വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
"പരാജയം എന്നത് ഒരു സംഭവമാണ്, ഒരിക്കലും ഒരു വ്യക്തിയല്ല" -ഐഎഫ്എഫ്ഐ 2024-ൽ മുതിർന്ന നടൻ അനുപം ഖേർ
"ഞാൻ എൻ്റെ സ്വന്തം പരാജയങ്ങളുടെ വിജയഗാഥയാണ്" - അനുപം ഖേർ
"ഞാൻ എൻ്റെ സ്വന്തം പരാജയങ്ങളുടെ വിജയഗാഥയാണെന്ന് ഞാൻ കരുതുന്നു." എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരാജയത്തിൻ്റെ ശക്തി" എന്ന വിഷയത്തിൽ ശ്രീ അനുപം ഖേർ മാസ്റ്റർ ക്ലാസ് ആരംഭിച്ചത് '''
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സ്‌കൂൾ നാടകത്തിൽ ആദ്യമായി അഭിനയിച്ചതും , ഒരു പ്രോത്സാഹന സമ്മാനം പോലും നേടാനാകാതെ വന്നപ്പോൾ താൻ അസ്വസ്ഥനായെന്നും വളരെ പരിചയസമ്പന്നനായ ആ നടൻ സ്മരിച്ചു. 'പരാജയം എന്നത് ഒരു സംഭവമാണ്, ഒരിക്കലും ഒരു വ്യക്തിയല്ല' എന്നാണ് അച്ഛൻ അന്ന് എന്നെ പഠിപ്പിച്ചത്. അടുത്ത തവണ, വില്യം ഷേക്സ്പിയറിൻ്റെ ‘മർച്ചൻ്റ് ഓഫ് വെനീസ്’ എന്ന നാടകത്തിൽ തനിക്ക് നൽകിയ 2 വരി ഡയലോഗിൽ 27 തെറ്റുകൾ വരുത്തി!

നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻഎസ്ഡി) ഗോൾഡ് മെഡൽ ജേതാവായ യുവനടൻ ആദ്യമായി മുംബൈയിലെത്തിയ കാലത്തെ കുറിച്ച് സ്മരിക്കവേ ശ്രീ ഖേർ പറഞ്ഞു ഞാൻ ഇതിനകം ഒരു എൻഎസ്ഡി ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നതിനാൽ ആദ്യ അവസരത്തിൽ തന്നെ സിറ്റി ഓഫ് ഡ്രീംസ് കീഴടക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ , 27 ദിവസത്തേക്ക് ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലേക്ക് മാറേണ്ടി വന്നു.

എന്നാൽ നിരവധി ഉയർച്ച താഴ്ചകൾക്ക് ശേഷം ഖേറിന് ‘സാരാംശ് ’ എന്ന ചിത്രം കൈവന്നു. ആ ചിത്രത്തിനു വേണ്ടിയാണ് 1984ൽ ഡൽഹിയിൽ താൻ ആദ്യമായി ഐഎഫ്എഫ്ഐ സന്ദർശിച്ചതെന്ന് ശ്രീ ഖേർ ഇഷ്ടത്തോടെ ഓർത്തു. ഈ വർഷം ഈ മാസ്റ്റർ ക്ലാസോടെ അദ്ദേഹത്തിൻ്റെ IFFI-യിലേക്കുള്ള ആദ്യ സന്ദർശനത്തിന് 40 വർഷം തികയുന്നു.
അനുപം ഖേറിൻ്റെ ജീവിതം ഒരു റോളർകോസ്റ്റർ യാത്രപോലെ തുടർന്നു . എന്നാൽ ഓരോ വീഴ്ചയിലും, അതായത്, ‘ഹം ആപ്‌കെ ഹേ കോൻ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ, മുഖത്തെ പക്ഷാഘാതം (ഫേഷ്യൽ പരാലിസിസ്) ബാധിച്ച സമയത്തോ, അല്ലെങ്കിൽ 2004-ൽ ഏതാണ്ട് പാപ്പരായിത്തീർന്ന സമയത്തോ ആകട്ടെ ; ഓരോ തവണയും, തൻ്റെ അച്ഛനും മുത്തച്ഛനും പകർന്നു നൽകിയ പാഠങ്ങൾ അദ്ദേഹം പാലിച്ചുപോന്നു.
*****************************
(Release ID: 2076701)