ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തില്‍ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

പോസ്റ്റഡ് ഓണ്‍: 20 NOV 2023 8:39PM by PIB Thiruvananthpuram

എല്ലാവര്‍ക്കും ശുഭസായാഹ്നം. ഈ മഹത്തായ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എന്റെ വിനീതമായ ആശംസകള്‍.
ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗം ഡോ. ശശി തരൂര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എന്‍. രാധാകൃഷ്ണന്‍, കേരള ഗവണ്‍മെന്റിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം  ശ്രീ പി.കെ. ദാസ്,  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, അഖിലേന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഗോകുലം ഗോപാലന്‍,

ഞാന്‍ എന്റെ ഹൃദയത്തിലുള്ളത് സൂചിപ്പിക്കുകയും മനസ്സു തുറക്കുകയും ചെയ്യട്ടെ; ഞാന്‍ ഇവിടെ എത്തിയതുമുതല്‍, എനിക്കുണ്ടായ വികാരം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തനത്തിലെ ഉദാത്തത; ഇതുവരെ ഇവിടെ ചിലവഴിച്ച ഓരോ നിമിഷവും എന്റെ ഓര്‍മ്മയില്‍ എന്നും മായാതെ നില്‍ക്കും.

പ്രിയ സഹോദരീസഹോദരന്മാരേ, ശാന്തിഗിരി ആശ്രമം പിന്തുടരാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന തത്ത്വങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാകും ഞാന്‍ ഇവിടം വിട്ടുപോവുക. ഈ സുപ്രധാന അവസരത്തില്‍ ശാന്തിഗിരി ആശ്രമവുമായി സഹകരിക്കാന്‍ കഴിയുന്നത് വ്യക്തിപരമായ നേട്ടമായും വലിയ ബഹുമതിയായും ഞാന്‍ കാണുന്നു.


25 വര്‍ഷത്തെ യാത്രയില്‍, ജനങ്ങളുടെ ജീവിതത്തെ മികച്ചതാക്കി മാറ്റിക്കൊണ്ട്, വളരെയധികം സ്വാധീനവും അഭിനന്ദനവുമാണ് ശാന്തിഗിരി നല്‍കിയത്. കേരളം ആസ്ഥാനമായുള്ള ശാന്തിഗിരി ആശ്രമത്തിന്റെ ന്യൂഡല്‍ഹിയിലെ രജതജൂബിലി കേന്ദ്രം സമര്‍പ്പിക്കുന്ന ഈ അവസരത്തില്‍, സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ശാന്തിഗിരി ആശ്രമത്തിന്റെ ദേശീയതലത്തിലും ആഗോളതലത്തിലും വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും ഈ ശുഭവേളയില്‍ എന്റെ ആശംസകള്‍. അതൊരു ശ്രദ്ധേയമായ യാത്രയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. 25 വര്‍ഷം അത്തരത്തിലുള്ള സ്വാധീനം ചെലുത്താന്‍ വലിയ സമയമല്ല, എന്നാല്‍ ഞാന്‍ മനസ്സിലാക്കിയതും ഞാന്‍ അറിഞ്ഞതും ഞാന്‍ സ്വയം കണ്ടതും നിങ്ങള്‍ ഒരു വലിയ സാമൂഹിക മാറ്റത്തിന് ഉത്തേജനം നല്‍കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ളവരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുന്നു എന്നാണ്; തീര്‍ച്ചയായും ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നു.
മനുഷ്യരാശിയുടെ ആറിലൊന്നു ഭാഗമുള്ള ഭാരതത്തെ മാറ്റുന്നതില്‍, ജനങ്ങളെ ശാക്തീകരിക്കുന്ന നൈപുണ്യ വികസനത്തില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ നല്ല മാറ്റത്തിന്റെ പ്രഭവകേന്ദ്രമാണ്. ഈ രാജ്യത്ത് ഇന്ന് നമുക്ക് വേണ്ടത് നമ്മുടെ നാഗരികതയെ പ്രതിഫലിപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ഒരു വ്യക്തിയുടെ കീശ ശാക്തീകരിക്കുന്നതിനുപകരം, അവരുടെ മനസ്സിനെ ശാക്തീകരിക്കുകയും അവരുടെ കഴിവുകളെ ശാക്തീകരിക്കുകയും നൈപുണ്യ വികസനത്തിലൂടെ മാനവ വിഭവശേഷി ശാക്തീകരിക്കുകയുമാണു നിങ്ങള്‍ ചെയ്യുന്നത്. ഈ രീതിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍!

ഒരു സാമൂഹികവും ശാസ്ത്രീയവുമായ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ നിങ്ങള്‍ക്കു കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരം ഉചിതമാണ്. ഇത്തരമൊരു സ്ഥാപനം, ഇത്തരമൊരു സ്ഥലം, ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത് വളരെ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളിലാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

സഹോദരീ സഹോദരന്മാരേ, ഡോ. ശശി തരൂര്‍ കേരളത്തിലെ ആശ്രമത്തോട് വളരെ അടുത്തുള്ള ഒരു പ്രദേശത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗമായിരിക്കുമ്പോള്‍, എന്റെ സംസ്ഥാനത്തിനും ആശ്രമവുമായി വലിയ ബന്ധമുണ്ട്.
ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകന്റെ അന്ത്യവിശ്രമ സ്ഥലമാണ് പര്‍ണശാല - മക്രാനയില്‍ നിന്നുള്ള വെളുത്ത മാര്‍ബിളില്‍ പൂത്തുലഞ്ഞ താമരയുടെ ആകൃതിയിലുള്ള സ്മാരകം. മാര്‍ബിള്‍ എന്റെ സ്വന്തം സംസ്ഥാനത്തുനിന്നുള്ളതാണ്. ജി 20 കാലത്ത് മക്രാനയില്‍ നിന്നുള്ള താമരയും മാര്‍ബിളും ആഗോളതലത്തില്‍ പ്രതിഫലിക്കുകയും അത് ജി 20 യുടെ മുദ്രാവാക്യമായി മാറുകയും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരെയും ആവേശം കൊള്ളിക്കുകയും ചെയ്തു. നിങ്ങള്‍ പ്രഭവകേന്ദ്രമായി ഒരു സന്ദേശം ലോകത്തിന് എത്തിക്കുന്നതും ഒരു ദൈവിക യാദൃശ്ചികതയാണ്. നമ്മുടെ സംസ്‌കാരം സംരക്ഷിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതിനേക്കാള്‍ ജീവിതത്തില്‍ പ്രാധാന്യമുള്ള മറ്റൊന്നില്ല. നാം നമ്മുടെ ഉപനിഷത്തുകളിലേക്ക് പോയാല്‍, ഉപനിഷത്തുകളിലൊന്നില്‍ ആരോഗ്യത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ഉണ്ട്. ഈ ലോകത്തിലെ ഒരു രാജ്യത്തിനും നമുക്കുള്ളതുപോലെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സമാന്തര നാഗരികത, എല്ലാവര്‍ക്കും കാണത്തക്കവിധം ലഭിച്ചിരിക്കില്ല.


നാം എല്ലാവരും അവരില്‍ വിശ്വസിക്കുകയാണ് വേണ്ടത്. ഭാരതത്തിന് ഇതൊരു ചരിത്ര വേളയാണ്. ലോകം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു, ഭാരതത്തിന്റെ ഉയര്‍ച്ച തടയാനാവില്ല, ഉയര്‍ച്ച വര്‍ദ്ധിക്കുന്നു, ഉയര്‍ച്ചയെ ആഗോള സ്ഥാപനങ്ങള്‍ പ്രശംസിച്ചു. വലിയ സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ് നമ്മുടെ ഭാരതമെന്ന് ഐഎംഎഫ് ഇന്ന് പറയുന്നുവെങ്കില്‍, നിക്ഷേപത്തിന്റെയും അവസരങ്ങളുടെയും പ്രിയപ്പെട്ട സ്ഥലമാണ് ഇന്ത്യയെന്ന് പറയുന്നെങ്കില്‍, അത് നിങ്ങള്‍ സ്വീകരിച്ച നടപടികളുടെയും ഫലമാണ്.

നിങ്ങള്‍ ഈ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നതിലൂടെ രാജ്യത്തിന്റെ മാനസികാവസ്ഥയിലേക്ക് സുസ്ഥിരമായ സംഭാവന നല്‍കി. ഇത് നിങ്ങളുടെ ശ്രമങ്ങള്‍ പോലെയാണ്. ഒരു ദശാബ്ദത്തിനുള്ളില്‍, ഭാരതം ദുര്‍ബലമായ 5-ല്‍ നിന്ന് വലിയ അഞ്ചിലേക്ക് സഞ്ചരിച്ചു, 2022-ല്‍ യുകെയെയും ഫ്രാന്‍സിനെയും പിന്തള്ളി അഞ്ചാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായി മാറിയത് വലിയ ആളുകളുടെ സംഭാവനയുടെ ഫലമായാണ്. 2030-ഓടെ, ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് നമ്മള്‍ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായി മാറും.


ഇതെല്ലാം ഒരു സമീപനം കൊണ്ടാണ്: കഴിവുകളും സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവും നൈപുണ്യവും പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നതിനായി രാജ്യത്തെ ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ ഊര്‍ജ്ജം അഴിച്ചുവിടാന്‍ അനുവദിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ ആവിര്‍ഭാവമുണ്ട്. ആളുകളെ അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് നൈപുണ്യ വികസനത്തിലൂടെ നിങ്ങള്‍ വന്‍തോതില്‍ സംഭാവന ചെയ്യുന്നു എന്നത് സന്തോഷകരമാണ്, പ്രതീക്ഷ നഷ്ടപ്പെട്ട ഒരു വ്യക്തിയെ സഹായിക്കുക എന്നത് ഒരു ദൈവിക പ്രവര്‍ത്തനമാണ്, നിങ്ങള്‍ ഈ ദൈവിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ, ഭാരതത്തില്‍ നമുക്ക് നേടാന്‍ കഴിയുന്ന തരത്തിലുള്ള നാഗരിക വളര്‍ച്ച പോലെ ഒന്നിനെക്കുറിച്ച് ലോകത്തിലെ ഒരു സംസ്‌കാരത്തിനും അഭിമാനിക്കാന്‍ കഴിയില്ല. നമ്മുടെ നട്ടെല്ല് നമ്മുടെ സംസ്‌കാരമാണ് 'വസുധൈവ കുടുംബകം' എന്ന വാക്ക്, പ്രയോഗം യുഗങ്ങളായി നമ്മുടെ തത്ത്വചിന്തയെ നിര്‍വചിക്കുന്നു, നമ്മള്‍ ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു.


ഈ വീക്ഷണകോണില്‍, വളരെ ശരിയായി, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' പ്രതിഫലിപ്പിപ്പിച്ച ഇന്ത്യയുടെ ജി 20 പ്രഅധ്യക്ഷതയുടെ വിഷയം വളരെയധികം സ്വാധീനം ചെലുത്തുകയും എല്ലാവരും പ്രശംസിക്കുകയും ചെയ്തു.


കേവലം പ്രസംഗിക്കുക മാത്രമല്ല, പരിശീലിച്ചതിന് ശേഷം പ്രസംഗിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മള്‍. കൊവിഡ് മഹാമാരിയെ അഭിമുഖീകരിച്ചപ്പോള്‍ സംഭവിച്ചത്, സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാന്‍ നിങ്ങളുടെ ആശ്രമം  മുഴുവന്‍ സമയവും ഏര്‍പ്പെട്ടിരുന്നു എന്നതാണ്. ആഗോള തലത്തില്‍, നമ്മുടെ ഭാരതം നൂറോളം രാജ്യങ്ങളില്‍ വാക്‌സിനേഷനെ സഹായിച്ചു. അവയില്‍ പലര്‍ക്കും അവരുടെ ആരോഗ്യത്തിന് ഒരു സംഭാവനയായി വാക്‌സിന്‍ നല്‍കി.
നമ്മള്‍ മനുഷ്യരാശിയുടെ ആറിലൊന്ന് ആയിരിക്കുമ്പോള്‍, ഈ ഗ്രഹത്തെ ആരോഗ്യകരമായ അവസ്ഥയില്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്, അത് ഭാവി തലമുറയ്ക്ക് കൈമാറാന്‍ കഴിയും.


നാം സൂക്ഷിപ്പുകാരാണ്. പക്ഷേ, ഞങ്ങള്‍ അവഗണിക്കുന്ന ആശങ്കകളുണ്ട്. വിവരമുള്ള ചില മനസ്സുകളും അറിവുള്ളവരും രാഷ്ട്രീയ സമത്വത്തിനായി ആളുകളുടെ അജ്ഞതയെ പണമാക്കുന്നതിനെക്കാള്‍ അനുചിതവും അപലപനീയവുമല്ലെന്ന് ഞാന്‍ വളരെക്കാലമായി പറയുന്നു; അത് അനുവദിക്കാനാവില്ല. അറിവുള്ള മനസ്സ് ആത്മീയവും ദേശീയ ബോധമുള്ളതും ചൂഷണരഹിതവുമായിരിക്കണം.


നിങ്ങളുടെ ആശ്രമം സ്ത്രീ ശാക്തീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സ്ത്രീ ശാക്തീകരണം മാനവികതയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. സ്ത്രീ ശാക്തീകരണം ഒരു ഐച്ഛിക കാര്യമല്ല, അത് മാത്രമാണ് പോംവഴി, അതുകൊണ്ടാണ് സെപ്റ്റംബര്‍ 21 ന് ഒരു യുഗവികാസം ഉണ്ടായത്. മൂന്ന് പതിറ്റാണ്ടുകളായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു കാരണത്താലോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താലോ ആ ശ്രമങ്ങള്‍ ഫലവത്തായില്ല. സെപ്റ്റംബര്‍ 21-ന് ഭാരതത്തില്‍ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തുന്ന നിയമം പാസാക്കി.  അത് സാമൂഹികമായി തുല്യമാണെന്ന് സൂചിപ്പിക്കുന്നു.
ആ സന്ദര്‍ഭത്തിലാണ് ഞാന്‍ പറഞ്ഞത്, അത് എപ്പോള്‍ ഫലിക്കുമെന്ന് അറിയാവുന്ന, 2024 ലെ തിരഞ്ഞെടുപ്പില്‍ ഇത് സംഭവിക്കില്ലെന്ന് അറിയാവുന്ന ചിലര്‍ അത് പ്രശ്‌നമാക്കി, അതിനാല്‍ ബുദ്ധിയുള്ള മനസ്സുകള്‍ നിശബ്ദത പാലിക്കരുതെന്ന് ഞാന്‍ പറയുന്നു. അവര്‍ ഉചിതമായ മറുപടി നല്‍കുകയും നിസ്സാരമായ രാഷ്ട്രീയ സമത്വം നേടുന്നതിനായി ജനങ്ങളുടെ അജ്ഞതയെ പണമാക്കാന്‍ ശ്രമിക്കുന്ന അത്തരം ദുഷിച്ച വര്‍ത്തമാനങ്ങളെ നിര്‍വീര്യമാക്കുകയും വേണം. നിങ്ങള്‍ ചെയ്യുന്നത് ഉദാത്തത നിറഞ്ഞതാണെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് പോകുമെന്നും എനിക്ക് ഉറപ്പുണ്ട്.

മറ്റൊരു കാര്യം കൂടി ഞാന്‍ അറിഞ്ഞു. പ്രബുദ്ധമായ പാതയിലൂടെ സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത പുതിയ സന്യാസിമാര്‍, ഇത് എളുപ്പമല്ല, ഇതൊരു മഹത്തായ ത്യാഗമാണ്, ഇതൊരു ദൈവിക വിളിയാണെന്നും അവരില്‍ രണ്ടുപേര്‍ ദൈനംദിന ആശ്രമത്തില്‍ നിന്നുള്ളവരാണെന്നും അംമനസ്സിലാക്കുന്നത് എന്നില്‍ അഭിമാനവും നിറയ്ക്കുന്നു.

സഹോദരീസഹോദരന്മാരേ, ജീവിതത്തിന്റെ വേഗത അയവുള്ളതും ഭൗതികവാദം വ്യാപിക്കുന്നതുമായ ഒരു കാലഘട്ടത്തില്‍, ചുറ്റുമുള്ള ആളുകളെക്കാള്‍ നന്നായി അറിയാവുന്നവരാണു നിങ്ങള്‍. മനുഷ്യത്വവും ദയയും അനുകമ്പയും പ്രതിഫലിപ്പിക്കുന്ന എല്ലാ ബോധവും നഷ്ടപ്പെട്ടവരുടെ കാലമാണിത്. അവര്‍ ഭൗതികതയിലും പ്രകൃതിവിഭവങ്ങളുടെ അശ്രദ്ധമായ ചൂഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിനും സാമ്പത്തിക ശക്തിക്കും എത്രമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു.

ഒരു നല്ല ഇന്ത്യക്കാരനാകാന്‍, ഈ ലോകത്തിലെ ഒരു നല്ല അംഗമാകാന്‍, ഈ ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ലെന്നും, എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നതും അത് നമുക്ക് മാത്രമുള്ളതല്ലെന്നും മനസ്സിലാക്കണമെന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല. പ്രകൃതി വിഭവങ്ങളുടെ ഉചിതമായ വിനിയോഗം ഉണ്ടാകണം. നിങ്ങള്‍ എത്രത്തോളം വാതകവും പെട്രോളും ഉപയോഗിക്കണമെന്നത് നിങ്ങളുടെ കീശയ്ക്കും സാമ്പത്തിക ശക്തിക്കും നിങ്ങളുടെ പിന്നിലുള്ള സാമ്പത്തിക കരുത്തിനും നിര്‍ണ്ണയിക്കാന്‍ കഴിയില്ല. ആ ബോധം വളര്‍ത്തിയെടുക്കണം.
ശരിയായ സ്ഥലത്തുനിന്നാണ് ഞാന്‍ ഈ അഭിപ്രായം പറയുന്നത്, ഈ സ്ഥലത്ത് നിന്നുള്ള സന്ദേശങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയും ബോദ്ധ്യവും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.


ഏകലവ്യന് ഒരു ഗുരുവിനെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടും,  അദ്ദേഹം കണ്ടെത്തിയ ഗുരുവിന് അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നതുകൊണ്ടുമാണ് നാം ഏകലവ്യനെ ഓര്‍ക്കുന്നത്. കേവലം അത്തരമൊരു സാഹചര്യത്താൽ അദ്ദേഹത്തിന്  ഉയരത്തില്‍ എത്താന്‍ കഴിഞ്ഞില്ല . നാം ഗുരു-ശിഷ്യപരമ്പരയെ വീണ്ടും കണ്ടെത്തണം.गुरु बिना कोई ज्ञान नहीं है, गुरु बिना ज्ञान होकर भी हम अज्ञानी रहते हैं.

എന്റെ അദ്ധ്യാപിക മിസ് രത്‌നാവലി നായര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനായി കേരളത്തിലെ പ്രൈമറി ശാന്തിഗിരി ആശ്രമത്തിലേക്ക്, ഞാന്‍ പോയിരുന്നു. ഞാൻ ജനിച്ചത് ഒരു ഗ്രാമത്തിലായിരുന്നു, എന്നാല്‍ എന്റെ യഥാര്‍ത്ഥ ജന്മം കൈകാര്യം ചെയ്തത് എന്റെ ഗുരുവാണെന്ന് പറയാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അതാണ് ഗുരുക്കന്മാരുടെ കഴിവ്.
നമ്മുടെ പക്കലുള്ള ആരോഗ്യപരിപാലനത്തിലെ കലവറകളും ആരോഗ്യപരിപാലനത്തിലെ നമ്മുടെ ആഴവും നാം മറന്നുപോയി എന്നതാണ് മറ്റൊരു വശം. ഇവയൊക്കെ ഇന്ന് ആഗോളതലത്തില്‍ വളരെ വിപുലമായ തോതില്‍ അംഗീകരിക്കപ്പെടുന്നു എന്നറിയുന്നത് ആശ്വാസകരമാണ്. ആയുര്‍വേദ പഞ്ചകര്‍മ്മ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ശാന്തിഗിരി ആശ്രമം നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധേയമാണ്. ഈ കേന്ദ്രങ്ങള്‍ ചിലരുടെ നേട്ടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഈ സന്ദേശങ്ങള്‍ ദശലക്ഷക്കണക്കിന് കൈമാറ്റം ചെയ്യപ്പെടുന്നതും, ഇത് നിലവിലെ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതുമാണ്, അത് നമ്മുടെ ഭാവി ആരോഗ്യ പരിരക്ഷയെ നിര്‍വചിക്കും.


വ്യവസായങ്ങളുടെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ ബലത്തില്‍ മാത്രമല്ല ഒരു രാജ്യത്തിന് ഉയരാന്‍ കഴിയുക. നമുക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുണ്ട്, എന്നാല്‍ തങ്ങളുടെ അഭിരുചികളെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ ഊര്‍ജ്ജം വഴിതിരിച്ചുവിടുന്നതിന് സന്തുലിതമായ അവസരം നമ്മുടെ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഒരു പരിസ്ഥിതിയുണ്ടാകുമ്പോഴാണ് നമ്മുടെ രാജ്യത്തിന് കൂടുതല്‍ ഉയരങ്ങളിലെത്താനാകുക. ആ അവസ്ഥയാണ് ഇന്ന് രാജ്യത്ത് നാം കൊണ്ടുവന്നിരിക്കുന്നത്. ഇക്കാരണത്താല്‍ നമ്മുടെ ഉയര്‍ച്ച വിപുലീകരിക്കാവുന്നതുമാണ്. ആശ്രമം ഇതിന് നല്‍കുന്ന സംഭാവന ശ്ലാഘനീയമാണ്. ഇത്തരം ഒരു പരിശ്രമം, വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിനും മറ്റുള്ളവരില്‍ മത്സരബുദ്ധിയുണ്ടാക്കുന്നതിനും ആശ്രമവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സമ്പത്തിന്റെയോ, നിങ്ങളുടെ വലിയ വീടിന്റെയോ, നിങ്ങളുടെ വലിയ കാറിന്റെയോ അടിസ്ഥാനത്തിലല്ല യഥാര്‍ത്ഥ പുരോഗതി കണക്കാക്കേണ്ടത്. സന്തോഷവും ആഹ്‌ളാദവുമാണ് അത്, നിങ്ങള്‍ ആരോഗ്യവാനായിരിക്കുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതിയുണ്ടാകുന്നത്. മഹത്തായ ഏതൊരു കാര്യം ചെയ്യുന്നതിനും ആരോഗ്യമുള്ള ഒരു മനസ്സ് അനിവാര്യമാണ്. നിങ്ങള്‍ക്ക് മികച്ച മനോഭാവവും കഴിവും വൈദഗ്ധ്യവും ഉണ്ടായിരിക്കാം, എന്നാല്‍ നിങ്ങള്‍ ആരോഗ്യവാനല്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു സംഭാവനയും ചെയ്യാന്‍ കഴിയില്ല.


നമുക്ക് ഇക്കാലത്ത് ആരോഗ്യത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്, അതാണ് മാനസികാരോഗ്യം. ആശ്രമം മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്, എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നം നമ്മെ തുറിച്ചുനോക്കുകയാണെന്ന് ഞാന്‍ ആശ്രമത്തോട് അഭ്യര്‍ത്ഥിക്കുന്നു.  ആളുകളുടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവമായ കൗണ്‍സിലിംഗിലൂടെയും കൈകൊടുത്തും അതിനുള്ള പരിഹാരം കണ്ടെത്താന്‍ നമുക്ക് നൂതനാശയം അനിവാര്യമാണ്.
ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഒരു പീഠഭൂമി പോലെ ഉയരാന്‍ കഴിയില്ല, ആ സമൂഹത്തിന് ഒരു പിരമിഡ് പോലെ ഉയരാനേ കഴിയുകയുള്ളു. എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന സമഗ്രമായ വികസനമാണ് ഈ രാജ്യത്ത് നമുക്കുള്ളത്.


400 ദശലക്ഷം ആളുകള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ചിന്തിക്കാന്‍ പോലും, കഴിയാതിരുന്ന സ്ഥലത്ത് ഇപ്പോൾ അവർക്ക് പ്രവര്‍ത്തനക്ഷമമായ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എല്ലാ  കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷന്‍ ഗവണ്മെന്റ് എത്തിച്ചു. 1989ല്‍ ഞാന്‍ പാര്‍ലമെന്റിലെ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ കയ്യില്‍ വലിയ അധികാരമുണ്ടായിരുന്നു, എന്തെന്നാല്‍ ഒരു വര്‍ഷത്തില്‍ 50 വ്യക്തികള്‍ക്ക് ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ എനിക്ക് സാധിച്ചിരുന്നുവെന്നത് ഡോ ശശിക്ക് കണ്ടെത്താനാകും. ഗവണ്‍മെന്റ് എന്താണ് ചെയ്തതെന്ന് നോക്കൂക അതുകൊണ്ട് എല്ലാം രാഷ്ട്രീയ നിലപാടില്‍ നിന്ന് കാണണമെന്നുള്ള സമീപനം നമുക്കുവേണ്ട. ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള വസ്തുനിഷ്ഠതയോടെ നമ്മുടെ പ്രവര്‍ത്തനങ്ങളെ നാം നിര്‍ദ്ദേശിക്കേണ്ടതുണ്ട്.


രാജ്യത്തിന്റെ ഉപരാഷ്്രടപതി എന്ന നിലയില്‍ ഉപരിസഭയായ രാജ്യസഭയുടെ ഭാഗമാകേണ്ടത് എന്റെ കടമയാണ്. ആ സഭയില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്, സംഭാഷണത്തിലും സംവാദത്തിലും ആലോചനയിലും ചര്‍ച്ചയിലുംഞങ്ങള്‍ ഏര്‍പ്പെടണം എന്നതാണ് നിങ്ങളുടെ പ്രതീക്ഷ. എന്നാല്‍, അവിടെ തടസ്സത്തേയും ബഹളത്തേയും ആയുധമാക്കിയിരിക്കുന്നുവെന്നതാണ് എന്റെ തുറന്ന കണ്ണുകളോടെ, വേദനയോടെ മനോവേദനയോടെ ഞാന്‍ കാണുന്നത്.
അത്തരം പ്രവണതകളെ നിര്‍വീര്യമാക്കാന്‍ സമൂഹത്തില്‍ ഒരു ആഖ്യാനം ഉണ്ടാകേണ്ടതുണ്ട്, രാജ്യത്തിന് ഒരു പങ്കും വഹിക്കാനുണ്ട്. അതിനെ നിങ്ങള്‍ തകര്‍ക്കാതിരിക്കുകയും നിങ്ങള്‍ പാര്‍ലമെന്റിലേക്ക് അയച്ച ആളുകളോട് അവരുടെ കടമ നിര്‍വഹിക്കാന്‍ പറയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ മൗനം ഭാവി തലമുറയുടെ കാതുകളില്‍ പ്രതിധ്വനിക്കും.


സമഗ്രമായ വികസനത്തിലൂടെ മാത്രമേ പുരോഗതി ഉണ്ടാകുകയുള്ളൂ . അത് ഞാന്‍ ചുറ്റിലും കാണുന്നു. ഞാനൊരു കര്‍ഷകന്റെ മകനാണ്, 110 ദശലക്ഷം കര്‍ഷകരുള്ള നമ്മുടേതുപോലെയുള്ള ഒരു രാജ്യത്ത് അവര്‍ക്ക് ഗവണ്‍മെന്റിന്റെ വക ആനുകൂല്യം വര്‍ഷത്തില്‍ മൂന്ന് ഗഢുക്കളായി ലഭിക്കുമെന്നത് എന്റെ ജീവിതകാലം മുഴുവന്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഗവണ്‍മെന്റ് ഗഡുക്കളായി നല്‍കുന്നുവെന്നത് എന്റെ ആശങ്കയല്ല, പണം അയയ്ക്കാന്‍ ഗവണ്‍മെന്റ് സജ്ജമായിരിക്കുന്നുവെന്നതും എന്റെ പ്രശ്‌നമല്ല, എന്റെ അഭിമാനം ദൂരെയുള്ള ഒരു ഗ്രാമത്തിലെ കര്‍ഷകന്‍ അതിന്റെ പ്രയോജനം സ്വീകരിക്കുന്നതിന് പൂര്‍ണ്ണമായും സാങ്കേതികവിദ്യയാല്‍ സജ്ജരാണ് എന്നതാണ്.

ഏറ്റവും  ബുദ്ധിയുള്ളവര്‍ പാര്‍ലമെന്റില്‍ നമുക്കുണ്ട്, അവര്‍ ലോകം കണ്ടവരാണ്. ആഗോള വികസനത്തെക്കുറിച്ച് അവര്‍ക്കറിയാം. യു.എസ്.എയേയും ചൈനയേയും ഒന്നിച്ചെടുത്താല്‍ അതിനെക്കാള്‍ കൂടുതലാണ് 2022-ല്‍ ഭാരതത്തിലെ ഇന്റര്‍നെറ്റ് ഡാറ്റയുടെ പ്രതിശീര്‍ഷ ഉപഭോഗം എന്ന് അവര്‍ക്കറിയാം. ഒരു രാഷ്ട്രീയ പ്രതിബദ്ധതയ്‌ക്കോ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസത്തിനോ നിങ്ങളെ  ദേശീയതയെ അംഗീകരിക്കാത്ത തലത്തിലേക്ക് നിങ്ങളെ തളയ്ക്കുവാന്‍ കഴിയില്ല. ഈ രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും സംഭവിച്ച സാങ്കേതിക വിപ്ലവത്തെക്കുറിച്ച് സങ്കല്‍പ്പിക്കുക. അതുകൊണ്ടാണ് 2022ല്‍ ഭാരതത്തില്‍ 46% ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നത്. യു.എസ്.എ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ എന്നിവയുടെ സംയോജിത ഇടപാടുകളുടെ നാലിരട്ടിയായിരുന്നു നമ്മുടെ ഡിജിറ്റല്‍ ഇടപാടുകള്‍.
അതുകൊണ്ട് രാഷ്ട്രീയ സാഹോദര്യത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, രാഷ്ട്രീയത്തിലുള്ളത് നല്ലതാണ്, നിങ്ങളുടെ പാര്‍ട്ടി ആവശ്യപ്പെടുന്നത് പോലെ രാഷ്ട്രീയം കളിക്കുന്നതും നല്ലതാണ്. രാഷ്ട്രീയത്തിലെ ഒരു പങ്കാളിയായിരിക്കുക, അതോടൊപ്പം രാജ്യത്തെ രാഷ്ട്രീയത്തിന് മുകളില്‍നിലനിര്‍ത്തുകയും ചെയ്യുക. ന്യായികരണങ്ങളില്ലാത്ത അടിസ്ഥാനത്തോടെ നമ്മുടെ രാജ്യത്തെ താഴ്ത്തികെട്ടുന്ന, മാനഹാനിവരുത്തുന്ന, അപകീര്‍ത്തിപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ നമുക്ക് അനുവദിക്കാനാവില്ല. നമ്മളെ ഇകഴ്ത്താന്‍ വേണ്ടി മാത്രമാണ് ആളുകള്‍ ഈ രാജ്യം വിടുന്നത്.  അര്‍ഹരായവര്‍ക്ക് മാത്രം സ്ഥാനം ലഭിക്കുന്ന സംവിധാനത്തിനായി നിങ്ങള്‍ പ്രവര്‍ത്തിക്കണം.
സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതുമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവാര്‍ഡ് ജേതാക്കള്‍ വളരെ പ്രശസ്തരല്ല. എന്നാല്‍, അവാര്‍ഡ് കിട്ടിയത് അര്‍ഹതപ്പെട്ട വ്യക്തിക്കാണ്, എന്നതുമാത്രമേ പുരസ്‌ക്കാരം ലഭിച്ചുകഴിഞ്ഞശേഷം എല്ലാവര്‍ക്കും പറയാനുള്ളൂ. സമൂഹത്തില്‍ ശരിയായ വ്യക്തിയെ തിരിച്ചറിയുക എന്നത് അടിസ്ഥാനപരമാണ്. നിങ്ങള്‍ ഒരു മഹത്തായ ജോലിയാണ് ചെയ്യുന്നത്. അതിന് നമ്മള്‍ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതിന് ഞങ്ങള്‍ മനുഷ്യരാശിയോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനം ആവശ്യമില്ലെന്ന് എനിക്കറിയാം. അഭിനന്ദനമില്ലാതെതന്നെ നിങ്ങള്‍ക്ക് തുടരാന്‍ കഴിയും. എന്നാല്‍ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുന്നത് സമൂഹത്തില്‍ നല്ല കാര്യമല്ല. ദേശീയതാല്‍പ്പര്യത്തിനും മാനവികതയുടെ താല്‍പ്പര്യത്തിനും പാവപ്പെട്ട ആളുകളുടെ ക്ഷേമത്തിനും വേണ്ടി നടക്കുന്ന എല്ലാ കാര്യങ്ങളെയും നാം അഭിനന്ദിക്കണം. നിങ്ങള്‍ ചെയ്യുന്നത് അതാണ്.


സുഹൃത്തുക്കളേ, സമഗ്രമായ പരിചരണത്തിന്റെ തെളിവാണ് ഈ കേന്ദ്രം. എന്റെ ഹ്രസ്വമായ ആശയവിനിമയത്തിനിടയില്‍ എനിക്കത് കാണാനായി.  മാനവരാശിക്ക് ഈ സില്‍വര്‍ ജൂബിലി സെന്റര്‍ സമര്‍പ്പിക്കുന്നതില്‍ ഞാന്‍ അതിയായ ഉത്സാഹവാനാണ്. പ്രൊഫഷണല്‍ പരിശീലനവും ആത്മീയ വളര്‍ച്ചയും ഒത്തുചേരുന്ന ഒരു സങ്കേതം, സമഗ്രമായ ക്ഷേമവും പ്രബുദ്ധമായ പുരോഗതിയും കൊണ്ട് പ്രകാശിതമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു. സഹോദരീ സഹോദരന്മാരേ, മനുഷ്യരാശിയുടെ മുറിവേറ്റ ഹൃദയങ്ങളെ സേവിക്കാനും സുഖപ്പെടുത്താനുമുള്ള ആശ്രമത്തിന്റെ ശാശ്വതമായ പ്രതിബദ്ധതയുടെ ഉജ്ജ്വലമായ തെളിവായി ഇത് നിലകൊള്ളുന്നു.
ശാന്തിഗിരി ആശ്രമത്തിനും എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി അവരുടെ പരിശ്രമങ്ങളില്‍ നന്മനേരുന്നു. ഈ സമയത്ത്, ഒരു രാഷ്ട്രത്തിനും ഒരു ലോകത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ ഉപസംഹരിക്കുന്നു - ഞാന്‍ വികാരഭരിതനാണ്. ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടത്, എനിക്ക് തോന്നിയത്- എല്ലാം  ഉദാത്തവും ആധികാരികവും പൂര്‍ണ്ണമായ പ്രതിബദ്ധതയോടെയുള്ളതും സ്വാര്‍ത്ഥതാല്‍പര്യങ്ങളില്ലാത്തതും സമൂഹത്തിന് പൊതുവെ നല്‍കുന്നതുമായിരുന്നു. ദയവായി ഇത് തുടരുക.

നന്ദി.

 

NS


( റിലീസ് ഐ.ഡി: 1978389) സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी