സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യ, ഒരു സുസ്ഥിരമായ ബ്രിക്സ് സാംസ്കാരിക ആവാസ വ്യവസ്‌ഥ രൂപപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്: ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

" വികസനവും പൈതൃകവും" :  ഗ്ലോബൽ സൗത്ത് സഹകരണത്തിന്റെ സ്തംഭമായി സാംസ്കാരിക നയതന്ത്രം ഇന്ത്യ ആവർത്തിച്ചുറപ്പിച്ചു

Posted On: 26 MAY 2025 9:30PM by PIB Thiruvananthpuram
ബ്രസീലിലെ വിദേശകാര്യ മന്ത്രാലയത്തിലെ പ്രശസ്തമായ ഇറ്റാമരറ്റി പാലസിൽ 2025 മെയ് 26 ന് നടന്ന ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ10-ാമത് യോഗത്തിൽ ഇന്ത്യ സജീവമായി പങ്കെടുത്തു. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകളിൽ കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.

ജിഡിപി, തൊഴിൽ, ഡിജിറ്റൽ നൈപുണ്യ വികസനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളായ സംസ്കാരം, നൂതനാശയങ്ങൾ, വാണിജ്യം എന്നിവയ്ക്കിടയിലുള്ള ഒരു തന്ത്രപരമായ കണ്ണിയായി സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശ്രീ ശെഖാവത്ത് ചൂണ്ടിക്കാട്ടി.

" 'വികാസ് ഭി, വിരാസത് ഭി' എന്ന ഇന്ത്യയുടെ സാംസ്കാരിക വീക്ഷണം വികസനവും പൈതൃകവും ഒരുമിച്ച് കൊണ്ടുപോകണമെന്ന ഞങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു" എന്ന് ശ്രീ ശെഖാവത്ത് പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, മനുഷ്യന്റെ അന്തസ്സിലും പൊതുവായ മൂല്യങ്ങളിലും വേരൂന്നിയ ഒരു കരുത്തുറ്റ ബ്രിക്‌സ് സാംസ്കാരിക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു.
  • സാംസ്കാരിക സമ്പത്തിന്റെ നിയമവിരുദ്ധമായ പ്രത്യേകിച്ച് ഓൺലൈൻ വഴിയുള്ള കടത്ത് ചെറുക്കുന്നതിന് ശക്തമായ നിയമ ചട്ടക്കൂടുകൾ
  • സാംസ്കാരിക വൈവിധ്യത്തെ ബഹുമാനിക്കുകയും ബൗദ്ധിക സ്വത്തവകാശത്തെയും സർഗാത്മക സ്രഷ്ടാക്കൾക്ക് ന്യായമായ പ്രതിഫലത്തെയും ഉറപ്പുവരുത്തുകയും ചെയ്യുന്ന നൈതിക നിർമ്മിത ബുദ്ധി
  • കാലാവസ്ഥാ പൊരുത്തപ്പെടുത്തലിലും പുനരുജീവന ശേഷി ശ്രമങ്ങളിലും തദ്ദേശീയ അറിവിന്റെ സംയോജനം
  • മ്യൂസിയങ്ങൾ, പൈതൃകം, പ്രകടന കലകൾ, സാഹിത്യം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയിൽ ബഹുമുഖ, ഉഭയകക്ഷി സഹകരണം  വർധിപ്പിക്കൽ എന്നിവയ്ക്ക് ശ്രീ ശെഖാവത്ത്  ആഹ്വാനം ചെയ്തു.


സാംസ്കാരിക നീതിയിലേക്കും അന്തസ്സിലേക്കും ഉള്ള ഒരു ചുവടുവയ്പ്പായി വിശേഷിപ്പിച്ചുകൊണ്ട്, സാംസ്കാരിക സ്വത്ത് പുനഃസ്ഥാപിക്കുന്നതിനുള്ള ബ്രസീലിന്റെ സംരംഭത്തെ കേന്ദ്ര മന്ത്രി സ്വാഗതം ചെയ്തു. ആഗോള സഹകരണത്തിനുള്ള ഒരു മാനദണ്ഡമായി 642 സാംസ്കാരിക പുരാവസ്തുക്കൾ (2014–2024) സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിൽ ഇന്ത്യ നേടിയ വിജയം അദ്ദേഹം എടുത്തുകാട്ടി.

“കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭരണത്തിനായി ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന പ്രമേയത്തിൽ നടന്ന മന്ത്രിതല സംഭാഷണം നാല് തന്ത്രപരമായ സാംസ്കാരിക മുൻഗണനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു

1.സംസ്കാരം, സർഗാത്മക സമ്പദ്‌വ്യവസ്ഥ, നിർമിത ബുദ്ധി (AI)
2.സംസ്കാരം, കാലാവസ്ഥാ വ്യതിയാനം, 2030-നു ശേഷമുള്ള വികസന അജണ്ട
3.സാംസ്കാരിക സമ്പത്ത് തിരിച്ചെത്തിക്കലും സംരക്ഷണവും
4.ബ്രിക്സ് സാംസ്കാരിക ഉത്സവങ്ങളും സഖ്യങ്ങളും

അവകാശങ്ങളെയും നൂതനാശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക വികസനത്തിനായുള്ള ഒരു കൂട്ടായ കാഴ്ചപ്പാടിനെയാണ് ഈ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്. സുസ്ഥിര വളർച്ചയുടെ ചാലകങ്ങളായി സംസ്കാരത്തെയും സർഗാത്മക വ്യവസായങ്ങളെയും ഇത് അംഗീകരിക്കുന്നു. ധാർമ്മികമായ എ ഐ സംയോജനം, പരമ്പരാഗത ജ്ഞാനത്തിന്റെ സംരക്ഷണം എന്നിവയ്ക്കൊപ്പം വർദ്ധിച്ച സാംസ്കാരിക നിക്ഷേപത്തിനായും ഈ പ്രഖ്യാപനം ആവശ്യപ്പെടുന്നു

സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക വിനിമയം, ഡിജിറ്റൽ നൂതനാശയം എന്നിവയിൽ പങ്കാളിത്തം പര്യവേക്ഷണം ചെയ്യുന്നതിനായി ശ്രീ ശെഖാവത്ത് ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.

നേരത്തെ, ബ്രിക്സ് സാംസ്കാരിക പ്രവർത്തക സമിതി 2025 മെയ് 22–23 തീയതികളിൽ യോഗം ചേർന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജയ് കൗളും സാംസ്കാരിക മന്ത്രാലയം ഡയറക്ടർ ശ്രീമതി പ്രിയങ്ക ചന്ദ്രയും ചേർന്ന് നയിച്ചു

 ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ 10-ാമത് യോഗത്തിൽ സാംസ്കാരിക നയതന്ത്രം, നൂതനാശയം, പൈതൃക പുനഃസ്ഥാപനം എന്നിവയിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വം പ്രകടമായിരുന്നു. കൂടുതൽ ഉൾക്കൊള്ളുന്ന സാംസ്കാരിക ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം ഗ്ലോബൽ സൗത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പങ്കാളിത്തം ഇത് എടുത്തുകാണിക്കുന്നു. 


(Release ID: 2131581)
Read this release in: English , Urdu , Hindi