പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമ ബംഗാളിലെ അന്നപൂർണ യോജന ഗഡു വിതരണ ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


പശ്ചിമ ബംഗാളിലെ നാരീശക്തിക്ക് വലിയൊരു പ്രോത്സാഹനമാണ് അന്നപൂർണ യോജന: പ്രധാനമന്ത്രി

അർഹതയുള്ള ഒരു സ്ത്രീയ്ക്ക് പോലും അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത് എന്നതാണ് നമ്മുടെ ഗവൺമെന്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

വികസിത ബംഗാളിന്റെ കരുത്തോടെ വികസിത ഭാരതം എന്ന നിശ്ചയദാർഢ്യം കൂടുതൽ ശക്തമാകും: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 SEP 2026 2:26PM by PIB Thiruvananthpuram

പശ്ചിമ ബംഗാളിലെ അന്നപൂർണ യോജനയുടെ ഗഡു വിതരണ ചടങ്ങിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഒരു സവിശേഷ വേളയിൽ ജനങ്ങളുമായി ബന്ധപ്പെടാൻ സാധിച്ചതിലുള്ള തന്റെ അഗാധമായ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും തന്റെ അഗാധമായ ആദരമർപ്പിച്ചു. അവരുടെ അചഞ്ചലമായ വിശ്വാസവും ആത്മബന്ധവുമാണ് തന്റെ വ്യക്തി​ഗത ശാക്തീകരണത്തിന്റെ ബൃഹത്തായ ഉറവിടമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "നിങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്!" ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഈ ദിവസത്തിന്റെ സാംസ്കാരിക പ്രാധാന്യം അംഗീകരിച്ച പ്രധാനമന്ത്രി, കലാസൃഷ്ടിയ്ക്കും കരകൗശലത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു പവിത്രമായ ഉത്സവം ആഘോഷിക്കാൻ സമയം കണ്ടെത്തി. ഈ സവിശേഷ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം തന്റെ ഊഷ്മളമായ ആശംസകൾ നേർന്നു. "വിശ്വകർമ പൂജ വേളയിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

സംസ്ഥാനത്ത് ഒരു പരിവർത്തന യുഗത്തിന്റെ ഉദയം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, അന്നപൂർണ യോജനയിലൂടെ പ്രാദേശിക സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ പാരമ്പര്യത്തിന്റെ തുടക്കത്തെ പ്രശംസിച്ചു. നൈപുണ്യത്തിൻ്റെ ഈ പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്ന ഓരോ വനിതാ ഗുണഭോക്താവിനും അദ്ദേഹം തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. "ഇന്ന് ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും പുതിയ ശേഷികൾ കൈവന്നിരിക്കുന്നു," ശ്രീ മോദി ചൂണ്ടിക്കാട്ടി.

സ്ത്രീകൾ ചുമലിലേറ്റുന്ന ഭീമമായ ഗാർഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, എണ്ണമറ്റ ദൈനംദിന തീരുമാനങ്ങളിലൂടെ അവർ കുടുംബങ്ങളെ എങ്ങനെയാണ് കൃത്യതയോടെ പരിപാലിക്കുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അത്യാവശ്യ ചെലവുകളെക്കുറിച്ചുള്ള അവരുടെ സാമ്പത്തിക ആശങ്കകൾ ലഘൂകരിക്കുന്നത് സ്വാഭാവികമായും അവരുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. "അത്യാവശ്യ ചെലവുകളെക്കുറിച്ചുള്ള വേവലാതി കുറയുമ്പോൾ അവരുടെ ആത്മവിശ്വാസം കൂടുതൽ വർധിക്കുന്നു," ശ്രീ മോദി പറഞ്ഞു.

വനിതകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നിർണായക ഇടപെടലായി അന്നപൂർണ യോജനയെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, സുനിശ്ചിതമായ പ്രതിമാസ നിക്ഷേപം അവർക്ക് എത്രത്തോളം വലിയ ജീവിത പിന്തുണ നൽകുന്നുവെന്ന് വിശദീകരിച്ചു. ആരോടും ചോദിക്കാതെ തന്നെ ഈ നിശ്ചിത തുക ലഭിക്കുന്നത് സ്ത്രീകൾക്ക് സാമ്പത്തിക അന്തസ്സ് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇത് അവരുടെ ജീവിതത്തിന് ഒരു വലിയ പിന്തുണയാണ്. ഇത് വലിയൊരു സഹായമാണ്!" ശ്രീ മോദി പറഞ്ഞു.

ഈ പദ്ധതിയുടെ പ്രകടമായ സ്വാധീനം അവതരിപ്പിച്ച പ്രധാനമന്ത്രി, ഏകദേശം 1.5 കോടി സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,000 രൂപയുടെ നാലാം ഗഡു വിജയകരമായി എത്തുകയാണെന്ന് പ്രഖ്യാപിച്ചു. മരുന്നുകൾ വാങ്ങുന്നതിനും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്കും ഈ തുടർച്ചയായ സാമ്പത്തിക സഹായം ഒരു പ്രധാന രക്ഷാമാർഗ്ഗമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. "ഒരു സഹോദരിയെ സംബന്ധിച്ചിടത്തോളം മരുന്നുകളോ അവശ്യ വീട്ടുസാധനങ്ങളോ വാങ്ങാനുള്ള പിന്തുണയായിരിക്കാം ഇത്," ശ്രീ മോദി ചൂണ്ടിക്കാട്ടി.

സാമ്പത്തിക സഹായത്തിന് പിന്നിലെ വിശാലമായ കാഴ്ചപ്പാട് വ്യക്തമാക്കിയ പ്രധാനമന്ത്രി, സ്ത്രീകൾക്ക് ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും മുന്നോട്ട് പോകാനുള്ള ധൈര്യവും നൽകണമെന്ന തന്റെ ഉറച്ച വിശ്വാസം വ്യക്തമാക്കി. ഈ ശാക്തീകരണ തന്ത്രത്തിൽ അന്നപൂർണ പദ്ധതി വഹിക്കുന്ന നിർണായക പങ്കിനെ വീണ്ടും അടിവരയിട്ടുകൊണ്ട് അദ്ദേഹം ഗുണഭോക്താക്കളെ അഭിനന്ദിച്ചു. "ബംഗാളിലെ സ്ത്രീകൾക്ക് തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും മുന്നോട്ട് പോകാനുള്ള ധൈര്യവും ഉണ്ടാകണം," ശ്രീ മോദി പറഞ്ഞു.

നിരവധി പ്രതിസന്ധികൾ സഹിച്ചശേഷം രാഷ്ട്രീയ മാറ്റത്തിന് വഴിതുറന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിച്ചതിന് സംസ്ഥാനത്തെ അമ്മമാരെയും സഹോദരിമാരെയും പ്രധാനമന്ത്രി പ്രശംസിച്ചു. 'കുറച്ച് സംസാരം, കൂടുതൽ പ്രവർത്തനം' എന്ന മന്ത്രം കർശനമായി പാലിച്ചുകൊണ്ട് അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ​ഗവൺമെന്റിൻ്റെ പ്രധാന മാനദണ്ഡമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ബംഗാളിലെ സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുക എന്നതായിരുന്നു നമ്മുടെ പുതിയ ഗവൺമെന്റിന് മുന്നിലുണ്ടായിരുന്ന ഏറ്റവും ആദ്യത്തെ പരീക്ഷണം," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ക്ഷേമ അജണ്ടയുടെ ദ്രുതഗതിയിലുള്ള നടത്തിപ്പ് വിശദീകരിച്ച പ്രധാനമന്ത്രി, പുതിയ ഗവൺമെന്റ് അധികാരമേറ്റ് ദിവസങ്ങൾക്കകം തന്നെ അന്നപൂർണ യോജനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഉയർത്തിക്കാട്ടി. അഴിമതി രീതികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് നേരിട്ട് ബാങ്ക് ട്രാൻസ്ഫറുകൾ തടസ്സമില്ലാതെ എത്തുന്നത് അദ്ദേഹം ആഘോഷിച്ചു. പൂർണ്ണമായ ഉൾച്ചേർക്കലോടെയുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാനത്തുടനീളം സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കാൻ ദ്രുതഗതിയിലുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഉറപ്പുനൽകി. "അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ അർഹതയുള്ള ഒരു സ്ത്രീയ്ക്ക് പോലും നഷ്ടപ്പെടരുത് എന്നതാണ് നമ്മുടെ ഗവൺമെന്റിന്റെ ലക്ഷ്യം," ശ്രീ മോദി പറഞ്ഞു.

വനിതാ ശാക്തീകരണത്തിനായുള്ള സമഗ്ര ജീവിതചക്ര സമീപനം വിശദീകരിച്ച പ്രധാനമന്ത്രി, ഗർഭിണികൾക്കായുള്ള മാതൃ വന്ദന യോജന മുതൽ ബേട്ടി ബച്ചാവോ - ബേട്ടി പഠാവോ പ്രസ്ഥാനം വരെയുള്ള മുൻഗണനാപരമായ നിരവധി ഇടപെടലുകൾ ചൂണ്ടിക്കാട്ടി. ബാല്യകാലം മുതൽ മാതൃത്വം വരെയുള്ള കാലഘട്ടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഓരോ വെല്ലുവിളിയും സമഗ്രമായി പരിഹരിക്കുന്നതിനായി കോടിക്കണക്കിന് സ്കൂൾ ശൗചാലയങ്ങൾ നിർമ്മിക്കുക, പെൺകുട്ടികൾക്കായി സൈനിക സ്കൂളുകൾ തുറക്കുക, മുദ്ര വായ്പകൾ നൽകുക, പ്രസവാവധി വർധിപ്പിക്കുക, ഉജ്ജ്വല ഗ്യാസ്, ഹർ ഘർ ജൽ കുടിവെള്ള കണക്ഷനുകൾ നൽകുക, ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുക, പി.എം ആവാസിന് കീഴിൽ സംയുക്ത സ്വത്തവകാശം ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള വിപുലമായ പദ്ധതികൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. "അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും ജീവിതചക്രവുമായി ബന്ധപ്പെട്ട ഓരോ പ്രശ്നവും പരിഹരിക്കുക എന്നതിനാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുള്ളത്," ശ്രീ മോദി വ്യക്തമാക്കി.

തടസ്സപ്പെട്ടുപോയ ഈ പദ്ധതികൾ കൃത്യസമയത്ത് ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലെ ഭരണകൂടം ഇവയുടെ പ്രവർത്തനം വേഗത്തിലാക്കുകയാണെന്ന് പ്രധാനമന്ത്രി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. "തടസ്സപ്പെട്ട ഈ പദ്ധതികൾ നിലവിലെ ​ഗവൺമെന്റിന് കീഴിൽ ഇപ്പോൾ അതിവേഗം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്," ശ്രീ മോദി ചൂണ്ടിക്കാട്ടി.

നവീകരിച്ച ചലനാത്മകതയുടെ പ്രധാന ഉദാഹരണമായി പി.എം ആവാസ് യോജനയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പി.എം വിശ്വകർമ യോജനയുടെ തുടക്കത്തിനൊപ്പം സംസ്ഥാനത്ത് പുതുതായി തിരിച്ചറിഞ്ഞ 50 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് ഉടൻ തന്നെ സ്ഥിരം വീടുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. കെട്ടിക്കിടക്കുന്ന പദ്ധതികളുടെ ഈ പുനരുജ്ജീവനത്തിന് പ്രാദേശിക സ്ത്രീകളുടെ അളവറ്റ അനുഗ്രഹങ്ങളും പിന്തുണയുമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു, കൂടാതെ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള കൂട്ടായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുകയും ചെയ്തു. "നാം എല്ലാവരും ചേർന്ന് ഒരു പുതിയ ബംഗാൾ കെട്ടിപ്പടുക്കും," ശ്രീ മോദി പറഞ്ഞു.

പ്രാദേശിക പുരോഗതിയെ ദേശീയ കാഴ്ചപ്പാടുമായി ബന്ധിപ്പിച്ച പ്രധാനമന്ത്രി, വികസിത ഭാരതത്തിലേക്കുള്ള വികസന യാത്രയെ പ്രാദേശിക സ്ത്രീകൾ തുടർന്നും വേഗത്തിലാക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വികസിത സംസ്ഥാനത്തിന്റെ ശേഷികളാൽ രാജ്യത്തിന്റെ സമഗ്രമായ നിശ്ചയദാർഢ്യം അടിസ്ഥാനപരമായി ശക്തിപ്പെടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "വികസിത ബംഗാളിന്റെ കരുത്തോടെ വികസിത ഭാരതം എന്ന നിശ്ചയദാർഢ്യം കൂടുതൽ ശക്തമാകും," ശ്രീ മോദി പറഞ്ഞു.

അഗാധമായ കൃതജ്ഞതയോടെ തന്റെ പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ നിരന്തരമായ സ്നേഹവും അനുഗ്രഹവുമാണ് പൊതുസേവനത്തിനുള്ള അനന്തമായ പ്രചോദനമായി വർത്തിക്കുന്നതെന്ന് പറഞ്ഞു. ഈ ദിവസത്തെ ആഘോഷങ്ങൾക്ക് അദ്ദേഹം ഒരിക്കൽ കൂടി ആശംസകൾ നേ‍ർന്നു. "അന്നപൂർണ ദിവസിൽ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ," ശ്രീ മോദി അഭിപ്രായപ്പെട്ടു.

**** -SK-

( റിലീസ് ഐ.ഡി: 2311408) സന്ദര്‍ശക കൗണ്ടര്‍ : 8