മുമ്പിലുണ്ട്. ഗീതയുടെ പതിനേഴാം അധ്യായത്തില്‍ ഇതിനെക്കുറിച്ച് ധാരാളം ശ്ലോകങ്ങള്‍ (വാക്യങ്ങള്‍) ഉണ്ടെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്റെ അനുഭവം അനുസരിച്ച്, ഈ തമസിക, രാജാസിക,  സാത്വിക പ്രവണതകളെ ലളിതമായി വിവരിക്കേണ്ടതുണ്ടെങ്കില്‍, മറ്റുള്ളവരുടേയാ മാനവികതതെല്ലാം എനിക്ക് ഉണ്ടായിരിക്കണം എന്നതാണ് തമസിക പ്രവണത.  ഇത് ലോകത്തിലെ യുദ്ധങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഗൂഢാലോചനകള്‍ക്കും കാരണമാകുന്നു. എന്റേത് എന്നോടൊപ്പം ഉണ്ടായിരിക്കണം, മറ്റുള്ളവരുടേത് അവരോടൊപ്പം നില്‍ക്കേണ്ടത് രാജാസിക പ്രവണതയാണ്. ഒരു സാധാരണ ലൗകിക ചിന്ത. പക്ഷെ എന്റെ പക്കലുള്ളത് എല്ലാവരേയും പോലെ തന്നെയാണ്. എനിക്കുള്ളതെല്ലാം മനുഷ്യരാശിക്കുള്ളതാണ്. അത് ഒരു സാത്വിക പ്രവണതയാണ്.  ഈ സാത്വിക പ്രവണത അനുസരിച്ച് ഇന്ത്യ എല്ലായ്‌പ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങള്‍ രൂപപ്പെടുത്തുകയും സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

 നമ്മുടെ കുടുംബങ്ങളിലെ കുട്ടികളെ ഞങ്ങള്‍ ആദ്യം പഠിപ്പിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുന്നതെന്തും എല്ലാവരുമായും പങ്കിടുക, ബാക്കിയുള്ളവ സൂക്ഷിക്കുക എന്നതാണ്. ഞാന്‍, ഞാന്‍, എന്റേത്, എന്നാല്‍ ഒരുമിച്ച് എന്നിവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഈ മൂല്യങ്ങള്‍ മൂലമാണ് ഇന്ത്യ ഒരിക്കലും സമ്പത്തും അറിവും കണ്ടുപിടുത്തങ്ങളും സാമ്പത്തിക അടിസ്ഥാനത്തില്‍ അടിസ്ഥാനമാക്കാതിരുന്നത്. ഗണിതശാസ്ത്രം, തുണിത്തരങ്ങള്‍, ലോഹശാസ്ത്രം, വിവിധതരം ബിസിനസ്സ് അനുഭവങ്ങള്‍, അല്ലെങ്കില്‍ ആയുര്‍വേദ ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള അറിവാണെങ്കിലും അവയെ മാനവികതയുടെ സ്വത്തായി ഞങ്ങള്‍ കണക്കാക്കി.  ആധുനിക വൈദ്യശാസ്ത്രം ഈ രൂപത്തില്‍ ഇല്ലാതിരുന്നപ്പോള്‍ ആയുര്‍വേദ ശാസ്ത്രം കാലങ്ങളായി മനുഷ്യരാശിയെ സേവിക്കുന്നു.  ഇന്നും ലോകം വീണ്ടും ഔഷധത്തെക്കുറിച്ചും പ്രകൃതിദത്തമായതിനേക്കുറിച്ചും സംസാരിക്കുമ്പോള്‍, ചികിത്സയ്ക്ക് മുമ്പുള്ള രോഗശാന്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആയുര്‍വേദം വിവിധ രാജ്യങ്ങളില്‍ ഗവേഷണം നടത്തുമ്പോള്‍, ഇന്ത്യ അതിനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. മുന്‍കാലങ്ങളിലും നമ്മുടെ പുരാതന സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വന്നു. വിദേശ സഞ്ചാരികള്‍ വന്നു; നമ്മുടെ അറിവും ശാസ്ത്രവും എല്ലാവരുമായും എല്ലാ ഔദാര്യത്തോടെയും ഞങ്ങള്‍ പങ്കിട്ടു.  നമ്മള്‍ കൂടുതല്‍ പുരോഗതി കൈവരിച്ചു, മനുഷ്യന്റെ പുരോഗതിക്കായി നാം കൂടുതല്‍ പരിശ്രമിക്കുന്നു.

 സുഹൃത്തുക്കളേ,

 ആത്മനിര്‍ഭര്‍ ഭാരതത്തിനുള്ള പ്രമേയമായി നമ്മുടെ മൂല്യങ്ങളും ഭൂതകാലവും വീണ്ടും ഉയര്‍ന്നുവരുന്നു. ലോകത്തിന്റെ മുഴുവന്‍ പുരോഗതിക്കും പ്രചോദനം നല്‍കാനും മാനവികതയെ കൂടുതല്‍ സേവിക്കാനും കഴിയുന്ന തരത്തില്‍ ഇന്ത്യ വീണ്ടും തങ്ങളുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുകയാണ്.  അടുത്ത മാസങ്ങളില്‍ ലോകം കണ്ട ഇന്ത്യയുടെ സംഭാവന ആത്മനിര്‍ഭര്‍ ഭാരതത്തിന് സംഭാവന നല്‍കുകയും കൂടുതല്‍ സമഗ്രമായ രീതിയില്‍ ലോകത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഗീതയില്‍ വിവരിച്ചിരിക്കുന്നതുപോലെ രാജ്യത്തിന് നിസ്വാര്‍ത്ഥരായ ആളുകള്‍ ആവശ്യമാണ്. നൂറ്റാണ്ടുകളുടെ ഇരുട്ടില്‍ നിന്ന് ഒരു പുതിയ ഇന്ത്യയുടെ പുതിയ പ്രഭാതം ഉറപ്പുവരുത്തുന്നതിനും ആത്മനിര്‍ഭര്‍ ഭാരതത്തിനും വേണ്ടി, നമ്മുടെ കടമകള്‍ തിരിച്ചറിഞ്ഞ് അവരോട് പ്രതിബദ്ധത കാണിക്കേണ്ടതുണ്ട്.

 ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞതുപോലെ: ചെറിയ ചിന്ത, ചെറിയ മനസ്സ്, ആന്തരിക ബലഹീനത എന്നിവ ഉപേക്ഷിച്ച് ഇപ്പോള്‍ എഴുന്നേറ്റുനില്‍ക്കുക. ഇത് പ്രസംഗിക്കുന്നതിനിടയില്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ അര്‍ജുനനെ 'ഭാരത്' എന്ന് അഭിസംബോധന ചെയ്തു. ഇന്ന്, ഗീതയുടെ ഈ പരാമര്‍ശം നമ്മുടെ ഇന്ത്യയ്ക്കാണ്, 130 കോടി ഇന്ത്യക്കാര്‍ക്ക്.  ഇന്ന്, ഈ ഉദ്‌ബോധനത്തിനു ഒരു പുതിയ അവബോധമുണ്ട്. ഇന്ന് ലോകം ഇന്ത്യയെ പുതിയ വീക്ഷണകോണിലും ബഹുമാനത്തോടെയും കാണുന്നു.  ഈ മാറ്റം ഇന്ത്യയുടെ ആധുനിക സ്വത്വത്തിന്റെയും ശാസ്ത്രത്തിന്റെയും പരകോടിയിലേക്ക് കൊണ്ടുപോകണം. നാം ഒരുമിച്ച് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാര്‍ഷികം രാജ്യത്തിന് ഒരു പുതിയ ഭാവിയുടെ തുടക്കമായിത്തീരും.

 ഡോ. സാഹേബിനെയും ഈ വിശ്വാസത്താല്‍ നയിക്കപ്പെടുന്ന എല്ലാ വിശിഷ്ടാതിഥികളെയും ഈ പ്രവൃത്തിക്കു പിന്നില്‍ നിങ്ങള്‍ നടത്തിയ കഠിനാധ്വാനത്തെയും ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു.  ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഈ പുസ്തകം വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് ഒരു അമൂല്യ നിധി നല്‍കിയെന്ന് ഞാന്‍ കരുതുന്നു.  യുദ്ധ നിലവിളികള്‍ക്കിടയില്‍, യുദ്ധക്കളത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പുസ്തകമാണിതെന്ന് ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. വിജയമോ തോല്‍വിയോ വാതിലില്‍ മുട്ടുമ്പോഴാണ് അത് പ്രബോധനം ചെയ്തത്. അത്തരമൊരു പ്രതികൂലവും അസ്വസ്ഥവുമായ അന്തരീക്ഷത്തില്‍ നിന്ന് ഇത്തരമൊരു ശാന്തമായ പ്രത്യയശാസ്ത്രം ഉയര്‍ന്നുവന്നത് അമൃത് അല്ലാതെ മറ്റൊന്നുമല്ല.  ഗീതയെക്കുറിച്ചുള്ള അറിവ് ഭാവിതലമുറയ്ക്ക് ഭാഷയിലും അവര്‍ ആഗ്രഹിക്കുന്ന രൂപത്തിലും പകര്‍ന്നുനല്‍കേണ്ടത് ഓരോ തലമുറയുടെയും കടമയാണ്.  ഡോ. കരണ്‍ സിംഗ് ജി, അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും, അവരുടെ മഹത്തായ പാരമ്പര്യം എല്ലായ്‌പ്പോഴും ഈ പരിശ്രമത്തെ സജീവമാക്കുന്നു. അടുത്ത തലമുറയും ഇത് സജീവമായി നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഡോക്ടര്‍ കരണ്‍ സിംഗ് ജിയുടെ സേവനങ്ങള്‍ നാം എപ്പോഴും ഓര്‍ക്കും. ഈ മഹത്തായ പ്രവര്‍ത്തനത്തിന് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം പ്രായത്തില്‍ വളരെ മുതിര്‍ന്ന ആളാണ്, പൊതുജീവിതത്തില്‍ വളരെ മുതിര്‍ന്ന ആളാണ്; അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ നമ്മോടൊപ്പമുണ്ട്. അതിനാല്‍ രാജ്യത്തിനു വേണ്ടി ഈ ആശയങ്ങളുമായി നമ്മുടെ പ്രവൃത്തി തുടരും.

വളരെയധികം നന്ദി!



(Release ID: 1704649) Visitor Counter : 171