തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബീഹാറിലെ സുതാര്യമായ തെരഞ്ഞെടുപ്പുകൾക്കായി ഏകദേശം 8.5 ലക്ഷം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
प्रविष्टि तिथि:
09 OCT 2025 3:38PM by PIB Thiruvananthpuram
1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2025 ഒക്ടോബർ 6 ന് ബീഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെയും 6 സംസ്ഥാനങ്ങളിലെയും ജമ്മു & കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെയും ഷെഡ്യൂൾ പ്രഖ്യാപിച്ചു.
2. ബീഹാറിലെ വിവിധ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ സുഗമവും ക്രമപ്രകാരവുമുള്ള പുരോഗതി ഉറപ്പാക്കാൻ ഏകദേശം 8.5 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിന്യസിക്കേണ്ട ഉദ്യോഗസ്ഥരിൽ ഏകദേശം 4.53 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 2.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥർ, 28,370 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 17,875 മൈക്രോ ഒബ്സർവർമാർ, 9,625 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിനായുള്ള 4,840 മൈക്രോ ഒബ്സർവർമാർ എന്നിവരും 90,712 വരെ അങ്കണവാടി സേവകരും ഉൾപ്പെടുന്നു.
3. വോട്ടർമാർക്ക് ഫോൺ കോളിലൂടെയും ഇസിനെറ്റ് ആപ്പിലെ ബുക്ക്-എ-കോൾ ടു ബിഎൽഒ സൗകര്യം വഴിയും 90,712 ബിഎൽഒമാരും 243 ഇആർഒമാരും ഉൾപ്പെടുന്ന തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ലഭ്യമാകും. ഡിഇഒ/ആർഒ തലത്തിൽ ഏത് പരാതിയും/അന്വേഷണവും രജിസ്റ്റർ ചെയ്യുന്നതിന് കോൾ സെന്റർ നമ്പർ +91 (എസ്ടിഡി കോഡ്) 1950 ഉം ലഭ്യമാണ്.
4. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 28A-ലെ വ്യവസ്ഥകൾ പ്രകാരം, വിന്യസിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയവരായി കണക്കാക്കും.
5. ആദ്യമായി, ബീഹാറിലെ 243 മണ്ഡലങ്ങളിലും കമ്മീഷന്റെ കണ്ണും കാതും ആയി പ്രവർത്തിക്കുന്നതിനായി ഓരോ പൊതു നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, 38 പോലീസ് നിരീക്ഷകരെയും 67 ചെലവ് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷകർ അവരവരുടെ മണ്ഡലങ്ങളിൽ തമ്പടിക്കുകയും രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പതിവായി കാണുകയും ചെയ്യും.
-AT-
(रिलीज़ आईडी: 2176830)
आगंतुक पटल : 13