ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആസന്നമായ ദശാബ്ദ സെൻസസിലെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് പരിവർത്തനത്തിന് നാന്ദി കുറിയ്ക്കും; സാമൂഹ്യ നീതി യാഥാർത്ഥ്യമാക്കും: ഉപരാഷ്ട്രപതി

നമ്മുടെ ഭാഷകൾക്ക് ഒരിക്കലും ഭിന്നിപ്പിനുള്ള ഹേതുവാകാൻ കഴിയില്ല; നമ്മുടെ ഭാഷകൾ ഏകീകരണ ശക്തിയാണെന്നും ഉപരാഷ്ട്രപതി

Posted On: 29 MAY 2025 4:14PM by PIB Thiruvananthpuram

"സർക്കാർ ഒരു മഹത്തായ തീരുമാനമെടുത്തിരിക്കുന്നു. ആസന്നമായ ദശാബ്ദ സെൻസസിൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഇത് ഒരു പരിവർത്തനാത്മകമായ ചുവടുവയ്പ്പായിരിക്കും, വിപ്ലവകരമായിരിക്കും. അത് സാമൂഹ്യ നീതി യാഥാർത്ഥ്യമാക്കൻ സഹായിക്കും. ഇത് കണ്ണുകൾ തുറപ്പിക്കും. ഇത് ജനാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തും.   വിശാലമായ വീക്ഷണത്തോടെയുള്ള  സർക്കാരിന്റെ തീരുമാനമാണത്. മുമ്പ് ഒരിക്കൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടന്നിരിരുന്നു. മുമ്പ്, അതായത്, 1931 ൽ ഇത് നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു. എന്റെ ജാതിസംബന്ധമായ വിവരങ്ങൾ അറിയാൻ ഞാൻ ആ സെൻസസ് പലതവണ പരിശോധിച്ചിട്ടുണ്ട്. അതിനാൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു."

ന്യൂഡൽഹിയിൽ ഇന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) 2024, 2025 ബാച്ചുകളിലെ പ്രൊബേഷണർമാരെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ പറഞ്ഞു, "ശ്രദ്ധാപൂർവ്വം ശേഖരിക്കുന്ന ജാതി സംബന്ധമായ വിവരങ്ങൾ വിഭാഗീയത സൃഷ്ടിക്കുന്നതിന് പകരം,സമന്വയത്തിനുള്ള ഉപകരണമായി വർത്തിക്കും.ചിലർ ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നു. നമ്മൾ പക്വതയാർന്ന മനസ്സുകൾക്ക് ഉടമകളാണ്. ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ പ്രശ്നത്തിന്റെ ഉറവിടമാകും? ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് നിങ്ങളുടെ ശരീരത്തിന്റെ എംആർഐ എടുക്കുന്നത് പോലെയാണ്. എടുക്കുമ്പോഴാണ് നിങ്ങൾക്ക് അതിനെക്കുറിച്ച് മനസ്സിലാകുക. ആളുകൾക്ക് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനാകും. സമത്വത്തിനായുള്ള അമൂർത്തമായ ഭരണഘടനാ പ്രതിബദ്ധതകളെ അനുഭവേദ്യവും ഉത്തരവാദിത്തമുള്ളതുമായ നയങ്ങളായി  പരിവർത്തനം ചെയ്യും”.

ഭരണനിർവ്വഹണത്തിൽ കൃത്യവും സമകാലികവുമായ ഡാറ്റയുടെ മൂല്യം എടുത്തുകാണിക്കുന്നതിനായി ഉപരാഷ്ട്രപതി ഒരു വ്യക്തമായ ഉദാഹരണം ചൂണ്ടിക്കാട്ടി, "ശക്തമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെയുള്ള നയ ആസൂത്രണത്തെ ഇരുട്ടിൽ നടത്തുന്ന ശസ്ത്രക്രിയയുമായി നിങ്ങൾക്ക് താരതമ്യം ചെയ്യാൻ കഴിയും. അതിനാൽ നിന്ന് നിങ്ങളുടെ ജോലി എത്രത്തോളം പ്രസക്തമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ ദേശീയ ഡാറ്റാബേസിലെ ഓരോ അക്കവും ഒരു മനുഷ്യ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ഓരോ ട്രെൻഡ് ലൈനും കാര്യങ്ങളുടെ സഞ്ചാരപഥത്തെ നിർണ്ണയിക്കുന്നു. ഒരു ചെറിയ ഉദാഹരണം ഞാൻ നിങ്ങൾക്ക് മുന്നിൽ വയ്ക്കാം."

"നമ്മുടെ ഭാവിയിലേക്ക് ഈ ജോലി എന്താണ് കരുതിവച്ചിട്ടുള്ളത്, നിങ്ങളുടെ സേവന കാലയളവിലെ ഓരോ നിമിഷവും നിങ്ങൾക്ക് സമ്പന്നമായ അനുഭവങ്ങൾ ലഭിക്കും. നിങ്ങൾ നിസ്സാരമായി കണ്ടത് ദുർബലമായ അടിത്തറയിൽ നിന്നുകൊണ്ടാണെന്ന് കണ്ടെത്തും. ഇത് ഒരു മരീചികയാണ്, കാരണം ഡാറ്റ കള്ളം പറയുന്നില്ല", അദ്ദേഹം സൂചിപ്പിച്ചു.

വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങൾ വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തെ അടിസ്ഥാനമാക്കിയാണെന്ന് ഉപരാഷ്ട്രപതി ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു, “ഒരു രാഷ്ട്രമെന്ന നിലയിൽ നാം 'വികസിത ഭാരത'ത്തെയാണ് തേടുന്നത്, അത് നമ്മുടെ സ്വപ്നമല്ല. അത് നമ്മുടെ ഉദ്ദേശവും നിർവചിക്കപ്പെട്ട ഭാഗധേയവുമാണ്, നമ്മുടെ ലക്ഷ്യമാണത്. ഭാരതം ഇനി കേവലം സാധ്യതകളുടെ  രാഷ്ട്രമല്ല. അത് വളരുന്ന ഒരു രാഷ്ട്രമാണ്, അതിന്റെ ഉയർച്ചയെ തടയാനാവില്ല. അതിനാൽ, വികസിത ഇന്ത്യയിലേക്കുള്ള പാത വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള നാഴികക്കല്ലുകളാൽ അടയാളപ്പെടുത്തിയ സ്ഥിതിവിവരക്കണക്കുകളുടെ മേലാണ് പടുത്തുയർത്തിയിരിക്കുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ,ഒരുമയോടെ, അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്ന, എന്നാൽ വ്യക്തമായ തെളിവുകളാൽ നയിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ നാം സൃഷ്ടിക്കണം.”

"സ്ഥിതിവിവരക്കണക്കുകൾ വെറും സംഖ്യകളല്ല. അവ സംഖ്യകൾക്കുപരിയാണ്. വിന്യാസങ്ങൾ തിരിച്ചറിയുന്നതിനും ബുദ്ധിപരമായ നയ തീരുമാനങ്ങൾ നൽകുന്ന ഉൾക്കാഴ്ചകൾ കണ്ടെത്തുന്നതിനുമാണത്. എല്ലായ്പ്പോഴും അതിന് അടിയന്തിര പ്രാധാന്യമുണ്ട്. നിങ്ങളുടെ ഡാറ്റ സമകാലിക സാഹചര്യങ്ങളുമായി സമന്വയിപ്പിക്കാനുതകുന്നതാകണം. അല്ലെങ്കിൽ, അത് കലഹരണപ്പെടാനുള്ള സാധ്യതയുണ്ട്. എത്ര വിശദമായി? വിന്യാസങ്ങളെ തിരിച്ചറിയുന്നതും വളരുന്ന ഉൾക്കാഴ്ചകൾക്കും അനുസൃതമായിരിക്കുമത്. നിലവിൽ സ്വീകാര്യമായ ഡാറ്റയെ അടിസ്ഥാനമാക്കി അവബോധമുള്ള നയ തീരുമാനങ്ങൾ എടുക്കുക. വൈകിയതോ ദിശാവിഹീനമോ ആയ നയത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളും സമയബന്ധിതമായ ഇടപെടലും പ്രതീക്ഷിക്കാം. അവബോധപൂർണ്ണമായ തീരുമാനങ്ങൾ കേവലമായ ഗുണഫലങ്ങൾ മാത്രമല്ല, ബഹുഗുണീകൃത ഫലങ്ങൾ ഉളവാക്കും."

സ്ഥിതിവിവരക്കണക്കുകളുടെ മാനുഷിക കേന്ദ്രീകൃത സ്വഭാവം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "സംഖ്യകൾ അപ്രധാനവും അമൂർത്തവുമല്ല; അവ നമ്മുടെ സഞ്ചിതമായ അഭിലാഷങ്ങളുടെ ഊഷ്മളമായ സാക്ഷ്യങ്ങളാണ്. ഇവ സംഖ്യകളാണ്. ജനപഥങ്ങളെ മനസ്സിലാക്കുന്ന കലയിൽ, സ്ഥിതിവിവരക്കണക്കുകളിൽ പ്രാവീണ്യം നേടുന്നവരുടേതാണ് ഭാവി. നിങ്ങൾ മാത്രമാണ് ആ വിവരങ്ങൾ ലഭ്യമാകുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ സയൻസിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സംയോജനത്തിലാണ് ഇന്ത്യയുടെ നിരന്ത ഉയർച്ചയുടെ രഹസ്യം കുടികൊള്ളുന്നത്."

"ഈ രോഗനിർണയ കൃത്യത, പ്രതിപ്രവർത്തനപരമായ ഭരണനിർവ്വഹണത്തെ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളാക്കി മാറ്റുന്നു. അല്ലെങ്കിൽ, മുന്നോട്ടുള്ള പോക്ക്  പ്രതിപ്രവർത്തന രീതിയിലായിരിക്കും. പ്രതിപ്രവർത്തന രീതി നയ ബലഹീനതയാണ് - അത് ദീർഘവീക്ഷണത്തിലെ ശൂന്യത വെളിപ്പെടുത്തുന്നു. എന്നാൽ ദീർഘവീക്ഷണമുള്ള കാര്യനിവ്വഹണം അടിസ്ഥാനപരമായ മുന്നേറ്റമാണെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.സ്ഥിതിവിവരക്കണക്കിലെ കൃത്യത സർക്കാരുകളുടെ പ്രാപ്തി മെച്ചപ്പെടുത്തും.

അദ്ദേഹം തുടർന്നു പറഞ്ഞു, “ജനസംഖ്യാ പ്രവണതകളെ അഭിസംബോധന ചെയ്യാൻ നാം ഡാറ്റ ഉപയോഗിക്കേണ്ടതുണ്ട്. ജനസംഖ്യാ പ്രവണതകൾ സ്ഥിതിവിവരക്കണക്കുകൾക്ക് അപ്പുറമാണ്. അവ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തെ ആശ്രയിച്ചിരിക്കുന്നു. പല തരത്തിൽ, ഈ വ്യതിയാനങ്ങൾ രാജ്യത്തിന്റെ പരിവർത്തനത്തിന്റെ സ്പന്ദനത്തെ നിർവ്വചിക്കുന്നു. അതിനാൽ, ജനസംഖ്യാ വ്യതിയാനത്തിന്റെ വീക്ഷണകോണിൽ നിന്ന് സ്ഥിതിവിവരക്കണക്കുകൾ മനസ്സിലാക്കുന്നത് നയരൂപകർത്താക്കളെ രാജ്യത്തിന്റെ സുരക്ഷയെ അഭിസംബോധന ചെയ്യാൻ സഹായിക്കും. നമ്മുടെ പരമാധികാരം സംരക്ഷിക്കുക. ഭീഷണികളെ വിശകലനം ചെയ്യുക, നയങ്ങൾ രൂപപ്പെടുത്താൻ  സഹായിക്കുക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്. അടിസ്ഥാന വിവരങ്ങളുടെ സ്ഥിതിവിവരക്കണക്ക് വിശകലനത്തിൽ നിന്ന് മാത്രമേ നിങ്ങൾക്ക് ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയൂ. സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിന്റെ യാത്രയെ മുന്നോട്ടു നയിക്കുന്ന ദിശാ നിർണ്ണയ യന്ത്രമാണത്.”

സമത്വത്തിന്റെ പതാകവാഹകരായി സ്വയം പ്രതിഷ്ഠിക്കാൻ യുവ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പ്രവേശനക്ഷമതയും അവസരങ്ങളും ജനാധിപത്യവത്ക്കരിക്കുന്നതിൽ അവരുടെ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ശ്രീ ധൻഖർ പറഞ്ഞു, “നിങ്ങൾ പ്രൊബേഷണർമാരാണ്. സ്റ്റാറ്റിസ്റ്റിക്കൽ കാർട്ടോഗ്രഫി അസമത്വത്തിന്റെ മറഞ്ഞിരിക്കുന്ന ജ്യാമിതികളെ വെളിപ്പെടുത്തുന്നു.സ്വന്തം കാലിൽ നില്ക്കാൻ ആലംബഹീനരെ സഹായിച്ചാൽ മാത്രമേ ജനാധിപത്യത്തിന് അർത്ഥമുണ്ടാകൂ എന്ന് ഞാൻ ഊന്നിപ്പറയുന്നു - ഇക്കാര്യം ഞാൻ ഞാൻ ആവർത്തിക്കുന്നു . എനിക്ക് സഹായം ആവശ്യമാണെന്ന് അവർ മറ്റുള്ളവരോട് ആവശ്യപ്പെടേണ്ടതില്ല, അതായത് നിങ്ങൾ സമത്വവും ഉദാത്തതയും സാക്ഷാത്ക്കരിക്കണം.നിങ്ങളുടെ കാർട്ടോഗ്രഫി സഹായകമാകും. ഇടപെടലുകൾ ഏറ്റവും ആവശ്യമുള്ളിടത്ത്, ലക്ഷ്യവേദിയായി ഇടപെടലുകൾ രൂപപ്പെടുത്താനുള്ള നിങ്ങളുടെ ഉദ്യമങ്ങളിലൂടെയാണ് ഭരണം സാധ്യമാകുന്നത്.

ഇന്ത്യയുടെ പുരോഗതിയുടെ വിശാലമായ കാൻവാസിൽ, നമ്മുടെ ചലനാത്മകമായ രാഷ്ട്രത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന നിശബ്ദരും എന്നാൽ ശക്തരുമായ ശില്പികളായി സിവിൽ സർവീസ് പ്രവർത്തിക്കുന്നു. പ്രധാനമന്ത്രിയുടെ ദർശനങ്ങൾക്കും അദ്ദേഹത്തിന്റെ ദൗത്യത്തിനും നന്ദി, നിർവ്വഹണം ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഉത്തരവാദിത്തമാണ്. രാഷ്ട്രീയ നേതൃത്വം ശരിയായ പാതയിലാണെങ്കിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രകടനം എല്ലായ്പ്പോഴും മികച്ചതായിരിക്കും. ശരിയായ നയങ്ങളിലൂടെ, രാഷ്ട്രീയ നേതൃത്വം പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ദ്യോതിപ്പിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ ശരിയായ പാതയിലാണ്. അതുകൊണ്ടാണ് ഇന്ത്യ ഇപ്പോൾ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയ്ക്കും അസാധാരണമായ അടിസ്ഥാന സൗകര്യ വികസനത്തിനും സാക്ഷ്യം വഹിക്കുന്നത്. ഇത് രാഷ്ട്രീയ ദർശനത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും സമന്വയമാണ്. അതിനാൽ ഇന്ത്യ സ്വന്തം ഉദ്യോഗസ്ഥ വൃന്ദത്തിൽ അഭിമാനിക്കുന്നുവെന്ന് ഞാൻ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചതാണത്. അതുകൊണ്ടാണ് നമ്മുടെ അഭിലാഷങ്ങൾ സഫലമാകുന്നത്.

തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഉപരാഷ്ട്രപതി ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെയും ദേശീയ ഐക്യത്തിൽ അതിന്റെ പങ്കിനെയും പരാമർശിച്ചു, "ഭാഷകളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. നമുക്ക് അഭിമാനം തോന്നിപ്പിക്കുന്ന ഒന്നിലധികം ഭാഷകളുണ്ട് - തമിഴ്, തെലുങ്ക്, കന്നഡ, ബംഗ്ലാ, സംസ്കൃതം, ഹിന്ദി, മറ്റ് നിരവധി ഭാഷകൾ (ചിലത് ഞാൻ വിട്ടുപോയെന്നും വരാം), ഒഡിയയും മറ്റ് ഭാഷകളും ഉൾപ്പെടെയുണ്ട്. അവയിൽ എട്ടെണ്ണം ശ്രേഷ്ഠ ഭാഷകളാണ്. നമ്മുടെ ഭാഷകൾ ഐക്യം സൃഷ്ടിക്കുന്നു. അവയിൽ ചിലതിന് ആഗോള സ്വാധീനമുണ്ട്; അവയിലെ സാഹിത്യം അറിവിന്റെ സ്വർണ്ണഖനിയാണ്. നമ്മുടെ സർവ്വാശ്ലേഷിയായ മനോഭാവം നമ്മുടെ ഭാഷകളിൽ പ്രതിഫലിക്കുന്നു. നിങ്ങൾ ഭരണഘടനയിലേക്ക് കണ്ണോടിച്ചാൽ, ഔദ്യോഗിക ജോലികൾക്ക്, ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം ക്രമാനുഗതമായി കുറയ്‌ക്കേണ്ടതുണ്ടെന്ന് കാണാം. അതുപോലെ, ഹിന്ദിക്ക് ക്രമാനുഗതമായ  വളർച്ച വേണമെന്നും ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിൽ നമ്മുടെ ദേശീയ വിദ്യാഭ്യാസ നയം വേറിട്ടുനിൽക്കുന്നു. വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ, ഇപ്പോൾ പ്രാദേശിക ഭാഷയിലും വിദ്യാഭ്യാസം ലഭിക്കുന്നു. നമ്മുടെ ഭാഷകളാണ് നമ്മുടെ നട്ടെല്ല്. നമ്മുടെ ഭാഷകൾക്ക് ഒരിക്കലും വിഭജനത്തിന്റെ ഉറവിടമാകാൻ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ ഈ അടിസ്ഥാന സാംസ്ക്കാരിക സ്വഭാവത്തിന് ആരോഗ്യകരമായ പ്രചോദനമേകുന്ന  ആശ്വാസകരമായ സമീപനം സ്വീകരിക്കാൻ രാജ്യത്തെ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയ സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയ ഡയറക്ടർ ജനറൽ ശ്രീ. പി. ആർ. മെശ്രാം അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

******************


(Release ID: 2132960)
Read this release in: English , Urdu , Hindi , Tamil